Culture
സംഘപരിവാര്‍ ഭീകരര്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ ഓര്‍മ്മക്കായി വിദ്യാഭ്യാസ സമുച്ചയം ഒരുങ്ങുന്നു


ഷഹബാസ് വെള്ളില
മലപ്പുറം: സംഘ്പരിവാര്‍ ഭീകരതയുടെ ഇരയായ ഹാഫിള് ജുനൈദിന്റെ പേരില്‍ വിദ്യാഭ്യാസ സമുച്ഛയം ഒരുങ്ങുന്നു. കുടുംബം മുന്‍കൈയെടുത്താണ് ജന്മനാട്ടില്‍ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ മനഃപ്പാഠമാക്കി ഗ്രാമീണര്‍ക്കെല്ലാം അഭിമാനമായ പതിനഞ്ചുകാരന് അനശ്വര സ്മാരകമൊരുക്കാനുള്ള ഉദ്യമത്തിന് പിന്തുണയും സഹകരണവും തേടി ജുനൈദിന്റെ ഉമ്മയും സഹോദരനും പാണക്കാട്ടെത്തി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു.
റമസാന്‍ വ്രതമെടുത്ത് പെരുന്നാളിനുള്ള പുതുവസ്ത്രം വാങ്ങിക്കാനായി സഹോദരന്റെ കൂടെ ഡല്‍ഹിക്ക് പോയതായിരുന്നു ജുനൈദ്. പുതുവസ്ത്രവുമായി വരുന്ന മക്കളെ കാത്തിരുന്ന ഉമ്മ സാഹിറക്ക് മുന്നില്‍ മകന്റെ ചേതനയറ്റ ശരീരമാണ് വെള്ളപുതച്ചെത്തിയത്. ക്രൂരമായ മര്‍ദനത്തിനിരയായ മറ്റൊരു മകന്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഒരു പെണ്‍കുട്ടിയടക്കം എട്ടുമക്കളുള്ള കുടുംബം. ഇതില്‍ ജുനൈദക്കം മൂന്നുപേരും ഹാഫിള്. ഹാസിം, ഖാസിം എന്നിവരാണ് ഖുര്‍ആന്‍ മനഃപ്പാഠമാക്കിയവര്‍. ഹരിയാനയിലെ ബല്ലഭ്ഗഡ് പ്രദേശത്തെ മത-ഭൗതിക വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നല്‍കിയ കുടുംബം. ജുനൈദിന്റെ ഓര്‍മ്മക്കായി വിദ്യാഭ്യാസ സമുച്ചയം സ്ഥാപിക്കാന്‍ തീരുമാനിച്ചതിന്റെ സന്തോഷ വിവരം പങ്കുവെക്കാനാണ് മകന്‍ കാസിമിനൊപ്പം ഉമ്മ പാണക്കാട്ടെത്തിയത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായ ‘ഹഫീസ് ജുനൈദ് ഡ്രീം സൊസൈറ്റി’ യുടെ കീഴിലായിരിക്കും വിദ്യാഭ്യാസ സമുച്ചയം. ഒരേക്കര്‍ സ്ഥലത്ത് ഗന്ധ്‌വാലി ഗ്രാമത്തിലാണ് മസ്ജിദ് അടങ്ങുന്ന വിദ്യാഭ്യാസ സമുച്ചയം നിര്‍മ്മിക്കുന്നത്. മുസ്‌ലിംലീഗ് പ്രസ്ഥാനം നല്‍കുന്ന നിയമ സഹായത്തിനും സാമ്പത്തിക സഹായത്തിനും അവര്‍ നന്ദിപറഞ്ഞു. വിദ്യാഭ്യാസ പ്രൊജക്ടിന് വേണ്ട സഹായവും പിന്തുണയും പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിച്ചു. മുസ്‌ലിംലീഗ് പാര്‍ട്ടി നല്‍കിയ വാഹനത്തിലാണ് സുപ്രീംകോടതിയില്‍ നടക്കുന്ന കേസിന് പോകുന്നത്. ഉപജീവനവും ഇതില്‍ നിന്ന് കിട്ടുന്ന വരുമാനത്തിലാണ്. ജുനൈദ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഹരിയാന സര്‍ക്കാര്‍ നല്‍കുമെന്നറിയിച്ച 10 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും ലഭിച്ചില്ലെന്നും ഉമ്മ പറഞ്ഞു. മുസ്‌ലിംലീഗ് പാര്‍ട്ടി ഇക്കാര്യത്തില്‍ ഇടപെടുമെന്ന് ഉറപ്പുനല്‍കുന്നതായി തങ്ങള്‍ അറിയിച്ചു. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ എന്നിവരേയും ഇവര്‍ സന്ദര്‍ശിച്ചു. ഇത് രണ്ടാം തവണയാണ് ജുനൈദിന്റെ കുടുംബം പാണക്കാട്ടെത്തുന്നത്. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഹമ്മദ് സാജുവിനൊപ്പമാണ് ഇവരെത്തിയത്. പി ഉബൈദുല്ല എം.എല്‍.എ, എന്‍ സൂപ്പി എന്നിവരും പാണക്കാട്ടുണ്ടായിരുന്നു.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india2 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala23 hours ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
EDUCATION3 days ago
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം
-
Art3 days ago
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ
-
kerala3 days ago
‘വി വി പ്രകാശ് അവസാനമായി പുതച്ചത് പാർട്ടി പതാക, എന്നും കോൺഗ്രസ് പാർട്ടിക്കൊപ്പം’; പ്രകാശിൻ്റെ കുടുംബം
-
kerala2 days ago
മാറ്റമില്ലാതെ തുടര്‍ന്ന് മലബാറിലെ സീറ്റ് പ്രതിസന്ധി; ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ആദ്യഘട്ട അലോട്ട്മെന്റില്‍ പുറത്ത്