Connect with us

Video Stories

വെല്ലുവിളി നേരിടുന്ന ഇന്ത്യന്‍ റിപ്പബ്ലിക്

Published

on

ഡോ. രാംപുനിയാനി

രാജ്യം റിപ്പബ്ലിക്കായതിന്റെ ഓര്‍മ്മ പുതുക്കിയത് ഇയ്യിടെയാണ്. ഈ വേളയില്‍ പല ചോദ്യങ്ങളും നമ്മുടെ മനസ്സിനെ വേട്ടയാടി. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നമ്മുടെ രാഷ്ട്രീയ ദിശക്ക് എന്താണ് സംഭവിക്കുന്നത്. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന തരത്തിലുള്ള ജനായത്ത ഭരണമാണ് നടക്കുന്നതെന്ന പ്രതീക്ഷ വെച്ചുപുലര്‍ത്താനാകുമോ? ഇന്ത്യയുടെ സ്ഥാപക പിതാക്കന്മാരുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും സ്വപ്‌നങ്ങളും കാഴ്ചപ്പാടുകളും അനുസരിച്ചാണോ നാം ജീവിക്കുന്നത്?
കോളനി വാഴ്ചക്കെതിരെ അല്ലെങ്കില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ നീണ്ട കാലത്തെ പോരാട്ടത്തിനു ശേഷമാണ് ഇന്ത്യ റിപ്പബ്ലിക്കായത് എന്നാണ് നാമിപ്പോള്‍ അനുസ്മരിക്കേണ്ടത്. എല്ലാ മതത്തിലും മേഖലയിലുമുള്ള സ്ത്രീ പുരുഷന്മാര്‍ ഒരുപോലെ ഈ പോരാട്ടത്തില്‍ പങ്കാളികളായിരുന്നു. സ്വാതന്ത്ര്യ സമര പ്രസ്ഥാനം സമത്വത്തിന്റെയും നീതിയുടെയും തത്വങ്ങള്‍ സ്വയം രൂപപ്പെടുത്തിയെടുത്തിരുന്നു. ജനാധിപത്യത്തിലും മതേതരത്വത്തിലും അധിഷ്ഠിതമായ ഒരു റിപ്പബ്ലിക്കാവണമെന്നാണ് വരാനിരിക്കുന്ന ഇന്ത്യയുടെ ഭാഗമായ വ്യവസായികളും തൊഴിലാളികളും വിദ്യാസമ്പന്നരും ഗ്രാമീണരും ആദിവാസികളും ദലിതരും ആഗ്രഹിച്ചത്. ജാതിയും ലിംഗവും അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ ജന്മിത്വ അധികാര ശ്രേണിക്കു പകരം സ്വാതന്ത്ര്യം, സമത്വം, ഐക്യം തുടങ്ങിയ ആധുനിക മൂല്യങ്ങള്‍ നടപ്പില്‍ വരുത്തണമെന്നായിരുന്നു ഈ വിഭാഗത്തിന്റെ അടങ്ങാത്ത ആശ.
കൊളോണിയല്‍ വിരുദ്ധ പ്രസ്ഥാനത്തിന്റെ മുഖ്യധാരയായിരുന്നു ഈ വിഭാഗം. ഇതിനു വിരുദ്ധമായി ജന്മിത്വ നാടുവാഴികളും രാജാക്കന്മാരും ഭൂപ്രഭുക്കളും സമത്വമെന്ന മൂല്യത്തെ എതിര്‍ക്കുകയായിരുന്നു. മതത്തിന്റെ ഭാഷയില്‍ മയക്കിക്കിടത്തി അവര്‍ രാഷ്ട്രീയത്തെ ജന്മിത്വ മൂല്യങ്ങളില്‍ പൊതിഞ്ഞു. ഇന്ത്യയെ ഒരു രാഷ്ട്രമായി രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കു പകരംഒരു മുസ്‌ലിം രാഷ്ട്രമെന്നോ അല്ലെങ്കില്‍ ഹിന്ദു രാഷ്ട്രമെന്നോ മാറ്റിപ്പണിയാന്‍ അവര്‍ ആഗ്രഹിച്ചു. കഴിഞ്ഞ കാലത്തെ മഹത്വവത്കരണവും അതിന്റെ മാനദണ്ഡങ്ങളുമാണ് അവരുടെ ഫ്യൂഡല്‍ രാഷ്ട്രീയ സാമൂഹിക അധികാരങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ കേന്ദ്ര ബിന്ദു. സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുമായി അവര്‍ അകലം പാലിക്കുകയും ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ് നയത്തെ സഹായിക്കുകയും ചെയ്തു. ഇതാണ് ഇസ്‌ലാമിന്റെ പേരില്‍ പാക്കിസ്താനെന്ന രാജ്യവും മതേതര ജനാധിപത്യ ഇന്ത്യയുമായി രാഷ്ട്രം രണ്ടായി വിഭജിക്കാനുള്ള ദുഃഖകരമായ അവസ്ഥയിലേക്ക് നയിച്ചത്.
ഇന്ത്യന്‍ ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ കാതലാണ്. ദേശീയ പ്രസ്ഥാനത്തിന്റെ അഭിലാഷം പ്രകടിപ്പിക്കുന്ന പ്രമാണമാണത്. ഭരണഘടന നിര്‍മാതാക്കള്‍ ലോകത്തെ മിക്ക ആധുനിക ഭരണഘടനകളും പ്രാമാണീകരിക്കുകയും രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങളും കര്‍ത്തവ്യങ്ങളും വ്യക്തമാക്കുന്ന മൗലികാവകാശങ്ങളും നിര്‍ദേശക തത്വങ്ങളുമടങ്ങുന്ന ലിഖിത രൂപത്തില്‍ കൊണ്ടുവരികയും ചെയ്തു. ഇയ്യിടെയായി ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങളും മൗലികാവകാശങ്ങളും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ സംജാതമായിട്ടുണ്ട്. കഴിഞ്ഞ നാലു ദശാബ്ദമായി രാഷ്ട്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്.
റിപ്പബ്ലിക്കിന്റെ ആദ്യ പ്രധാന മൂല്യങ്ങളായ ബഹുസ്വരത, നാനാത്വം, മതേതരത്വം എന്നിവ വിമര്‍ശിക്കപ്പെടുകയാണ്. ആഗോള തലത്തില്‍ വലതുപക്ഷ രാഷ്ട്രീയം സ്വയം അവകാശ വാദം സ്ഥാപിക്കുന്ന വേളയാണിത്. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി മതത്തിന്റെ മേലങ്കിയണിഞ്ഞ് രാഷ്ട്രീയ മൂല്യങ്ങള്‍ ഉപയോഗിക്കാമെന്നതിന്റെ ആദ്യ പ്രധാന സൂചനയാണ് ആയത്തുല്ല ഖുമൈനിയുടെ ഉദയം. സോവിയറ്റ് സോഷ്യലിസ്റ്റ് സ്റ്റേറ്റ്‌സിന്റെ തകര്‍ച്ചയും ഏക സൂപ്പര്‍ പവറായി അമേരിക്കയുടെ ഉദയവും ആഗോള രാഷ്ട്രീയം പ്രത്യേകിച്ചും മതത്തിന്റെ പേരിലുള്ള സ്വത്വ ബോധത്തിന്റെ പേരില്‍ അവകാശപ്പെടാന്‍ തുടങ്ങി. ഇത്തരത്തില്‍ രാഷ്ട്രീയം രൂപപ്പെട്ടത് ആഗോള തലത്തില്‍ ലിബറല്‍ ഡമോക്രാറ്റിക് ധര്‍മ്മ ചിന്തകളും ജനാധിപത്യ സത്തയും ക്ഷയിപ്പിച്ചു.
1980 കാലഘട്ടം മനുഷ്യരാശിയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശമെന്നതിലേക്കു നയിക്കുന്ന വഴി തെളിഞ്ഞു. ആ സമയത്ത് രാജ ഭരണം നിലനിന്ന പല രാജ്യങ്ങള്‍ക്കും ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ നിന്ന് പുറത്തുകടക്കാന്‍ സോവിയറ്റ് വിപ്ലവം പ്രേരണ നല്‍കി. അപ്പോള്‍ എവിടെയും സോഷ്യലിസമായിരുന്നു സംസാര വിഷയം. ജന്മിത്വ സമ്പ്രദായം അവസാനിപ്പിച്ച്, സര്‍ക്കാറിന്റെ സഹായത്തോടെ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു അജണ്ട. ചൈന, വിയറ്റ്‌നാം, ക്യൂബ എന്നിവ മികച്ച ഉദാഹരണമാണ്. ഇന്ത്യയില്‍ പൊതുമേഖലയില്‍ വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ സോഷ്യലിസം പ്രചോദനമായി. ഇത് വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ദലിതര്‍, സ്ത്രീകള്‍, ആദിവാസികള്‍ തുടങ്ങിയ അവശ വിഭാഗങ്ങള്‍ക്ക് പൊതു ഇടങ്ങളില്‍ അവസരം ലഭിക്കാനും ഇടയാക്കി. രാജ്യത്തിന്റെ വ്യവസായ വളര്‍ച്ചക്കും വിദ്യാഭ്യാസ പുരോഗതിക്കും അതുവഴി രാഷ്ട്രത്തെ പ്രധാന സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിനും ഇത് വഴിവെച്ചു.
ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ തുടക്കത്തിലെ മൂന്ന് ദശാബ്ദക്കാലം സാമൂഹിക പ്രശ്‌നങ്ങള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. വ്യാവസായിക ഉത്പാദനവും ഹരിത വിപ്ലവവും ധവള വിപ്ലവവും രാജ്യത്തെ പിന്നാക്കാവസ്ഥയില്‍ നിന്ന് ലോകത്തെ മുന്‍നിര സാമ്പത്തിക ശക്തിയാക്കി ഉയര്‍ത്തി. ഈ ദശകങ്ങളില്‍ സ്വാതന്ത്ര്യ മൂല്യങ്ങള്‍ക്കും എല്ലാവര്‍ക്കും അന്തസിനും സമത്വത്തിനുമാണ് റിപ്പബ്ലിക് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. മൗലികാവകാശങ്ങളും നിര്‍ദേശകതത്വങ്ങളും ആവിഷ്‌കരിച്ചത് മുഴുവന്‍ പൗരന്മാരുടെയും അവകാശങ്ങള്‍ പരിഗണിച്ചുള്ള നിര്‍ദേശങ്ങളാലാണ്. 1990 കളില്‍ ആഗോള തലത്തിലും രാജ്യ വ്യാപകമായും നടന്ന സാമ്പത്തിക ആഗോളവത്കരണം കോര്‍പറേറ്റ് മേഖലയുടെ പ്രാധാന്യം വര്‍ധിപ്പിക്കുകയും ഇത് സാധാരണക്കാരുടെ പ്രത്യേകിച്ച് മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ക്ഷയിപ്പിക്കുമെന്ന ആശങ്ക പരത്തുകയും ചെയ്തു. ആരംഭ കാലത്തെ ഇന്ത്യ ഒത്ത സമൂഹമായി പ്രയാണം നടത്തിയതിന് ഉദാരഹണമാണ്. എന്നാല്‍ കുറച്ചു കാലമായി ഇത് നിലച്ചിരിക്കുകയാണ്. രാജ്യത്തിനകത്തെ പ്രശ്‌നങ്ങള്‍ മാത്രമല്ല ആഗോള തലത്തിലുണ്ടായ മാറ്റങ്ങളും ഇതിന് കാരണമായിട്ടുണ്ട്. ലോക തലത്തില്‍ നമുക്ക് കാണാനാകുന്നത് രാഷ്ട്ര നേതാക്കളില്‍ ഇടുങ്ങിയ ദേശീയത കടന്നുവന്നതാണ് ഇത്തരമൊരു തകര്‍ച്ചക്കു കാരണമായത്. ഇത് ഒരു പക്ഷേ ഇറ്റലിയിലാകാം ഫ്രാന്‍സിലാകാം തുര്‍ക്കിയിലാകാം അല്ലെങ്കില്‍ അമേരിക്കയില്‍ തന്നെയാകാം.
ഈ സമയത്ത് ഇന്ത്യയില്‍ മതേതര ജനാധിപത്യ റിപ്പബ്ലിക് വെല്ലുവിളി നേരിടുകയും ഹിന്ദു ദേശീയത ശക്തി പ്രാപിക്കുകയും ചെയ്തു. ഈ ഹിന്ദു ദേശീയത രാജ്യത്തെ സാമൂഹ്യ ക്ഷേമ പദ്ധതികളും അവശ വിഭാഗങ്ങളുടെ പ്രത്യേകിച്ച് ന്യൂനപക്ഷ ക്ഷേമത്തിനായുള്ള നയങ്ങളും പിന്നോട്ടടിപ്പിച്ചു. പാക്കിസ്താന്‍ പോലുള്ള രാജ്യങ്ങളിലും ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്. നീതിയുടെ മൂല്യങ്ങള്‍ സ്വത്വത്തിന്റെ പേരില്‍ കളങ്കിതമാക്കപ്പെടുന്ന അവസ്ഥയിലേക്കാണ് ദക്ഷിണ ഏഷ്യ നീങ്ങുന്നത് എന്നതാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന് ഇപ്പോള്‍ ആശങ്ക നല്‍കുന്ന കാര്യം. കോര്‍പറേറ്റ് മേഖലക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന നയങ്ങള്‍ നിയമത്തെയും സാമൂഹിക നിയന്ത്രണങ്ങളെയും ദുര്‍ബലപ്പെടുത്തും. ഈ റിപ്പബ്ലിക് ദിന വേളയില്‍ സമൂഹത്തിലെ സാധാരണക്കാരുടെയും അവശ വിഭാഗങ്ങളുടെയും പുരോഗതിക്കായി ശ്രദ്ധ കേന്ദ്രീകരിക്കുകയും ബഹുസ്വരതയും നാനാത്വവും തിരിച്ചുകൊണ്ടുവരാനുള്ള ഊര്‍ജം കൈവരിക്കുകയുമാണ് വേണ്ടത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending