Connect with us

india

സവര്‍ണ സംവരണം സംഘപരിവാര്‍ അജണ്ട, അത് പിന്‍വലിക്കണം; മുഖ്യമന്ത്രിയോട് ചന്ദ്രശേഖര്‍ ആസാദ്

മുഖ്യമന്ത്രി പിണറായി വിജയനെ മെന്‍ഷന്‍ ചെയ്ത് മലയാളത്തിലാണ് ട്വീറ്റ്‌

Published

on

മുംബൈ: സംസ്ഥാനത്ത് നടപ്പാക്കിയ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണത്തെ വിമര്‍ശിച്ച് ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. മലയാളത്തിലാണ് അദ്ദേഹം സംവരണത്തെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തത്.

സവര്‍ണ സംവരണം ഒരു സംഘപരിവാര്‍ അജണ്ടയാണെന്നും സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതത്തെ ഇത് കൂടുതല്‍ ദുഷ്‌കരമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സംവരണം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ ട്വീറ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് ഭീം ആര്‍മി പാര്‍ട്ടി കേരളപിറവി മാര്‍ച്ചും ഉപവാസവും സംഘടിപ്പിച്ചിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പഴയതു പേലെ ഇനി സിം കാര്‍ഡ് കിട്ടില്ല; ഡിസംബര്‍ 1 മുതല്‍ നിയമങ്ങള്‍ കടുപ്പിക്കുന്നു

ഒരാള്‍ പുതിയ സിം കാര്‍ഡിന് അപേക്ഷിക്കുകയോ നിലവിലുള്ള നമ്പറില്‍ തന്നെ പുതിയ സിം എടുക്കുകയോ മറ്റും ചെയ്യുന്ന സാഹചര്യങ്ങളിലാണ് കൂടുതല്‍ രേഖകള്‍ ഉപഭോക്താവും സേവന ദാതാവും നല്‍കുകയും സൂക്ഷിക്കേണ്ടിയും വരിക.

Published

on

ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ രാജ്യത്ത് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അതിന് തടയിടാന്‍ പുതിയ നിയമങ്ങള്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 1 മുതലാണ് ഇവ നിലവില്‍ വരിക. ഒരാള്‍ പുതിയ സിം കാര്‍ഡിന് അപേക്ഷിക്കുകയോ നിലവിലുള്ള നമ്പറില്‍ തന്നെ പുതിയ സിം എടുക്കുകയോ മറ്റും ചെയ്യുന്ന സാഹചര്യങ്ങളിലാണ് കൂടുതല്‍ രേഖകള്‍ ഉപഭോക്താവും സേവന ദാതാവും നല്‍കുകയും സൂക്ഷിക്കേണ്ടിയും വരിക. ഇതുമായി ബന്ധപ്പെട്ട ആദ്യ നിര്‍ദേശം കഴിഞ്ഞ ആഗസ്റ്റിലാണ് കേന്ദ്ര ടെലികോം മന്ത്രാലയം പുറത്തിറക്കിയത്.

മതിയായ രേഖകളില്ലാതെ അനധികൃതമായി കൈവശപ്പെടുത്തിയ 52 ലക്ഷത്തോളം സിം കാര്‍ഡ് കണക്ഷനുകള്‍ വിച്ഛേദിച്ചതായി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി ആശ്വിനി വൈഷ്ണവ് പറഞ്ഞു.നടപ്പാക്കുന്ന പുതിയ ചട്ടങ്ങള്‍ അനുസരിച്ച് എല്ലാ ഡീലര്‍മാരും കൃത്യമായ വേരിഫിക്കേഷന്‍ നടപടിയ്ക്ക് വിധേയമാകണം. ഇതില്‍ അപാകതകള്‍ കണ്ടെത്തുന്ന പക്ഷം അവര്‍ പത്ത് ലക്ഷം രൂപ പിഴയടക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.

അതാത് ടെലികോം ഒപ്പറേറ്റര്‍മാരാണ് ഡീലര്‍മാരുടെ വേരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കേണ്ടത്. ഈ നടപടി പൂര്‍ത്തിയാക്കാന്‍ 12 മാസമാണ് സമയ പരിധി അനുവദിച്ചിട്ടുള്ളത്. വ്യക്തമായ രേഖകള്‍ ഇല്ലാത്ത ഡീലിര്‍മാരെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും അവരുടെ ലൈസന്‍സ് റദ്ദു ചെയ്യുമെന്നും ടെലികോം മന്ത്രാലയം പറഞ്ഞു.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി ഒരാള്‍ക്ക് നിരവധി സിം കണക്ഷനുകള്‍ നല്‍കുന്ന രീതിയിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ഒരു വ്യക്തിക്ക് ഒന്‍പത് സിം കാര്‍ഡ് കണക്ഷനുകള്‍ വരെ എടുക്കാം.

കെ.വൈ.സി ചട്ട പ്രകാരം ഒരാള്‍ പുതിയ ഒരു സിം എടുക്കുകയോ അല്ലെങ്കില്‍ നിലനില്‍ക്കുന്ന നമ്പറിന്മേല്‍ പുതിയ കണക്ഷന് അപേക്ഷിക്കുകയോ ചെയ്യുന്ന അവസരത്തില്‍ വയസ്സ്, ലിംഗം തുടങ്ങിയവ തെളിയിക്കുന്ന ഡെമോഗ്രാഫിക് വിവരങ്ങളും നല്‍കണം.ആധാര്‍ കാര്‍ഡില്‍ ലഭ്യമായിരിക്കുന്ന ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്തായിരിക്കും ഈ വിവരങ്ങള്‍ ശേഖരിക്കുക. അതുപോലെ തന്നെ ഒരു സിം നമ്പറിലുള്ള കണക്ഷന്‍ ഒരാള്‍ വിച്ഛേദിച്ച് 90 ദിവസത്തിന് ശേഷം മാത്രമേ മറ്റൊരാള്‍ക്ക് ആ നമ്പര്‍ നല്‍കാന്‍ പാടുള്ളൂ എന്നും കേന്ദ്ര സര്‍ക്കാര്‍ അനുശാസിക്കുന്നു.

ഒരേ നമ്പറില്‍ മറ്റൊരു സിം എടുക്കുന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഉപഭോക്താവ് എസ്.എം.എസ് സംവിധാനം വഴി കെവൈസി പൂര്‍ത്തിയാക്കിയിരിക്കണം.

എ.ഐ സോഫ്റ്റ്വെയറായ എ.എസ്.ടി.ആര്‍ (ASTR) ഉപയോഗിച്ച് അനധികൃതമായി കൈവശപ്പെടുത്തിയ സിം കണക്ഷനുകള്‍ കണ്ടെത്തുന്ന രീതിക്ക് ഈ വര്‍ഷമാദ്യം തുടക്കമായിരുന്നു. ഇതിന്റെ ഭാഗമായി നഷ്ടപ്പെട്ട മൊബൈലുകളെക്കുറിച്ചുള്ള പരാതികള്‍ സമര്‍പ്പിക്കാന്‍ സഞ്ചാര്‍ സാഥി പോര്‍ട്ടലും കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.

 

Continue Reading

india

നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോ മാറ്റി; അശോക സ്തംഭത്തിന് പകരം ഹിന്ദു ദൈവം, ഇന്ത്യയ്ക്ക് പകരം ‘ഭാരത്’

കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് മെഡിക്കല്‍ കമ്മീഷന്റെ ലോഗോ മാറ്റവുമുണ്ടാകുന്നത്.

Published

on

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ലോഗോയില്‍ മാറ്റം. ലോഗോയുടെ നടുവില്‍ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ കളര്‍ ചിത്രം ചേര്‍ത്തു. ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഭാരത് എന്നും മാറ്റിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് മെഡിക്കല്‍ കമ്മീഷന്റെ ലോഗോ മാറ്റവുമുണ്ടാകുന്നത്.

ഇന്ത്യ ആതിഥേയരായ ജി20 ഉച്ചകോടിയില്‍ രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തില്‍ ഭാരത് എന്ന് ചേര്‍ത്തതോടെയാണ് വലിയ തോതില്‍ ചര്‍ച്ചകള്‍ തുടങ്ങിയത്. മെഡിക്കല്‍ കമ്മീഷന്റെ സൈറ്റിലാണ് പുതിയ ലോഗോ പ്രത്യക്ഷപ്പെട്ടത്. പുതിയ ലോഗോക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്.

എന്നാല്‍, ഈ മാറ്റം സംബന്ധിച്ച് മെഡിക്കല്‍ കമ്മീഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്ത്യയുടെ പേര് ഔദ്യോഗികമായി ഭാരത് എന്നാക്കണമെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ രാജ്യത്ത് സജീവമാകുന്നിതിനിടെയാണ് പുതിയ നീക്കം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെയിംപ്ലേറ്റിലും ഭാരത് എന്ന് ആയിരുന്നു ചേര്‍ത്തത്. കേന്ദ്രമന്ത്രിമാര്‍ തങ്ങളുടെ എക്‌സ് അക്കൗണ്ട് ബയോയിലും ഭാരത് എന്നാക്കിയിട്ടുണ്ട്.

 

Continue Reading

india

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറിൽ മികച്ച പോളിങ്

രാവിലെ 7-ന് ആരംഭിച്ച വോട്ടെടുപ്പ് 3 മണിക്കൂർ പിന്നിടുമ്പോൾ 10 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Published

on

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ മണിക്കൂറിൽ മികച്ച പോളിങ്. രാവിലെ 7-ന് ആരംഭിച്ച വോട്ടെടുപ്പ് 3 മണിക്കൂർ പിന്നിടുമ്പോൾ 10 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബിആർഎസ് നേതാവ് കെ കവിത എഐഎംഐഎം നേതാവ് അസദുദ്ദിൻ ഒവൈസി, ജനസേന നേതാവ് പവൻ കല്യാൺ തുടങ്ങിയവർ രാവിലെ തന്നെ വോട്ടുചെയ്തു. 119 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

നിലവിലെ മുഖ്യമന്ത്രിയും ബിആര്‍എസ് സ്ഥാപകനുമായ കെ ചന്ദ്രശേഖര്‍ റാവു 2 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഗജ്വെല്‍, കാമറെഡ്ഡി എന്നിവടങ്ങളിലാണ് കെസിആര്‍ മത്സരിക്കുന്നത്. 2018-ലെ തിരഞ്ഞെടുപ്പില്‍ ഗജ്വേലില്‍ 58,000 വോട്ടുകള്‍ക്കാണ് കെസിആര്‍ വിജയിച്ചത്.

ഗജ്വേലിയില്‍ ബിജെപി നേതാവ് എടേല രാജേന്ദറിനെതിരെയും കാമറെഡ്ഡിയില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകം അധ്യക്ഷന്‍ രേവന്ത് റെഡ്ഡിക്കെതിരെയുമാണ് കെസിആറിന്റെ പോരാട്ടം. ഡിസംബർ മൂന്നിനാണ് ഫലപ്രഖ്യാപനം.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി വൻ സുരക്ഷയാണ് സംസ്ഥാനത്ത്‌ ഒരുക്കിയിട്ടുള്ളത്. 2.5 ലക്ഷത്തിലധികം ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ചുമതലകളിൽ ഏർപ്പെടുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ വികാസ് രാജ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. തിരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം 77,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

Continue Reading

Trending