Video Stories
സംശയദൂരീകരണത്തിന് സര്‍ക്കാരിന് ബാധ്യതയില്ലേ

ഉത്സവപറമ്പിലെ പോക്കറ്റടിക്കാരന്റെ ബുദ്ധിയില്‍ ഇടതുസര്‍ക്കാറിന് എത്രകാലം വസ്തുതകള്‍ ഒളിപ്പിച്ചു വെക്കാനാകും. പാലാരിവട്ടം പാലം നിര്‍മാണത്തില്‍ സംഭവിച്ച സാങ്കേതിക പിഴവിന്റെ മറവില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണത്തിന്റെ പുകമറ സൃഷ്ടിച്ച് കടുംവെട്ടിനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് കിഫ്ബിയിലെയും കിയാലിലേയും ഓഡിറ്റ് വിവാദം വെളിവാക്കുന്നത്. നിയമങ്ങള്‍ കീഴ്മേല്‍ മറിച്ചും സാങ്കേതികത്വം കൊണ്ട് മതില്‍കെട്ടിയും കിഫ്ബിയെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് വേണം കരുതാന്‍.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കിഫ്ബിയിലെ ഓഡിറ്റുമായും കിഫ്ബിയിലുള്‍പ്പെടുത്തി കെ.എസ്.ഇ.ബിയുടെ ട്രാന്‍ഗ്രിഡ് പദ്ധതിയുമായും ബന്ധപ്പെട്ട് പത്ത് ചോദ്യങ്ങള്‍ സര്‍ക്കാരിനോട് ഉന്നയിച്ചിരുന്നു. വ്യക്തതയോടെ, കാര്യമാത്ര പ്രസക്തവുമായ ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. എന്നാല്‍ ഭരണകൂടത്തിന് നേതൃത്വം നല്കുന്ന മുഖ്യമന്ത്രിയും കിഫ്ബിയുടെ ആസൂത്രകനായ ധനകാര്യ മന്ത്രിയും പൂര്‍ണ നിശബ്ദത പാലിച്ച്, കെ.എസ്.ഇ.ബിയിലെ ഒരു ഉദ്യോഗസ്ഥനെ കൊണ്ട് മറുപടി പറയിക്കുകയായിരുന്നു. ഇതിനെതിരെ വി.ഡി സതീശന് എം.എല്‍.എ കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് അവകാശ ലംഘന നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി മറുപടി പറയാന്‍ തയാറായത്. എന്നാല്‍ വസ്തുതകളില്‍ നിന്ന് ഒളിച്ചോടിയ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്ന മട്ടില്‍ ഒഴുക്കന്‍ മറുപടിയാണ് നല്‍കിയത്.
കിഫ്ബിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമം നിര്‍മിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ കിഫ്ബിയെ ഒരു സ്വകാര്യ കമ്പനി എന്ന മട്ടിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. ധൂര്‍ത്തും കെടുകാര്യസ്ഥതയും അഴിമതിയും കിഫ്ബിയില്‍ സര്‍വവ്യാപിയായിരിക്കുന്നുവെന്ന ആരോപണം പ്രതിപക്ഷത്ത് നിന്നുയരുമ്പോള്‍ കുറച്ചുകൂടി കൃത്യവും വസ്തുനിഷ്ഠവുമായ മറുപടി സര്‍ക്കാരില്‍ നിന്നുണ്ടാകേണ്ടതുണ്ട്. സംസ്ഥാനത്തെ കടക്കെണിയിലാക്കുന്ന കിഫ്ബി കേരളത്തെ സംബന്ധിച്ച് ബാധ്യതയാകുമെന്ന മുന്നറിയിപ്പ് പല കോണുകളില്‍ നിന്നുയരുന്നുണ്ട്. ജനങ്ങളുടെ നികുതി പണം കൊണ്ട് തിരിച്ചടക്കേണ്ട വായ്പയാണ് കിഫ്ബിയുടെ ധനസ്രോതസ്. എന്നാല്‍ കടമെടുക്കുന്ന കമ്പനിയെ ധൂര്‍ത്തിന്റെ ആസ്ഥാനമാക്കി തീര്‍ത്ത് സര്‍ക്കാരിനും ജങ്ങള്‍ക്കും മുകളില്‍ സ്ഥാപിക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികള്‍ക്കായി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കരാറുകാരുടെ ഇംഗിതമനുസരിച്ച് ടെണ്ടര്‍ നല്‍കിയെന്ന് വെളിപ്പെടുത്തുന്നതാണ് കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങള്‍.
ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെടുത്തി പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഇവയാണ്: പ്രീ ക്വാളിഫിക്കേഷന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി, മൂന്ന് നാല് വന്‍കിട കമ്പനികള്‍ക്ക് മാത്രം ടെണ്ടറില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ടാക്കി. വന്‍കിട കമ്പനികള്‍ ക്വാര്‍ട്ടല്‍ രൂപീകരിച്ചു 70 ശതമാനം വരെ ടെണ്ടര്‍ തുക ഉയര്‍ത്തി . പത്ത് ശതമാനത്തില്‍ കൂടുതല്‍ ടെണ്ടര്‍ തുക ഉയര്‍ന്നാല്‍ റീ ടെണ്ടര്‍ ചെയ്യണമെന്നും, വീണ്ടും തുക ഉയര്‍ന്നാല്‍ റീ എസ്റ്റിമേറ്റ് തയ്യാറാക്കി വീണ്ടും ടെണ്ടര്‍ ചെയ്യണമെന്ന ധനകാര്യ വകുപ്പിന്റെ ഉത്തരവ് കാറ്റില്‍ പറത്തി ഉയര്‍ന്ന തുകക്ക് ടെണ്ടര്‍ അനുവദിച്ചു. ഉദാഹരണമായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന ഒരു പദ്ധതി നോക്കാം. കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നടത്തുന്ന പദ്ധതിക്കായി നിലവിലെ റേറ്റനുസരിച്ച് കെ.എസ്.ഇ.ബി തയാറാക്കിയത് 130 കോടി രൂപയുടെ എസ്റ്റിമേറ്റ്.
ഇത്ത 60 ശതമാനം ഉയര്‍ത്തി 210 കോടിയായി എസ്റ്റിമേറ്റ് തയ്യാറാക്കി . ടെണ്ടര്‍ തുക 339.50 കോടിരൂപയാക്കി ഉയര്‍ത്തി ക്വാട്ട് ചെയ്ത എല്‍& ടി കമ്പനിയ്ക്ക് പ്രവൃത്തി അനുവദിച്ചു. ഇതുമൂലം കെ.എസ്.ഇ.ബിക്ക് 210 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇതുപോലെ മലബാറിലെ മൂന്ന് പദ്ധതികള്‍ 240 കോടി രൂപയുടെ എസ്റ്റിമേറ്റ് ക്രമവിരുദ്ധമായി തയ്യാറാക്കി സ്റ്റെര്‍ലൈറ്റ് പവര്‍ ട്രാന്സ്മിഷന് കമ്പനിയ്ക്ക് ടെണ്ടര്‍ തുക 54.81 ശതമാനം വര്‍ധിപ്പിച്ച് 372.42 കോടിയ്ക്ക് കരാര്‍ നല്കി. 4572 കോടി രൂപ മുടക്കി കിഫ്ബി സഹായത്തോടെ കെ.എസ്.ഇ.ബി നടത്തുന്ന ഒന്നാം ഘട്ട പദ്ധതിയിലെ 12 പദ്ധതികളിലാണ് ക്രമക്കേടും അഴിമതിയും പ്രതിപക്ഷം ഉന്നയിക്കുന്നത്.
ഇത്ര കൃത്യമായി പ്രതിപക്ഷം ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ള, രാഷ്ട്രീയ ധാര്‍മികതയുടെ പേരില്‍ ഊറ്റം കൊള്ളുന്ന ഒരു സര്‍ക്കാര്‍ ഇവ്വിധമാണോ പ്രതികരിക്കേണ്ടത്. പ്രതിപക്ഷം പറയുന്ന കാര്യങ്ങളില്‍ വസ്തുത ഇല്ലെങ്കില്‍ അത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് പകരം അവര്‍ കിഫ്ബി പദ്ധതിക്ക് തുരങ്കം വെക്കുകയാണെന്ന ബാലിശമായ പ്രത്യാരോപണം കൊണ്ട് യാഥാര്‍ത്ഥ്യങ്ങളെ ഒളിച്ചുവെക്കാനാകില്ല. പ്രത്യേകിച്ചും കിഫ്ബി ഇടപാടുകളില്‍ സി ആന്റി ജി ഓഡിറ്റിന് സര്‍ക്കാര്‍ അനുമതി നല്‍കാതിരിക്കുന്ന സാഹചര്യത്തില്‍. എന്നാല്‍ പരസ്യമായി ധനകാര്യ മന്ത്രി പറയുന്നത് കിഫ്ബിയില്‍ സി ആന്റ് ജി ഓഡിറ്റിന് ഒരു തടസ്സവുമില്ലെന്നാണ്. കിഫ്ബിയില്‍ ഓഡിറ്റാകാം എന്ന് മന്ത്രി പരസ്യമായി പറയുകയും ഓഡിറ്റ് സാധ്യമല്ലായെന്ന് സി ആന്റ് എജിക്ക് ധനകാര്യ വകുപ്പ് കത്തെഴുതുകയും ചെയ്യുകയാണ്.
എന്നാല്‍ സി ആന്റ് ജി ഓഡിറ്റ് ഏറക്കാലത്തേക്ക് തടസ്സപ്പെടുത്താന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇതിനെയെല്ലാം നിസ്സാരവല്‍ക്കരിച്ച് സാങ്കേതികത്വം കൊണ്ട് മറയിടാനാണ് ശ്രമിക്കുന്നത്. കിഫ്ബിയില്‍ സ്വകാര്യ കമ്പനി നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കുമെന്നാണ് ഏറ്റവുമൊടുവില്‍ ധനകാര്യം മന്ത്രി പറയുന്നത്. കിഫ്ബിയുടെ കണക്കുപുസ്തകം നിയമസഭയല്ല, സി ആന്റ് ജി തന്നെയാണ് പരിശോധിക്കേണ്ടത്. കിഫ്ബിക്ക് സി ആന്റ്എജി ഓഡിറ്റ് ബാധകമാണെന്ന കാര്യത്തില്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് നടപ്പാകാനുള്ള വിദൂര സാധ്യത പോലുമില്ല. 14(1) പ്രകാരമോ, 14(1) ന്റെ പരിധിയില്‍ നിന്നും പുറത്തുപോയാല്‍ 14(2) പ്രകാരമോ സി ആന്റ് ജി ഓഡിറ്റിന് കിഫ്ബി വിധേയമാകുക തന്നെ ചെയ്യും.
പക്ഷേ, കടമെടുത്ത പണം കൊണ്ട് അഴിമതിയും ധൂര്‍ത്തും നടത്തി കേരളത്തെ കടക്കെണിയിലാക്കിയാല്‍ നവകേരളം നടുവൊടിഞ്ഞ കേരളമായി തീരും. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കടമെടുക്കേണ്ട ധനകാര്യസ്ഥിതിയിലെത്തിയ കേരളത്തെ സംബന്ധിച്ച് അടിസ്ഥാന സൗകര്യവികസനത്തിന് നൂതന പദ്ധതികള്‍ ആവിഷ്കരിക്കുന്നത് നല്ല കാര്യമാണ്. പക്ഷേ അത് കൂടുതല്‍ കടക്കെണിയിലേക്കും സാമ്പത്തിക തകര്‍ച്ചയിലേക്കും കേരളത്തെ തള്ളിവിടുന്നതാകരുത്. പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് വസ്തുനിഷ്ഠമായ മറുപടി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. രാഷ്ട്രീയ ധാര്‍മികതയും അതാണ്.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
-
kerala2 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
‘രണ്ടാം പിണറായി സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ല’; സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
-
kerala3 days ago
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: 105 വീടുകളുടെ നിര്‍മ്മാണത്തിന് നിലമൊരുങ്ങുന്നു
-
india1 day ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍