Connect with us

News

ഫിഫ ലോകകപ്പ്; ഇസ്രാഈല്‍ പുറത്ത്, യോഗ്യത നേടി സൗദിയും ഖത്തറും

നവംബര്‍ മാസത്തിലെ യോഗ്യത റൗണ്ടുകള്‍ കൂടി അവസാനിച്ചാല്‍ മാത്രമെ യൂറോപ്പിലേത് തീരുമാനമാകു.

Published

on

ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ മൂര്‍ധന്യത്തിലേക്കെത്തിയിരിക്കുന്നു. ഇതുവരെ ലോകകപ്പിന് യോഗ്യത നേടിയവരും നേടാനിരിക്കുന്നവരും നേടില്ലെന്ന് ഉറപ്പായവരും ആരൊക്കെ?

ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പാണ് വരാനിരിക്കുന്നത്. നേരത്തേ യോഗ്യത ഉറപ്പിച്ച് യു.എസിനൊപ്പം കാനഡയും മെക്‌സിക്കോയും സംയുക്ത ആതിഥേയരാകുന്നു. യുവേഫയില്‍ നിന്നും 16 രാജ്യങ്ങള്‍, ആഫ്രിക്കയില്‍ നിന്നും ഒന്‍പത്, ഏഷ്യയില്‍ നിന്ന് എട്ട്, തെക്കേ അമേരിക്കയില്‍ നിന്നും ആറ്, കോണ്‍കകാഫില്‍ നിന്നും മൂന്ന്, ഓഷ്യാനിയയില്‍ നിന്നും ഒന്ന് എന്നിവര്‍ക്ക് നേരിട്ട് യോഗ്യത നേടാം. ഇങ്ങനെയാണ് അവശേഷിക്കുന്ന സ്‌പോട്ടുകള്‍ വീതിച്ചിരിക്കുന്നത.് കൂടാതെ പ്ലേ ഓഫ് സ്‌പോട്ടുകളുമുണ്ട്.

തെക്കേ അമേരിക്കയില്‍ നിന്നും യോഗ്യത റൗണ്ടില്‍ ഒന്നാമന്‍മാരായാണ് അര്‍ജന്റീനയുടെ വരവ്. രണ്ടാമതായി ഇക്വഡോറും മൂന്നാമതായി കൊളംബിയയും നാലാംസ്ഥാനക്കാനായി ഉറുഗ്വായുമെത്തി. അഞ്ചാം സ്ഥാനക്കാരായി ബ്രസീലും 2010ന് ശേഷം ആദ്യമായി, ആറാം സ്ഥാനക്കാരായ പരാഗ്വയും ഇടംനേടി. ഏഴാമതായ ബൊളീവിയ പ്ലേ ഓഫിലേക്ക് കടന്നു. ചിലിയും, പെറുവും വെനസ്വേലയും പുറത്തായി.

ആഫ്രിക്കയില്‍ നിന്ന് ഈജിപ്ത്, മൊറോക്കോ, ടുനീഷ്യ, അള്‍ജീരിയ,ഘാന, ദക്ഷിണാഫ്രിക്ക, കേപ്പ് വെര്‍ഡെ, സെനഗല്‍, ഐവറിക്കോസ്റ്റ് എന്നിവരാണ് ഇതിനോടകം ടിക്കറ്റെടുത്തത്. ഇതില്‍ അഞ്ച് ലക്ഷം മാത്രം ജനസംഖ്യയുള്ള കേപ് വെര്‍ഡെ ആദ്യമായാണ് ലോകകപ്പിന് വരുന്നത്. 2010ന് ശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിനെത്തുന്നത്. ലോകകപ്പിലെ സ്ഥിരം സാന്നിധ്യക്കാരായ നൈജീരിയ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരനായി അവര്‍ പ്ലേ ഓഫ് കളിക്കാനൊരുങ്ങുകയാണ്. കേപ്പ് വെര്‍ഡെയുടെ തേരോട്ടത്തില്‍ പകച്ച കാമറൂണും പ്ലേ ഓഫ് കടമ്പ കടക്കണം.

കോണ്‍കകാഫില്‍ നിന്നും ജമൈക്ക, സുരിനാം, ഹോണ്ടുറാസ് എന്നിവര്‍ ഉറപ്പിച്ചു. ഓഷ്യാനിയ മേഖലയില്‍ നിന്നും പ്രതീക്ഷിച്ച പോലെ ന്യൂസിലാന്‍ഡ് ലോകകപ്പിനെത്തി. കോസ്റ്ററിക്കയും പനാമക്കും പ്ലേ ഓഫിലൂടെ കടക്കാമെന്ന പ്രതീക്ഷയുണ്ട്.

ഇറാന്‍ ഉസ്‌ബെക്കിസ്താന്‍, ദക്ഷിണകൊറിയ, ജോര്‍ഡന്‍, ജപ്പാന്‍, ആസ്‌ട്രേലിയ എന്നിവര്‍ നേരിട്ട് ടിക്കറ്റെടുത്തു. ഗ്രൂപ്പുകളില്‍ മൂന്നും നാലും സ്ഥാനക്കാരാകുന്നവരെ വെച്ച് വീണ്ടുമൊരു റൗണ്ട് മത്സരങ്ങള്‍ നടത്തിയതിലൂടെ ഖത്തറും സൗദിയും ടിക്കറ്റെടുത്തു. ബാക്കിയുള്ള ഒരു സ്‌പോട്ടിലേക്ക് യു.എ.ഇ അല്ലെങ്കില്‍ ഇറാഖ് എത്താനാണ് സാധ്യത. ഏഷ്യയില്‍ നിന്നും വരുന്നവരില്‍ ഉസ്‌ബെക്കിസ്ഥാനും ജോര്‍ഡാനും പുതുമുഖക്കാരാണ്. ഖത്തര്‍ ഇക്കുറി കളിച്ചുതന്നെ അത് യോഗ്യത നേടി.

യൂറോപ്പില്‍ എ മുതല്‍ എല്‍ വരെയുള്ള 12 ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍. ഈ 12 ഗ്രൂപ്പുകളിലെയും ചാമ്പ്യന്‍മാര്‍ ലോകകപ്പ് കളിക്കും. കൂടാതെ 12 റേണ്ണേഴ്‌സ് അപ്പും നേഷന്‍സ് ലീഗില്‍ മികച്ച പ്രകടനം നടത്തിയ ഇതിന് പുറത്തുള്ള ടീമുകളെയും ഉള്‍പ്പെടുത്തി സെക്കന്‍ഡ് റൗണ്ട് പ്ലേ നടത്തും. ഇതില്‍ നിന്നും നാല് ടീമുകള്‍ക്ക് കൂടി എന്‍ട്രി കൊടുക്കും.

ഗ്രൂപ്പ് എയിലെ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായിരുന്നു. ഇതില്‍ ജര്‍മനിയും സ്‌ളോവാക്യയും ഒമ്പത് പോയന്റുമായി ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ഒന്നാമതും ഏഴ് പോയന്റുള്ള കൊസോവാ രണ്ടാമതായപ്പോള്‍ വെറും ഒരു പോയന്റുള്ള സ്വീഡന്‍ അമ്പേ പരാജയമായി. ഗ്രൂപ്പ് സിയില്‍ ഡെന്മാര്‍ക്കും സ്‌കോട്ട്‌ലാന്‍ഡും 10 പോയന്റുമായി ഒപ്പത്തിനൊപ്പം. ഗ്രൂപ്പ് ഡിയില്‍ പത്ത് പോയന്റുള്ള ഫ്രാന്‍സ് ഒന്നാമതും ഏഴ് പോയന്റുള്ള യുക്രൈയ്ന്‍ രണ്ടാമതുമാണ്. ഗ്രൂപ്പ് ഇയില്‍ സപെയിന്‍ 12 പോയന്റുമായി ഏതാണ്ട് ഉറപ്പിച്ചു. ഒന്‍പത് പോയന്റുള്ള തുര്‍ക്കി രണ്ടാമത് നില്‍ക്കുന്നു. ഗ്രൂപ്പ് എഫില്‍ പത്ത് പോയന്റുള്ള പോര്‍ച്ചുഗലിനും ആശങ്കകകളില്ല.

ഗ്രൂപ്പ് ‘ജി’യില്‍ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായിരുന്നു. ഇതില്‍ 16 പോയന്റുള്ള നെതര്‍ലന്‍ഡ്‌സ് ഒന്നാമതും 13 പോയന്റുള്ള പോളണ്ട് രണ്ടാമതും നില്‍ക്കുന്നു. ഗ്രൂപ്പ് ‘എച്ചില്‍’ ഓസ്ട്രിയ ഒന്നാമതും ബോസ്‌നിയ രണ്ടാമതുമാണ്. ഗ്രൂപ്പ് ‘ഐ’യിലേക്ക് നോര്‍വേ സ്ഥാനം ഉറപ്പിച്ചു. 15 പോയന്റുള്ള ഇറ്റലി രണ്ടാമതായി പ്ലേ ഓഫിന് കാത്തിരിക്കുന്നു. അതേസമയം, ഇസ്രായേല്‍ നോര്‍വെയോടും ഇറ്റലിയോടും തോറ്റ് പുറത്തായി. ഗ്രൂപ്പ് ‘ജെ’യില്‍ ബെല്‍ജിയം, ഗ്രൂപ്പ് ‘കെ’യില്‍ ഇംഗ്ലണ്ട്, ഗ്രൂപ്പ് ‘എല്ലി’ല്‍ ക്രൊയേഷ്യ എന്നിവരാണ് ഒന്നാമതുള്ളത്. ലാത്വിയയെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് യോഗ്യത ഉറപ്പിച്ചു.

നവംബര്‍ മാസത്തിലെ യോഗ്യത റൗണ്ടുകള്‍ കൂടി അവസാനിച്ചാല്‍ മാത്രമെ യൂറോപ്പിലേത് തീരുമാനമാകു. അതിന് ശേഷം 2026 മാര്‍ച്ചില്‍ നടക്കുന്ന പ്ലേ ഓഫ് മത്സരങ്ങള്‍ കൂടി അവസാനിച്ചതിന് ശേഷം മാത്രമേ അന്തിമ പട്ടികയാകൂ. ടീമുകളുടെ എണ്ണം 48 ആക്കി ഉയര്‍ത്തിയതോടെ ഇക്കുറി കാര്യമായ മിസ്സിങ്ങുകള്‍ ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

‘ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിയാത്തതിന് ഒരു കാരണവും കാണുന്നില്ല’; മുഹമ്മദ് ഷമിയെ പിന്തുണച്ച് സൗരവ് ഗാംഗുലി

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി, ബംഗാള്‍ സീമര്‍ ‘അസാധാരണമായി ബൗളിംഗ് ചെയ്യുന്നയാളാണ്,’ മുഹമ്മദ് ഷമിക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിയാത്തതിന് ഒരു കാരണവും കാണുന്നില്ലെന്ന് പറഞ്ഞു.

Published

on

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി, ബംഗാള്‍ സീമര്‍ ‘അസാധാരണമായി ബൗളിംഗ് ചെയ്യുന്നയാളാണ്,’ മുഹമ്മദ് ഷമിക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിയാത്തതിന് ഒരു കാരണവും കാണുന്നില്ലെന്ന് പറഞ്ഞു.

‘സെലക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ടെന്നും മുഹമ്മദ് ഷമിയും സെലക്ടര്‍മാരും തമ്മില്‍ ആശയവിനിമയം നടക്കുന്നുണ്ടെന്നും എനിക്ക് ഉറപ്പുണ്ട്. എന്നാല്‍ നിങ്ങള്‍ എന്നോട് ചോദിച്ചാല്‍, ഫിറ്റ്നസിന്റെയും വൈദഗ്ധ്യത്തിന്റെയും കാര്യത്തില്‍, അത് ഞങ്ങള്‍ക്ക് അറിയാവുന്ന മുഹമ്മദ് ഷമിയാണ്. അതിനാല്‍, അദ്ദേഹത്തിന് ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരങ്ങളും ഏകദിന ക്രിക്കറ്റും ടി20 ക്രിക്കറ്റും കളിക്കാന്‍ കഴിയാത്തതിന്റെ കാരണമൊന്നും ഞാന്‍ കാണുന്നില്ല. കാരണം ആ കഴിവ് വളരെ വലുതാണ്.

മാര്‍ച്ചില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഷമി ഇന്ത്യക്കായി കളിച്ചിട്ടില്ല, ഈ വെള്ളിയാഴ്ച ഈഡന്‍ ഗാര്‍ഡന്‍സിലെ ആദ്യ ടെസ്റ്റോടെ ആരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ സീമറെ തിരഞ്ഞെടുത്തില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും ഷമിയെ അവഗണിച്ചിരുന്നു, അതിനുശേഷം താന്‍ കളിക്കാന്‍ യോഗ്യനാണെന്ന് 35-കാരന്‍ പ്രസ്താവിച്ചിരുന്നു. 2023ല്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്കായി ഒരു ടെസ്റ്റ് മത്സരം കളിച്ചത്.

ത്രിപുരയ്ക്കെതിരെ വിക്കറ്റ് വീഴ്ത്തുന്നതിന് മുമ്പ് ബംഗാളിനെ അവരുടെ ആദ്യ രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളില്‍ തുടര്‍ച്ചയായി വിജയിക്കാന്‍ സഹായിക്കുന്നതിന് അദ്ദേഹം ഇതുവരെ 15 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 91 ഓവര്‍ എറിഞ്ഞു.

2023 ലോകകപ്പിന് ശേഷം വെറ്ററന്‍ പേസര്‍ കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി, അവിടെ 10.70 ശരാശരിയില്‍ 24 സ്‌കാല്‍പ്പുകളുമായി ടൂര്‍ണമെന്റിലെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായി അദ്ദേഹം ഫിനിഷ് ചെയ്തു.

കഴിഞ്ഞയാഴ്ച, സെലക്ഷന്‍ വിവാദത്തില്‍ ബംഗാളിനെ 141 റണ്‍സിന് തോല്‍പ്പിച്ചതിന് ശേഷമുള്ള സെലക്ഷന്‍ വിവാദത്തെക്കുറിച്ച് സംസാരിക്കവെ ഷമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, ”അതെ, ഈ ചോദ്യം വരുമെന്ന് എനിക്കറിയാമായിരുന്നു, എന്തായാലും ഞാന്‍ എപ്പോഴും വിവാദത്തിലാണ്. നിങ്ങള്‍ എന്നെ വില്ലനാക്കിയിരിക്കുന്നു! മറ്റെന്താണ് ഞാന്‍ പറയുക? ഇന്നത്തെ ലോകത്ത്, സോഷ്യല്‍ മീഡിയ വളച്ചൊടിക്കുന്നു. എനിക്ക് വിശ്രമം നല്‍കുന്നതാണ് എന്റെ ജോലി. ബംഗാളിനായി ഞാന്‍ കളിക്കുന്ന ഓരോ മത്സരവും എനിക്ക് ഒരു ഓര്‍മ്മയാണ്.

Continue Reading

india

ഫോറന്‍സിക് സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ പരിശോധിക്കുകയാണെന്ന് ഡല്‍ഹി പൊലീസ് ഡെ. കമ്മീഷണര്‍

യുഎപിഎ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും കസംഭവസ്ഥലത്ത് ഫോറന്‍സിക് സംഘവും എന്‍എസ്ജി സംഘവും തെളിവുകള്‍ പരിശോധിക്കുകയാണെന്നും കമ്മീഷണര്‍ പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്നും കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതിന് മുമ്പ് തിടുക്കപ്പെട്ട് ഒന്നും പറയുന്നത് ശരിയല്ലെന്നും ഡല്‍ഹി നോര്‍ത്ത് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ രാജ ബന്തിയ. യുഎപിഎ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും കസംഭവസ്ഥലത്ത് ഫോറന്‍സിക് സംഘവും എന്‍എസ്ജി സംഘവും തെളിവുകള്‍ പരിശോധിക്കുകയാണെന്നും കമ്മീഷണര്‍ പറഞ്ഞു. സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ പരിശോധിക്കുകയാണെന്നും ഏതുതരം രാസവസ്തുക്കളാണ് ഉപയോഗിച്ചതെന്ന് പരിശോധനയുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് പറയാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെട്രോ റെയില്‍ അടക്കുന്നതിനെ കുറിച്ചോ അതിര്‍ത്തി അടക്കുന്നതിനെക്കുറിച്ചോ ഡല്‍ഹി പോലീസും സര്‍ക്കാരും ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ പാര്‍ക്കിങ് ഏരിയയിലേക്ക് പ്രവേശിക്കുന്നതിന്റെയും പുറത്തേക്ക് പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവസമയത്ത് പ്രതി തനിച്ചായിരുന്നുവെന്ന് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. ദര്യഗഞ്ചിലേക്ക് കാര്‍ എത്തിയത് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. വാഹനത്തിന്റെ യാത്ര കണ്ടെത്താന്‍ സമീപത്തുള്ള ടോള്‍ പ്ലാസകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 100ലധികം സി.സി.ടി.വി ക്ലിപ്പുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Continue Reading

Film

ഇതിഹാസ നടന്‍ ധര്‍മ്മേന്ദ്ര അന്തരിച്ചു

Legendary actor Dharmendra passed away

Published

on

ബോളിവുഡ് സിനിമയിലെ ഇതിഹാസ താരങ്ങളിലൊരാളായ മുതിര്‍ന്ന നടന്‍ ധര്‍മേന്ദ്ര ദീര്‍ഘനാളത്തെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 89 ആം വയസ്സില്‍ അന്തരിച്ചു.Legendary actor Dharmendra passed awayദിവസങ്ങള്‍ക്ക് മുമ്പ്, പതിവ് പരിശോധനയാണെന്ന് ആദ്യം പറഞ്ഞതിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നുവന്നിരുന്നു.

ഭാര്യ ഹേമമാലിനി, മക്കളായ സണ്ണി, ബോബി ഡിയോള്‍ എന്നിവരുള്‍പ്പെടെ നിരവധി താരങ്ങള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം വെന്റിലേറ്ററിന്റെ പിന്തുണയിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നുവെങ്കിലും പിന്നീട് കുടുംബവുമായി അടുപ്പമുള്ളവര്‍ തള്ളിക്കളഞ്ഞു. ഷാരൂഖ് ഖാന്‍ തന്റെ മകന്‍ ആര്യന്‍ ഖാനൊപ്പം തിങ്കളാഴ്ച മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ മുതിര്‍ന്ന നടന്‍ ധര്‍മേന്ദ്രയെ സന്ദര്‍ശിച്ചു. ധര്‍മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അറിഞ്ഞതിന് പിന്നാലെ സല്‍മാന്‍ ഖാനും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

ബോളിവുഡിലെ ‘ഹി – മാന്‍’ എന്നറിയപ്പെടുന്ന ധര്‍മ്മേന്ദ്രയുടെ കരിയര്‍ ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്നു, കൂടാതെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സിനിമകളും ഉള്‍പ്പെടുന്നു. ഷോലെ, ചുപ്കെ ചുപ്കെ, സീത ഔര്‍ ഗീത, ഫൂല്‍ ഔര്‍ പത്തര്‍, ദ ബേണിംഗ് ട്രെയിന്‍ എന്നിവയിലെ അദ്ദേഹത്തിന്റെ പ്രകടനം സിനിമാപ്രേമികളുടെ തലമുറകളില്‍ മായാത്ത മുദ്ര പതിപ്പിച്ചു. പരുക്കന്‍ രൂപവും ശക്തമായ സ്‌ക്രീന്‍ പ്രസന്‍സും അനായാസമായ ചാരുതയും കൊണ്ട്, ധര്‍മ്മേന്ദ്ര 1970-കളിലും 1980-കളിലും ഒരു വീട്ടുപേരായി മാറി. അക്കാലത്തെ ഏറ്റവും വൈവിധ്യമാര്‍ന്നതും പ്രശംസിക്കപ്പെട്ടതുമായ നടന്മാരില്‍ ഒരാളായി ഭരിച്ചു.

പഞ്ചാബില്‍ ജനിച്ച ധര്‍മ്മേന്ദ്രയുടെ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ സിനിമകളോടുള്ള ആകര്‍ഷണം ആരംഭിച്ചു. ഫിലിംഫെയര്‍ ന്യൂ ടാലന്റ് മത്സരത്തില്‍ വിജയിച്ചതാണ് അദ്ദേഹത്തിന്റെ വഴിത്തിരിവ്. അത് അദ്ദേഹത്തെ അഭിനയം പിന്തുടരാന്‍ മുംബൈയിലേക്ക് കൊണ്ടുവന്നു. 1960-ല്‍ അര്‍ജുന്‍ ഹിംഗോറാണിയുടെ ദില്‍ ഭി തേരാ ഹം ഭീ തേരേ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം. ആദ്യ വര്‍ഷങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നെങ്കിലും, അദ്ദേഹത്തിന്റെ കഴിവുകള്‍ പെട്ടെന്നുതന്നെ തിരിച്ചറിയപ്പെട്ടു, മീനാ കുമാരിയ്ക്കൊപ്പം ഫൂല്‍ ഔര്‍ പത്തര്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന്റെ കരിയറിന് വലിയ വഴിത്തിരിവുണ്ടായി.

തന്റെ പ്രസിദ്ധമായ കരിയറില്‍ ഉടനീളം ധര്‍മ്മേന്ദ്ര ശ്രദ്ധേയമായ വൈദഗ്ധ്യം പ്രകടിപ്പിച്ചു. സത്യകത്തില്‍, ആഴത്തിലുള്ള ധാര്‍മ്മിക ബോധ്യമുള്ള ഒരു മനുഷ്യനെ അദ്ദേഹം അവതരിപ്പിച്ചു, അതേസമയം ഒരു അഭിനേതാവെന്ന നിലയില്‍ അനുപമ തന്റെ സംവേദനക്ഷമത വെളിപ്പെടുത്തി. ഹൃഷികേശ് മുഖര്‍ജിയുടെ ചുപ്കെ ചുപ്കെയില്‍ അദ്ദേഹം തന്റെ ഹാസ്യ വൈഭവം തെളിയിക്കുകയും മേരാ ഗാവ് മേരാ ദേശ്, ജുഗ്‌നു തുടങ്ങിയ ചിത്രങ്ങളില്‍ ആക്ഷന്‍ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുകയും ചെയ്തു. ഷോലെയിലെ വീരുവിനെ അവതരിപ്പിച്ചത് ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ്.

പിന്നീടുള്ള വര്‍ഷങ്ങളിലും ധര്‍മേന്ദ്ര സിനിമയില്‍ സജീവമായിരുന്നു. ഒരു യഥാര്‍ത്ഥ കുടുംബത്തിന്റെ ആത്മബന്ധം സ്‌ക്രീനില്‍ മനോഹരമായി പകര്‍ത്തിയ അപ്നെ (2007) എന്ന സിനിമയില്‍ അദ്ദേഹം തന്റെ മക്കള്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ടു. അടുത്തിടെ, അദ്ദേഹം സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നത് തുടര്‍ന്നു, അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങുന്നതിനുമുമ്പ് അപ്നെ 2, ഒരു റൊമാന്റിക് ഡ്രാമ തുടങ്ങിയ പ്രോജക്റ്റുകളുടെ ഭാഗമായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.

താരത്തിന് ശ്വാസതടസ്സം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ധര്‍മ്മേന്ദ്രയുടെ വിടവാങ്ങല്‍ ഹിന്ദി സിനിമയുടെ ഒരു യുഗത്തിന്റെ അന്ത്യം കുറിക്കുന്നു. അദ്ദേഹത്തിന്റെ കാലാതീതമായ സിനിമകള്‍ ടെലിവിഷനിലും സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും തുടര്‍ന്നും പ്ലേ ചെയ്യുന്നു, ഇത് അദ്ദേഹത്തിന്റെ നിലനില്‍ക്കുന്ന ജനപ്രീതിയുടെ തെളിവാണ്. ദശലക്ഷക്കണക്കിന് ആരാധകര്‍ക്ക്, അവന്‍ എന്നെന്നേക്കുമായി ആകര്‍ഷണീയത, ശക്തി, വൈകാരിക ആഴം എന്നിവയുടെ പ്രതീകമായി നിലനില്‍ക്കും – ഒരു യഥാര്‍ത്ഥ ഇതിഹാസം, സ്‌ക്രീനില്‍ അദ്ദേഹം ജീവന്‍ നല്‍കിയ കഥകളിലൂടെ അവന്റെ പാരമ്പര്യം നിലനില്‍ക്കും.

Continue Reading

Trending