News
അഞ്ച് പേര് പടിയിറങ്ങി; ബ്ലാസ്റ്റേഴ്സില്‍ അഴിച്ചുപണി
ക്യാപ്റ്റന്‍ ജെസെല്‍ കെര്‍ണെയ്റോയ്ക്ക് പിറകെ, പ്രധാന ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ടീം വിട്ടു.

കൊച്ചി: ക്യാപ്റ്റന്‍ ജെസെല്‍ കെര്‍ണെയ്റോയ്ക്ക് പിറകെ, പ്രധാന ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ടീം വിട്ടു. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ വിക്ടര്‍ മോംഗില്‍, അപോസ്തലോസ് ജിയാനു, ഇവാന് കല്യൂഷ്നി, ഹര്‍മന്‍ജോത് ഖാബ്ര, മുഹീത് ഖാന് എന്നിവരുടെ വിടവാങ്ങലാണ് കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം ഓദ്യോഗികമായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ രണ്ട് സീസണുകളില്‍ ക്യാപ്റ്റനായിരുന്ന ജെസെല്‍ നേരത്തെ ടീം വിട്ടിരുന്നു. ടീം വിട്ടെങ്കിലും ജീവിതത്തില്‍ ഇനിയെന്നും കേരള ബ്ലാസ്റ്റേഴ്സ് ഫാന്‍ ആയിരിക്കുമെന്ന വിക്ടര്‍ മോംഗില്‍ വിടവാങ്ങല്‍ കുറിപ്പില്‍ അറിയിച്ചു. മനോഹരമായ ഈ നഗരത്തോടും അതിലുപരി വിസ്മയിപ്പിച്ച ആരാധകരോടും വിടപറയാന്‍ സമയമായി. അടുത്ത സീസണില്‍ ഞാന്‍ ടീമിന്റെ പദ്ധതികളില്‍ ഇല്ലെന്ന് ബോര്‍ഡ് തീരുമാനം എടുത്തു കഴിഞ്ഞു. നേരത്തെ പറഞ്ഞ പോലെ ഇതെന്റെ സ്വന്തം തീരുമാനം അല്ല. കേരളത്തില്‍ തന്നെ തുടരാനായിരുന്നു എന്റെ ആഗ്രഹം. ഇന്ത്യയില്‍ ചെലവഴിച്ച മൂന്ന് വര്‍ഷവും അവിസ്മരണീയമാണ്. ഇവിടെ വന്നത് മുതല്‍ നാട്ടുകാരനെന്നോണം പരിഗണിച്ചു. ടീമിനോടൊപ്പം ചെലവഴിച്ച ഒരു സീസണിന് നന്ദി അറിയിക്കാന്‍ ഈ കുറിപ്പ് ഉപയോഗിക്കുകയാണെന്നും മോംഗില്‍ കുറിച്ചു.
News
ഖത്തര്‍ ജെറ്റ് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി ട്രംപ്
തന്റെ ദക്ഷിണാഫ്രിക്കന്‍ പ്രതിനിധിയുമായുള്ള ഓവല്‍ ഓഫീസ് മീറ്റിംഗില്‍ ഖത്തറില്‍ നിന്ന് പെന്റഗണ്‍ സ്വീകരിച്ച ആഡംബര ജെറ്റിനെക്കുറിച്ച് ചോദിച്ചതിന് ബുധനാഴ്ച എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ടര്‍ പീറ്റര്‍ അലക്സാണ്ടറിനെ ‘വിഡ്ഢി’ എന്ന് വിളിച്ച് പ്രസിഡന്റ് ട്രംപ് ശകാരിച്ചു.

തന്റെ ദക്ഷിണാഫ്രിക്കന്‍ പ്രതിനിധിയുമായുള്ള ഓവല്‍ ഓഫീസ് മീറ്റിംഗില്‍ ഖത്തറില്‍ നിന്ന് പെന്റഗണ്‍ സ്വീകരിച്ച ആഡംബര ജെറ്റിനെക്കുറിച്ച് ചോദിച്ചതിന് ബുധനാഴ്ച എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ടര്‍ പീറ്റര്‍ അലക്സാണ്ടറിനെ ‘വിഡ്ഢി’ എന്ന് വിളിച്ച് പ്രസിഡന്റ് ട്രംപ് ശകാരിച്ചു.
‘എന്തുകൊണ്ടാണ് നിങ്ങള്‍ അതിനെക്കുറിച്ച് സംസാരിക്കുന്നത്? നിങ്ങള്‍ എന്തിനാണ് അത് ചോദിക്കുന്നത്? നിങ്ങള്‍ക്കറിയാമോ, നിങ്ങള്‍ ഇവിടെ നിന്ന് പോകണം,’ പ്രായമായ എയര്‍ഫോഴ്സ് വണ്‍ കപ്പലിന് താത്കാലികമായി പകരമായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചുള്ള 400 മില്യണ്‍ ഡോളറിന്റെ ‘ആകാശത്തിലെ കൊട്ടാരം’ വിമാനത്തെക്കുറിച്ച് മാധ്യമപ്രവര്ത്തകന് പ്രസിഡന്റിനോട് ചോദിക്കാന്‍ ശ്രമിച്ചപ്പോള്‍ ട്രംപ് പ്രകോപിതനായി.
‘ഇതിനും ഖത്തര്‍ ജെറ്റിനുമായി എന്ത് ബന്ധം?’ ട്രംപ് തുടര്‍ന്നു. ‘അവര്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് എയര്‍ഫോഴ്സിന് ഒരു ജെറ്റ് നല്കുന്നു. ശരിയാണോ? അതൊരു വലിയ കാര്യമാണ്.’
ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയ്ക്കായി പ്രസിഡന്റ് അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പ്ലേ ചെയ്തതിന് തൊട്ടുപിന്നാലെയാണ് അലക്സാണ്ടര്‍ ട്രംപിനോട് ഈ ചോദ്യം ചോദിച്ചത്.
വിവാദ വിഷയം കവര്‍ ചെയ്യുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ ശൃംഖലയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി പ്രസിഡന്റ് ആരോപിച്ചു.
‘ഞങ്ങള്‍ മറ്റ് പല കാര്യങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നത്. നിങ്ങള്‍ ഇപ്പോള്‍ കണ്ട വിഷയത്തില്‍ നിന്ന് പുറത്തുകടക്കാന്‍ NBC ശ്രമിക്കുകയാണോ?’ ട്രംപ് ചോദിച്ചു.
india
കൂട്ടബലാത്സംഗം ചെയ്യ്തു; ദേഹത്ത് മാരക വൈറസ് കുത്തിവെച്ചു; മുഖത്ത് മൂത്രമൊഴിച്ചു; ബിജെപി എംഎല്‍എക്കെതിരെ പരാതി നല്കി സാമൂഹിക പ്രവര്‍ത്തക
മണിരത്നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

40-കാരിയായ സാമൂഹിക പ്രവര്‍ത്തകയെ കര്‍ണാടക ബിജെപി എംഎല്‍എ മണിരത്നം ഉള്‍പ്പടെയുള്ള സംഘം പീഡിപ്പിച്ചതായി പരാതി. എംഎല്‍എയുടെ നേതൃത്വത്തില്‍ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും ദേഹത്ത് മാരക വൈറസ് കുത്തിവെക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു. മണിരത്നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. യുവതിയുടെ പരാതില്‍ ബെംഗളൂരു പൊലീസ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
2023 ല്‍ മണിരത്നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ‘അവര്‍ നാല് പേരും ചേര്‍ന്ന് എന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ഞാന്‍ എതിര്‍ത്താല്‍ എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മണിരത്നയുടെ നിര്‍ദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേര്‍ന്ന് എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് എംഎല്‍എ എന്റെ മുഖത്ത് മൂത്രമൊഴിച്ചു’ – അവര്‍ പരാതിയില്‍ പറഞ്ഞു.
ഈ വിവരം പുറത്ത് പറഞ്ഞാല്‍ തന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. മണിരത്നയുടെ നിര്‍ദ്ദേശപ്രകാരം തനിക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നേരത്തെ അറസ്റ്റിലായിരുന്നുവെന്നും ഇവര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. ഇതിന് പിന്നാലെയാണ് കേസ് നല്‍കിയത്. മണിരത്നക്കെതിരെരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
india
ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം; രണ്ട്പേര് പിടിയില്‍
പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്.

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്ത് രഹസ്യാന്വേഷണ സംഘം. ഭീകരാക്രമണം ആസൂത്രണം ചെയ്ത രണ്ട്പേര് അറസ്റ്റിലായി. പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്. പ്രതികള്‍ വിദഗ്ധ പരിശീലനം ലഭിച്ചവരും ഡല്‍ഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചെന്നും വിവരമുണ്ട്.
പാകിസ്താന് ഹൈക്കമ്മിഷനില്‍ നിന്ന് ഇന്ത്യ പുറത്താക്കിയ രണ്ടു ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ഏജന്‍സികള്‍ പറയുന്നു. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജനുവരിയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ഭീകരരെ അറസ്റ്റ് ചെയ്യുന്നത്.
-
kerala14 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു