Connect with us

News

ഇസ്രാഈല്‍ സൈന്യത്തില്‍ ആത്മഹത്യാ ശ്രമങ്ങള്‍ വര്‍ധിക്കുന്നു;’ ആത്മഹത്യാ മഹാമാരി ‘ മുന്നറിയിപ്പുമായി പാര്‍ലമെന്റംഗം

2024 ജനുവരി മുതല്‍ 2025 ജൂലൈ വരെ 279 സൈനികര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതായി കെനേസറ്റ് ഗവേഷണ-വിവര കേന്ദ്രം ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി.

Published

on

തെല്‍ അവീവ്: ഗാസ്സ യുദ്ധത്തിന്റെ ഭീകരതയും മാനസിക സമ്മര്‍ദ്ദവും പശ്ചാത്തലമായി ഇസ്രാഈല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്)യിലെ സൈനികരില്‍ ആത്മഹത്യാ ശ്രമങ്ങള്‍ കുത്തനെ വര്‍ധിച്ചതായി പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട്. 2024 ജനുവരി മുതല്‍ 2025 ജൂലൈ വരെ 279 സൈനികര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതായി കെനേസറ്റ് ഗവേഷണ-വിവര കേന്ദ്രം ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇത് സേവനത്തിലിരിക്കുന്ന സൈനികരുടെ കണക്കാണെന്നും, സേവനം പൂര്‍ത്തിയാക്കിയ വിമുക്തഭടന്മാരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാസ്സയിലെ നരമേധയുടെയും കൂട്ടക്കൊലകളുടെയും ദൃശ്യങ്ങള്‍, സഹപ്രവര്‍ത്തകരുടെ മരണങ്ങള്‍ തുടങ്ങിയവ സൈനികരില്‍ ഗൗരവമായ മാനസികാഘാതങ്ങള്‍ സൃഷ്ടിച്ചുവെന്നണ് കണ്ടെത്തല്‍. റിസര്‍വ് സൈനികരെ വലിയ തോതില്‍ യുദ്ധത്തിലേക്ക് നിയോഗിച്ചതും ആത്മഹത്യാ നിരക്ക് ഉയരാന്‍ കാരണമായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഒരു ആത്മഹത്യയ്ക്ക് പിറകില്‍ ശരാശരി ഏഴ് ആത്മഹത്യാശ്രമങ്ങള്‍ നടക്കുന്നതായും അതില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇടതുപക്ഷ പാര്‍ട്ടി ഹദാഷ് താല്‍ പാര്‍ലമെന്റംഗം ഓഫിര്‍ കാസിഫ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രസിദ്ധീകരിച്ചതാണ്. ഐ.ഡി.എഫ് മെഡിക്കല്‍ കോര്‍പ്‌സിന്റെയും പാര്‍ലമെന്റ് കമ്മിറ്റി ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ ശേഖരിച്ചത്. 2024-ല്‍ ആകെ ആത്മഹത്യ ചെയ്തവരില്‍ 78% സൈനികര്‍ ആണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗാസ്സ ആക്രമണം തുടങ്ങുന്നതിന് മുന്‍പ് 2023-ല്‍ ഈ ശതമാനം 17 ആയിരുന്നു. അതായത് ആത്മഹത്യാ നിരക്ക് നാല്‍ മടങ്ങ് വര്‍ധിച്ചു. 2017 മുതല്‍ 2025 ജൂലൈ വരെ 124 സൈനികര്‍ ആത്മഹത്യ ചെയ്തു. ഇതില്‍ 68% നിര്‍ബന്ധിത സൈനിക സേവനത്തിലുമാണ്, 21% റിസര്‍വ് സര്‍വീസിലുമാണ്, 11% കരിയര്‍ സൈനികരുമാണ്. ആത്മഹത്യ ചെയ്തവരില്‍ വെറും 17% പേരാണ് മരണത്തിന് മുന്‍പ് രണ്ട് മാസത്തിനുളളില്‍ മനശ്ശാസ്ത്ര സഹായം തേടിയത്. സൈനികരുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ നടപടി ശക്തമാക്കുമെന്ന് ഐ.ഡി.എഫ് അറിയിച്ചു. കമാന്‍ഡര്‍മാര്‍ക്കുള്ള പരിശീലനം വിപുലീകരിക്കാനും, മനശ്ശാസ്ത്ര വിദഗ്ധരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കാനുമാണ് പദ്ധതി.

‘ സൈന്യത്തിനുള്ളില്‍ ആത്മഹത്യാ മഹാമാരി പടരുകയാണ്; അടുത്ത മാസങ്ങളില്‍ ഇത് കൂടുതല്‍ രൂക്ഷമാകാം ‘ എന്ന് എം.പി ഓഫിര്‍ കാസിഫ് മുന്നറിയിപ്പ് നല്‍കി. ‘ മനുഷ്യജീവനേക്കാള്‍ വിലയുള്ളത് ഒന്നുമില്ല. യുദ്ധങ്ങള്‍ അവസാനിപ്പിച്ച് സമാധാനം കൊണ്ടുവരിക മാത്രമാണ് യഥാര്‍ത്ഥ പരിഹാരം. സര്‍ക്കാര്‍ സൈനികരെ യുദ്ധത്തിലേക്ക് തള്ളിയിട്ട്, പിന്നീട് അവരെ ഉപേക്ഷിക്കുന്നു, ‘ എന്നും അദ്ദേഹം വിമര്‍ശിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

ശ്രീകോവിലില്‍ സ്ഥാപിച്ചിട്ടുള്ള സ്വര്‍ണപ്പാളികളികളില്‍ നിന്ന് ശാസ്ത്രീയ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് താന്ത്രിക അനുമതിയോടെയായിരുന്നു പരിശോധന.

Published

on

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ശ്രീകോവിലില്‍ സ്ഥാപിച്ചിട്ടുള്ള സ്വര്‍ണപ്പാളികളികളില്‍ നിന്ന് ശാസ്ത്രീയ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് താന്ത്രിക അനുമതിയോടെയായിരുന്നു പരിശോധന.

സന്നിധാനത്ത് ശബരിമല സ്വര്‍ണ്ണ കവര്‍ച്ചയുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവ് ശേഖരണം ആണ് എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയത്. യുബി ഗ്രൂപ്പ് 1998 ല്‍ നല്‍കിയ സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കാനും അറ്റകുറ്റപ്പണികള്‍ക്ക് ശബരിമലയില്‍ നിന്നും കൊണ്ടുപോയ കട്ടിള പാളി , ദ്വാരപാലക ശില്‍പ്പത്തിലെ പാളികള്‍ എന്നിവയില്‍ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്ന കാര്യങ്ങള്‍ വ്യക്തമാക്കാനാണ് പരിശോധന നടത്തിയത്.

ഉച്ചക്ക് ഒരു മണിക്ക് നട അടച്ചപ്പോള്‍ തുടങ്ങിയ സാമ്പിള്‍ ശേഖരണം വൈകിട്ട് 3 മണിയോടെ അവസാനിച്ചു . ശ്രീകോവിന്റെ ചുമരിലെ തൂണുകള്‍, കട്ടിള പാളി , ദ്വാരപാലക ശില്‍പ്പപീഠങ്ങള്‍ എന്നിവ പരിശോധനക്കായി ഇളക്കി മാറ്റി. ഇളക്കി മാറ്റിയ സ്വര്‍ണ്ണ പാളികളില്‍ ശാസ്ത്രീയ പരിശോധന നടത്തിയ ശേഷം ഇവ യഥാസ്ഥാനങ്ങളില്‍ പുന:സ്ഥാപിക്കും.

Continue Reading

kerala

വെറും രാഷ്ട്രീയം കളിക്കരുത്; വൈഷണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അനീതി; ഹൈക്കോടതി

വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു

Published

on

മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ എസ് എലിനെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പേര് ഒഴിവാക്കിയത് അനീതിയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ഒരാള്‍ മത്സരിക്കാന്‍ ഇറങ്ങിയതാണെന്നും സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചെന്നും രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും ഇല്ലെങ്കില്‍ അസാധാരണ അധികാരം പ്രയോഗിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി പറഞ്ഞു. സാങ്കേതിക കാരണങ്ങളാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത്. ഒരു പെണ്‍കുട്ടി മല്‍സരിക്കാന്‍ നില്‍ക്കുമ്പോഴാണോ ഇത്തരം പ്രശ്‌നങ്ങളെന്നും കോടതി ചോദിച്ചു.

കേസ് നാളെ വീണ്ടും പരിഗണിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അപേക്ഷ പരിഗണിക്കണമെന്നും എതിര്‍പ്പുണ്ടെങ്കില്‍ ഹിയറിങ്ങില്‍ അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. രേഖകള്‍ പരിശോധിച്ച് രണ്ട് ദിവസത്തിനകം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

Continue Reading

News

കമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി

വിഖ്യാത സ്പോർട്സ് റിപ്പോർട്ടർ കമാൽ വരദൂർ രചിച്ച പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ റീജൻസി ഗ്രൂപ്പ് തലവൻ ഷംസുദിൻ ബിൻ മൊഹിയുദ്ദിൻ ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിസണ്ട് നിസാർ തളങ്കരക്ക് നൽകി പ്രകാശനം ചെയ്തു.

Published

on

ഷാർജ: കാൽപ്പന്ത് ലോകത്തെ അത്യപൂർവ്വമായ അമ്പത് കഥകളുടെ സമാഹാരം-50 ഫുട്ബോൾ കഥകൾ പ്രകാശിതമായി. വിഖ്യാത സ്പോർട്സ് റിപ്പോർട്ടർ കമാൽ വരദൂർ രചിച്ച പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ റീജൻസി ഗ്രൂപ്പ് തലവൻ ഷംസുദിൻ ബിൻ മൊഹിയുദ്ദിൻ ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിസണ്ട് നിസാർ തളങ്കരക്ക് നൽകി പ്രകാശനം ചെയ്തു. ലോക എൻഡൂറൻസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധികരിച്ച നിദ അഞ്ജും മുഖ്യാതിഥിയായിരുന്നു. ഫുട്ബോൾ പ്രൊമോട്ടർ ഷരീഫ് ചിറക്കൽ, ലിപി അക്ബർ , മലയാള മനോരമ ദുബൈ ബ്യൂറോ ചീഫ് മിൻ്റു പി ജേക്കബ് എന്നിവർ സംസാരിച്ചു. ഗ്രന്ഥകാരൻ കമാൽ വരദൂർ മറുപടി പ്രസംഗം നടത്തി.

Continue Reading

Trending