Connect with us

kerala

കണ്‍സള്‍ട്ടന്‍സിക്കുള്ള അദാനി ബന്ധം സര്‍ക്കാരിന് അറിയില്ലായിരുന്നെന്ന് ഇ.പി ജയരാജന്‍

അദാനിയുടെ മകന്റെ ഭാര്യയുടെ പിതാവാണ് ഈ കണ്‍സള്‍ട്ടന്‍സിയുടെ പ്രധാനിയെന്ന കാര്യം സര്‍ക്കാരിന് അറിയില്ലായിരുന്നെന്നും ഒരു ജെന്റില്‍മാന്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍സി എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി ഏല്‍പിച്ചതെന്നും മന്ത്രി പറഞ്ഞു.
കെ

Published

on

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തിലും ലൈഫ് മിഷന്‍ തട്ടിപ്പിനും പിന്നാലെ വിമാനത്താവള സ്വകാര്യവത്കരണത്തിലും പ്രതിരോധത്തിലായി എല്‍ഡിഎഫ് സര്‍ക്കാര്‍. തിരുവനന്തപുരം വിമാനത്താവള കണ്‍സള്‍ട്ടന്‍സി വിവാദത്തില്‍ സര്‍ക്കാരിനെ പ്രതിരോധിച്ച് രംഗത്തെത്തിയ മന്ത്രി ഇ.പി. ജയരാജന്‍ അദാനിയുമായി കണ്‍സള്‍ട്ടന്‍സിക്കുള്ള ബന്ധം സര്‍ക്കാരിന് അറിയില്ലായിരുന്നെന്നാണ് പ്രതികരിച്ചത്.

അദാനിയുടെ മകന്റെ ഭാര്യയുടെ പിതാവാണ് ഈ കണ്‍സള്‍ട്ടന്‍സിയുടെ പ്രധാനിയെന്ന കാര്യം സര്‍ക്കാരിന് അറിയില്ലായിരുന്നെന്നും ഒരു ജെന്റില്‍മാന്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍സി എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി ഏല്‍പിച്ചതെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ഐ.ഡി.സി. കണ്‍സള്‍ട്ടന്‍സി സേവനം തേടിയ സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പ് തങ്ങളുടെ അദാനി ബന്ധം സംസ്ഥാന സര്‍ക്കാരില്‍നിന്ന് മറച്ചുവെച്ചുവെന്നും ജയരാജന്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ അല്ലെന്നും ജയരാജന്‍ അവകാശപ്പെട്ടു.

വിവാദം വന്നപ്പോളാണ് സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പിന് അദാനിയുമായി ബന്ധുത്വം ഉണ്ടെന്ന് മനസ്സിലാക്കുന്നെതെന്നും ഈ കാര്യങ്ങള്‍ പൂര്‍ണമായും സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പ് മറച്ചുവെച്ചു എന്നാണ് ഇപ്പോള്‍ സര്‍ക്കാരിന് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കണ്‍സള്‍ട്ടന്‍സിക്ക് അദാനിയുമായുള്ള ബന്ധം അവര്‍ അറിയിച്ചില്ലെങ്കിലും സര്‍ക്കാര്‍ പരിശോധിക്കേണ്ടിയിരുന്നില്ലേ എന്ന ചോദ്യത്തിന്, ഇന്ത്യയില്‍ അറിയപ്പെടുന്ന വലിയ ലീഗല്‍ കണ്‍സള്‍ട്ടന്‍സിയാണ് സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്നും അവര്‍ കേരളത്തിന്റെ പല കേസുകളും കൈകാര്യം ചെയ്തിട്ടുണ്ടെന്നുമായിരുന്നു ജയരാജന്റെ മറുപടി.

ഗൗതം അദാനിയുടെ മകന്റെ ഭാര്യ ഡയറക്ടറായ, മുംബൈ ആസ്ഥാനമായ കമ്പനിയാണ് സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പ്. കെ.പി.എം.ജി. എന്ന സ്ഥാപനത്തെ കൂടാതെയാണ് അദാനിയുടെ ബന്ധുവിന്റെ കമ്പനിയായ സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പിനെയും കെ.എസ്.ഐ.ഡി.സി. കണ്‍സള്‍ട്ടന്‍സിക്കായി സമീപിച്ചത്. ഇവര്‍ക്ക് കണ്‍സള്‍ട്ടന്‍സി ഫീസായി 55 ലക്ഷം രൂപയും നല്‍കിയിരുന്നു.

അദാനി ബന്ധം സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന മന്ത്രി ഇ പി ജയരാജന്റെ പ്രതികരണത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതാവര്‍ത്തിച്ചു. വിമാനത്താവള ബിഡിനുളള നിയമവശമാണ് ഏജന്‍സി നല്‍കിയതെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. അദാനിയുമായി ബന്ധമുളള കമ്പനി സ്വയം ഒഴിയേണ്ടതായിരുന്നു. എന്തുകൊണ്ട് അവര്‍ അങ്ങനെ ചെയ്തില്ലെന്ന് പരിശോധിക്കണം. പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നില്ക്കണം, ഒന്നിച്ചെതിര്‍ത്താല്‍ അദാനിക്ക് പിന്‍മാറേണ്ടി വരുമെന്നും കോടിയേരി പറഞ്ഞു.

സ്വര്‍ണക്കടത്ത് വിവാദത്തിലും ലൈഫ് മിഷന്‍ തട്ടിപ്പിനും വെട്ടിലായ എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്നാലെ വിമാനത്താവള സ്വകാര്യവത്കരണത്തിലും പ്രതിരോധത്തിലായിരിക്കുകയാണ്. വിമാനത്താവളത്തിലെ ലേലനടപടികള്‍ക്കായി അദാനിയുടെ ഉറ്റബന്ധുവിനോട് നിയമോപദേശം തേടിയതാണ് ഇടതുമുന്നണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷനിലും പ്രതിക്കൂട്ടില്‍ നില്‍ക്കവെയാണ് വിമാനത്താവള വിവാദവും സര്‍ക്കാരിനെ പിന്തുടരുന്നത്.

വിമാനത്താവള സ്വകാര്യവത്ക്കരണത്തെയും അദാനിയെയും എതിര്‍ക്കുമ്പോള്‍ ഗൗതം അദാനിയുടെ മകന്റെ ഭാര്യ പിതാവിനോട് ആലോചിച്ച് ലേല നടപടികളിലേക്ക് പോയത് വിശദീകരിക്കാന്‍ ഇടതുമുന്നണി നന്നേ വിയര്‍ക്കും. വിമാനത്താവളത്തിന് വേണ്ടി ലേലതുക നിശ്ചയിച്ചത് അദാനിയുടെ മരുമകളുടെ കമ്പനിയല്ലെന്ന് പറയുമ്പോഴും ലേലനടപടികള്‍ എല്ലാം ആ കമ്പനിക്ക് അറിയാമായിരുന്നുവെന്നതും ഇടതുമുന്നണിയെ വെട്ടിലാക്കുന്നു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി

കോന്നി മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

Published

on

കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി. കോന്നി മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തിൽ രോഗികൾ ഉണ്ടായിരുന്നില്ല.

10 മിനിറ്റോളം പരിഭ്രാന്തി സൃഷ്‌ടിച്ച് പന്നി പുറത്തേക്ക് ഓടി.പൂർണ്ണമായും പ്രവർത്തനമാരംഭിക്കാത്ത കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ ബ്ലോക്കിലാണ് പാഞ്ഞുകയറിയത്. സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടതിനെ തുടർന്നാണ് പന്നി പുറത്തേക്ക് പോയത്. വിഷയവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ വിശദീകരണം നൽകിയില്ല.

Continue Reading

kerala

ഭരണവിരുദ്ധ വികാരം കാരണം മന്ത്രിമാർ പോലും പ്രചാരണ രം​ഗത്തില്ല: രമേശ് ചെന്നിത്തല

ഭരണ വിരുദ്ധ വികാരം വോട്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

Published

on

കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ്. ഭരണ വിരുദ്ധ വികാരം വോട്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മുഴുവൻ സീറ്റുകളിലും ഇന്ത്യാ മുന്നണി വിജയിക്കും. തെരഞ്ഞെടുപ്പ് തുടങ്ങിയ സമയത്തെ സാഹചര്യമല്ല ഇപ്പോൾ ഉള്ളത്. ഭരണവിരുദ്ധ വികാരം വോട്ടാകും. ഇന്ത്യയിൽ ഒരു തരംഗവും ഇല്ല. ഇന്ത്യാ മുന്നണി അധികാരത്തിൽ വരും. കേരളത്തിൽ 20- 20 ആണ്. യുഡിഎഫ് 20 സീറ്റുകളും നേടും.

മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നു. ഭരണ വിരുദ്ധ വികാരം കേരളത്തിൽ ഉണ്ട്. അതുകൊണ്ട് മുഖ്യമന്ത്രി മന്ത്രിമാരെ തെരഞ്ഞടുപ്പ് വേദികളിൽ നിന്നും പിന്തിരിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗം രാഹുൽ ഗാന്ധിക്കെതിരെയാണ്. ബിജെപി ഓഫീസിൽ ന്നിന്നാണോ മുഖ്യമന്ത്രി പത്ര കുറിപ്പ് തയ്യാറാക്കിയത് എന്ന സംശയം തോന്നും. കേരള മുഖ്യമന്ത്രി ഇന്ത്യാ മുന്നണി അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നില്ല.

മാസപ്പടി, സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെ മുഴുവൻ കേസുകളിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇടതുപക്ഷവും ബിജെപിയും തമ്മിൽ അടുത്ത ബന്ധമാണ്. മോദിയെയും അമിത് ഷായെയും സന്തോഷിപ്പിക്കുകയാണ് പിണറായിയുടെ ലക്ഷ്യം. ബിജെപി അക്കൗണ്ട് തുറക്കില്ല. രാഹുൽ ഗാന്ധി 22ന് തൃശൂരിൽ പ്രസംഗിക്കും.

സൈബർ അധിക്ഷേപം അംഗീകരിക്കുന്നില്ല. വടകരയിലെ പരാജയഭയം കൊണ്ടാണ് പുതിയ തന്ത്രം. കൊവിഡ് കാലത്തെ കൊള്ള ഇനിയും തുറന്നുപറയും. അതിനെ വ്യക്തി അധിക്ഷേപമായി കാണേണ്ട. സൈബർ അറ്റാക്ക് അംഗീകരിക്കില്ല. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം.

Continue Reading

crime

കള്ളവോട്ട്; 92കാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തു, നടപടി

. കല്ല്യാശ്ശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി.

Published

on

കാസര്‍കോട് കല്ല്യാശ്ശേരിയില്‍ 92 വയസുകാരിയുടെ വോട്ട് സി.പി.എം നേതാവ് രേഖപ്പെടുത്തി. ‘വീട്ടിലെ വോട്ട്’ സംവിധാനത്തില്‍ വോട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. കല്ല്യാശ്ശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

ദേവിയെന്ന 92 കാരി വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിടെ ബൂത്ത് ഏജന്റ് കൂടിയായ ഗണേശന്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് പരാതി നല്‍കിയത്. കല്ല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്തില്‍ 164-ാം ബൂത്തില്‍ ഏപ്രില്‍ 18 നാണ് സംഭവം നടന്നത്.

വരണാധികാരി കൂടിയായ കളക്ടര്‍ ഇടപെട്ട് സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സര്‍വര്‍, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിനും വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മണ്ഡലം ഉപ വരണാധികാരി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

1951ലെ ജനപ്രതിനിധ്യ നിയമത്തിന്റെ 128(1) വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കളക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Continue Reading

Trending