Connect with us

local

ചിഹ്നമായി ഫുട്‌ബോള്‍ തന്നെ വേണം, ഒടുവില്‍ നറുക്കിട്ട് പഞ്ചായത്താക്കി!

അഞ്ച് സ്ഥാനാര്‍ത്ഥികളില്‍ കോണ്‍ഗ്രസും ബിജെപിയും ഒഴികെയുള്ള മൂന്നു പേരും ഫുട്‌ബോളാണ് ആവശ്യപ്പെട്ടത്.

Published

on

നെടുമ്പാശ്ശേരി: പാറക്കടവ് പഞ്ചായത്തിലെ വട്ടപറമ്പ് (6) വാര്‍ഡില്‍ ഫുട്‌ബോള്‍ ചിഹ്നമായി കിട്ടാന്‍ ‘അടിപിടി’. കളത്തില്‍ ആരും വിട്ടു കൊടുക്കാന്‍ തയ്യാറല്ലെന്ന് കണ്ടതോടെ ഒടുവില്‍ നറുക്കിട്ട് വിഷയം പഞ്ചായത്താക്കി. വട്ടപറമ്പില്‍ പട്ടികജാതി സംവരണം ചെയ്ത മണ്ഡലത്തില്‍ മൂന്നു സ്ഥാനാര്‍ത്ഥികളാണ് ഫുട്‌ബോള്‍ ചിഹ്നമായി വേണമന്ന് ആവശ്യമുന്നയിച്ചത്.

ഒടുവില്‍ നറുക്കെടുപ്പിലൂടെ ബിന്ദു സെബാസ്റ്റ്യന്‍ എന്ന സ്ഥാനാര്‍ത്ഥിക്കാണ് ഫുട്‌ബോള്‍ കിട്ടിയത്. ഇവിടത്തെ അഞ്ച് സ്ഥാനാര്‍ത്ഥികളില്‍ കോണ്‍ഗ്രസും ബിജെപിയും ഒഴികെയുള്ള മൂന്നു പേരും ഫുട്‌ബോളാണ് ആവശ്യപ്പെട്ടത്.

പഞ്ചായത്തിലെ അഞ്ച്, ആറ്, ഒമ്പത്, പതിനഞ്ച്, പതിനാറ് വാര്‍ഡുകളില്‍ ഫുട്‌ബോള്‍ ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികള്‍ ഉണ്ട്. പാറക്കടവ് പഞ്ചായത്തിലെ 18 വാര്‍ഡുകളിലായി 67 പേരാണ് മത്സരംഗത്തുള്ളത്. ഇവര്‍ 33 പേര്‍ വനിതകളാണ്. ജനറല്‍ വാര്‍ഡായ പതിനഞ്ചിലും പതിനേഴിലും വനിതകള്‍ മത്സരരംഗത്തുണ്ട്.

kerala

ആദിവാസി പെൺകുട്ടി വനത്തിനുള്ളിൽ മരിച്ച നിലയിൽ

നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു – വിജയ ദമ്പതികളുടെ മകൾ അഖില (17) ആണ് മരിച്ചത്.

Published

on

ആദിവാസി പെൺകുട്ടിയെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു – വിജയ ദമ്പതികളുടെ മകൾ അഖില (17) ആണ് മരിച്ചത്. നിലമ്പൂർ ഗവ. മാനവേദൻ സ്ക്കുളിലെ ഹയർ സെക്കണ്ടറി വിദ്യാർഥിയാണ്.

ശനിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടയിൽ രാത്രി 10 മണിയോടെ കോളനിക്ക് സമീപമുള്ള വനത്തിലെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കാണുകയായിരുന്നു.

വാഴകൾ കെട്ടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കയറിലാണ് തൂങ്ങിയത്. നിലമ്പൂർ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദ്ദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; 46കാരന്‍ മരിച്ചു

ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

Published

on

ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണു (46) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. സംസ്കാരം നാളെ രാവിലെ പതിനൊന്നിനു വീട്ടുവളപ്പിൽ. എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിൻ. ഭാര്യ: സ്മിത (മാൾട്ടയിൽ നഴ്സ്). മക്കൾ: പൃഥ്വി, പാർവണേന്ദു (ഇരുവരും മൂന്നാംക്ലാസ് വിദ്യാർഥികൾ).

Continue Reading

kerala

വയനാട്ടില്‍ കാര്‍ താഴ്‌ചയിലേയ്ക്ക് മറിഞ്ഞ് അപകടം; അദ്ധ്യാപകന് ദാരുണാന്ത്യം, കുട്ടികളടക്കം ആറുപേര്‍ക്ക് പരിക്ക്

കല്‍പറ്റ പടിഞ്ഞാറത്തറ റോഡില്‍ ചെന്നലോട് മുസ്‌ലിം പള്ളിക്ക് സമീപത്തുവച്ച്‌ കാർ താഴ്‌ചയിലേയ്ക്ക് മറിയുകയായിരുന്നു.

Published

on

വയനാട് യാത്രപോയ കുടുംബം സഞ്ചരിച്ച കാർ അപകത്തില്‍പ്പെട്ട് അദ്ധ്യാപകന് ദാരുണാന്ത്യം. ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കല്‍പറ്റ പടിഞ്ഞാറത്തറ റോഡില്‍ ചെന്നലോട് മുസ്‌ലിം പള്ളിക്ക് സമീപത്തുവച്ച്‌ കാർ താഴ്‌ചയിലേയ്ക്ക് മറിയുകയായിരുന്നു.

കാർ ഓടിച്ചിരുന്ന തിരൂരങ്ങാടി ചന്തപ്പടി സ്വദേശി കുയ്യം തടത്തില്‍ മുഹമ്മദ് മേലേവീട്ടില്‍ അലീമ ദമ്ബതികളുടെ മകൻ ഗുല്‍സാർ (44) ആണ് മരണപ്പെട്ടത്. കൊളപ്പുറം സർക്കാർ സ്കൂള്‍ അദ്ധ്യാപകനാണ്.

ഇസ്‌ലാഹീ പ്രഭാഷകൻ, കെ എൻ എം മർകസുദ്ദ അവ തിരൂരങ്ങാടി മണ്ഡലം ജോയിന്റ് സെക്രട്ടറി, സംസ്ഥാന ദഅവ സമിതി അംഗം, കേരള ജംഇയ്യത്തുല്‍ ഉലമ അംഗം, ഖുർആൻ റിസർച്ച്‌ ഫൗണ്ടേഷൻ ഡയറക്ടർ, സി ഐ ഇ ആർ ട്രെയ്നർ, തിരൂരങ്ങാടി തറമ്മല്‍ ജുമാ മസ്ജിദ് ഖതീബ്, ഖുർആൻ ലേണിങ്ങ് സ്കൂള്‍ ഇൻസ്ട്രക്ടർ, തിരൂരങ്ങാടി ക്രയോണ്‍സ് പ്രീസ്കൂള്‍, അല്‍ ഫുർഖാൻ മദ്റസ ചെയർമാൻ എന്നീ നിലകളില്‍ പ്രവർത്തിച്ചു വരികയായിരുന്നു,

കാറില്‍ കൂടെ ഉണ്ടായിരുന്ന ഭാര്യ ജസീല, മക്കളായ നസില്‍ മുഹമ്മദ്‌ (17) ലൈഫ ഫാത്തിമ (7) ലഹീൻ (മൂന്ന്). സഹോദരിയുടെ മക്കളായ സില്‍ജ (12) സില്‍ത്ത (11 ) എന്നിവർ കോഴിക്കോട്, വയനാട് വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. കൂടെ ഉണ്ടായിരുന്ന മറ്റു യാത്രക്കാർ അപകടത്തില്‍പ്പെടാതെ രക്ഷപെട്ടു. സഹോദരങ്ങള്‍: ജാസിർ, ശമീല്‍ നവാസ്, റുബീന, നദീറ.

Continue Reading

Trending