Connect with us

News

വിളവന്‍

മുന്‍യു.എസ് പ്രസിഡന്റ് ബറാക് ഒബാമ പരസ്യമായി സുക്കര്‍ബര്‍ഗിനെ വഴക്കുപറഞ്ഞത് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞായിരുന്നു. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളാണ് പരമാധികാരികളെന്നിരിക്കെ അവരുടെ മനസ്സിനെ സ്വാധീനിക്കാന്‍ കഴിയുക എന്നത് പ്രധാനം. അത് വിജയകരമായി നിര്‍വഹിച്ചിട്ടുണ്ട് സുക്കര്‍ബര്‍ഗ്. വ്യാജ വാര്‍ത്തകള്‍ക്ക് ഇടംനല്‍കുന്നുവെന്ന പരാതിയാണ് പ്രധാന ആരോപണങ്ങളിലൊന്ന്.

Published

on

എഫിഷ്യന്റിനെ (കഴിവുള്ളവന്‍) വിളവന്‍ എന്നു പരിഭാഷപ്പെടുത്തിയാല്‍ അതാണ് മാര്‍ക്ക്എലിയറ്റ് സുക്കര്‍ബര്‍ഗ്. മാധ്യമങ്ങളില്‍ ഒരു വാര്‍ത്തയെങ്കിലും വരാത്ത ദിനമില്ല സുക്കര്‍ബര്‍ഗിനെക്കുറിച്ചിപ്പോള്‍. പരമ്പരാഗത മാധ്യമങ്ങളെ തഴഞ്ഞ് ലോകം ചലിക്കുന്നതുതന്നെ ഇന്ന് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമായതിനാല്‍ സുക്കര്‍ബര്‍ഗ് എന്ന നാമം ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ അത്ഭുതമില്ല. തേച്ചുനടക്കേണ്ട 23-ാംവയസ്സില്‍ സ്വയം പ്രഖ്യാപിത ശതകോടീശ്വരന്‍. 36-ാം വയസ്സില്‍ ഇന്ന് ആസ്തി 111 ബില്യന്‍ ഡോളര്‍; അഥവാ 75 ലക്ഷം കോടി രൂപയോളം. മാധ്യമ ഭീമനായ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ആസ്തി വെറും 3 ബില്യന്‍ ഡോളര്‍. ലോകത്തെ നാലാമത്തെ സമ്പന്നന്‍, അതും ഇത്ര ചെറുപ്രായത്തില്‍. സമൂഹ മാധ്യമമെന്നാല്‍ ഫെയ്‌സ്ബുക്കും വാട്‌സാപ്പും കഴിഞ്ഞേ മറ്റെന്തുമുള്ളൂ. അത്രക്കുണ്ട് അതിന്റെ ജനപ്രിയത. 2.7 കോടിയാളുകളാണ് ഫെയ്‌സ്ബുക് സജീവമായി ഉപയോഗിക്കുന്നത്. അര ലക്ഷത്തിലധികം ജീവനക്കാര്‍. ചൈനയൊഴിച്ചാല്‍ ലോകത്ത് എല്ലായിടത്തുമിന്ന് ഫെയ്‌സ്ബുക്കാണ് മുഖ്യസമൂഹ മാധ്യമമായി ജനങ്ങള്‍ അധികവും ഉപയോഗിക്കുന്നത്. ഫെയ്‌സ്ബുക്കിനെയും വാട്‌സാപ്പിനെയും നിയന്ത്രിക്കുന്നയാളെന്ന നിലയില്‍ ഉപയോഗത്തോടൊപ്പം ദുരുപയോഗത്തിനും പഴി സുക്കര്‍ബര്‍ഗിനു തന്നെയാണ്. താരമെന്നതിലുപരി ഒട്ടേറെ ആക്ഷേപങ്ങളുംകൂടി ഏറ്റുവാങ്ങുകയാണ് മാര്‍ക്ക്. മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കാനും ബി.ജെ.പിക്ക് ജനസമ്മതി വര്‍ധിപ്പിച്ചുകൊടുക്കാനും ഫെയ്‌സ്ബുക്ക് ജീവനക്കാര്‍ ശ്രമിച്ചെന്ന വാര്‍ത്ത പുറത്തുവിട്ടത് കഴിഞ്ഞദ ിവസം അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലാണ്. സുക്കര്‍ബര്‍ഗ് ഇത് നിഷേധിച്ചിട്ടില്ല. മുന്‍യു.എസ് പ്രസിഡന്റ് ബറാക് ഒബാമ പരസ്യമായി സുക്കര്‍ബര്‍ഗിനെ വഴക്കുപറഞ്ഞത് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞായിരുന്നു. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളാണ് പരമാധികാരികളെന്നിരിക്കെ അവരുടെ മനസ്സിനെ സ്വാധീനിക്കാന്‍ കഴിയുക എന്നത് പ്രധാനം. അത് വിജയകരമായി നിര്‍വഹിച്ചിട്ടുണ്ട് സുക്കര്‍ബര്‍ഗ്. വ്യാജ വാര്‍ത്തകള്‍ക്ക് ഇടംനല്‍കുന്നുവെന്ന പരാതിയാണ് പ്രധാന ആരോപണങ്ങളിലൊന്ന്. പക്ഷേ അത് പൂര്‍ണമായി നിഷേധിക്കാന്‍ മാര്‍ക്ക് തയ്യാറല്ല. ഫെയ്‌സ്ബുക്ക് ഇപ്പോഴും അതുണ്ടാക്കിയ മുറിയിലല്ല എന്നാണ് സുക്കര്‍ബര്‍ഗിന്റെ ഇതിനുള്ള മറുപടി. എങ്കിലും വസ്തുതകള്‍ പരിശോധിക്കുന്നതിനും അക്രമ-അശ്ലീലപോസ്റ്റുകള്‍ നിരോധിക്കുന്നതിനും ഫെയ്‌സ്ബുക്കിന് സംവിധാനമുണ്ട്.

2010ല്‍ ലോകത്തെ 100 അതിസമ്പന്നരിലൊരാളായി ടൈംമാഗസിന്‍ കണ്ടെത്തിയ സുക്കര്‍ബര്‍ഗ് 2016ല്‍ പത്താമനായതും ഇപ്പോള്‍ നാലാമനായതും തന്റെമിടുക്കും ബുദ്ധികൂര്‍മതയും കൊണ്ടാണ്. ജര്‍മന്‍, ആസ്ട്രിയ പാരമ്പര്യമുള്ള ജൂതകുടുംബത്തില്‍ പിറന്ന മാര്‍ക്ക് സുക്കര്‍ബര്‍ഗ് ചെറു ക്ലാസില്‍ പേരിനെപോലെതന്നെ മികച്ച മാര്‍ക്കുകളും നേടി. കണക്കിലും ഫിസിക്‌സിലും ഗോളശാസ്ത്രത്തിലുമെല്ലാം സമ്മാനവും നേടി. ഇംഗ്ലീഷിനുപുറമെ ഫ്രഞ്ച്, ഹീബ്രൂ, ലാറ്റിന്‍, ഗ്രീക്ക്ഭാഷകളൊക്കെ സ്വായത്തമാക്കി. മന:ശാസ്ത്രജ്ഞനായ പിതാവിനും ഡെന്റിസ്റ്റായ മാതാവിനും പിറന്ന മൂന്നു പേരില്‍ ഏക ആണ്‍ സന്തതി. ജനനം 1984ല്‍. ആ വിസ്മയ ജീവിതം തുടങ്ങുന്നത് ഇന്നും ഇന്നലെയുമൊന്നുമല്ല-വെറും മൂന്നാം വയസ്സ് മുതലാണ്. കമ്പ്യൂട്ടറിലെ താല്‍പര്യം കാരണം പത്തു വയസ്സിനുമുമ്പേ സോഫ്റ്റ്‌വെയര്‍ ഡവലപ്പറായി. സഹപാഠികള്‍ കമ്പ്യൂട്ടറില്‍ ഗെയിമുകള്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അവയുടെ ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കുകയായിരുന്നു മാര്‍ക്കിന്റെ വിനോദം! കമ്പ്യൂട്ടര്‍ സയന്‍സിനുപുറമെ മന:ശാസ്ത്രവും പഠിച്ചതിനാല്‍ മനുഷ്യര്‍ ഏതുവിധത്തില്‍ ചിന്തിക്കുന്നുവെന്നറിയാനായത് ആപ്പുകള്‍ ഉണ്ടാക്കുന്നതിന് സഹായകമായി. ഹര്‍വാഡില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ പേരുകളും ചിത്രങ്ങളുമടങ്ങിയ ഫെയ്‌സ്ബുക്ക് എന്ന പുസ്തകത്തിന്റെ പേര് കടമെടുത്ത് 2004ല്‍ നാലു സഹപാഠികളുമായിചേര്‍ന്ന് ഇന്റര്‍നെറ്റിന്റെ സാങ്കേതിക വിദ്യ ചേര്‍ത്തുണ്ടാക്കിയ ആപ്ലിക്കേഷനാണ് ഇന്ന് നമ്മുടെ വിരല്‍തുമ്പിലെ എഫ് എന്ന വളഞ്ഞ അക്ഷരമായും സമൂഹബന്ധ ഉപാധിയായും നിലകൊള്ളുന്നത്. അമേരിക്കയിലെ സിലിക്കന്‍വാലിയില്‍ സ്വന്തമായി സോഫ്റ്റ്‌വെയര്‍ സ്ഥാപനം തുടങ്ങിയത് മാത്രമേ ഓര്‍മയുള്ളൂ. പിന്നീട് ലോകം കാണുന്നത് മീശയില്ലാത്ത വെളുത്തുമെലിഞ്ഞ ശതകോടീശ്വരനെയാണ്, ഭരണകൂടങ്ങളെ വിവരങ്ങള്‍കൊണ്ട് വിറപ്പിക്കുന്ന വില്ലനെയും. ഫെയ്‌സ്ബുക്കിന്റെ സ്ഥാപകനും സി.ഇ.ഒയുമൊക്കെയാണെങ്കിലും ഒരുഡോളറാണ് സുക്കര്‍ബര്‍ഗ് പറ്റുന്ന പ്രതിഫലം. കാരുണ്യസഹായമായി കോടികള്‍ ചെലവിടുന്നുണ്ട്. ഫെയ്‌സ്ബുക്കിനെയും വാട്‌സാപ്പിനെയും മെസഞ്ചറിനെയും ഇന്‍സ്റ്റാഗ്രാമിനെയുമൊക്കെ സ്വന്തമാക്കിയ സുക്കര്‍ബര്‍ഗ് ഇവയെയെല്ലാം പരസ്പരം ബന്ധിപ്പിച്ചതോടെ അംഗമാകുന്ന എല്ലാവരുടെയും എല്ലാവിവരങ്ങളും വിരല്‍തുമ്പില്‍ ആര്‍ക്കും ലഭിക്കാമെന്നായി. മുമ്പുണ്ടായിരുന്ന യുക്തിവാദം വെടിഞ്ഞ് മതം ഇഷ്ടമാണെന്നാണ് സുക്കര്‍ബര്‍ഗ് ഇപ്പോള്‍ പറയുന്നത്്. ചൈനയില്‍ സന്ദര്‍ശനത്തിനുമുമ്പ് മാന്‍ഡാരിന്‍ ഭാഷ പഠിക്കാനായി ചെന്നപ്പോള്‍ പരിചയപ്പെട്ട ചൈനീസ് പാരമ്പര്യമുള്ള ശിശുരോഗ വിദഗ്ധ പ്രിസില്ല ചാനാണ് സഹധര്‍മിണി. മാക്‌സിമ, ഓഗസ്റ്റ് മക്കള്‍.

 

kerala

സഖ്യത്തിൽ ചില ബി.ജെ.പി നേതാക്കൾ സഹകരിക്കുന്നില്ലെന്ന് ദേവഗൗഡ

ഒരു വിഭാഗം ബി.ജെ.പി നേതാക്കൾ സഖ്യത്തിൽ സഹകരിക്കുന്നില്ലെന്നും അവരിൽനിന്ന് പ്രചാരണത്തിന് പിന്തുണ ലഭിക്കുന്നില്ലെന്നും ദേവഗൗഡ പറഞ്ഞു.

Published

on

കർണാടകയിൽ ജെ.ഡി-എസ്- ബി.ജെ.പി സഖ്യത്തിലെ അനൈക്യം വെളിപ്പെടുത്തി ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ. ഒരു വിഭാഗം ബി.ജെ.പി നേതാക്കൾ സഖ്യത്തിൽ സഹകരിക്കുന്നില്ലെന്നും അവരിൽനിന്ന് പ്രചാരണത്തിന് പിന്തുണ ലഭിക്കുന്നില്ലെന്നും ദേവഗൗഡ പറഞ്ഞു. വ്യാഴാഴ്ച ഹാസനിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളിൽ കോലാർ, മാണ്ഡ്യ, ഹാസൻ എന്നിവിടങ്ങളിലാണ് ജെ.ഡി-എസ് മത്സരിക്കുന്നത്. മണ്ഡ്യയിൽ സിറ്റിങ് എം.പി സുമലതയുടെ നിസ്സഹകരണത്തെ കുറിച്ച് ദേവഗൗഡ പേരെടുത്ത് പറഞ്ഞു.

ഹാസനിൽ ബി.ജെ.പിയുടെ സംസ്ഥാന സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ പ്രീതംഗൗഡ ജെ.ഡി-എസ് സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കുവേണ്ടി രംഗത്തിറങ്ങിയിട്ടില്ല. കോലാറിൽ ബി.ജെ.പി, ജെ.ഡി-എസ് നേതാക്കൾ പൊതുവേദിയിൽ തമ്മിലടിച്ചിരുന്നു. എന്നാൽ, ദേവഗൗഡയുടേത് വെറും ഊഹം മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്ര പ്രതികരിച്ചു.

Continue Reading

kerala

‘കൂടിക്കാഴ്ച ഒഴിവാക്കണമായിരുന്നു’; പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇ.പി ജയരാജനെ തള്ളി സി.പി.ഐ

ജയരാജനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കളങ്കിതരുമായുള്ള സൗഹൃദത്തില്‍ ഇ.പിക്ക് ജഗ്രത ഉണ്ടായില്ലെന്ന് കുറ്റപ്പെടുത്തി.

Published

on

പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇ.പി ജയരാജനെ തള്ളി സി.പി.ഐ. കൂടിക്കാഴ്ച ഒഴിവാക്കണമായിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് മൂല്യബോധം എല്ലാവര്‍ക്കും പ്രധാനമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ‘അണികളെ പഠിപ്പിക്കുന്ന മൂല്യം പാലിക്കാന്‍ ആരേക്കാളും ബാധ്യത നേതാക്കള്‍ക്കുണ്ട്. കളങ്കിത വ്യക്തികളുടെ കമ്പോള താത്പര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ പെട്ടുപോകരുത്. ഏതെങ്കിലും വ്യക്തികള്‍ക്ക് പാളിച്ച പറ്റിയാല്‍ വ്യക്തികളുടെ മാത്രം വീഴ്ചയാണ്’.. ബിനോയ് വിശ്വം പറഞ്ഞു.

ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. ടി.ജി നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ ഫ്‌ലാറ്റില്‍ എത്തിയാണ് ജാവദേക്കര്‍ കണ്ടതെന്നും രാഷ്ട്രീയം സംസാരിച്ചിട്ടില്ലന്നും ഇ.പി പറഞ്ഞു. ജയരാജനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കളങ്കിതരുമായുള്ള സൗഹൃദത്തില്‍ ഇ.പിക്ക് ജഗ്രത ഉണ്ടായില്ലെന്ന് കുറ്റപ്പെടുത്തി. പിണറായിയെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തെത്തി.

പ്രമുഖ സി.പി.എം നേതാവ് ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് ആദ്യം ആരോപിച്ചത് ശോഭാ സുരേന്ദ്രനാണ്. ആ നേതാവ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ എന്ന കെ.സുധാകരന്റെ പ്രസ്താവനയോടെ വിവാദം വീണ്ടും ചൂട് പിടിച്ചു. ആരോപണം ഇ.പി ജയരാജന്‍ നിഷേധിച്ചതിന് പിന്നാലെ കൂടിക്കാഴ്ച സ്ഥിരീകരിച്ച്ടി.ജി നന്ദകുമാറും ശോഭ സുരേന്ദ്രനും രംഗത്തെത്തി. ഒടുവില്‍ ജാവഡേക്കറെ കണ്ടെന്ന് ഇ.പി തുറന്നുപറഞ്ഞു. ദല്ലാള്‍ നന്ദകുമാറിനൊപ്പം തിരുവനന്തപുരത്ത് മകന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ രാഷ്ട്രീയം സംസാരിച്ചിട്ടില്ലന്നും ഇ.പി പറഞ്ഞു.

പിന്നാലെ ഇ.പി ജയരാജനെതിരെ പരസ്യ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. കളങ്കിതരുമായുള്ള സൗഹൃദത്തില്‍ ജയരാജന് ജാഗ്രത ഉണ്ടായില്ല. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകുമെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് ദിവസം ഇ.പി ജയരാജന്‍ നടത്തിയ പ്രസ്താവന അനുചിതമായന്നാണ് മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കളുടെയും വിലയിരുത്തല്‍.

 

Continue Reading

kerala

യുഡിഎഫിന് നൂറ് ശതമാനം വിജയം ഉറപ്പ്; വോട്ട് രേഖപ്പെടുത്തി കെ മുരളീധരന്‍

തൃശൂരും തിരുവനന്തപുരവും ഉൾപ്പെടെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും.

Published

on

തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം ജവഹര്‍ നഗര്‍ സ്‌കൂളിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് യുഡിഎഫിന് നൂറ് ശതമാനം വിജയം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

തൃശൂരും തിരുവനന്തപുരവും ഉൾപ്പെടെയുള്ള 20 ലോക്സഭാ മണ്ഡലങ്ങളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. തൃശൂരിൽ യുഡിഎഫിനെ സംബന്ധിച്ച് യാതൊരു സംശയവുമില്ല. ഞങ്ങൾക്ക് വിജയം ഉറപ്പാണ്. സിപിഎം–ബിജെപി അന്തർധാരയുടെ കാര്യം ആദ്യം ഞാന്‍ പറഞ്ഞു. എന്നാല്‍ അത് എല്ലാവരും തമാശയായിട്ട് എടുത്തു.

പതിനെട്ട് മണ്ഡലങ്ങളിലും എൽഡിഎഫും രണ്ടിടത്ത് ബിജെപിയും – അതാണ് അന്തർധാരയുടെ ഫോർമുല. തിരുവനന്തപുരവും തൃശൂരും ബിജെപിക്ക്, ബാക്കി പതിനെട്ട് മണ്ഡലവും ഇടതിന്. ഈ ധാരണ ഞങ്ങൾ പൊളിക്കും. ഒരു സംശയവും വേണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending