Connect with us

Culture

സംവരണ ബില്‍: ഇ.ടി മുഹമ്മദ് ബഷീര്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം

Published

on

നാലര വര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തെ സാമൂഹ്യ സാമ്പത്തിക വികസന രംഗങ്ങളില്‍ ഫലപ്രദമായി ഒന്നും ചെയ്യാന്‍ കഴിയാതെ കടന്ന് പോയ നരേന്ദ്രമോഡി ഗവണ്‍മെന്റ് ഇപ്പോള്‍ ചെയ്യുന്നത് തെരഞ്ഞടുപ്പില്‍ രാഷ്ട്രീയ ലാഭം കൊയ്യുമെന്ന കണക്കു കൂട്ടലുമായി വൈകാരിക പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കുകയാണ്.

ഇക്കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ ബി.ജെ.പി അവസാനമായി കൊണ്ടുവന്ന രണ്ട് നിയമങ്ങള്‍ ഒട്ടും ഗുണം ചെയ്യില്ലെന്ന് മാത്രമല്ല അപകടങ്ങളും അനൈക്യവും അസ്വസ്ഥതകളും ക്ഷണിച്ച് വരുത്തുകയും ചെയ്യും.

മുസ്‌ലിം ലീഗ് ഈ കാര്യങ്ങളിലെല്ലാം കൃത്യവും വ്യക്തവുമായിട്ടുള്ള നിലപാട് എടുത്തിട്ടുണ്ട്. ഞങ്ങളുടെ സുചിന്തതമായ നിലപാടിനനുസരിച്ച് ബില്ലിനെതിരെ ഞങ്ങള്‍ വോട്ട് ചെയ്തിട്ടുമുണ്ട്. ബില്ലിന് അനുകൂലമായി നിലപാട് എടുക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്ത പാര്‍്ട്ടികളിലെ പലരുടേയും ഹൃദയം ഞങ്ങളുടെ കൂടെയുണ്ടെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. പാര്‍ലമെന്റില്‍ വിവിധ കക്ഷികളുടെ പ്രസംഗം ശ്രവിച്ചാല്‍ ഇക്കാര്യം സംശയ രഹിതമായി ബോധ്യപ്പെടുകയും ചെയ്യുന്നതാണ്.

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ വളരെ സങ്കീര്‍ണ്ണമായ ഒരു പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് പൗരത്വ ഭേദഗതി നിയമം. അതിന്നെതിരായി ആളിപടര്‍ന്നുകൊണ്ടിരിക്കുന്ന പ്രക്ഷോപ സമരങ്ങളെ പോലും നിസാരവത്ക്കരിച്ച് കൊണ്ടാണ് സര്‍ക്കാര്‍ ഈ ബില്ല് അവതരിപ്പിച്ചത്. ഭരണഘടന 124ാം ഭേദഗതിയിലൂടെ കൊണ്ട് വന്ന സംവരണ ഭേദഗതി നിയമമാവട്ടെ സംവരണ തത്വത്തിന്റെ അന്തസത്തയെ തന്നെ തകര്‍ക്കുന്ന കാര്യമാണ്. ഇന്ത്യയില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന ഒരു നിയമ നിര്‍മ്മാണം നാടകീയമായ വിധത്തില്‍ പാസ്സാക്കിയെടുക്കാന്‍ സര്‍ക്കാര്‍ കാണിച്ച വ്യഗ്രരത അത്രയും പ്രധിഷേധാര്‍ഹമാണ്.

സംവരണത്തില്‍ സാമ്പത്തിക മാനദണ്ഡം കൊണ്ട് വരിക വഴി ഗവണ്‍മെന്റ് ചെയ്യുന്നത് സംവരണത്തിന്റെ അടിസ്ഥാനപരമായ കാര്യകാരണത്തെ തന്നെ തകിടം മറിക്കുന്ന കാര്യമാണ്. ദശാബ്ദങ്ങളായി തുടരുന്ന പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസം തൊഴില്‍ പങ്കാളിത്തം എന്നിവയെല്ലാം ഉ്ള്ള പിന്നോക്കാവസ്ഥ കൂടുതല്‍ ശോചനീയമായ വിധത്തില്‍ മാറികൊണ്ടിരിക്കയാണെന്നത് സത്യമാണ്. തൊഴില്‍ പങ്കാളിത്തം, വിദ്യാഭ്യാസ വളര്‍ച്ച എന്നിവയെല്ലാം സത്യസന്ധമായി വിലയിരുത്തിയാല്‍ പിന്നോക്ക ജനവിഭാഗങ്ങള്‍ക്കും മുന്നോക്ക വിഭാഗങ്ങള്‍ക്കുമിടയില്‍ വലിയ അന്തരമുണ്ട്. ഇപ്പോള്‍ 10ശതമാനം കൂടി സംവരണ ക്വാട്ടയില്‍ കൊണ്ട് വരുമ്പോള്‍ ഈ അന്തരം വലുതാകുന്നു മാത്രമല്ല മറിറ്റിന്റെ 50 ശതമാനത്തിലെ 10 ശതമാനം കൂടി ഇല്ലാതവുന്നു. അത് സൃഷ്ടിക്കുന്ന പ്രശ്‌നം വേറേയും.

മണ്ഡല്‍-ബാബരി മസ്ജിദ് പ്രശ്‌നങ്ങളുടെ മുറിവുകളും വിദ്വാഷവും പുരണ്ടു കിടക്കുന്ന ഈ മണ്ണില്‍ വിഷവിത്തുകള്‍ വിതക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്.

മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് പ്രശ്‌നങ്ങളിലെല്ലെന്നും അവപരിഹരിക്കേണ്ടത് അനിവാര്യമല്ലെന്നും മുസ്‌ലിം ലീഗ് പറയുന്നില്ല. മറിച്ച് അതാവശ്യവുമാണ്. സംവരണം ഒരു ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടിയല്ല. ഈ നാടിന്റെ വിഭവ ശേഷി പങ്ക് വെക്കുന്നതിലും ഭരണപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുമുള്ള പ്രാന്തവത്ക്കരിക്കപ്പെട്ടവരെ പ്രാപ്തമാക്കാന്‍ ഉതകുന്ന നടപടിയായി കൊണ്ട് വന്ന ഒരു തത്വമാണ് സംവരണത്തിന്റേത്. ഇത് തീര്‍ച്ചയായും സാമൂഹ്യ നീയതിയുടെ പ്രശ്‌നമാണ്.

സംവരണ പ്രശ്‌നം വളരെ വൈകാരികമായി ആളിപടരുന്ന ഒരു പ്രകൃതമാണ് ഇന്ത്യയിലുള്ളത്. ബി.ജെ.പി അതൊന്നും കാര്യാമാക്കാതെ ഇത്രയും പ്രശ്‌നം സങ്കീര്‍ണ്ണമായ ഒരു നിയമ നിര്‍മ്മാണത്തിന് പോയത് ശക്തമായി അപലപിക്കപ്പെടേണ്ടതാണ്.

മുസ്‌ലിം വ്യക്തി നിയമം, സംവരണം എന്നീ കാര്യങ്ങളില്‍ മുസ്‌ലിം ലീഗ് വിട്ടുവീഴ്ച ചെയ്യില്ലന്ന് മാത്രമല്ല അവയുടെ സംരക്ഷണത്തിന് വേണ്ടി സമാന ചിന്താഗതിക്കാരുമായി യോചിച്ച് ശക്തമായ നിലപാട് കൈ കൊള്ളും

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending