Connect with us

News

തിരുത്തല്‍-പ്രതിഛായ

കഴിഞ്ഞ രണ്ട് ലോക്‌സഭാതിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ബീഹാര്‍ നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി 23 നേതാക്കള്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം ഉപയോഗിച്ചത്. രഹസ്യമാക്കിവെച്ച കത്തിന്റെ വിശദാംശങ്ങള്‍ ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെയാണ് നേതൃത്വത്തിന് ഇടപെടേണ്ടിവന്നത്.

Published

on

‘കോണ്‍ഗ്രസിന് മുഴുവന്‍സമയ പ്രസിഡന്റ് വേണമെന്ന വലിയ ആവശ്യം താല്‍കാലികാധ്യക്ഷ സോണിയാജി അംഗീകരിച്ചു. ഞങ്ങളുടെ മറ്റാവശ്യങ്ങള്‍ പുതിയ അധ്യക്ഷന് മുന്നില്‍വെക്കും..ആരും കോണ്‍ഗ്രസ് വിടാന്‍പോകുന്നില്ല. പാര്‍ട്ടിയിലെ ആഭ്യന്തര ജനാധിപത്യമാണ് ഞങ്ങള്‍ ഉപയോഗിച്ചത്’. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തക സമിതിയംഗവും ഹരിയാനയുടെ ചുമതലയുമുള്ള രാജ്യസഭാംഗം ഗുലാംനബി ആസാദ് സെപ്തംബര്‍ ഒന്നിനാണ് ഈ വാക്കുകള്‍ തന്റെ ഫെയ്‌സ്ബുക് പേജില്‍ കുറിച്ചത്.

23 കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് സോണിയാഗാന്ധിക്ക് എഴുതിയ കത്താണ് പോസ്റ്റിനാധാരം. കത്ത് പുറത്തുവന്നതിനുപിന്നില്‍ ചിലനേതാക്കള്‍ തന്നെയാണെന്ന ആരോപണം ഉയര്‍ന്നു. സോണിയാഗാന്ധി ആസ്പത്രിയിലായിരിക്കെയാണ് ഇത്തരമൊരു കത്ത് തയ്യാറാക്കിയതെന്ന വിമര്‍ശനവും. ഏതായാലും കത്തിനെച്ചൊല്ലി ആഗസ്ത് 24ന് സോണിയ വിളിച്ച പ്രവര്‍ത്തകസമിതി യോഗം പുന:സംഘടനാവാദികളുടെ ആവശ്യം അംഗീകരിച്ചെങ്കിലും മൂന്നാഴ്ചക്കുശേഷം കഥയിങ്ങനെ: ഗുലാം നബി ആസാദില്‍ നിന്ന് ജനറല്‍സെക്രട്ടറി പദവിയും ഹരിയാനയുടെ ചുമതലയും തെറിച്ചു. സെപ്തംബര്‍ 11ന് വൈകീട്ട് എ.ഐ.സി.സി പുറത്തിറക്കിയ അറിയിപ്പില്‍ ഗുലാംനബിക്ക് പുറമെ മുന്‍ ലോക്‌സഭാകക്ഷിനേതാവ് മല്ലികാര്‍ജുനഗാര്‍ഗെ, മോട്ടിലാല്‍വോറ, അംബികസോണി, ആശാകുമാരി, ഗൗരവ് ഗോഗോയ്, അനുരാഗ് സിംഗ് തുടങ്ങിയവരെയും പ്രധാന ചുമതലകളില്‍നിന്ന് ഒഴിവാക്കി. എന്നാല്‍ സോണിയയെ സഹായിക്കുന്നതിനുള്ള സമിതിയില്‍ അംബിക സോണിയുണ്ടായിട്ടും ഗുലാമില്ല. കോണ്‍ഗ്രസിലെ കൊട്ടാര വിപ്ലവത്തിന് രഹസ്യമായി നേതൃത്വം കൊടുത്തവരില്‍ പ്രമുഖന്‍ ഗുലാംനബി ആസാദാണ്. പ്രായം കൂടുമ്പോഴാണ് ഗുലാമിലെ വിപ്ലവകാരി ഉണരുന്നതെന്നു തോന്നുന്നു. അതിന്റെ പരോക്ഷ ശിക്ഷയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ആനന്ദ്ശര്‍മ, ജിതിന്‍പ്രസാദ, മുകുള്‍വാസ്‌നിക് എന്നിവര്‍ കത്തില്‍ ഒപ്പുവെച്ചിരുന്നെങ്കിലും അവരുടെ പ്രവര്‍ത്തക സമിതിയംഗത്വം റദ്ദായിട്ടുമില്ല. ഫലത്തില്‍ ഗുലാം നബിയെ സോണിയ ഉന്നംവെച്ചിരിക്കുന്നുവെന്നു കരുതാം. താനുന്നയിച്ച ആവശ്യം അധ്യക്ഷ അംഗീകരിച്ചിരിക്കുന്നുവെന്ന് ആശ്വസിക്കുമ്പോള്‍തന്നെ അധികം കളിക്കേണ്ട എന്ന മുന്നറിയിപ്പും ഗുലാമിന് ഈ പുന:സംഘടനയിലുണ്ട്. പാര്‍ട്ടിയെ തിരുത്താന്‍ശ്രമിച്ച് സ്വയം തിരുത്തപ്പെട്ട പ്രതീതി.

കഴിഞ്ഞ രണ്ട് ലോക്‌സഭാതിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ബീഹാര്‍ നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി 23 നേതാക്കള്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം ഉപയോഗിച്ചത്. രഹസ്യമാക്കിവെച്ച കത്തിന്റെ വിശദാംശങ്ങള്‍ ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെയാണ് നേതൃത്വത്തിന് ഇടപെടേണ്ടിവന്നത്. അധ്യക്ഷ പദവി തിരിച്ച്ഏറ്റെടുക്കാന്‍ താനില്ലെന്ന് രാഹുല്‍ഗാന്ധി ശഠിച്ചതും സോണിയ തുടരാന്‍ കാരണമായി. ഗുലാമാദികളുടെ തിരഞ്ഞെടുപ്പ് ആവശ്യം ഇനി എന്നു നടക്കുമെന്ന് ഒരു നിശ്ചയവുമില്ല. ജന സ്വാധീനമില്ലാത്ത നേതാക്കളാണ് നോമിനേഷനിലൂടെ പാര്‍ട്ടി നേതൃത്വത്തില്‍ തുടരുന്നതെന്ന ആരോപണമാണ് ഗുലാംനബിയടക്കം ഉന്നയിക്കുന്നത്. ഇപ്പറയുന്നവരിലെത്രപേര്‍ എത്ര പൊതുതിരഞ്ഞെടുപ്പില്‍ നേരിട്ട് ജനപ്രതിനിധിയായിട്ടുണ്ടെന്ന ചോദ്യമാണ് എതിരാളികള്‍ ഉന്നയിക്കുന്നത്. ഗുലാംനബിക്ക് പിന്തുണയുമായി കപില്‍സിബലിനെയും ശശിതരൂരിനെയും പോലുള്ള ബുദ്ധിജീവികളുണ്ടെങ്കിലും തിരുത്തല്‍വാദികളുടെ തലപ്പത്ത് മറ്റാരേക്കാളുമുള്ളത് നബിതന്നെയാണ് എന്നതാണ് കത്തെഴുത്തിനെ ശ്രദ്ധേയമാക്കിയത്.

ജന്മംകൊണ്ട് കശ്മീര്‍ മുസല്‍മാനായ ഗുലാംനബിക്ക് പാര്‍ട്ടിയിലെ മറ്റാരേക്കാളും പാരമ്പര്യവും കൂറും അവകാശപ്പെടാനാകും. പാര്‍ട്ടി നേതൃത്വത്തിലെ വിളിപ്പേര് നബി. കശ്മീര്‍ താഴ്‌വരയിറങ്ങിവന്ന് ഡല്‍ഹിയിലെ പാര്‍ട്ടിയുടെയും അധികാരത്തിന്റെയും കുഞ്ചികസ്ഥാനങ്ങളില്‍ കയറിയിരുന്നിട്ട് നാലുപതിറ്റാണ്ടിലേറെയായി. എന്നും നെഹ്‌റു കുടുംബത്തോട് ഒട്ടിനിന്ന വഴക്കം. ജമ്മുകശ്മീരില്‍ കോണ്‍ഗ്രസിനെ പച്ചപിടിപ്പിച്ചവരില്‍ മുഖ്യനാണെങ്കിലും ഫറൂഖ് അബ്ദുല്ലയുടെയും മുഫ്തിമാരുടെയും ബി.ജെ.പിയുടെയും തള്ളലില്‍ കോണ്‍ഗ്രസിനും ഗുലാമിനും പിടിച്ചുനില്‍ക്കാനായില്ല. 2005ല്‍ മുഖ്യമന്ത്രിയായെങ്കിലും സഖ്യകക്ഷിയായ പി.ഡി.പി പിന്തുണ പിന്‍വലിച്ചതോടെ മൂന്നാം വര്‍ഷം രാജിവെച്ച് ഡല്‍ഹിയിലേക്ക്തന്നെ തിരിച്ചെത്തി. ആരോഗ്യം, കുടുംബക്ഷേമം, പാര്‍ലമെന്ററികാര്യം തുടങ്ങിയ വകുപ്പുകള്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ കൈകാര്യംചെയ്യാനായി. മറ്റു പലരെയുംപോലെ ഒരുകാലത്തും കോണ്‍ഗ്രസ് വിട്ടുപോയില്ല.

രാജ ഭരണകാലത്ത് ജമ്മുകശ്മീരിലെ ഭലേസയിലെ സോട്ടിയില്‍ 1949 മാര്‍ച്ച് ഏഴിനായിരുന്നു ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ജമ്മുവിലെ ജി.ജി.എം കോളജില്‍നിന്ന് സയന്‍സില്‍ ബിരുദമെടുത്തു. 1972ല്‍ ജന്തുശാസ്ത്രത്തില്‍ പി.ജിയും. തൊട്ടടുത്ത വര്‍ഷം ഭലേസ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി.1980ല്‍ വശീം ലോക്‌സഭാമണ്ഡലത്തില്‍നിന്ന് ആദ്യമായും അവസാനമായും ജനപ്രതിനിധിയായി. 82ല്‍ ആദ്യമായി കേന്ദ്ര സഹമന്ത്രി. പാര്‍ട്ടിയുടെ പൊതുപരിപാടികളില്‍ തന്റെ മുസ്‌ലിം ഐഡന്റിറ്റി ഭാരമാകുന്നുവെന്ന് പരാതിപ്പെടാറുള്ള ഗുലാമിന്റെ പാര്‍ലമെന്റിലെ പ്രസംഗവും പ്രകടനവും എന്നും പിന്നാക്ക-ന്യൂനപക്ഷ മതേതരാശയത്തിന് വേണ്ടിയാണ്. 2005ലെ ചെറിയ ഇടവേളയൊഴിച്ചാല്‍ 1996മുതല്‍ രാജ്യസഭാംഗം. രാജ്യസഭാപ്രതിപക്ഷ നേതാവാണിപ്പോള്‍. മെലിഞ്ഞുനീണ്ട ശരീരത്തിന് എന്നും കൂട്ട് ചാരനിറത്തിലുള്ള സ്യൂട്ട്. വിവാദങ്ങളില്‍ അത്യപൂര്‍വമായേ ആ പേരുകാണൂ. ഷമീംദേവാണ് ഭാര്യ. സദ്ദാമും സോഫിയയും മക്കള്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending