Connect with us

main stories

കൊല്ലം മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടിത്തം

ചുറ്റമ്പലത്തിന് മുന്‍വശത്തെ ഗോപുരത്തില്‍ സ്ഥാപിച്ചിരുന്ന കെടാവിളക്ക് താഴേക്ക് വീണതാകാം തീപിടിത്തത്തിന് കാരണമാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Published

on

കൊല്ലം: മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടിത്തം. ചുറ്റമ്പലത്തിന്റെ മുന്‍ഭാഗം കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ നാല്മണിയോടെയാണ് സംഭവം. ചുറ്റമ്പലത്തിനുമുകളില്‍ തീഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് സംഘമാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്.

തുടര്‍ന്ന് കടപ്പാക്കട, ചാമക്കട എന്നിവിടങ്ങളില്‍ നിന്നും അഞ്ച് യൂണിറ്റെത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. ചുറ്റമ്പലത്തിന് മുന്‍വശത്തെ ഗോപുരത്തില്‍ സ്ഥാപിച്ചിരുന്ന കെടാവിളക്ക് താഴേക്ക് വീണതാകാം തീപിടിത്തത്തിന് കാരണമാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Indepth

സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസില്‍ തയ്യാറാക്കിയ ഭക്ഷണം കഴിച്ചതിന് ബ്രാഞ്ച് സെക്രട്ടറിക്ക് ക്രൂരമര്‍ദനം

അമ്പലപ്പുഴ കരൂര്‍ തെക്ക് ബ്രാഞ്ച് സെക്രട്ടറി അന്‍സറിനെയാണ് അമ്പലപ്പുഴ ഏരിയ സെന്റര്‍ അംഗം എ പി ഗുരുലാല്‍ കഴുത്തിന് പിടിച്ച് പുറത്തേക്ക് തള്ളുകയും അസഭ്യം പറയുകയും ചെയ്തത്

Published

on

സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫിസില്‍ തയ്യാറാക്കിയ ഭക്ഷണം കഴിച്ചതിന് ബ്രാഞ്ച് സെക്രട്ടറിക്ക് മര്‍ദനം. അമ്പലപ്പുഴ കരൂര്‍ തെക്ക് ബ്രാഞ്ച് സെക്രട്ടറി അന്‍സറിനെയാണ് അമ്പലപ്പുഴ ഏരിയ സെന്റര്‍ അംഗം എ പി ഗുരുലാല്‍ കഴുത്തിന് പിടിച്ച് പുറത്തേക്ക് തള്ളുകയും അസഭ്യം പറയുകയും ചെയ്തത്. തനിക്ക് നേരിട്ട ദുരനുഭവം സുഹൃത്തിനോട് വിശദീകരിക്കുന്ന അന്‍സറിന്റെ ശബ്ദരേഖ പുറത്തായി.എന്നാല്‍ സംഭവത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു എ പി ഗുരുലാലിന്റെ പ്രതികരണം.

കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനാണ് സി.പി.എം കരൂര്‍ തെക്ക് ബ്രാഞ്ച് സെക്രട്ടറിയും െ്രെഡവിംഗ് തൊഴിലാളിയുമായ അന്‍സര്‍ ഉച്ച ഭക്ഷണത്തിനായി അമ്പലപ്പുഴ ഏരിയാ കമ്മറ്റി ഓഫീസില്‍ എത്തുന്നത്. വിളമ്പിവെച്ച ആഹാരം കഴിക്കാനെടുത്തപ്പോഴാണ് പാര്‍ട്ടി ഓഫീസിലെ ചോറുണ്ണുന്നോടാ എന്നാക്രോശിച്ച് ഏരിയാ സെന്റര്‍ അംഗം എ പി ഗുരുലാല്‍ കുത്തിന് പിടിച്ച് ഓഫീസിന് പുറത്തേക്ക് തന്നെ തള്ളിയതെന്നാണ് പരാതി. പാര്‍ട്ടിയെ ബഹുമാനിക്കുന്നതിനാലാണ് പ്രതികരിക്കാതെ കണ്ണീരോടെ ഇറങ്ങിയതെന്ന് ബ്രാഞ്ച് സെക്രട്ടറി പറയുന്നു.

വിശ്വസിച്ച പ്രസ്ഥാനത്തിന്റെ അഭയ കേന്ദ്രത്തില്‍ തനിക്കുണ്ടായ ദുരനുഭവം കണ്ണീരോടെ സിപിഎം സംസ്ഥാന സെക്രട്ടറിയെ എം വി ഗോവിന്ദനെ വിളിച്ചറിയിച്ചു. എംവി ഗോവിന്ദന്റെ നിര്‍ദ്ദേശാനുസരണം ജില്ലാ സെക്രട്ടറി ആര്‍ നാസറിനെ സമീപിച്ചു.സംഭവം വിവാദമായതോടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അമ്പലപ്പുഴ ഏരിയാ സെന്റര്‍ യോഗം തത്ക്കാലം വിഷയം ചര്‍ച്ചയാക്കേണ്ടെന്ന നേതാക്കളുടെ നിര്‍ദ്ദേശത്താല്‍ ഒതുക്കി തീര്‍ക്കാനായിരുന്നു തീരുമാനം.

വിയോജിപ്പ് ഉയര്‍ന്നതോടെ കമ്മറ്റി അലസിപ്പിരിഞ്ഞു. പാര്‍ട്ടി നേതൃത്വം ബോധപൂര്‍വ്വമായ മൗനം തുടര്‍ന്നതോടെ ആരോപണ വിധേയനായ എ.പി ഗുരു ലാലിനെതിരെ പരസ്യ പ്രതിഷേധവുമായി പാര്‍ട്ടി അംഗങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി.

സജീവ സംഘടനാ പ്രവര്‍ത്തനത്തിന് പുറമെ രക്തദാനം അടക്കം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ ഒരു സാധാരണ സി.പി.എം പ്രവര്‍ത്തകനുണ്ടായ ദുരവസ്ഥയും , നേതാക്കന്‍മാരുടെ മൗനവും കടുത്ത അമര്‍ഷമാണ് അമ്പലപ്പുഴയിലെ പ്രവര്‍ത്തകരില്‍ ഉണ്ടാക്കുന്നത്.എന്നാല്‍ സംഭവം അറിഞ്ഞിട്ടു പോലുമില്ലെന്നാണ് ആരോപണ വിധേയനായ എ.പി ഗുരു ലാലിന്റെ പ്രതികരണം.

Continue Reading

kerala

സോളാര്‍ പീഡന കേസ്; ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ കെ.ബി ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയതായി സി.ബി.ഐ

കെബി ഗണേഷ് കുമാര്‍, ശരണ്യ മനോജ് എന്നിവര്‍ക്ക് പുറമെ, വിവാദ ദല്ലാള്‍ നന്ദകുമാര്‍ എന്നിവരുടെ പേരും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുവെന്നാണ് സൂചന.

Published

on

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് സി.ബി.ഐ. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ടിലാണ് സി.ബി.ഐ ഗുഢാലോചന വിശദീകരിച്ചിട്ടുള്ളത്. കെബി ഗണേഷ് കുമാര്‍, ശരണ്യ മനോജ് എന്നിവര്‍ക്ക് പുറമെ, വിവാദ ദല്ലാള്‍ നന്ദകുമാര്‍ എന്നിവരുടെ പേരും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുവെന്നാണ് സൂചന.

കഴിഞ്ഞദിവസം തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ചത്.
പരാതിക്കാരി ജയിലില്‍ കിടന്നപ്പോള്‍ എഴുതിയ കത്താണ് പിന്നീട് വിവാദമായി മാറിയത്. ഈ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇതു പിന്നീട് കൂട്ടിചേര്‍ത്തതാണ്. പരാതിക്കാരിയുടെ കത്ത് സഹായി മുഖേന ഗണേഷ് കുമാര്‍ കൈവശപ്പെടുത്തിയെന്ന് സിബിഐ പറയുന്നു.

ഗണേഷിന്റെ ബന്ധു കൂടിയായ ശരണ്യ മനോജ് നല്‍കിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പരാതിക്കാരിയുടെ ആദ്യ കത്തിനു പുറമെ, അവര്‍ പലപ്പോഴായി രാഷ്ട്രീയനേതാക്കളുടെ പേര് എഴുതിചേര്‍ക്കുന്നതിനായി തയ്യാറാക്കിയ 4 കത്തുകളും സിബിഐ തെളിവായി ശേഖരിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരമേറ്റ് മൂന്നാം ദിവസം തന്നെ, ഉമ്മന്‍ചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാന്‍ അവസരം ഒരുക്കിയത് വിവാദ ദല്ലാള്‍ നന്ദകുമാര്‍ ആണ്. ഇക്കാര്യം പരാതിക്കാരിയുടെ ഡ്രൈവറും കേസിലെ പ്രധാന സാക്ഷിയും സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്.

പീഡനക്കേസുമായി മുന്നോട്ടുപോകാന്‍ പരാതിക്കാരിയെ സഹായിച്ചതും വിവാദ ദല്ലാളാണ്. വിവാദ ദല്ലാളിന് രണ്ടു കത്തുകള്‍ കൈമാറിയിരുന്നതായി ശരണ്യ മനോജും സിബിഐക്ക് മൊഴി നല്‍കിയിരുന്നു. പീഡനത്തിന് സാക്ഷി പറയാന്‍ പരാതിക്കാരി പിസി ജോര്‍ജിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പിസി ജോര്‍ജ് ഉമ്മന്‍ചാണ്ടിക്കെതിരെ മൊഴി നല്‍കിയില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ക്ലിഫ് ഹൗസിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാല്‍ ഇതില്‍ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

Continue Reading

Culture

മരണം എന്ന അനുഭവവും ആസ്വാദനവും —–വെള്ളിത്തെളിച്ചം- ടി.എച്ച് ദാരിമി

നാവിന്റെ മുകള്‍ഭാഗത്തും വശങ്ങളിലുമായി രാസ ഉത്തേജകങ്ങള്‍ സ്വീകരിക്കാന്‍ കഴിയുന്ന സംവേദിനികള്‍ ഉള്ളതുകൊണ്ടാണ് രുചി അറിയാന്‍ കഴിയുന്നത് എന്നാണ് ജീവശാസ്ത്രം.

Published

on

കഴിഞ്ഞയാഴ്ച ഉത്തര മലബാറില്‍ ഏറ്റവും അധികം സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും സഹൃദയ മനസ്സുകളിലും കയറിയിറങ്ങിയ ശബ്ദസന്ദേശം കണ്ണൂര്‍ ചെറുകുന്നിലെ ഫാത്തിമ മിസ്‌വ എന്ന പന്ത്രണ്ടാം ക്ലാസുകാരിയുടേതായിരിക്കും. പനി ബാധിച്ച് വീട്ടില്‍ വിശ്രമത്തിലിരിക്കെ കുഴഞ്ഞുവീണതോടെ ആശുപത്രിക്കിടക്കയിലെത്തിയ മിസ്‌വയുടെ നില ക്രമേണ മോശമാവുകയായിരുന്നു. അതിനിടയിലാണ് വിട മൊഴിയുടെ ധ്വനിയില്‍ മിസ്‌വയുടെ ശബ്ദസന്ദേശം പുറത്തുവന്നത്. വെറും ഒരു മിനിറ്റ് ഇരുപത്തിയഞ്ച് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള സന്ദേശത്തില്‍ ആരോഗ്യവും പ്രതീക്ഷയും ചോര്‍ന്ന് നേര്‍ത്തുപോയ സ്വരത്തില്‍ ഈ പതിനേഴുകാരി ഓര്‍മപ്പെടുത്തുന്നത് വലിയ തത്വമാണ്. മരണം എന്നത് ആസ്വാദനമാണ് എന്ന തത്വം. വിശുദ്ധ ഖുര്‍ആനിലെ ആലു ഇംറാന്‍ അധ്യായം 185ാം വചനത്തില്‍ അല്ലാഹു പറയുന്ന ‘എല്ലാ ശരീരവും മരണത്തെ രുചിക്കുകതന്നെ ചെയ്യും’ എന്ന ഭാഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഉദ്ധരിച്ചുകൊണ്ടാണ് മരണം ആസ്വാദനമാണ് എന്ന് മിസ്‌വ പറയുന്നത്. തുടര്‍ന്ന് പ്രാര്‍ത്ഥനയോടെയും പ്രാര്‍ത്ഥനക്കുള്ള അര്‍ത്ഥനയോടെയും അവള്‍ സലാം പറഞ്ഞുനിറുത്തുന്നു. ഈ വാക്കുകള്‍ ഇത്രയും ശ്രദ്ധിക്കപ്പെട്ടത് ഇതു പറഞ്ഞ് അധികം വൈകാതെ അവള്‍ മരണമട ഞ്ഞതോടെയാണ്. അവളുടെ ആ വാക്കുകളിലടങ്ങിയ സന്ദേശവും ദീനാനുകമ്പ ഉണര്‍ത്തുന്ന ധ്വനിയും മരണവും ഒരേ ശ്രേണിയില്‍ വന്നതോടെ ഈ വിഷയം അവളെ അറിയുന്നവരുടെ കൈകളില്‍നിന്ന് അറിയാത്ത ആയിരങ്ങളിലേക്ക് പരക്കുകയായിരുന്നു. മരണം എന്ന അനുഭവം ആസ്വാദനമാകുക എന്ന ആ സന്ദേശമാണ് ഇന്നത്തെ വിചാരത്തിലേക്ക് ഈ സംഭവത്തെ മുന്നില്‍ നിറുത്താനുള്ള പ്രചോദനം.

എല്ലാ ശരീരവും മരണത്തെ രുചിക്കും എന്ന വാചകവും ആശയവും ഒരേ ധ്വനിയില്‍ വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് മൂന്നു സ്ഥലത്താണ്. ആലു ഇംറാന്‍ അധ്യായത്തിന്റെ 185ാം ആയത്തിലും അല്‍ അന്‍ബിയാഅ് 35ാം ആയത്തിലും അല്‍ അന്‍കബൂത്ത് 57ാം ആയത്തിലും. ഈ ആയത്തുകളിലെ ‘എല്ലാവരും മരിക്കും’ എന്ന ആശയം എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. കാരണം അത് ഓരോ മനുഷ്യന്റെയും അനുഭവമാണ്. എത്ര ശ്രദ്ധിച്ചാലും സൂക്ഷിച്ചാലും മനുഷ്യന്‍ മരിക്കുകതന്നെ ചെയ്യും. അതേസമയം ഈ ആശയം പറയാന്‍ അല്ലാഹു പ്രയോഗിച്ചിരിക്കുന്ന ‘ദാഇഖത്തുന്‍’ എന്ന വാക്ക് പക്ഷേ, വലിയൊരു ചിന്താവിഷയമാണ്. കാരണം അതിനര്‍ഥം ഓരോ ശരീരവും മരണത്തെ രുചിക്കും എന്നതാണല്ലോ. രുചിക്കുക എന്ന വാക്ക് സുപരിചിതമാണ്. ഭക്ഷ്യത്തിന്റെയോ പാനീയത്തിന്റെയോ രുചി നാവിന്റെ ഉപരി പ്രതലം ഉപയോഗിച്ച് മനസ്സിലാക്കുന്നതിനാണ് രുചിക്കുക എന്ന് പറയാറുള്ളത്. നാവിന്റെ മുകള്‍ഭാഗത്തും വശങ്ങളിലുമായി രാസ ഉത്തേജകങ്ങള്‍ സ്വീകരിക്കാന്‍ കഴിയുന്ന സംവേദിനികള്‍ ഉള്ളതുകൊണ്ടാണ് രുചി അറിയാന്‍ കഴിയുന്നത് എന്നാണ് ജീവശാസ്ത്രം. മനുഷ്യനിലേക്ക് ബാഹ്യ വിവരങ്ങള്‍ എത്തിക്കുന്ന പഞ്ചേന്ദ്രിയങ്ങളില്‍ ഒന്നാണിത്. അല്ലാഹുവിന്റെ ഈ വാക്ക് ചിന്തയെ സ്വാധീനിക്കുന്നത് ഒന്നാമതായി ഈ വാക്കിന്റെ അര്‍ഥത്തിലൂടെ തന്നെയാണ്. കാരണം മരണത്തെ രുചിക്കും എന്നാണ് അല്ലാതെ മരിക്കും എന്നല്ല അല്ലാഹു പറയുന്നത്. ഭക്ഷ്യത്തിന്റെ കാര്യത്തില്‍ രുചിക്കുക എന്നത് തിന്നലോ കുടിക്കലോ അല്ല എന്നതു പോലെ മരണത്തിന്റെ കാര്യത്തിലും അതു രുചിക്കുക എന്നത് മരിക്കുക എന്നതല്ല എന്നത് ഇപ്പോള്‍ വ്യക്തമായി. ഇങ്ങനെ ചിന്തിച്ചുതുടങ്ങുമ്പോള്‍ ഫാത്തിമ മിസ്‌വ പങ്കുവെച്ച ആശയത്തോട് ഒന്നുകൂടി അടുക്കുകയാണ്.
മരിക്കുന്നതിന്മുമ്പ് മനുഷ്യന് ചില പ്രത്യേക അനുഭവങ്ങളും മാറ്റങ്ങളും ഉണ്ടാകുന്നുണ്ട് എന്നത് ഈ വാക്കിലൂടെ ബോധ്യപ്പെടുന്നു. അത് വിശുദ്ധ ഖുര്‍ആനില്‍നിന്നും വ്യക്തമാണ്. മരണ സമയം ചിത്രീകരിക്കുന്ന അല്‍ ഖിയാമ സൂറത്തിലെ ആയത്തുകളില്‍ മരണ വക്രത്തിലെ അനുഭവങ്ങളില്‍ അല്ലാഹു പറയുന്നു: ‘അല്ല, ആത്മാവ് തൊണ്ടക്കുഴിയിലെത്തുകയും മന്ത്രിക്കാനാരാണുള്ളത് എന്നന്വേഷിക്കപ്പെടുകയും തന്റെ വേര്‍പാടാണിതെന്ന് അവന് തോന്നുകയും കണങ്കാലുകള്‍ പരസ്പരം കൂടിച്ചേരുകയും ചെയ്യുമ്പോള്‍ അന്ന് നിന്റെ നാഥങ്കലേക്കായിരിക്കും തെളിച്ചുകൊണ്ടുപോവുക’ (അല്‍ ഖിയാമ: 27-30). തന്റെ വേര്‍പാടാണ് ഇത് എന്ന് തോന്നുന്ന എന്നാല്‍ വേര്‍പാട് അല്ലാത്ത അവസ്ഥ മനുഷ്യന് ഉണ്ടാകുന്നുണ്ട് എന്ന് ഇത് വ്യക്തമാക്കുന്നു. സൂറത്തു ഫുസ്വിലത്തില്‍ അല്ലാഹു പറയുന്നു: ‘ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ് എന്ന് പ്രഖ്യാപിക്കുകയും ആ നിലപാടില്‍ ഋജുവായി നിലകൊള്ളുകയും ചെയ്തവരിലേക്ക് മരണ സമയം മലക്കുകള്‍ ഇറങ്ങിവന്ന് ഇങ്ങനെ ശുഭവാര്‍ത്തയറിയിക്കും: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ അരുത്; നിങ്ങള്‍ക്കുള്ള വാഗ്ദത്ത സ്വര്‍ഗം കൊണ്ട് സന്തുഷ്ടരായിക്കൊള്ളുക. ഐഹിക ജീവിതത്തിലും പരലോകത്തും നിങ്ങളുടെ സംരക്ഷകരാണ് ഞങ്ങള്‍. പരലോകത്ത് നിങ്ങള്‍ അഭിലഷിക്കുന്നതും ആവശ്യപ്പെടുന്നതുമത്രയും ഉണ്ട്. ഏറെ മാപ്പരുളുന്നവനും കരുണാമയനുമായവന്റെ ആതിഥ്യമത്രേ അത്.’ (30-32) ഇത് സാക്ഷാല്‍ മരണം സംഭവിക്കുന്നതിന്മുമ്പുള്ള അവസ്ഥയാണ്. മരണത്തിന് തൊട്ടുമുമ്പായി മനുഷ്യന്റെ ജീവിതപഥം മാറുന്നുണ്ട് എന്ന് വ്യക്തമായ സൂചന നല്‍കുന്ന ഇത്തരം ആയത്തുകളും ഹദീസുകളും നിരവധിയാണ്.

എന്നാല്‍ ഇത്തരം ഒരു മാറ്റത്തെ കുറിച്ച് ശാസ്ത്രം എന്തു പറയുന്നു എന്നത് ഈ കാര്യത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും തോന്നിയിട്ടുള്ള സംശയമായിരിക്കും മരിക്കുന്നതിന് തൊട്ട് മുന്‍പ് എന്തൊക്കെ മാറ്റങ്ങളും ചിന്തകളും അനുഭവങ്ങളും മനസ്സില്‍ ഉണ്ടാവുക എന്നത്. ഇതുവരെ ഇതിന് ശരിയായ ഉത്തരം കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. കാരണം അനുഭവം അനുഭവിച്ചവര്‍ നേരിട്ടു പറയുമ്പോഴേ അതിന് ബലമുണ്ടാകൂ. മരിച്ചവര്‍ അതു വന്ന് പറയുക എന്നത് അസാധ്യമാണല്ലോ. എങ്കിലും ചില സൂചനകള്‍ ശാസ്ത്രവും സമ്മതിക്കുന്നുണ്ട്. ഇക്കാര്യത്തെ അടിസ്ഥാനമാക്കി അടുത്തിടെ ലൂയിസ് വില്ലെ സര്‍വകലാശാല (ഡിശ്‌ലൃേെശ്യ ീള ഘീൗശ്െശഹഹല) ഒരു പഠനം നടത്തി. ഒരു മനുഷ്യന്റെ അവസാന നിമിഷങ്ങളില്‍ മനസ്സില്‍ കടന്നുപോകുന്ന കാര്യങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ഈ പഠനത്തിലൂടെ ഒരു കൂട്ടം ഗവേഷകര്‍ ശ്രമിച്ചു. കൃത്യമായല്ലെങ്കിലും കുറെയേറെ കാര്യങ്ങള്‍ കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് തൊട്ട്മുമ്പ് മനുഷ്യ ശരീരത്തില്‍ ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഒന്നിലധികം സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. പക്ഷേ ഈ സിദ്ധാന്തങ്ങള്‍ക്കൊന്നും ശാസ്ത്രീയമായ അടിത്തറയില്ല. എന്നാല്‍ ഡോ. അജ്മല്‍ സെമ്മറും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഒരു വ്യക്തിയുടെ തലച്ചോറില്‍ അയാള്‍ മരിക്കുന്നതിന് നിമിഷങ്ങള്‍ക്ക്മുമ്പ് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പഠിക്കുകയും ശാസ്ത്രീയമായി വിശകലനം ചെയ്യുകയും ചെയ്തു. അവരുടെ അഭിപ്രായത്തില്‍ മരിക്കുന്നതിന് മുന്‍പ് മനുഷ്യ മസ്തിഷ്‌കം സജീവമാവുകയും വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്നു എന്നാണ്. ഈ മാറ്റങ്ങള്‍ നാഡികളുടെ സ്പന്ദനം വഴി പ്രകടമാക്കുന്നു.

ഫ്രോണ്ടിയേഴ്‌സ് ഇന്‍ ഏജിംഗ് ന്യൂറോസയന്‍സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച്, അപസ്മാരം ബാധിച്ച 87 വയസ്സുള്ള രോഗിയുടെ അവസാനനിമിഷങ്ങളിലെ മസ്തിഷ്‌ക പ്രവര്‍ത്തനമാണ് ഗവേഷകസംഘം പരിശോധിച്ചത്. അയാളുടെ ചികിത്സയുടെ സമയത്ത് ഇലക്ട്രോ എന്‍സെഫാലോഗ്രാഫി (ഇഇജി) ഉപയോഗിച്ചാണ് എസ്റ്റോണിയയിലെ ടാര്‍ട്ടു സര്‍വകലാശാലയിലെ ഡോ. റൗള്‍ വിസന്റ് തലച്ചോറിന്റെ പ്രവര്‍ത്തനവും മറ്റും തിരിച്ചറിഞ്ഞത്. ഓര്‍മ വീണ്ടെടുക്കുന്നത് ഉള്‍പ്പെടെ ഉയര്‍ന്ന ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ ആ സമയത്ത് മസ്തിഷ്‌കത്തില്‍ സംഭവിക്കുന്നതായി അറിഞ്ഞു. മരിക്കുന്നതിനുതൊട്ടുമുമ്പ് മനുഷ്യമസ്തിഷ്‌കം ജീവിതത്തിലെ എല്ലാ ഓര്‍മകളും പുനരാവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നതായി സെമ്മര്‍ കണ്ടെത്തി. അതിഭൗതികമായി നോക്കിയാല്‍, മരിക്കുന്നതിന് തൊട്ടുമുമ്പുള്ള മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം ഓര്‍മ വീണ്ടെടുക്കുകയോ സ്വപ്‌നം കാണുകയോ ചെയ്യുമ്പോഴുള്ള മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ്. മെസണ്‍ യൂണിവേഴ്‌സിറ്റിയിലെ ആന്‍ഡ്രൂ പീറ്റര്‍സണ്‍ നടത്തിയ പഠനം, അമേരിക്കന്‍ ബാള്‍ഫോ യൂണിവേഴ്‌സിറ്റിയിലെ ക്രിസ്റ്റഫര്‍ കേര്‍ നടത്തിയ പഠനം, മിഷിഗന്‍ യൂണിവേഴ്‌സിറ്റിയിലെ പി.എന്‍.എ.എസ് എന്ന മെഡിക്കല്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനം എന്നിവയെല്ലാം ഇത് ശരിവെക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇതിനൊക്കെ അപ്പുറത്തേക്ക് പോകാന്‍ നിലവില്‍ ശാസ്ത്രത്തിന് പരിമിധിയുണ്ട്.

ഇസ്‌ലാം പക്ഷേ ഈ അനുഭവം അരക്കിട്ടു അവതരിപ്പിക്കുന്നുണ്ട്. അതനുസരിച്ച് മരണാസന്നനായ വ്യക്തി സാക്ഷാല്‍ മരണം സംഭവിക്കുന്നതിനുമുമ്പുതന്നെ മറ്റൊരു ലോകത്തേക്ക് നീങ്ങുന്നുണ്ട്. ആ വ്യക്തി ഏതോ വൈകാരിക ആനന്ദങ്ങള്‍ക്കോ ആധികള്‍ക്കോ വിധേയനാകുന്നുണ്ട്. അത് അയാളുടെ ചേഷ്ടകളില്‍ പ്രകടമാണ്താനും. ഇതു രണ്ട് പ്രകൃതത്തില്‍ അനുഭവപ്പെടുന്നതായിട്ടാണ് തോന്നുന്നത്. ചിലര്‍ സംതൃപ്തി ദ്യോതിപ്പിക്കുന്ന ശാന്ത ഭാവത്തിന് അടിമപ്പെടുമ്പോള്‍ മറ്റു ചിലര്‍ അടക്കാനാവാത്ത വിഹ്വലതയും ഭയ വെപ്രാളങ്ങളും പ്രകടിപ്പിക്കുന്നു. ഈ അനുഭവവും അനുഭവം വിവരിക്കുന്ന പ്രമാണങ്ങളും ഒത്തുനോക്കുമ്പോള്‍ ശാന്ത ഭാവങ്ങള്‍ പൂകുന്നവര്‍ നന്മ ആസ്വദിച്ചു തുടങ്ങുകയാണ് എന്നും വിഹ്വലര്‍ തങ്ങളുടെ തിന്മകളുടെ ദുരന്തം അനുഭവിക്കാന്‍ തുടങ്ങി എന്നുമാണ് മനസ്സിലാവുക. അങ്ങനെ വരുമ്പോള്‍ മരണം എന്ന അനുഭവത്തിന് രണ്ട് പ്രകൃതങ്ങള്‍ ഉണ്ട് എന്ന് പറയാം. ഒന്ന്, ഫാത്തിമ മിസ്‌വ പറഞ്ഞുവെച്ചതുപോലെ മരണം ഹൃദയഹാരിയായ ആസ്വാദനമാണ് എന്നത്. മറ്റൊന്ന് അല്‍ ഖിയാമ സൂറത്തിലെ സൂക്തം വിവരിച്ചതുപോലെ ഒരു കാല്‍ മറുകാലിലടിച്ചും ഭയന്നും വിലപിച്ചും അനുഭവിക്കുന്ന വേദനയും. ഈ രണ്ടനുഭവങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നത് ആസ്വാദകരമായ മരണാവസ്ഥയെ തിരഞ്ഞെടുക്കാനുള്ള പ്രചോദനമാകാന്‍ വേണ്ടിയാണ്.

Continue Reading

Trending