Video Stories
നാളെ ഈ ഗതി നിങ്ങള്‍ക്കു വന്നേക്കാം

ഞാന്‍ ശ്വേത സഞ്ജീവ് ഭട്ട്, കഴിഞ്ഞ നാല് മാസമായി ഞങ്ങളുടെ കുടുംബത്തെ നിശബ്ദരാക്കാനും കുറ്റം ചുമത്താനും പീഡിപ്പിക്കാനും സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 1. 2002ലെ കലാപത്തിന്റെ മുഖ്യ സാക്ഷികളിലൊരാള്‍ എന്ന നിലയില്‍ എന്റെ ഭര്‍ത്താവിന്റെ ജീവന് ഭീഷണിയുണ്ട് എന്ന് പൂര്‍ണ ബോധ്യമുണ്ടായിട്ടും ഇക്കഴിഞ്ഞ ജൂലൈയില്‍ ഞങ്ങളുടെ സുരക്ഷ എടുത്തുകളഞ്ഞു. 2. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ കഴിഞ്ഞ 23 വര്‍ഷങ്ങളായി താമസിക്കുന്ന വീടിന്റെ ചില ഭാഗങ്ങള്‍ എഎംസി പൊളിച്ചുകളഞ്ഞു. തീര്‍ത്തും നിയമവിരുദ്ധവും ദുര്‍ബലവുമായ കാരണങ്ങള്‍ കാണിച്ചായിരുന്നു ഇത് ചെയ്തത്. അടുക്കള, കുളിമുറി, കിടപ്പുമുറിയുടെ ചില ഭാഗങ്ങള്‍ എന്നിവയാണ്, മുഴുവന്‍ കെട്ടിടത്തിന്റെയും ഉറപ്പിനെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ അവര്‍ തകര്‍ത്തത്. 3. സെപ്തംബര്‍ അഞ്ചിനു രാവിലെ എട്ടു മണിക്ക് ക്രൈംബ്രാഞ്ച് സി.ഐ.ഡി ഞങ്ങളുടെ വീട്ടിലെത്തി. ‘മൊഴിയെടുക്കാന്‍’ എന്ന പേരില്‍ ഭര്‍ത്താവിനെ കൊണ്ടുപോകാനായിരുന്നു. സഞ്ജീവിനെ അവര്‍ കണ്ടതിനുശേഷം പോകാനായി തയ്യാറെടുക്കുമ്പോള്‍, ഞാന്‍ അവിടെ ഉറങ്ങുകയാണ് എന്നറിഞ്ഞിട്ടും ക്രൈംബ്രാഞ്ച് സി.ഐ.ഡി ഉദ്യോഗസ്ഥര്‍ എന്റെ കിടപ്പുമുറിയിലേക്ക് ഒരു ലജ്ജയുമില്ലാതെ കടന്നുവന്നു; എന്റെ സ്വകാര്യത പോലും ലംഘിച്ചത് എടുത്തുപറയേണ്ടതാണ്.
തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ഇപ്രകാരമാണ്.
സെപ്റ്റംബര്‍ 5: 22 വര്‍ഷം പഴക്കമുള്ള ഒരു കേസില്‍ സഞ്ജീവിനെ 2018 സെപ്തംബര്‍ അഞ്ചിന് അറസ്റ്റ് ചെയ്തു. രാവിലെ എട്ടു മണിക്കാണ് വാതില്‍മണി മുഴങ്ങിയത്. രണ്ടു മേലുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒരു സംഘം പൊലീസുകാര്‍ ഞങ്ങളുടെ വീട്ടിലേക്ക് ഇരച്ചുകയറി. എല്ലായിടത്തും അവര്‍ നിറഞ്ഞു. ഞങ്ങളുടെ മകന് തടയുന്നതുവരെ അവര്‍ ഞങ്ങളുടെ കിടപ്പുമുറിയില്‍ വരെ കടക്കാന്‍ ശ്രമിച്ചു.
സെപ്റ്റംബര്‍ 6: 22 വര്‍ഷം മുമ്പുള്ള കേസില്‍ സംസ്ഥാന സര്‍ക്കാര്‍/ സിഐഡികള്‍ സഞ്ജീവിനെ പലന്‍പൂര്‍ കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തെ റിമാന്‍ഡ് ആവശ്യപ്പെട്ടു. ഭാഗ്യവശാല്‍, ഇന്ത്യന്‍ ജനാധിപത്യം നിയമവാഴ്ചയില്‍ അധിഷ്ഠിതമാണ്. അടിസ്ഥാനപരവും എന്നാല്‍ മങ്ങിക്കൊണ്ടിരിക്കുന്നതുമായ ഈ തത്വങ്ങളില്‍ നിലകൊള്ളുന്ന ന്യായാധിപന്മാര് ഇപ്പോഴുമുണ്ട്. യുക്തിസഹമായി ധീരമായും കോടതി റിമാന്‍ഡ് അനുവദിച്ചില്ല. ‘ഈ ഘട്ടത്തില്‍ പൊലീസ് റിമാന്‍ഡ് അനുവദിക്കുന്നതിന് ന്യായമായ അടിസ്ഥാനമില്ല’ എന്ന് നിരീക്ഷിച്ചു. എന്നാല്‍ മജിസ്ട്രേട്ടിന്റെ കര്‍ശനമായ നിയമവ്യാഖ്യാനം ‘അച്ചടക്ക ലംഘന’മായി കണക്കാക്കുകയും ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുകയും ചെയ്തു.
സെപ്റ്റംബര്‍ 7: വിചാരിച്ചതു പോലെ, ഒരു ദിവസം പോലും പാഴാക്കാതെ സര്‍ക്കാര്‍ മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരെ അപ്പീല്‍ നല്കി. സെപ്റ്റംബര്‍ 10: സഞ്ജീവിന്റെ റിമാന്‍ഡിനായുള്ള അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി ഉച്ചക്ക് 2:30ന് കേട്ടു. സെഷന്‍സ് കോടതിയില്‍ റിമാന്‍ഡിനായുള്ള തങ്ങളുടെ ആവശ്യം തള്ളിയതിനാല്‍ പരിഭ്രാന്തരായ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തങ്ങളുടെ മുന്‍ വാദങ്ങള്‍ ഒന്നും കൂട്ടിച്ചേര്‍ക്കാതെ വാദിക്കുകയാണ് ചെയ്തത്. ഭാഗികമായി വാദം കേട്ട് സെപ്തംബര്‍ 11ന് 2:30 ലേക്ക് കേസ് മാറ്റിവെച്ചു.
സെപ്റ്റംബര്‍ 11: ഗുജറാത്ത് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ റിമാന്‍ഡ് അപ്പീല്‍ അനുവദിച്ചു. സഞ്ജീവിനെ 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. സെപ്റ്റംബര്‍ 18: ഹൈക്കോടതി ഉത്തരവിനെതിരെ ഞങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചു. അവിടെ കേസ് സെപ്തംബര്‍ 24ലേക്ക് മാറ്റിവെച്ചു. സെപ്റ്റംബര്‍ 20: സുപ്രീം കോടതി കേസ് വാദം കേള്‍ക്കാന്‍ ഒക്ടോബര്‍ 4ലേക്ക് മാറ്റി. ആ സമയത്തേക്ക് റിമാന്‍ഡ് കാലാവധി ഏതാണ്ട് കഴിയുമായിരുന്നു. 21ന് സഞ്ജീവിനെ പൊലീസ് കസ്റ്റഡിയില്‍ നിന്നും ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റി. ഒക്ടോബര്‍ 4: റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാല്‍ ജാമ്യ ഹര്‍ജിയുമായി ‘ഉചിതമായ കോടതിയെ സമീപിക്കാന്‍’ സുപ്രീം കോടതി അഭിഭാഷകരോട് നിര്‍ദ്ദേശിച്ചു. ഒക്ടോബര്‍ 10: സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ കേട്ടു. സമയം നീട്ടുന്ന തന്ത്രത്തിന്റെ ഭാഗമായി ജാമ്യഹര്‍ജിക്കെതിരെ മറുപടി നല്കാന് സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഒക്ടോബര്‍ 16 വരെ സമയം അനുവദിച്ചു.
റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടിപ്പോള്‍ ഒരു മാസമായി. എന്നാല്‍ സഞ്ജീവിപ്പോഴും കസ്റ്റഡിയിലാണ്. മുകളില്‍ പറഞ്ഞ സംഭവങ്ങള്‍ കാണിക്കുന്നത് സര്‍ക്കാര്‍ സഞ്ജീവിനെ എത്ര ഭയപ്പെടുന്നു എന്നും അദ്ദേഹത്തെയും കുടുംബത്തെയും ഭീഷണിപ്പെടുത്താന്‍ ഏതറ്റംവരെ പോകും എന്നുമാണ്. വഴിതിരിച്ചുവിടുകയും വ്യക്തിഗതമായ നേട്ടങ്ങള്‍ക്കും പക തീര്‍ക്കുന്നതിനും ഉപയോഗിക്കേണ്ടതിനുപകരം ജനാധിപത്യവും കോടതികളും ആഘോഷിക്കപ്പെടേണ്ട ഒരു രാജ്യത്താണ് നമ്മള് ജീവിക്കുന്നത്. ഒരു ഇന്ത്യക്കാരിയെന്ന നിലയില്‍ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിലും സത്യം പറയുന്നവരെ സര്‍ക്കാര്‍ വേട്ടയാടുകയും ശിക്ഷിക്കുകയും ചെയ്യുന്നതിലും എനിക്ക് കടുത്ത ലജ്ജ തോന്നുന്നു. ഇത് അവസാനിക്കേണ്ടതുണ്ട്, നാമിത് അവസാനിപ്പിക്കേണ്ടതുണ്ട്.
മുകളില്‍ എഴുതിയതെല്ലാം വായിച്ചാല്‍ നിങ്ങളില്‍ മിക്കവര്‍ക്കും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സത്യം പറയുന്നവരെയും പ്രതിയോഗികളെയും വേട്ടയാടുന്നതിനെ കുറിച്ചും മനസ്സില്‍ ചോദ്യങ്ങളുണ്ടാകും. നമ്മളോരോരുത്തരും നമ്മുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ചായ്വുകള് മാറ്റിവെച്ചുകൊണ്ട്, ആര്‍ക്കെങ്കിലുമെതിരെ അന്യായമായി എന്തെങ്കിലും നടന്നാല്‍, ഈ ഭരണകൂടത്തിനെതിരെ പരസ്യമായി ചോദ്യങ്ങള്‍ ചോദിക്കേണ്ട സമയമായിരിക്കുന്നു. സര്‍ക്കാരിന്റെ ചോദ്യം ചെയ്യപ്പെടാതെ പോകുന്ന പ്രവര്‍ത്തികളാണ് ഇതെല്ലാം. സര്‍ക്കാര്‍ അതിന്റെ പ്രവര്‍ത്തികള്‍ക്ക് ഉത്തരം പറയേണ്ട സമയമായില്ലേ? ഇന്നത് ഞങ്ങളാണ്, നാളെയത് നിങ്ങളാകാം. ദൈവം അനുഗ്രഹിക്കട്ടെ.
ശ്വേത ഭട്ട് (സഞ്ജീവ് ഭട്ടിന്റെ ഭാര്യ)
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
india3 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
kerala3 days ago
അമീനയുടെ മരണം; അമാന ആശുപത്രി മുന്‍ ജനറല്‍ മാനേജര്‍ അറസ്റ്റില്‍
-
kerala3 days ago
വിപഞ്ചികയുടെ മരണം; ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയായി
-
india3 days ago
കള്ളക്കേസില്‍ പരസ്യമായി മാപ്പ് പറയണമെന്ന് വനിതാ ഐപിഎസ് ഓഫീസറോട് സുപ്രീം കോടതി