Connect with us

Video Stories

ഏതോ ഒരു വിജയന്‍

Published

on

അഡ്വ. കെ.എന്‍.എ ഖാദര്‍

ഏതോ ഒരു വിജയന്‍ അടുത്തകാലത്ത് ഏതോ ഒരു പിള്ളയെക്കുറിച്ച് എന്തോ പറഞ്ഞുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നിയമ പഠനകാലത്ത് എന്റെ ഗുരുനാഥനും ലോ അക്കാദമിയിലെ അന്നത്തെ പ്രിന്‍സിപ്പലുമായിരുന്ന ഡോ. എന്‍. നാരായണന്‍ നായര്‍ വളരെ നല്ല നിലയില്‍ നടത്തിപ്പോന്നിരുന്ന ഒരു മഹത്തായ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ നടത്തിപ്പുമായി ബന്ധപ്പെട്ട് വന്‍ പ്രക്ഷോഭങ്ങള്‍ നടന്നുവരവെയാണ് മുഖ്യമന്ത്രിയുടെ ‘ഏതോ പിള്ള’ പ്രയോഗം കേരളീയ അന്തരീക്ഷത്തെ മലിനമാക്കിയത്. പിണറായിയുടെ പ്രഖ്യാപിത ശത്രു അച്യുതാനന്ദന്‍ ലോ അക്കാദമി കൈവശം വെക്കുന്ന ഭൂമിയില്‍ നിന്നൊരു ഭാഗം തിരിച്ചുപിടിക്കണമെന്ന് വിദ്യാര്‍ത്ഥികളുടെ സമരപ്പന്തലില്‍ വെച്ച് ആവശ്യപ്പെട്ടിരുന്നു. മറ്റെന്തിലുമേറെ മുഖ്യമന്ത്രിയെ അത് പ്രകോപിപ്പിച്ച് കാണണം. എടാ ഗോപാലകൃഷ്ണാ… നികൃഷ്ട ജീവി, പരമനാറി തുടങ്ങിയ മുന്‍കാല പ്രയോഗങ്ങളോടൊപ്പം പിണറായിയുടെ തൊപ്പിയില്‍ ‘ഏതോ പിള്ള’യും മറ്റൊരു തൂവലായി.
ലക്ഷ്മി നായരുടെ അച്ഛന്‍ പാട്ടത്തിനെടുത്ത് പതിച്ച് വാങ്ങിയ 11 ഏക്കറില്‍ ഒരു ലോ കോളജ് നടത്തുമ്പോള്‍ നടരാജ പിള്ളയുടെ അച്ഛന്റെ പേരില്‍ ഒരു സര്‍വകലാശാല തന്നെ തിരുനെല്‍വേലിയില്‍ പ്രവര്‍ത്തിച്ചിട്ടും പിണറായിക്ക് അദ്ദേഹം വെറും പിള്ളയായി. മുഖ്യമന്ത്രിയുടെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കാന്‍ യോഗ്യതയില്ലാത്ത വിധം അത്ര ചെറിയവനാണോ ഈ പിള്ള?. ‘മനോമണീയം സുന്ദരനാര്‍ സര്‍വകലാശാല’ പ്രവര്‍ത്തിക്കുന്നത് 550 ഏക്കര്‍ സ്ഥലത്താണ്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക ഗാനം ‘തമിള്‍ തായ് വാഴ്ത്തൂ’ പാട്ട് നടരാജ പിള്ളയുടെ പിതാവ് സുന്ദരംപിള്ള രചിച്ചതാണ്. സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണ ഗുരു തുടങ്ങിയ മഹാ മനീഷികള്‍ സുന്ദരം പിള്ളയുടെ അടുപ്പക്കാരായിരുന്നു. ചാള്‍സ് ഡാര്‍വിനുമായി അദ്ദേഹം കത്തിടപാടുകള്‍ നടത്തിയിരുന്നുവത്രേ!. 1855ല്‍ ജനിച്ച് 1897ല്‍ 42-ാം വയസ്സില്‍ കടുത്ത പ്രമേഹ രോഗത്താല്‍ മരിച്ച അദ്ദേഹം മഹാ പണ്ഡിതനായിരുന്നു. നടരാജ പിള്ളയാകട്ടെ തിരു-കൊച്ചി മന്ത്രിസഭയിലെ മന്ത്രി, പ്രജാസഭാ അംഗം, എം.എല്‍. എ, എം.പി തുടങ്ങി എണ്ണമറ്റ പദവികള്‍ വഹിച്ചയാളാണ്. ചരിത്രകാരനും പത്രാധിപരും എഴുത്തുകാരനുമൊക്കെയായിരുന്നു. സര്‍വോപരി സാമ്രാജ്യത്വ വിരുദ്ധപക്ഷത്ത് ഉറച്ച്‌നിന്ന് പൊരുതിയ ധീര ദേശാഭിമാനിയായിരുന്നു. അക്കാരണത്താലാണ് സര്‍ സി.പി ബ്രിട്ടീഷുകാര്‍ക്കുവേണ്ടി അദ്ദേഹത്തിന്റെ വീടും കുടുംബ സ്വത്തുക്കളും കണ്ടുകെട്ടിയത്. താന്‍ മന്ത്രിയായപ്പോള്‍ മുഖ്യമന്ത്രി പട്ടം താണുപിള്ള ആവശ്യപ്പെട്ടിട്ടും ആ ഭൂമി തിരിച്ചുവാങ്ങാന്‍ കൂട്ടാക്കാതിരുന്ന നിസ്വാര്‍ത്ഥനും രാജ്യ സ്‌നേഹിയുമായിരുന്നു നടരാജ പിള്ള. ആ ഭൂമിയിലാണ് ഇപ്പോഴത്തെ ലോ അക്കാദമി സ്ഥിതി ചെയ്യുന്നത്. പതിച്ചുകിട്ടിയ ഭൂമി മറ്റാവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചാല്‍ തിരിച്ചുപിടിക്കാവുന്നതേയുള്ളൂ. ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുള്‍പ്പെടെ ഒരു ഗവണ്‍മെന്റും നടരാജ പിള്ളയുടെ മരണ ശേഷം ആവശ്യപ്പെട്ടിട്ടും ആ ഭൂമിയില്‍ നിന്ന് ഒരിഞ്ചും കുടുംബത്തിന് തിരിച്ചുനല്‍കിയില്ല. ഇപ്പോള്‍ റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ലോ അക്കാദമിയില്‍ നിന്ന് ഒരുഭാഗം ഭൂമി തിരിച്ച്പിടിക്കാനുള്ള നടപടിയിലേക്ക് ഈ സര്‍ക്കാര്‍ പോകുമെന്നുമാരും കരുതുന്നില്ല. ലോ അക്കാദമിയുടെ മാനേജ്‌മെന്റിനെയും പിണറായിയേയും ഭയപ്പെടുത്താനുള്ള ഒരു സി.പി.ഐ തന്ത്രം മാത്രമായിരുന്നു അത്. അതുകൊണ്ടവരാരും മയപ്പെട്ടിട്ടുപോലുമില്ല. ഡോ. നാരായണന്‍ നായരോളം പഴക്കമുള്ള ഒരു സി.പി.ഐക്കാരന്‍ തന്റെ സ്വാധീനവും ബുദ്ധിശക്തിയും പ്രയോജനപ്പെടുത്തി എം.എന്‍ ഗോവിന്ദന്‍ നായരുടെ കാലത്ത് തരപ്പെടുത്തിയ ഭൂമി കാനത്തിന്റെ കാലത്ത് എങ്ങിനെ നഷ്ടമാകാനാണ്?. രാഷ്ട്രീയാതീതമായ ഐക്യം കൊണ്ടും നിശ്ചയദാര്‍ഢ്യംകൊണ്ടും നമ്മെ രോമാഞ്ചകഞ്ചുകമണിയിച്ച വിദ്യാര്‍ത്ഥികളോ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരോ കക്ഷികളോ അക്കാദമിക്ക് നല്‍കിയ ഭൂമി തിരിച്ച് പിടിക്കണമെന്ന വാദം ശക്തമായി ഉയര്‍ത്തിയില്ല.
സ്വാശ്രയകോളജുകളില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പീഡനമാണ് പ്രധാനമായും സമര കാലത്ത് പുറത്തുവന്നത്. സ്വകാര്യവിദ്യഭ്യാസം വെറും കച്ചവടമാണെന്ന വാദം ഏറെക്കുറെ ശരിവെക്കുന്ന കാര്യങ്ങളാണ് ചര്‍ച്ചയായത്. ആഭ്യന്തര മൂല്യനിര്‍ണയമെന്ന കെണിയില്‍ അകപ്പെട്ട് കൈകാലിട്ടടിക്കേണ്ടിവരുന്ന കുട്ടികളുടെ രോദനമാണ് കേരളം കേട്ടത്. ഇന്റേണല്‍ അസെസ്‌മെന്റ് സമ്പ്രദായം പൂര്‍ണമായും ഉപേക്ഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നും പൊരുതുകയാണ് വേണ്ടത്. സര്‍ക്കാര്‍ ഇടപെടേണ്ട അത്തരം വിഷയങ്ങള്‍ അനവധിയാണ്. രണ്ടാമത്തെ ഒത്തുതീര്‍പ്പും വെറും ലക്ഷ്മി നായരില്‍ കേന്ദ്രീകരിക്കുകയും മറ്റുകാര്യങ്ങള്‍ പൂര്‍ണ്ണമായി അവഗണിക്കപ്പെടുകയും ചെയ്തു. കാര്യങ്ങള്‍ ലക്ഷ്മി നായരിലേക്ക് ചുരുങ്ങിപ്പോയതിനാല്‍ മാനേജ്‌മെന്റിനും വലിയ നഷ്ടങ്ങള്‍ സംഭവിച്ചില്ല. ജനകീയ ഗവണ്‍മെന്റുകളും ഇതര അധികാര സ്ഥാപനങ്ങളും വരെ മാനേജ്‌മെന്റ് പക്ഷത്താണ് വളരെക്കാലമായി നിലയുറപ്പിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി വാദിക്കാനും അവരോട് കരുണയും സഹതാപവും സ്‌നേഹവും പ്രകടിപ്പിക്കാനും ഇവിടെ രക്ഷിതാക്കള്‍പോലും ഇല്ലെന്നതാണ് സത്യം. ഏതെങ്കിലും സ്ഥാപനത്തില്‍ കൊണ്ടുപോയി ചേര്‍ത്ത് മുടങ്ങാതെ ഫീസ് കൊടുത്ത് മാനേജ്‌മെന്റിന്റെ ഇച്ഛാനുസരണം നിന്നുകൊടുത്താല്‍ കടമ തീര്‍ന്നുവെന്നും തന്റെ കുട്ടി വലിയ ആളായി തിരിച്ചുവരുമെന്നും കരുതുന്ന രക്ഷിതാക്കള്‍ക്ക് അനേകം പാഠങ്ങള്‍ പുതുതായി പഠിപ്പിക്കാന്‍ ഈ സമരത്തിന് കഴിഞ്ഞു. യാതൊരു വിധത്തിലുള്ള നിയന്ത്രണവും ശ്രദ്ധയും ജാഗ്രതയും കാലാകാലങ്ങളിലെ സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ വെച്ച് പുലര്‍ത്തിയിട്ടില്ല എന്നും വ്യക്തമായി. എത്ര ലാഘവത്തോടെയാണ് നമ്മുടെ സര്‍ക്കാര്‍ ഈ വിഷയം കൈകാര്യം ചെയ്തത്. ജിഷ്ണു പ്രണോയിമാരുടെ എത്രയോ കഥകള്‍ ഇന്നും ദുരൂഹമായി തുടരുന്നു. ഇളം പ്രായക്കാരായ നമ്മുടെ കുട്ടികളുടെ കഴിവും പ്രാപ്തിയും നന്‍മയും കാണാന്‍ നാം ഒരിക്കലും മുതിരാറില്ല. അവരുടെ വീഴ്ചകളെ പെരുപ്പിച്ച് കാട്ടാന്‍ ശ്രമിക്കുന്ന മാനേജ്‌മെന്റുകളും ഒരു വിഭാഗം അധ്യാപകരും രക്ഷിതാക്കളെയും നാട്ടുകാരെയും സര്‍ക്കാരിനെയും വിരട്ടിനിര്‍ത്താന്‍ കെല്‍പ്പ് നേടിയിരിക്കുന്നുവെന്ന വസ്തുത ആശങ്കാജനകമാണ്. സര്‍വകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കൊട്ടാര സമാനമായ കെട്ടിട സമുച്ചയങ്ങള്‍ക്കും അവര്‍ അടിച്ചേല്‍പ്പിക്കുന്ന കാട്ടു നീതിക്കുമിടയില്‍ നമ്മുടെ അമൂല്യ സമ്പത്തായ കൗമാര-യൗവനങ്ങള്‍ ഞെരിഞ്ഞമരുകയാണെന്ന വിവരം നാം ഞെട്ടലോടെ അറിയേണ്ടതാണ്. പശ്ചാത്തല സൗകര്യങ്ങളല്ല വിദ്യാഭ്യാസം. വിദ്യാഭ്യാസ മേഖലയുടെ ആഡംബരത്തിലും ഭൗതിക പ്രമത്തതയിലും നാം ആകൃഷ്ടരായിരിക്കുന്നു. ആത്മാവ് നഷ്ടപ്പെട്ടുപോയ വിദ്യാഭ്യാസം വെറും ജഢമായി മാറുകയാണ്. നമ്മുടെ കലാലയങ്ങള്‍ക്ക് നഷ്ടമായ ആത്മാവിനെ തിരിച്ചുപിടിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഒരു സന്ദേശം കൂടി ലോ അക്കാദമിയിലും നെഹ്‌റു, ടോംസ് കോളേജുകളിലും നടന്ന സമരങ്ങളില്‍നിന്ന് ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. അധികാര സ്ഥാനങ്ങളിലും താക്കോല്‍ സ്ഥാനങ്ങളിലും വിരാജിക്കുന്നവര്‍ വിസ്മരിച്ചുപോയ കാര്യങ്ങള്‍ നമ്മുടെ കുട്ടികള്‍ നമ്മെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു.
ആസ്പത്രികളിലെ നഴ്‌സുമാരും സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകരും ഇപ്പോള്‍ നമ്മുടെ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ജനജീവിതത്തിന്റെ വിവിധ മേഖലകളില്‍ നമ്മുടെ സഹജീവികള്‍ പീഡനങ്ങളില്‍ സഹികെട്ട് സ്വയം പൊട്ടിത്തെറിക്കുന്നതുവരെ നാം കാത്തിരിക്കുന്നത് ശരിയാണോ? ഏത് ഭരണാധികാരികള്‍ക്കാണ് ഇതെല്ലാം മനസ്സിലാവുക?. ആര്‍ക്കാണ് ജനകീയപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥതയുള്ളത്? ഏത് ഭരണീയരാണ് ഭിന്നതകള്‍ മറന്ന് നിതാന്ത ജാഗ്രത പുലര്‍ത്തുക? എന്നീ ചോദ്യങ്ങള്‍ എപ്പോഴും പ്രസക്തമാണ്. കമ്മ്യൂണിസ്റ്റുകാര്‍പോലുമിന്ന് കമ്മ്യൂണിസ്റ്റുകാരല്ല. എല്ലാം അനുകരണം, വ്യാജം, ഒക്കെ ഏതോ പിള്ളമാര്‍… സത്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending