Connect with us

Video Stories

പ്രതിസന്ധിയില്‍ ഉഴലുന്ന തദ്ദേശസ്ഥാപനങ്ങള്‍

Published

on

പി.കെ ഷറഫുദ്ദീന്‍

‘പ്രായോഗികതയെ കുറിച്ച് അറിയാത്തവരാണ് തദ്ദേശവകുപ്പില്‍ മുകളില്‍ നിന്നും ഉത്തരവിറക്കുന്നത്. അതിനാല്‍ മുകളില്‍ നിന്നും ഉത്തരവിട്ടും താഴെതട്ടില്‍ നടപ്പാക്കിയും പരിചയമുള്ള മന്ത്രി തോമസ് ഐസക്ക് തദ്ദേശ വകുപ്പില്‍ ഇടപെടണം’-സി.പി.എം നേതാവും കോഴിക്കോട് നഗരസഭ മേയറുമായ തോട്ടത്തില്‍ രവീന്ദ്രന്‍ മന്ത്രി തോമസ് ഐസക്കിനെ വേദിയിലിരുത്തി നടത്തിയ പ്രസംഗമാണിത്. കേരളത്തിലെ മുഴുവന്‍ തദ്ദേശ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കയ്യടി നേടിയ പ്രസംഗം. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ തദ്ദേശ വകുപ്പ് നാഥനില്ലാകളരിയായി മാറിയിരിക്കുകയാണ്. വാര്‍ത്തകളില്‍ നിറയുന്നതിനും പ്രഭാഷണത്തിലൂടെ സദസ്സിനെ കയ്യിലെടുക്കുന്നതിലും മാത്രം ശ്രദ്ധിക്കുന്ന വകുപ്പ് മന്ത്രി കെ.ടി ജലീല്‍ തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തത്തെ കുറിച്ച് ബോധവാനല്ലെന്നാണ് വകുപ്പില്‍ രൂപപ്പെട്ട പ്രതിസന്ധി വ്യക്തമാക്കുന്നത്. അതിന്റെ ദുരന്തഫലം പേറുകയാണ് കേരളത്തിലെ പ്രാദേശിക സര്‍ക്കാറുകള്‍. പ്രതിസന്ധികളില്‍ ഉഴലുന്ന തദ്ദേശസ്ഥാപന അധികാരികള്‍ പരിഹാരം തേടുമ്പോള്‍ മറുപടി നല്‍കാന്‍ പോലും വകുപ്പില്‍ സംവിധാനമില്ലാതായിരിക്കുന്നു. തദ്ദേശ വകുപ്പിനെ രക്ഷപ്പെടുത്താന്‍ മന്ത്രി തോമസ് ഐസക്കിനോട് കോഴിക്കോട് മേയര്‍ക്ക് പരസ്യമായി അഭ്യര്‍ത്ഥിക്കേണ്ടി വന്ന സാഹചര്യം ആരെയും പ്രത്യേകം ബോധ്യപ്പെടുത്തേണ്ട ഒന്നല്ല. തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെല്ലാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതര പ്രതിസന്ധിയാണ് മേയര്‍ വ്യക്തമാക്കിയത്. ജില്ലാ തല ഓഫീസുകള്‍ക്ക് നാഥനില്ലാതായതും വാര്‍ഷിക പദ്ധതി അവതാളത്തിലായതും ക്ഷേമ പെന്‍ഷന്‍ സോഫ്റ്റ്‌വെയറും നികുതി സോഫ്റ്റ്‌വെയറും താളംതെറ്റിയതും ഭവന നിര്‍മ്മാണ പദ്ധതി അട്ടിമറിക്കപ്പെട്ടതുമെല്ലാം ഗുരുതര പ്രതിസന്ധിയിലേക്കാണ് തദ്ദേശ സ്ഥാപനങ്ങളെ തള്ളിവിട്ടത്. ഇതിനെ മറികടക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നത് പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നു.
2017-18 സാമ്പത്തിക വര്‍ഷം ഏഴ് മാസം പിന്നിട്ടിരിക്കുകയാണ്. സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്ക്പ്രകാരം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 27.83 ശതമാനം മാത്രമാണ്. ഗ്രാമപഞ്ചായത്തുകള്‍ 30.39, മുനിസിപ്പാലിറ്റി 28.65, കോര്‍പറേഷന്‍ 26.46, ബ്ലോക്ക് പഞ്ചായത്ത് 29.88, ജില്ലാ പഞ്ചായത്ത് 16.18 എന്നിങ്ങനെയാണ് ഇതേവരെയുള്ള പദ്ധതി ചെലവ്. ഇത് ഏറ്റവും ദയനീയമായ സാഹചര്യമാണ്. ഇതിനെ മറികടക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഉത്തരവുകള്‍ തന്നെ അത്തരം നീക്കങ്ങള്‍ക്ക് വിലങ്ങുതടിയായിമാറുകയാണ്. നിര്‍വഹണ ഉദ്യോഗസ്ഥന്റെ മേലുദ്യോഗസ്ഥന്‍ പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിന് മുമ്പെ ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കുന്ന അപ്രായോഗിക രീതി കൊണ്ടുവന്നതാണ് ഇത്തവണത്തെ പ്രതിസന്ധിക്ക് ഒരു കാരണം. ഉത്തരവുകളിലെ വൈരുധ്യങ്ങള്‍മൂലം പദ്ധതികളുടെ അംഗീകാര നടപടി വൈകിയപ്പോഴാണ് അതിനെ മറികടക്കാന്‍ സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയത്. എന്നാല്‍ ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച മിക്ക പദ്ധതികളും മേലുദ്യോഗസ്ഥര്‍ നിരസിക്കുന്നതാണ് കണ്ടത്. തന്മൂലം പദ്ധതി മാറ്റം വരുത്തി വീണ്ടും ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കേണ്ട സ്ഥിതി വന്നു.
സര്‍ക്കാര്‍ തലത്തിലെ വ്യക്തമായ ആസൂത്രണ കുറവ്മൂലം പതിമൂന്നാം പഞ്ചവത്സര പദ്ധതി തുടക്കത്തില്‍ തന്നെ പാളുന്ന സ്ഥിതിയാണുണ്ടായത്. 2017-18 വാര്‍ഷിക പദ്ധതിക്ക് 2017 മാര്‍ച്ച് 31നകം അംഗീകാരം നേടിയിരിക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന നിര്‍ദ്ദേശം. ഈ ഉത്തരവില്‍ ആസൂത്രണസമിതി രൂപീകരണത്തെയും വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരണത്തെയും കുറിച്ച് മാത്രമാണ് വ്യക്തമാക്കിയത്. പദ്ധതി രൂപീകരണം സംബന്ധിച്ച വിശദമായ മാര്‍ഗരേഖ പിന്നീട് പുറത്തിറക്കുമെന്നും അതിന് ശേഷമാണ് ഗ്രാമസഭകള്‍ ചേരേണ്ടതെന്നും കൂടി ഉത്തരവില്‍ പറയുന്നു. എന്നാല്‍ അത്തരമൊരു ഉത്തരവ് ഇറങ്ങുന്നതാവട്ടെ മാര്‍ച്ച് 29നുമാണ്. അപ്രായോഗികമായ ഉത്തരവുകളും സമീപനങ്ങളുമാണ് ഇതുമായി ബന്ധപ്പെട്ടുണ്ടായത്. നവകേരള മിഷനും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണവും ചേര്‍ന്ന് പോകുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതിനുള്ള നടപടികളോ പരിശീലനങ്ങളോ നടന്നില്ല. പിന്നീട് ഇത് സംബന്ധിച്ച ആക്ഷേപമുയര്‍ന്നപ്പോള്‍ ജില്ലാ തലങ്ങളിലും ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിലും പ്രത്യേക പരിശീലനങ്ങള്‍ നടന്നു. അതാവട്ടെ പദ്ധതിയുടെ ലക്ഷ്യം മാത്രം വിശദീകരിക്കുന്ന പ്രഹസനങ്ങളുമായി. പഞ്ചായത്ത് തലങ്ങളില്‍ മിഷന്‍ രൂപീകരിക്കുന്നതിനും സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പ്രകാരം വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍മാരായ ജനപ്രതിനിനിധികള്‍ പോലും കമ്മിറ്റി അംഗങ്ങളല്ല. എന്നാല്‍ വര്‍ക്കിങഗ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍മാരെ അംഗങ്ങളായി ഉള്‍പ്പെടുത്തണമെന്നും വ്യക്തമാക്കുന്നു. ഇത് പ്രകാരമാണ് പരിശീലനവും നല്‍കിയത്. എന്നാല്‍ ഇതിലെ വൈരുധ്യം ചൂണ്ടിക്കാണിച്ചപ്പോള്‍ പിന്നീടാണ് വൈസ് ചെയര്‍മാന്‍മാരെ ഒഴിവാക്കി മെമ്പര്‍മാരെ ഉള്‍പ്പെടുത്തി വീണ്ടും ഉത്തരവിറക്കുന്നത്. സ്റ്റാറ്റ്‌സ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് സംബന്ധിച്ച് പരിശീലനം നല്‍കുകയും അത്പ്രകാരം വര്‍ക്കിങ് ഗ്രൂപ്പ് ചേര്‍ന്ന് റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്ത ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് സംബന്ധിച്ച പെര്‍ഫോര്‍മ സര്‍ക്കാര്‍ പുറത്തിറക്കുന്നത്. ഇത് പരിശീലന പരിപാടിയില്‍ ലഭ്യമാക്കിയിരുന്നെങ്കില്‍ മികച്ച റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് സഹായകമാകുമായിരുന്നു. പെര്‍ഫോര്‍മ വന്നതോടെ തയ്യാറാക്കിയ റിപ്പോര്‍ട്ട് പൊളിച്ചെഴുതേണ്ട സ്ഥിതിയാണുണ്ടായത്. ഏറ്റവുമൊടുവില്‍ ഏപ്രില്‍ ആദ്യവാരത്തില്‍ ഗ്രാമസഭകള്‍ ചേരണമെന്നും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗ്രാമസഭയില്‍ പങ്കെടുക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കുകയും പരസ്യം പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച വ്യക്തത നല്‍കുന്നത് മാര്‍ച്ച് 31നാണ്. ഭരണസമിതി ചേര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള തയ്യാറെടുപ്പുകളോടെ ഗ്രാമസഭ പൂര്‍ത്തീകരിക്കാന്‍ പിന്നീട് മാസങ്ങളാണ് വേണ്ടി വന്നത്. വികസനസെമിനാറും പദ്ധതി അന്തിമമാക്കല്‍ നടപടികളും പൂര്‍ത്തീകരിച്ച് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടല്‍ വീണ്ടും നീണ്ടു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നേരിട്ട വിമര്‍ശനം മറികടക്കാനായിരുന്നു നേരിട്ട് ജില്ലാ സമിതി അംഗീകാരം നല്‍കുന്ന നടപടിയുണ്ടായത്. ഇതാവട്ടെ മൊത്തം താളം തെറ്റുന്നതിനും ഇടയാക്കി.
അതത് പ്രദേശങ്ങളുടെ സാധ്യതകള്‍ പരിഗണിച്ചുള്ള വികസന പദ്ധതികള്‍ തയ്യാറാക്കുന്നതിനും സര്‍ക്കാര്‍ മാര്‍ഗരേഖ വിലങ്ങുതടിയായി. ഉത്പാദന മേഖല 30 ശതമാനം, വനിതാ ക്ഷേമം 10 ശതമാനം, ശിശുക്കളുടെയും ഭിന്നശേഷിയുള്ളവരുടെയും വികസനം 5 ശതമാനം, വയോജന ക്ഷേമം-പാലിയേറ്റീവ് പരിചരണം 5 ശതമാനം, മാലിന്യ സംസ്‌ക്കരണം 10 ശതമാനം എന്നിങ്ങനെ 60 ശതമാനം തുകയും എങ്ങിനെ ചിലവഴിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്ന സാഹചര്യമുണ്ടായി. പുറമെ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, എസ്.എസ്.എസ് വിഹിതം, അംഗനവാടി പോഷകാഹാരം, ലൈഫ് പദ്ധതി, പി.എം.എ.വൈ വിഹിതം തുടങ്ങി പദ്ധതികള്‍ക്കും നിര്‍ബന്ധമായി തുക വകയിരുത്തേണ്ടതുണ്ട്. അവശേഷിക്കുന്ന ഫണ്ട് ഉപയോഗിച്ച് വേണം റോഡ്, കുടിവെള്ളം, ദാരിദ്ര്യ ലഘൂകരണം, ആരോഗ്യം, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്. ഇത് പദ്ധതി രൂപീകരണത്തെ അനിശ്ചിതത്വത്തിലാക്കുകയായിരുന്നു. ഒടുവില്‍ അനാവശ്യമായ പദ്ധതികള്‍ തയ്യാറാക്കിയും ആവശ്യമായ പദ്ധതികള്‍ ഒഴിവാക്കിയും അംഗീകാരം നേടിയെടുക്കുന്ന സാഹചര്യമാണുണ്ടായത്. തന്മൂലം പദ്ധതി നിര്‍വഹണം തുടക്കത്തില്‍ തന്നെ തടസ്സപ്പെട്ടു. പ്രായോഗിക ജ്ഞാനമില്ലാത്തവരെ മാര്‍ഗ രേഖ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയതാണ് ഇവിടെയും പ്രതിസന്ധിവരുത്തിയത്.
ജി.എസ്.ടി വിഷയത്തെ ചൊല്ലി കരാറുകാര്‍ ടെണ്ടര്‍ ബഹിഷ്‌ക്കരിച്ചതോടെ ടെണ്ടര്‍ നടപടികളും അനിശ്ചിതത്വത്തിലായി. നേരത്തെ നാല് ശതമാനമായിരുന്നു കരാറുകാര്‍ക്ക് വാറ്റ് ഏര്‍പ്പെടുത്തിയത്. ഈ തുക തന്നെ ബില്ലില്‍ നിന്നും ഈടക്കലായിരുന്നു. എന്നാല്‍ ജി.എസ്.ടി പ്രകാരം 18 ശതമാനമായി നികുതി ഉയരുകയും അത് അഡ്വാന്‍സായി അടക്കണമെന്ന വ്യവസ്ഥയും വന്നു. കണക്ക് സമര്‍പ്പിക്കുന്നത് വര്‍ഷത്തില്‍ എന്നത് മാസത്തിലായും മാറ്റം വരുത്തി. ഇതാണ് തദ്ദേശ സ്ഥാപനങ്ങളുടെ ടെണ്ടര്‍ ബഹിഷ്‌ക്കരണത്തിന് കാരണമായത്. പല തദ്ദേശ സ്ഥാപനങ്ങളും മൂന്നും നാലും തവണ ടെണ്ടര്‍ നടത്തിയിട്ടും ആരും എടുക്കാത്ത സാഹചര്യമുണ്ടായി. എന്നാല്‍ ഇതേവരെ കരാറുകാരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്യാന്‍ പോലും വകുപ്പ് മന്ത്രി തയ്യാറായിട്ടില്ല. ധനമന്ത്രിയെ കരാറുകാര്‍ സമീപിച്ചപ്പോള്‍ മാറ്റംവരുത്താമെന്ന് പറഞ്ഞതല്ലാതെ നടപടിയുണ്ടായിട്ടില്ല. സെപ്തംബറില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സിലില്‍ ഈ വിഷയം ഉന്നയിക്കാന്‍ പോലും ധനമന്ത്രി ഡോ. തോമസ് ഐസക്ക് തയ്യാറായില്ല. പദ്ധതി അന്തിമമാക്കിയ ശേഷം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിക്കേണ്ട പദ്ധതികളുടെ മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റവും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇതുപ്രകാരം വീണ്ടും പദ്ധതി ഭേദഗതിക്ക് വിധേയമാക്കേണ്ടതുണ്ട്.
തദ്ദേശ സ്ഥാപനങ്ങള്‍ കാലാകാലങ്ങളില്‍ നടപ്പാക്കിവന്നിരുന്ന ഭവനപദ്ധതികളും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. പകരം പ്രഖ്യാപിച്ച ലൈഫ് ഭവനപദ്ധതി അനിശ്ചിതത്വത്തിലുമാണുള്ളത്. ലൈഫ് മാനദണ്ഡങ്ങളിലെ അപാകതകള്‍ മൂലം അര്‍ഹരായ പതിനായിരങ്ങളാണ് ലിസ്റ്റിന് പുറത്തായത്. അംഗീകരിക്കപ്പെട്ട ലിസ്റ്റിലുള്ളവര്‍ക്ക് എന്ന് പദ്ധതി തയ്യാറാക്കുമെന്നത് സംബന്ധിച്ചും വ്യക്തതയില്ല. ഒക്‌ടോബര്‍ 17ന് ചേര്‍ന്ന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി മിനുട്‌സ് 3.3ല്‍ ലൈഫ് പദ്ധതിയില്‍ ഈ വര്‍ഷം വീട്‌വെച്ച് നല്‍കുന്നതിന് ഉത്തരവിറങ്ങിയിട്ടില്ലെന്നും ഇതിനായി വകയിരുത്തിയ തുക മറ്റു മേഖലകളിലേക്ക് മാറ്റാവുന്നതാണെന്നും വ്യക്തമാക്കുന്നുണ്ട്. ഇതോടെ ലൈഫിന്റെ പേരില്‍ രണ്ടാം വര്‍ഷവും ഭവനരഹിതരുടെ പ്രതീക്ഷകള്‍ തകര്‍ന്നിരിക്കുകയാണ്.
ക്ഷേമ പെന്‍ഷന്‍ സംബന്ധിച്ച സേവന സോഫ്റ്റ്‌വെയര്‍ 7 മാസത്തോളമായി അടച്ചിട്ട നിലയിലാണ്. തന്മൂലം പുതുതായി പെന്‍ഷന്‍ അനുവദിച്ചവരുടെ വിവരങ്ങള്‍ സോഫ്റ്റ്‌വെയറില്‍ എന്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. ഇവരുടെ അപേക്ഷകള്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന സാഹചര്യമാണുള്ളത്. സോഫ്റ്റ്‌വെയര്‍ തുറക്കാത്തതിനാല്‍ അപാകതകള്‍ സംബന്ധിച്ച ആക്ഷേപങ്ങളിലും നടപടി സ്വീകരിക്കാനാകാതെ തദ്ദേശ സ്ഥാപനങ്ങള്‍ ഇരുട്ടില്‍ തപ്പുകയാണ്.
നികുതി സംബന്ധിച്ച സഞ്ചയ സോഫ്റ്റ്‌വെയറും താളംതെറ്റിയ നിലയിലാണ്. അടുത്ത സാമ്പത്തിക വര്‍ഷം പുതിയ നികുതി പരിഷ്‌ക്കരണം നടത്താനിരിക്കെ നിലവിലുള്ള നികുതി വിവരങ്ങള്‍ കൃത്യമാക്കേണ്ടതുണ്ട്. എന്നാല്‍ സോഫ്റ്റ്‌വെയറിലെ അപാകതകള്‍മൂലം ഇത് സാധ്യമാകുന്നില്ല. ഈ വിഷയം നിരന്തരം പഞ്ചായത്ത് ജീവനക്കാര്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
തദ്ദേശ വകുപ്പിലെ സുപ്രധാന തസ്തികയായ പഞ്ചായത്ത് ഡപ്യൂട്ടി ഡയരക്ടര്‍ തസ്തിക 12 ജില്ലകളിലും ഒഴിഞ്ഞുകിടക്കുകയാണ്. കോട്ടയം, മലപ്പുറം ജില്ലകളില്‍ മാത്രമാണ് ഡി.പി.പിമാര്‍ ഉള്ളത്. മറ്റ് ജില്ലകളില്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കിയിരിക്കയാണ്. അസിസ്റ്റന്റ് ഡപ്യൂട്ടി ഡയരക്ടര്‍ തസ്തിക മുഴുവന്‍ ഒഴിഞ്ഞുകിടക്കുകയാണ്. രണ്ട് വര്‍ഷത്തോളമായി ഈ സാഹചര്യം തുടര്‍ന്നിട്ടും പരിഹാരം കാണാനായിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ജില്ലാ തലത്തില്‍ ഏകോപിപ്പിക്കേണ്ട സുപ്രധാനമായ ഓഫീസ് മേധാവിയുടെ കാര്യത്തില്‍ പോലും സര്‍ക്കാര്‍ അലംഭാവം തുടരുകയാണ്.
പ്രായോഗിക പരിജ്ഞാനമില്ലാത്ത ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രിക്കുന്ന സ്ഥിതിയാണ് തദ്ദേശ വകുപ്പിലുള്ളത്. ഇത് ഈ വകുപ്പില്‍ ഇറങ്ങുന്ന ഓരോ ഉത്തരവുകളില്‍ നിന്നും വ്യക്തമാണ്. അധികാര വികേന്ദ്രീകരണത്തിന് പകരം അധികാര കേന്ദ്രീകരണ സ്വഭാവവും ഉത്തരവുകളില്‍ വായിച്ചെടുക്കാവുന്നതാണ്. ഇവര്‍ക്ക് പൂര്‍ണ്ണ അധികാരം നല്‍കി മന്ത്രി മാറിനില്‍ക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. തദ്ദേശ സ്ഥാപനങ്ങളെ ഞെരുക്കുന്ന രീതിയിലാണ് ധനവകുപ്പ് സ്വീകരിക്കുന്ന ഓരോ നടപടികളും. ഇത് തിരിച്ചറിയാന്‍ തദ്ദേശ വകുപ്പ് മന്ത്രിക്ക് സാധിക്കാത്തതാണോ തിരിച്ചറിഞ്ഞിട്ടും പ്രതിരോധിക്കാന്‍ ശേഷിയില്ലാത്തതാണോ പ്രശ്‌നം എന്ന സംശയം മാത്രമാണ് ബാക്കിയാകുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളം അഭിമാനിക്കുന്ന പഞ്ചായത്ത് സംവിധാനം നോക്കുകുത്തിയായി മാറുമെന്നതില്‍ സംശയമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending