Connect with us

kerala

മോഹന്‍ലാല്‍ വരുമോ ,ഇല്ലയോ ?! അനിശ്ചിതത്വം ഒഴിവാക്കി ഇന്ന് ഇ.പി ജയരാജന്‍ സി.പി.എം ജാഥയില്‍

കുറച്ചുകാലമായി അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ ഒരു വേദിയിലും ഇ.പി പങ്കെടുക്കുന്നില്ല. കണ്ണൂരിലെ ഉള്‍പാര്‍ട്ടിത്തര്‍ക്കമാണ് കാരണം.

Published

on

മോഹന്‍ലാല്‍ വരുമോ ,ഇല്ലയോ എന്ന സിനിമാ ഡയലോഗ് പോലെ ഒടുവില്‍ അനിശ്ചിതത്വം ഒഴിവാക്കി ഇന്ന് ഇ.പി ജയരാജന്‍ സി.പി.എം ജാഥയില്‍ പങ്കെടുക്കും. ഇടതുമുന്നണി കണ്‍വീനര്‍കൂടിയായ ജയരാജന്‍ സി.പി.എം സംസ്ഥാനസെക്രട്ടറി നയിക്കുന്ന പ്രതിരോധജാഥയില്‍ കാസര്‍കോട് മുതല്‍ പാലക്കാട് വരെയും പങ്കെടുത്തിരുന്നില്ല. ഇത് വലിയ വിവാദത്തിനിടയാക്കിയതോടെയാണ് സമവായത്തിലൂടെ ഇന്ന് തൃശൂരില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്. വിവാദത്തെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം മാധ്യമങ്ങളെ കുറ്റപ്പെടുത്താനാണ് ജയരാജന്‍ ശ്രമിച്ചത്.
എന്നാല്‍ ഇന്നലെ ജാഥയില്‍ പങ്കെടുക്കുമെന്ന് അറിയിക്കുകയായിരുന്നു. അതേസമയം പാര്‍ട്ടിയെ ഇതുവരെയും മുള്‍മുനയില്‍ നിര്‍ത്തിയതില്‍ നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്. അദ്ദേഹത്തിന്റെ ഭാര്യക്കും മകനും ഉടമസ്ഥതയുള്ള വിവാദറീസോര്‍ട്ടില്‍ ഇ.ഡി റെയ്ഡ് നടത്തിയതിനെതിരെ പാര്‍ട്ടി ഇതുവരെയും പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ കരിങ്കൊടി കാട്ടിയതിനെതിരെ അവരെ മര്‍ദിച്ച ജയരാജനെതിരെ ഇന്‍ഡിഗോ വിമാനക്കമ്പനി വിലക്ക് ഏര്‍പെടുത്തിയിരുന്നു. എന്നാല്‍ താന്‍ ആ വിമാനത്തിലിനി കയറില്ലെന്നായി ജയരാജന്‍. എന്നാല്‍ കയറിക്കോളാന്‍ തന്നോടാവശ്യപ്പെട്ടതായി അദ്ദേഹം ഇന്നലെ അറിയിച്ചു. തനിക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ പേര് പുറത്തുവിടുമെന്ന് പറയുന്നതില്‍ നേതാക്കള്‍ക്ക് ആശങ്കയുണ്ട്.
ഇന്ന് ജാഥയിലെ പ്രസംഗത്തില്‍ എന്തൊക്കെ പറയും, പ്രസംഗിക്കുമോ എന്നെല്ലാം ഉറ്റുനോക്കുകയാണ് അണികള്‍. എം.വി ഗോവിന്ദനെ സെക്രട്ടറിയാക്കിയതില്‍ സീനിയോരിറ്റി പാലിച്ചില്ലെന്ന പരാതിയാണ് ജയരാജനുള്ളത്. കുറച്ചുകാലമായി അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ ഒരു വേദിയിലും ഇ.പി പങ്കെടുക്കുന്നില്ല. കണ്ണൂരിലെ ഉള്‍പാര്‍ട്ടിത്തര്‍ക്കമാണ് കാരണം. പിണറായിയെ കൈവിട്ട ഇ.പി ശൈലജ, ശംസീര്‍ തുടങ്ങിയവരുമായി പുതിയ ഗ്രൂപ്പുണ്ടാക്കിയതായാണ് വിവരം.

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

Trending