Connect with us

Video Stories

ഒന്നാം വാര്‍ഷികാഘോഷത്തിന് ഉദ്യോഗസ്ഥരുടെ തമ്മിലടിയോടെ തുടക്കം: ഡോ. എം.കെ മുനീര്‍

Published

on

 

തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ തമ്മിലടിയെന്ന കലാപരിപാടിയോടെ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ നിയമസഭയിലെ വാക്കൗട്ട് പ്രസംഗത്തില്‍ പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് ഡി.ജി.പിയും എ.ഡി.ജി.പിയും തമ്മില്‍ നടന്ന കായികമത്സരം കൃഷിവകുപ്പിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തുടങ്ങിയ ചേരിപ്പോര് ഐ.എ.എസ് ഉദ്യോഗസ്ഥരിലേക്കും വ്യാപിച്ചു. വിജിലന്‍സിനെ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുകയാണ്. വിജിലന്‍സ് വകുപ്പിനെ ഉദ്യോഗസ്ഥരുടെ ചക്കളത്തിപ്പോരാട്ടത്തിനുള്ള വേദിയാക്കി മാറ്റിയതെങ്ങനെയെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.
മുന്‍കാലങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരായ പരാതികള്‍ ചീഫ് സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറും അടങ്ങിയ സമിതി പരിശോധിച്ച ശേഷം മാത്രമാണ് തുടര്‍ നടപടിയെടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ മറ്റുള്ളവരെ വെച്ച് ഉദ്യോഗസ്ഥര്‍ നല്‍കുന്ന പരാതിയില്‍ വിജിലന്‍സ് കേസെടുക്കുകയാണ് ചെയ്യുന്നത്. സെക്രട്ടറിയേറ്റില്‍ ഫയല്‍ നീക്കം നടക്കുന്നുണ്ടോയെന്ന് മുഖ്യമന്ത്രി തന്നെ പരിശോധിക്കണം. വിജിലന്‍സ് കേസുകള്‍ പേടിച്ച് ഉദ്യോഗസ്ഥര്‍ ഫയലുകളില്‍ തീരുമാനമെടുക്കുന്നില്ല. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഫയലുകളില്‍ പരസ്പരം കുറിപ്പ് എഴുതുകയാണ് ഇവര്‍ ചെയ്യുന്നത്. ഇത് ഫയല്‍ നീക്കത്തെ ബാധിക്കുമെന്നും സര്‍ക്കാറിന്റെ പ്രവര്‍ത്തനം നിശ്ചലമാക്കുമെന്നും മുനീര്‍ പറഞ്ഞു.
കൃഷി ഡയറക്ടര്‍ ബിജുപ്രഭാകറും വകുപ്പ് സെക്രട്ടറി രാജു നാരായണസ്വാമിയും തമ്മിലുള്ള അടി തുടങ്ങിയിട്ട് എത്ര നാളായി. തന്നെ വിജിലന്‍സ് കേസില്‍ കുടുക്കുമെന്ന ഭയത്താലാണ് കൃഷി ഡയറക്ടര്‍ അവധിയെടുക്കാനൊരുങ്ങുന്നത്. ഇടപെട്ട് പരിഹരിക്കുന്നതിന് പകരം വകുപ്പ് മന്ത്രി നിഷ്‌ക്രിയനായി നോക്കി നില്‍ക്കുകയാണ്. ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രി മിണ്ടാതെ നില്‍ക്കുന്നത് കേരളത്തിന് ആപത്താണ്. അടിക്കും അടിക്കും എന്ന് പറഞ്ഞിരുന്നാല്‍ പോര, ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി കര്‍ശന നടപടിയെടുക്കണം. സര്‍വീസിലുള്ള ഉദ്യോഗസ്ഥന്‍ പലരെ കുറിച്ചും എഴുതിയ പുസ്തകം പ്രകാശനം ചെയ്യുന്ന അത്യാപത്തില്‍ നിന്നും മുഖ്യമന്ത്രി രക്ഷപ്പെട്ടത് ഭാഗ്യമായി. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തെ കെ.സിജോസഫിന്റെ ഉപദേശം സ്വീകരിച്ച അദ്ദേഹം കെ.സി ജോസഫിനെ കൂടി ഉപദേഷ്ടാവാക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇസ്രാഈലിന്റെ ഫലസ്തീന്‍ കടന്നുകയറ്റത്തിനെതിരെ യുവേഫ

ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്‌നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ”കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക. സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക” എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.

Published

on

റോം – ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇസ്രാഈലിന്റെ ഫലസ്തീന്‍ കടന്നുകയറ്റത്തിനെതിരെ യുവേഫ. ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്‌നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ”കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക, സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക” എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.
ഗാസയില്‍ നിന്നുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ, യുദ്ധബാധിത പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി കുട്ടികളായിരുന്നു ബാനര്‍ കൈയില്‍ പിടിച്ച് കളിസ്ഥലത്ത് നടന്നത്. ”സന്ദേശം വ്യക്തവും ശക്തവുമാണ്,” എന്ന് യുവേഫ ബുധനാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ X-ല്‍ വ്യക്തമാക്കി.

Continue Reading

Video Stories

ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍

ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

Published

on

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.

Continue Reading

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

Trending