Connect with us

india

ഗുജറാത്തില്‍ മോര്‍ബിദുരന്തം; ബി.ജെ.പിക്ക് ആപ്പാകുമോ

റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന അവകാശവാദത്തിനിടെയാണ് പാര്‍ട്ടിക്ക് തിരിച്ചടിയായി മോര്‍ബി തൂക്കുപാലം ദുരന്തവും ആം ആദ്മി പാര്‍ട്ടിയുടെ ഭീഷണിയും തുറിച്ചുനോക്കുന്നത്.

Published

on

ഗുജറാത്ത് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ രാഷ്ട്രീയതെരഞ്ഞെടുപ്പുരംഗം ഉച്ചസ്ഥായിയിലെത്തി. 182ല്‍ 99 സീറ്റോടെയാണ് ബി.ജെ.പി ഇവിടെ 2017ല്‍ അധികാരം പിടിച്ചിരുന്നത്. കോണ്‍ഗ്രസിന് കഴിഞ്ഞതവണ 78 സീറ്റിലാണ് വിജയിക്കാനായത്. ഇത്തവണ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന അവകാശവാദത്തിനിടെയാണ് പാര്‍ട്ടിക്ക് തിരിച്ചടിയായി മോര്‍ബി തൂക്കുപാലം ദുരന്തവും ആം ആദ്മി പാര്‍ട്ടിയുടെ ഭീഷണിയും തുറിച്ചുനോക്കുന്നത്.

ഡിസംബര്‍ ഒന്നിനും അഞ്ചിനുമായി വോട്ടെടുപ്പ് നടക്കുമ്പോള്‍ പരമാവധി വോട്ടുകള്‍ സമാഹരിക്കാനാണ് കോണ്‍ഗ്രസും ആപ്പും പരിശ്രമിക്കുന്നത്. വര്‍ഗീയകലാപത്തിന് ശേഷവും 1995ന് ശേഷവും ഇതുവരെയും ബി.ജെ.പിക്ക് ഇവിടെ ഭരണം നഷ്ടപ്പെട്ടിട്ടില്ല. പ്രധാനമന്ത്രിയുടെ തട്ടകത്തില്‍ ക്ഷീണം സംഭവിച്ചാലത് അദ്ദേഹത്തിന് വലിയ ആഘാതകമാകും. 135 പേരുടെ മരണം വരുത്തിവെച്ച തൂക്കുപാലദുരന്തം വിധിയാണെന്ന ്പ്രചരിപ്പിച്ച് സമാധാനിപ്പിക്കാനുള്ള തിടുക്കത്തിലാണിപ്പോള്‍ മോദിയും കൂട്ടരും. വ്യക്തമായ ദിശാബോധത്തോടെയാണ് കോണ്‍ഗ്രസും ആപ്പും ഇവിടെ പ്രചാരണത്തിലുള്ളതെന്നത് ബി.ജെ.പിയെ ഭയപ്പെടുത്തുന്നു. 150 സീറ്റെന്ന ലക്ഷ്യം അതിമോഹമാണെന്ന് തിരിച്ചറിയുകയാണിപ്പോളവര്‍.

കോണ്‍ഗ്രസില്‍നിന്ന് എം.എല്‍.എമാരെ കൂറുമാറ്റിയാണ് ബി.ജെ.പി ഇപ്പോള്‍ 111 നിയമസഭാംഗങ്ങളെന്ന സംഖ്യയിലെത്തിയിരിക്കുന്നത്. റോഡ് ഉള്‍പ്പെടെ വലിയ പദ്ധതികളാണ് മോദിയുടെ നേതൃത്വത്തില്‍ ഇവിടെ നടപ്പാക്കുന്നത്. പക്ഷേ മോര്‍ബി ദുരന്തം ഈ അവകാശവാദങ്ങളെയുടെയെല്ലാം മുനയൊടിച്ചിരിക്കുകയാണ്. ഡല്‍ഹിയിലും പഞ്ചാബിലും നേടിയ ആപ് വിജയം കോണ്‍ഗ്രസിനോടൊപ്പം ബി.ജെ.പിയെയും ക്ഷീണിപ്പിച്ചിരുന്നു. അത് ഇവിടെയും പാരയാകുമോ എന്ന ഭയത്തിലാണ് ഇരുപാര്‍ട്ടികളും. പക്ഷേ ബി.ജെ.പിയെ ഏതുവിധേനയും പുറത്തിറക്കാനുള്ള നീക്കത്തിലാണ് ഇരുപാര്‍ട്ടികളുമിപ്പോള്‍. 50 സീറ്റെങ്കിലും ആപ്പ് പിടിച്ചാല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും 65 വീതം സീറ്റുകളാകും. പക്ഷേ ഭരണവിരുദ്ധതരംഗം അലയടിച്ചാലത് കോണ്‍ഗ്രസിനാണ് കൂടുതല്‍ ഗുണകരമാകുക.

india

അപകീർത്തികരമായ പ്രസ്താവന; കെ. ചന്ദ്രശേഖർ റാവുവിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്ക്‌

മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കെതിരെയുള്ള പരാമര്‍ശത്തിനാണ് വിലക്ക്.

Published

on

മുന്‍ തെലങ്കാന മുഖ്യമന്ത്രിയും ബി.ആര്‍.എസ് അധ്യക്ഷനുമായ കെ.ചന്ദ്രശേഖര്‍ റാവുവിനെ പ്രചാരത്തില്‍ നിന്ന് വിലക്കി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പ്രചാരത്തില്‍ നിന്നും 48 മണിക്കൂര്‍ വിലക്കിയത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കെതിരെയുള്ള പരാമര്‍ശത്തിനാണ് വിലക്ക്. ഇന്ന് രാത്രി 8 മണിക്ക് ചന്ദ്രശേഖര്‍ റാവുവിന്റെ വിലക്ക് നിലവില്‍ വരും.

കോണ്‍ഗ്രസ് നേതാവ് ജി നിരഞ്ജന്റെ പരാതിയില്‍ കെ ചന്ദ്രശേഖര്‍ റാവുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു.കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ അപകീര്‍ത്തികരവും ആക്ഷേപകരവുമായ പരാമര്‍ശങ്ങളാണ് ചന്ദ്രശേഖര്‍ റാവും നടത്തിയതെന്നാണ് പരാതി.അദ്ദേഹത്തിന്റെ പ്രസ്താവന മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസില്‍ പറയുന്നു.

 

Continue Reading

india

വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; ഫലപ്രഖ്യാപനത്തിന് ശേഷവും വിവിപാറ്റ് സൂക്ഷിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന്‍

സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

Published

on

ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് യന്ത്രത്തിനൊപ്പം 45 ദിവസം വിവിപാറ്റ് യൂണിറ്റുകളും സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എഴുതി നല്‍കിയാല്‍ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

ഏതെങ്കിലും ബൂത്തിലെ വോട്ടിങ് യന്ത്രം തിരിച്ചറിയാന്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമ നമ്പര്‍ സീരിയല്‍ നമ്പറുമായി ഒത്തുനോക്കണമെന്നും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

india

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

നയതന്ത്ര പാസ്പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. അതിനാൽ പാസ്പോർട്ട് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Published

on

പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗിക പീഡനക്കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ടാണ് കത്ത്. നയതന്ത്ര പാസ്പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. അതിനാൽ പാസ്പോർട്ട് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രജ്വൽ രേവണ്ണ നേരിടുന്ന ആരോപണങ്ങൾ ഭയാനകവും ലജ്ജാകരവും. അന്വേഷണം ശരിയായ രീതിയിൽ ആരംഭിച്ചു. രേവണ്ണ കഴിഞ്ഞ മാസം 27ന് തന്നെ വിദേശത്തേക്ക് കടന്നു. ഡിപ്ലോമാറ്റിക് പാസ്‌പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. രാജ്യത്തെ നിയമപ്രകാരം അന്വേഷണവും വിചാരണയും നേരിടാൻ അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്.

അതുകൊണ്ട് പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണം. നയതന്ത്ര, പൊലീസ് മാർഗങ്ങൾ ഉപയോഗിച്ച് മറ്റ് നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളോട് ആവശ്യപ്പെടണമെന്നും കത്തിൽ സിദ്ധരാമയ്യ അപേക്ഷിക്കുന്നു.  ഇതിനിടെ, സത്യം വൈകാതെ പുറത്തുവരുമെന്ന് പ്രജ്വൽ രേവണ്ണ പറഞ്ഞു. അഭിഭാഷകൻ മുഖേനെ അന്വേഷണ സംഘത്തെ ബന്ധപ്പെട്ടുവെന്നും പ്രജ്വൽ ട്വീറ്റ് ചെയ്തു.

പ്രജ്വൽ രേവണ്ണക്കും, പിതാവ് എച്ച് ഡി രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് അയച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ രാജ്യംവിട്ട പ്രജ്വലിനെ നാട്ടിലെത്തിക്കാൻ ഊർജിതമായ ശ്രമമാണ് പൊലീസ് നടത്തുന്നത്. അതേസമയം വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വം മൗനം തുടരുകയാണ്.

കർണാടകയിൽ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിയൊരുക്കിയ കേസിന്റെ അന്വേഷണത്തിൽ പുരോഗതിയുണ്ടാകണമെങ്കിൽ പ്രജ്വലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. വിദേശത്തുള്ള പ്രജ്വലിനെ നാട്ടിലെത്തിക്കുകയാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള കടമ്പ.

ഇതിനായാണ് പൊലീസ് നോട്ടീസ് നൽകിയത്. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ എച്ച് ഡി രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശമുണ്ട്. പീഡനത്തിനിരയായ എട്ട് യുവതികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അതേസമയം വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ വേണ്ടതില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

കേസ് തെരഞ്ഞെടുപ്പ് വേദികളിൽ മുഖ്യ പ്രചാരണ വിഷയമാക്കി തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം. പ്രജ്വലിനെതിരായ പരാതി സംബന്ധിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നേതൃത്വത്തിന് ലഭിച്ച കത്ത് മറച്ചുവച്ചുവെന്നതാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം.

Continue Reading

Trending