Connect with us

Culture

പനി പടരുന്നു: കോഴിക്കോട്ട് നാല് മരണം; മതിയായ സൗകര്യങ്ങളില്ലാതെ ആതുരാലയങ്ങള്‍

Published

on

കോഴിക്കോട്: നാടെങ്ങും പനി പടരുമ്പോള്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആസ്പത്രികള്‍ പരിമിതികളുടെ നടുവില്‍. ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ചവര്‍ മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വാര്‍ഡുകളില്‍ ഇടം കിട്ടാതെ വരാന്തകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. അതിനിടെ കൂരൂച്ചുണ്ടില്‍ ഒരാള്‍ കൂടി പനി മൂലം മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചെട്ടിയാംതൊടിയില്‍ ഹസീന(27)യാണ് മരിച്ചത്.മെഡിക്കല്‍ കോളജില്‍ തന്നെ ചികിത്സയിലായിരുന്നു.

ചേരാപുരം വേളം പെരുവയലിലെ ഉണിക്കോള്‍ മണ്ണില്‍ കുഞ്ഞാമി (80) പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മൊയ്തു. മക്കള്‍: അമ്മത്, അബ്ദുറഹിമാന്‍, അബ്ദുല്‍ അസീസ്, ഖാസിം (മസ്‌ക്കറ്റ്), ഹാജറ. മരുമക്കള്‍: കെ.കെ ഇബ്രാഹിം ഹാജി, പാത്തു, ആയിശു, റംല, ഉമ്മു കുല്‍സു. സഹോദരങ്ങള്‍: സൂപ്പി, കുഞ്ഞബ്ദുല്ല, പാത്തു, ആയിഷ, ഹലീമ,ബിയ്യാത്തു, ബിരിയം, പരേതരായ പോക്കര്‍, മറിയം.
മെഡിക്കല്‍ കോളജിലെ ഒന്നു മുതല്‍ ഏഴ് വരെയുള്ള വാര്‍ഡുകളിലാണ് പനി ബാധിതരെ പ്രവേശിപ്പിക്കുന്നത്. ഓരോ വാര്‍ഡിലും 32 പേര്‍ക്ക് കിടക്കാനുള്ള സൗകര്യമാണുള്ളത്. എന്നാല്‍ നൂറു മുതല്‍ 150 പേര്‍ വരെ ഓരോ വാര്‍ഡിലും എത്തുന്നുണ്ട്. ഓരോ വാര്‍ഡിലും മൂന്ന് നഴ്‌സുമാരുടെ സേവനമാണ് ലഭിക്കുന്നത്. കട്ടിലില്‍ കിടക്കുന്ന രോഗികളെ പോലും പരിചരിക്കാന്‍ സമയം കിട്ടുന്നില്ലെന്നാണ് നഴ്‌സുമാരുടെ പരാതി. അതിനിടെ വരാന്തയിലും വാര്‍ഡില്‍ നിലത്തും കഴിയുന്നവരെ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന്്് നഴ്്‌സുമാര്‍ പറയുന്നു.
ഡ്ങ്കിപ്പനി, എലിപ്പനി എന്നിവ ബാധിച്ചവരെ പ്രവേശിക്കുന്ന വാര്‍ഡുകളില്‍ തന്നെ മറ്റു രോഗികളെ പ്രവേശിപ്പിക്കുന്നതും പ്രശ്‌നമാണ്. മെഡിക്കല്‍ കോളജില്‍ പനി ബാധിതര്‍ക്ക് പ്രത്യേക വാര്‍ഡ്്് തയാറാക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. പന്ത്രണ്ട് നഴ്‌സുമാരെ അടിയന്തരമായി നിയമിക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ഹെല്‍ത്ത് സെന്ററുകളില്‍നിന്നും ഗ്രാമങ്ങളിലെ ആസ്പത്രികളില്‍ നിന്നും നിരവധി പേര്‍ മെഡിക്കല്‍ കോളജില്‍ എത്തുന്നുണ്ട്. ഇന്നലെ 197 പേര്‍ മെഡിക്കല്‍ കോളജില്‍ മാത്രം പനി ബാധയെ തുടര്‍ന്ന് അഡ്മിറ്റായിട്ടുണ്ട്്്. ഡങ്കിപ്പനി ബാധിച്ച് 65 പേരാണ് ചികിത്സയിലുള്ളത്. എലിപ്പനി ബാധിച്ച് ഒമ്പത് പേര്‍ ചികിത്സയിലാണ്. ഡിഫ്ത്തീരിയ ബാധിച്ചതിനെതുടര്‍ന്ന്്് 10 പേരാണ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിട്ടുള്ളത്. ഇതില്‍ എട്ടുപേരും മലപ്പുറം ജില്ലക്കാരാണ്. മൈസൂരില്‍ നിന്നെത്തിയ ഒരാള്‍ എച്ച്.വണ്‍ എന്‍.വണ്‍ ബാധിച്ച് ചികിത്സ തേടി. മലേരിയ ബാധിച്ച ഒരാളും ചികിത്സയിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Published

on

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു.

ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ക്യാമറ അജ്മല്‍ സാബു , എഡിറ്റിങ് ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രന്‍ ,കോസ്റ്റ്യൂം ഡിസൈന്‍സ് ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ലിറിക്സ് സുഹൈല്‍ കോയ, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി ശ്രീജിത്ത് ഡാന്‍സിറ്റി.

Continue Reading

Film

‘ലിയോ’ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകള്‍ പുറത്ത്‌

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ ഹൈപ്പോടെ വന്ന ചിത്രമാണ് വിജയിയുടെ ലിയോ. പോസിറ്റീവ് അഭിപ്രായം വന്നാല്‍ കളക്ഷനില്‍ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രത്തിന് പക്ഷേ ആദ്യ ദിനം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വീണില്ലെന്ന് മാത്രമല്ല, കളക്ഷന്‍ റെക്കോര്‍ഡുകള്‍ നിരവധി കടപുഴക്കുകയും ചെയ്തു.

തമിഴ്‌നാട് കഴിഞ്ഞാല്‍ ലിയോ ഏറ്റവുമധികം കളക്ഷന്‍ നേടിയ മാര്‍ക്കറ്റ് കേരളമായിരുന്നു. ഒരു തമിഴ് ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ നിന്ന് 60 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമാണ്.

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നിന്നുള്ള ഷെയര്‍ 23.85 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നു. 600 കോടിയിലേറെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ ചിത്രമാണിത്. തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറിയ ചിത്രം കോളിവുഡിലെ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റുമാണ്. രജനികാന്തിന്റെ 2.0 ആണ് ആദ്യ സ്ഥാനത്ത്.

 

Continue Reading

Film

പൃഥ്വിരാജിന്റെ ‘ആടുജീവിതം’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

അടുത്തവര്‍ഷം ഏപ്രില്‍ 10ന് റിലീസ് ചെയ്യും.

Published

on

ചിത്രം പ്രഖ്യാപിച്ചതു മുതല്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. ഏറെ നാളത്തെ സസ്‌പെന്‍സ് അവസാനിപ്പിച്ച് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ചിത്രം അടുത്തവര്‍ഷം ഏപ്രില്‍ 10ന് റിലീസ് ചെയ്യും. മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുന്നത്.

‘ഓരോ ശ്വാസവും ഒരു യുദ്ധമാണ്’ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്.

മലയാള സിനിമയെ രാജ്യാന്തരതലത്തില്‍ എത്തിക്കുന്നൊരു സിനിമയായാണ് ആടുജീവിതത്തെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. പൃഥ്വിയുടെ ഞെട്ടിക്കുന്ന രൂപമാറ്റമാണ് സിനിമയുടെ പ്രത്യേകത. 2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു.

മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. അമല പോളും ശോഭ മോഹനുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്.

Continue Reading

Trending