Connect with us

Video Stories

പാപ്പരാകുന്ന കേരള സര്‍ക്കാര്‍

Published

on

കെ കുട്ടി അഹമ്മദ് കുട്ടി

ട്രഷറി അടക്കേണ്ടിവന്ന് കരാറുകാര്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കേണ്ടവര്‍ക്കും പണം കൊടുക്കാന്‍ കഴിയാതെവന്ന പ്രതിസന്ധിയില്‍ നിന്ന് കേരള സര്‍ക്കാര്‍ അടുത്തിടെയാണ് രക്ഷപ്പെട്ടത്. എന്നാല്‍ ആശ്വസിക്കാനായിട്ടില്ല. കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കേരള നിയമ സഭയില്‍ വെച്ച് 2017-18 ലെ കേരളത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ സ്ഥിതിഗതികള്‍ ആശാവഹമല്ലെന്ന് മാത്രമല്ല ആശങ്കാജനകമായപതനത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കുക കൂടിചെയ്യുന്നു.
ആദ്യമായി സംസ്ഥാനത്തിന്റെ നികുതി വരുമാനം പരിശോധിക്കാം. 2015-16 ല്‍ സംസ്ഥാനത്തിന്റെ നികുതി വരുമാനം 69032.66 കോടി രൂപയായിരുന്നു. ഇത് മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദമായ 588337 കോടി രൂപയുടെ 11.73 ശതമാനം ആയിരുന്നുവെന്നു കാണാം. 2014-15 ല്‍ മൊത്തം നികുതി വരുമാനം 59750.47 കോടി രൂപയാണ്. അന്നത്തെ കേരളത്തിന്റെ മൊത്തം ഉത്പാദനമായ 526002 കോടി രൂപയുടെ 11.02 ശതമാനം ആയിരുന്നു ഇത്. അതായത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ 11.02 ശതമാനം ആയിരുന്നു മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ നികുതി വരുമാനത്തിന്റെ പങ്ക്.
ഇത് അധികാരം ഒഴിയുന്ന വര്‍ഷമായ 2015-16ല്‍ 11.73 ശതമാനം ആയി ഉയര്‍ത്തിയാണ് അധികാരം കൈമാറിയത്. എന്നാല്‍ ഇടതു സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത് രണ്ട് വര്‍ഷമാകുമ്പോള്‍ ഇത് 11.73 ശതമാനത്തില്‍ നിന്നു 11.54 ശതമാനമായി കുറഞ്ഞു. 2016-17 ല്‍ ആകെ നികുതി വരുമാനം 75611.72 കോടിയും കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 655205 കോടിയുമാണ്.
നികുതി ഇതര വരുമാനത്തിന്റെ സ്ഥിതിയും മറ്റൊന്നല്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ നികുതിയിതര വരുമാനം 2014-15 7283.69 കോടി രൂപയായിരുന്നു. ഇത് സംസ്ഥാനത്തിന്റെ മൊത്തം വരുമാനം (ഠീമേഹ ഞല്‌ലിൗല ഞലരലലുെേ) ആയ 57950.47 കോടി രൂപയുടെ 12.5 ശതമാനം ആയിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞതിന് ശേഷമുള്ള ആദ്യ വര്‍ഷവും ഇത് വര്‍ധിച്ചതായി തന്നെ കാണാം. അതായത് 2015-16 ല്‍ കേരളത്തിന്റെ ആകെ നികുതിയിതര വരുമാനം 8425.49 കോടി രൂപയായി ഉയര്‍ന്നു. ഇത് ആകെ സംസ്ഥാന വരുമാനമായ 69032.66 കോടി രൂപയുടെ 12.2 ശതമാനമായിരുന്നു. എന്നാല്‍ ഇടതു സര്‍ക്കാരിന്റെ രണ്ടാം വര്‍ഷമായപ്പോള്‍ ഇത് കുറഞ്ഞു. 2016-17 ല്‍ സംസ്ഥാനത്തിന്റെ നികുതിയിതര വരുമാനം 9699.98 കോടി രൂപയാണ്. ഇത് മൊത്ത വരുമാനമായ 75611.72 കോടി രൂപയുടെ വെറും 11.25 ശതമാനം മത്രമാണെന്നും കാണാം. സാമ്പത്തിക ശാസ്ത്രത്തിന്റെ രണ്ട് അടിസ്ഥാന പ്രമാണങ്ങളാണ് ഒരു നല്ല ഭരണം, നല്ല സാമ്പത്തിക രംഗം എന്നു വിശേഷിപ്പിക്കാനാവശ്യം. അവയില്‍ ഒന്നാമത്തേത് സാമ്പത്തിക വികസന അളവുകോലുകള്‍ ഓരോ വര്‍ഷവും വര്‍ധിക്കേണ്ടതുണ്ട് എന്നത്.
എന്നാല്‍ കഴിഞ്ഞ അടുത്തടുത്ത മൂന്നു വര്‍ഷങ്ങളിലെ നികുതി-നികുതിയിതര വരുമാനവും നാം പരിശോധിച്ചു. ഇടതു ഭരണത്തിന്റെ തനതു തെളിവായതു അവരുടെ രണ്ടാം വര്‍ഷം ഇവ രണ്ടും കുറയുന്നു. രണ്ടാമതായി ഒരു നല്ല ഭരണം എപ്പോഴും നികുതി ഭാരം കുറച്ച്, നികുതി ഇതര വരുമാന മാര്‍ഗങ്ങള്‍ നേടുന്ന ഭരണമാകും എന്നതാണ്. എന്നാല്‍ ആ തത്വത്തിലും ഡോ. ഐസക് അമ്പേ പരാജയപ്പെട്ടു എന്നു പറയാതെ വയ്യ.
സംസ്ഥാന മൊത്തം വരുമാനത്തിന്റെ നികുതി, നികുതിയിതര ഉറവിടങ്ങള്‍ കഴിഞ്ഞാല്‍ മൂന്നാമത്തെ ഉറവിടമായ ഗ്രാന്റ്‌സ്-ഇന്‍-എയിഡ് 2014-15 ല്‍ 7507.99 കോടി രൂപയായിരുന്നത് 2016-17ല്‍ 8510.35 കോടിയായി. അതായത് 2014-15 മുതല്‍ 2016-17 വരെയുള്ള കാലയളവില്‍ 13.35 ശതമാനം വര്‍ധനവ് കേന്ദ്ര സഹായത്തില്‍ ഉണ്ടായിട്ടും ആകെ വരുമാനത്തില്‍ കേരളത്തില്‍ വന്‍ ഇടിവ് നേരിടുമെന്ന് സി.ആന്റ് എ.ജി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കൂടാതെ കേരളത്തിന്റെ തനത് നികുതി വരുമാനവും കുറവു വന്നതായി റിപ്പോര്‍ട്ട് കാണിക്കുന്നു.
2014-15 കേരളത്തിന്റെ തനത് നികുതി വരുമാനം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.എസ്.ഡി.പി) 6.70 ശതമാനം ആയിരുന്നത് 2016-17 ല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 6.44 ശതമാനമായി കുറഞ്ഞുവെന്നു കാണാം. അടുത്തതായി സംസ്ഥാന നികുതിയില്‍ കേന്ദ്ര നികുതി വിഹിതത്തിന്റെ അളവ് പരിശോധിക്കാം. യു.ഡി.എഫ് ഭരണ കാലത്ത് 2014-15 ല്‍ സംസ്ഥാന നികുതി വരുമാനത്തിലെ കേന്ദ്ര നികുതി വിഹിതം 18.37 ശതമാനം ആയിരുന്നത് 2016-17 ല്‍ 26.52 ആയി ഉയര്‍ന്നു. എന്നിട്ടു ഇടതു ഭരണത്തില്‍ സാമ്പത്തിക തകര്‍ച്ച ഉണ്ടാകുന്നവെന്നത് വിരോധാഭാസമാണ്. രസകരമായ വസ്തുത നികുതി ഈടാക്കുന്നതിനായുള്ള സംസ്ഥാന ചെലവ് യു.ഡി.എഫ് ഭരണ കാലത്ത് 2014-15 ല്‍ മൊത്തം നികുതി വരുമാനത്തില്‍ കുറവുണ്ടായി. ആഡം സ്മിത്തിന്റെ നികുതിയെക്കുറിച്ചുള്ള അടിസ്ഥാന പ്രമാണങ്ങളില്‍ ഏറ്റവും പ്രശസ്തമായ ഒന്ന് നികുതി വരുമാനത്തിനായുള്ള ചെലവ് കുറയ്ക്കുകയെന്നതാണ്. ഇടതു സര്‍ക്കാരിന്റെ നില അനുദിനം പരിതാപകരമാക്കുന്ന മറ്റൊരു ഘടകമാണ് വര്‍ധിച്ചു വരുന്ന പൊതുകടം. കേരളം ഈ നില തുടര്‍ന്നാല്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ വളരെ കരുതണം എന്നു പറഞ്ഞിട്ടുള്ള കടക്കെണിയില്‍ കേരളമകപ്പെടുമെന്നതില്‍ ഒരു സംശയവുമില്ല. യു.ഡി.എഫ് ഭരണ കാലത്ത് കേരളത്തിന്റെ പൊതുകടം 12666.40 കോടി രൂപയായിരുന്നത് 2016-19 ല്‍ 16151.88 കോടിയായി ഉയര്‍ന്നു. അതായത് ഇടത് ഭരണത്തിന്റെ രണ്ടാമത്തെ വര്‍ഷം പൊതുകടത്തില്‍ കേരളത്തിലുണ്ടാക്കിയ വര്‍ധനവ് 2014-15 മുതല്‍ 2016-17 കാലയളവില്‍ 27.52 ശതമാനം ആണെന്നു കാണാം.
കേരളത്തിലെ ആകെ ജന സംഖ്യ 2011 സെന്‍സസ് പ്രകാരം 3.34 കോടിയാണ്. ഇതില്‍ 15-59 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ ചെയ്യുന്നവരുടെ അളവ് 64 ശതമാനം ആണ്. 2017 എകണോമിക് റിവ്യൂ കണക്കു പ്രകാരം അതായത് തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 195 ലക്ഷമാണ്. ഈ (ണീൃസശിഴ അഴല ഏൃീൗു) ല്‍ കേരളത്തിലെ ഒരാള്‍ക്കുണ്ടാകുന്ന പ്രതിശീര്‍ഷ കടം 2016-17 അനുസരിച്ച് 12.07 ലക്ഷം രൂപയാണന്നു കാണാം.
പൊതുകടം ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ അനന്തര ഫലമാണ് മൊത്തം ചിലവില്‍ ഹ്രസ്വകാല-തിരികെ വരുമാനം ലഭിക്കാത്ത ധന ചിലവ് (ഞല്‌ലിൗല ഋഃുലിറശൗേൃല) വര്‍ധിക്കുകയെന്നത്. ഈ ധനച്ചിലവില്‍ തന്നെ പലിശയും കടച്ചിലവും 2016-17 ല്‍ 12116.50 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്റെ 2016-17 ലെ ആകെ വരുമാനത്തിന്റെ തുകയായ 2016-17 മൊത്തം ചിലവിന്റെ 13.30 ശതമാനവും ആണെന്നു കാണാം. സംസ്ഥാനത്തിന്റെ ഭാവിയെ മുന്‍നിര്‍ത്തി വളര്‍ച്ചയെ ത്വരിതപ്പെടുത്താനായി നടത്തുന്ന ആസ്തി ചിലവ് (ഇമുശമേഹ ഋഃുലിറശൗേൃല) തുച്ഛമായ 11286.24 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്റെ മൊത്തം വരുമാനമായ 75611.72 കോടി രൂപയുടെ 14.95 ശതമാനം മാത്രമാണ്. ഇമുശമേഹ ഋഃുലിറശൗേൃല സംസ്ഥാന വികസനത്തിന്റെ അത്യന്തപേക്ഷിത ചിലവാണെന്നു മാത്രമല്ല സംസ്ഥാന ഖജനാവിലേക്കുള്ള ഭാവി വരുമാനവുമാണെന്നതിനാല്‍ അതില്‍ സംസ്ഥാനം വരുത്തുന്ന കുറവ് തീര്‍ച്ചയായും ഈ തീവ്ര സാമ്പത്തിക ബുദ്ധിമുട്ടിനെ വര്‍ധിപ്പിക്കുകയേ ചെയ്യുകയുള്ളൂ.
അടുത്തതായി കേരളത്തില്‍ ഈ ചിലവിനെ സംസ്ഥാന വികസനത്തിനായി ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ക്കായി എത്രമാതം ചിലവാക്കുന്നു എന്നു കാണിക്കുന്ന പദ്ധതി ചിലവുകളായും ദൈനംദിന ചിലവുകള്‍ ശബളം, പെന്‍ഷന്‍ തുടങ്ങിയ പദ്ധതി ഇതര ചിലവുകള്‍ എന്നു തരംതിരിച്ചിരിക്കുമ്പോഴും സംസ്ഥാനം പദ്ധതിയിതര ചിലവുകള്‍ക്കായാണ് വര്‍ധിച്ച വരുമാന പങ്ക് ഉപയോഗിക്കുന്നുതെന്നു കാണാം. 2016-17 ലെ ആകെ ചിലവില്‍ ഏറിയ പങ്കായ 77.72 ശതമാനം കേരളം ചിലവാക്കിയത് പദ്ധതിയിതര ചിലവുകള്‍ക്കായാണ്. ഭാവി വികസനത്തിനും തൊഴില്‍ ഉത്പാദനത്തിനൊക്കെയായി ചിലവാക്കുന്ന പദ്ധതി ചിലവുകളുടെ വിഹിതം വെറും 22.28 ശതമാനം ആണെന്നു സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു. ഇത് വര്‍ധിച്ച കടം വീണ്ടും ഭീഷണിയായാക്കുമെന്നു മത്രമല്ല തിരിച്ചടവ് ഭാവിയില്‍ പ്രതിസന്ധി സൃഷ്ടിച്ച് സംസ്ഥാനത്തെ കടക്കെണിയിലേക്ക് തള്ളിവിടും. മാത്രമല്ല സംസ്ഥാനത്തിന്റെ തൊഴിലില്ലായ്മയെ വീണ്ടും പ്രശ്‌ന സങ്കീര്‍ണമാക്കുകയും ചെയ്യും.
സംസ്ഥാനത്തിന്റെ ധനസ്ഥിതി കാണിക്കുന്ന കമ്മി സൂചികകളായ (ഉലളശരശ േകിറശരമീേൃ)െ ൃല്‌ലിൗല, ളശശെരമഹ റലളശരശെേ പരിശോധിക്കാം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2012-13 ല്‍ കേരളത്തിന്റെ വരുമാന കമ്മി 9351.44 കോടിയായിരുന്നത് ഇടതു സര്‍ക്കാരിന്റെ രണ്ടാം വര്‍ഷമായ 2016-17ല്‍ 15484.59 കോടിയായി ഉയര്‍ന്നു. അതായത് 2012-13 മുതല്‍ 2016-17 വരെയുള്ള കാലയളവില്‍ മാത്രമുണ്ടായ വരുമാനക്കുറവില്‍ ഉണ്ടായ വര്‍ധനവ് 65.59 ശതമാനം ആണെന്നു സി.എ.ജി റിപ്പോര്‍ട്ടിലെ കണക്കുകള്‍ പറയുന്നു.
13-ാം ധനകാര്യ കമ്മീഷന്‍ കേരളത്തോട് ആവശ്യപ്പെട്ടിരുന്നത് കേരളത്തിന്റെ വരുമാന കമ്മി 23.80 ആയി നിജപ്പെടുത്തണമെന്നാണ്. ഇതുതന്നെയാണ് 14 -ാം ധനകാര്യ കമ്മീഷനും കേരളത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ കേരള വരുമാനക്കുറവില്‍ എല്ലാ പരിധികളും ലംഘിച്ചുവെന്ന് തന്റെ റിപ്പോര്‍ട്ടില്‍ സി.ആന്റ് എ.ജി കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നതു കാണാം. അടുത്തതായി ധനക്കമ്മി പരിശോധിക്കാം. യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണ കാലമായ 2012-13 ല്‍ 15002.46 കോടി രൂപയായിരുന്ന ധന കമ്മി 2016-17 ലെ ഇടതു ഭരണത്തില്‍ 26448.35 കോടി രൂപയായി വര്‍ധിച്ചു. അതായത് 2012-13 ഉണ്ടായത് 76.29 ശതമാനത്തിന്റെ വര്‍ധനവാണ്. ഇത് കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.എസ്.ഡി.പി) 4.04. ശതമാനം എന്ന മാരക സംഖ്യയാണ്. 13 -ാം ധനകാര്യ കമ്മീഷനും 14 -ാം ധനകാര്യ കമ്മീഷനും ഒരുപോലെ കേരളത്തോട് ആവശ്യപ്പെട്ടിരുന്നത് ധനക്കമ്മി 2016-17 ല്‍ 3.51 ശതമാനമാണു താഴെയായിരിക്കണം എന്നാണ്. എന്നാല്‍ അതും കൈവരിക്കാന്‍ സാധിപ്പിക്കാത്ത സര്‍ക്കാരിനെ സി.എ.ജി വിമര്‍ശിക്കുക മാത്രമല്ല തന്റെ റിപ്പോര്‍ട്ടില്‍ ചെയ്തിരിക്കുന്നത്, മറിച്ച് ഈ വരുമാന-ധന കമ്മികളുടെ അസംതുലിതാവസ്ഥയുടെ അധിക പലിശയിനത്തിലെ ചിലവാണെന്നതുമാണ്. ഇതുമാത്രമല്ല കേരളത്തിന്റെ വര്‍ധിച്ചുവരുന്ന പൊതുകടത്തേയും സി.ആന്റ്.എ.ജി വിമര്‍ശിക്കുന്നുണ്ട്. സി.എ.ജി റിപ്പോര്‍ട്ട് പറയുന്നത് കേരളത്തിന്റെ മീഡിയം ടേം ഫിനാന്‍സില്‍ പ്ലാന്‍ 2016-17 ല്‍ പറഞ്ഞിരുന്ന പൊതുകടത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ അനുപാതം നേടിയെടുക്കുന്നതിലും സര്‍ക്കാര്‍ പരാജപ്പെട്ടിരിക്കുന്നുവെന്നാണ്. ധനകാര്യ വിദഗ്ധനെന്ന് അഭിമാനിക്കുന്ന ഡോ. തോമസ് ഐസക് പരാജയപ്പെട്ട ധനകാര്യ വകുപ്പ മന്ത്രിയായി നമ്മുടെ മുമ്പില്‍ നില്‍ക്കുന്നു. കേരളത്തെ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് അദ്ദേഹം എത്തിച്ചിട്ടുള്ളത്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending