Culture
മന്ത്രി ഇ.പി ജയരാജന്റെ മലപ്പുറം വിരുദ്ധ പരാമര്‍ശം: മന്ത്രിയുടേത് ആസൂത്രിക അജണ്ട

ഇഖ്ബാല്‍ കല്ലുങ്ങല്‍
മലപ്പുറം: ആലപ്പാട് കരിമണല്‍ ഖനന സമരത്തിന്റെ മറവില്‍ മലപ്പുറത്തെ മോശമാക്കിചിത്രീകരിക്കാനുള്ള വ്യവസായമന്ത്രി ഇ.പി ജയരാജന്റെ പ്രസ്താവനക്ക് പിന്നില്‍ ആസൂത്രിത അജണ്ട. സര്‍ക്കാറിന്റെ ഉറക്കം കെടുത്തുന്ന ആലപ്പാട് സമരത്തിനു പിന്നില്‍ മലപ്പുറത്തുകാരെന്ന് പറഞ്ഞ് സമരത്തെ ചെറുതാക്കി കളയാമെന്ന് കരുതിയ പ്രസ്താവന പക്ഷേ മന്ത്രിക്കും ഇടതുസര്‍ക്കാറിനും കൂടുതല്‍ വിനയായി. എല്ലാ ജില്ലകളില്‍ നിന്നുമുള്ള ആളുകള്‍ സമരത്തിലുണ്ടെന്ന് സമരസമിതി കണ്‍വീനര്‍ കെ ശ്രീകുമാര്‍ വ്യക്തമാക്കുകയും ചെയ്തതോടെ മന്ത്രിയുടെ നിലപാടിനെതിരെ പ്രതിഷധമുയര്‍ന്നിട്ടുണ്ട്.
മലപ്പുറമെന്ന് പറഞ്ഞാല്‍ അതിനു പിന്നില്‍ തീവ്രവാദികളെന്നും മലപ്പുറത്തുകാര്‍ വികസന വിരുദ്ധരുമെന്ന് വരുത്തി തീര്‍ക്കാനായിരുന്നു മന്ത്രിയുടെ ശ്രമം. നേരത്തെ ദേശീയപാത സമരത്തെ കുറിച്ച് മന്ത്രി വിവാദ പ്രസ്താവന നടത്തിയിരുന്നു.
ഇടതു മുന്നണി ഏകോപനസമിതി കണ്‍വീനര്‍ എ. വിജയരാഘവന്‍ മലപ്പുറത്തെ കുറിച്ച് മാസങ്ങള്‍ക്ക് മുമ്പ് തീവ്രവാദി പരാമാര്‍ശം നടത്തിയത് ഏറെ വിവാദമായിരുന്നു. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ മലപ്പുറത്തെ കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷ വിജയിക്കുന്നത് കോപ്പിയടിച്ചാണെന്ന് പ്രസംഗിച്ചതും ഏറെ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. അച്യുതാനന്ദന്റെ പ്രസംഗത്തിനു പിന്നാലെ സംസ്ഥാനത്ത് മെഡിക്കല്‍ എഞ്ചിനിയറിങ് പരീക്ഷകളിലും എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകളിലും മറ്റു ഉന്നത പരീക്ഷകളിലും ഒന്നാം സ്ഥാനം ഉള്‍പ്പെടെ മലപ്പുറം വാരിക്കൂട്ടുന്ന കാഴ്ച്ചയാണ് കണ്ടത്.
മലപ്പുറം എന്നു കേള്‍ക്കുമ്പോഴേക്ക് സി.പി.എം നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും വിദ്വേഷത്തിന്റെ പരാമര്‍ശങ്ങള്‍ പുറത്തു വരുന്നത് സി.പി.എമ്മിനു കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. മതസൗഹാര്‍ദത്തിലും വികസനത്തിലും റോള്‍ മോഡലായി തിളങ്ങുന്ന മലപ്പുറം ജില്ലയെ കുറിച്ച് പഠിക്കാന്‍ സി.പി.എം ശ്രമിക്കുന്നില്ല. മലപ്പുറത്ത് കൂടുതല്‍ മുസ്‌ലിംലീഗും ഐക്യജനാധിപത്യമുന്നണിയുമാണെന്ന ഹാലിളക്കമാണ് കാലങ്ങളായി സി.പി.എമ്മിനെ വേട്ടയാടുന്നത്. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഒരു ജില്ലയോട് മോശമായി പെരുമാറുന്നത് ഭൂഷണമല്ലെന്നാണ് മലപ്പുറത്തുകാര്‍ പറയുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് ദേശീയപാത വികസനത്തിന് പൊലീസിനെ ഉപയോഗിച്ച് ഭൂമി നിര്‍ബന്ധമായി സര്‍വെ ചെയ്തപ്പോള്‍ നാട്ടുകാര്‍ നടത്തിയ സമരത്തെ മലപ്പുറത്തെ തീവ്രവാദി സമരമെന്നാണ് സി.പി.എം വിശേഷിപ്പിച്ചത്. മമ്പുറം അരീത്തോട്ടെ സി.പി.എം പ്രവര്‍ത്തകര്‍ കൂടി ഉള്‍പ്പെട്ട സമരത്തില്‍ പ്രതികളിലും സി.പി.എം പ്രവര്‍ത്തകരുണ്ടായിരുന്നു. പാര്‍ട്ടിയുടെ അടിസ്ഥാനരഹിതമായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ഈ മേഖലയില്‍ രാജിവെക്കുകയുണ്ടായി. തക്കം കിട്ടുമ്പോഴെല്ലാം മലപ്പുറത്തുകാരെ നോവിക്കുന്ന ഇടത് സര്‍ക്കാറും മന്ത്രിമാരും സി.പി.എം നേതാക്കളും വസ്തുതകളെ മറച്ചുപിടിച്ച് നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് മലപ്പുറത്തെ ജനത ചൂണ്ടിക്കാട്ടുന്നു. മലപ്പുറം ജില്ലക്കാരനായ ഇടത് സര്‍ക്കാറിലെ ഏകമന്ത്രി കെ.ടി ജലീലും മലപ്പുറം വിരുദ്ധ പരാമര്‍ശങ്ങളില്‍ മുന്നിലാണ്. ആലപ്പാട്ടെ ഖനനത്തില്‍ മന്ത്രി ജലീലിന്റെ നിലപാട് ആശ്ചര്യത്തോടെയാണ് ജില്ലക്കാര്‍ കാണുന്നത്. കരിമണല്‍ ഖനനത്തില്‍ നേരത്തെ മറ്റൊരു നിലപാട് സ്വീകരിച്ച സി.പി.എം നേതാക്കള്‍ ജനശ്രദ്ധതിരിക്കാനാണ് മലപ്പുറത്തേക്ക് ആരോപണമുനവെക്കുന്നത്. നന്‍മയുടെ സന്ദേശം പരത്തുന്ന മലപ്പുറത്തിന്റെ ചരിത്രവും പാരമ്പര്യവും വര്‍ത്തമാനങ്ങളും പഠിക്കാതെ നടത്തുന്ന പ്രസ്താവനകള്‍ സി.പി.എമ്മിനു കൂടുതല്‍ നഷ്ടങ്ങളാണുണ്ടാക്കുക.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india1 day ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala2 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
-
kerala2 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala2 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
india2 days ago
പെരുന്നാളിന് നിയമവിരുദ്ധമായി കന്നുകാലികളെ കശാപ്പ് നടത്തിയെന്നാരോപം; അസമില്‍ 16 പേര് അറസ്റ്റില്‍
-
kerala11 hours ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി