Connect with us

india

ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; കര്‍ണാടക മുഖ്യമന്ത്രി നാളെ ‘കണ്ടക്ടറാകും’

. ബസ്സില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പ് നല്‍കുന്ന പദ്ധതിയാണ് ശക്തി.

Published

on

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ബസ് കണ്ടക്ടറാകും. നിയമസഭ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായ ശക്തി പദ്ധതി സിദ്ധരാമയ നാളെ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന്റെ ഭാഗമായി ബിഎംടിസി ബസ്സില്‍ മുഖ്യമന്ത്രി സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കും. ബസ്സില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പ് നല്‍കുന്ന പദ്ധതിയാണ് ശക്തി.

ജാതിമത ഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും ഇതിന്റെ പരിഗണന ലഭിക്കുമെന്ന് സിദ്ധരാമയ നേരത്തെ വ്യക്തമാക്കിയിരുന്നു. എല്ലാ മന്ത്രിമാരോടും ഇത്തരം പദ്ധതികള്‍ കൃത്യമായി നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസ്സ് പ്രകടന പത്രികയിലെ അഞ്ചിന ഗ്യാരണ്ടി പദ്ധതിയിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതി യായ ശക്തി പദ്ധതിക്ക്‌ ഇന്ന് കർണാടകയിൽ തുടക്കമാകും.
മെജസ്റ്റിക് ബസ്സ്‌ സ്റ്റാൻഡിൽ നിന്നും വിധൻ സൗധയിലേക്ക് തിരിക്കുന്ന ആദ്യ യാത്രയിൽ മുഖ്യമന്ത്രി സിദ്ധരാമായ ബസ്സ്‌ കണ്ടക്ട്ടർ ആയിരിക്കും.ബി. എം. ടി. സി യുടെ 43 ആം നമ്പർ ബസ്സിൽ യാത്രക്കാരികൾക്ക് സൗജന്യ പിങ്ക് ടിക്കറ്റ് നൽകിയാണ് പദ്ധതിക്ക് തുടക്കം കുടിക്കുക സംസ്ഥാനത്തെ എല്ലാ ജില്ല കേന്ദ്രങ്ങളിലും താലൂക് കേന്ദ്രങ്ങളിലും ഒരേ സമയം ജില്ല ചുമതലയുള്ള മന്ത്രിമാരുടെയും എം. എൽ. എ മാരുടെയും നേതൃത്വത്തിൽ പദ്ധതിക്ക് തുടക്കം കുറിക്കും.

ദിവസേന ജോലിക്ക് പോകുന്ന സ്ത്രീകളെ ഏറെ തുറക്കുന്ന പദ്ധതിയാണ് ഇന്ന് മുതൽ നടപ്പിലാകുന്നത്.പദ്ധതി മൂലം മസാന്തം 3000 രൂപ വരെ സേവ് ആകുന്ന സ്ത്രീ യാത്രക്കാർ ബാംഗ്ലൂർ നഗരത്തിൽ മാത്രം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് കോൺഗ്രസ്സ് കർണാടകയിൽ വിജയിക്കാൻ കാരണ മായ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ അഞ്ചിന ഗ്യാരന്റി ഏറെ സ്വാധീനം ചെലുത്തി എന്നണ് രാഷ്ട്രീയ നിരീക്ഷകരുടെയും ബിജെപി യുടെയും വിലയിരുത്തൽ കർണാടക സർക്കാരിന്റെ കീഴിലുള്ള വിവിധ ട്രാൻസ്‌പോർട് കോർപറേഷനുകളുടെ കീഴിലുള്ള ആഡംബര ബസ്സുകൾ ഒഴികെ ഉള്ള ബസ്സുകളിലാണ് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത് എവിടെയും യാത്ര ചെയ്യാൻ അനുമതി ഉണ്ട്.

 

സേവ സിന്ധു ആപ്പ് വഴി അപേക്ഷ നൽകി പാസ് കരസ്തമാക്കണം പാസ്സ് ലഭിക്കുന്നത് വരെ കർണാടകയിൽ ഉള്ള ഫോട്ടോ പതിച്ച താമസ രേഖ ഹാജരാ ക്കിയാൽ മതി ഗ്യാരന്റി യിലെ 10കിലോ സൗജന്യ അരി പദ്ധതി വിതരണം ജൂലായ്‌ ഒന്നിന്നും മൈസൂരിൽ ഉത്ഘാടനം ചെയ്യും ഗൃഹനാതകൾക്കുള്ള മാസന്ത പെൻഷൻ 2000 രൂപ വിതരണം ആഗസ്റ്റ് 15 വിതറോണാത്ഘാടനം നടക്കുമെന്ന് മുഖ്യമന്ത്രി യുടെ ഓഫീസ് അറിയിച്ചു.

കോൺഗ്രസ്സ് വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതോടൊപ്പം കഴിഞ്ഞ നാല് വർഷം ബിജെപി സർക്കാർ നടപ്പിലാക്കിയ ജനവിരുദ്ധ നടപടികൾ റദ്ധ് ചെയ്യാനും കർണാടക സർക്കാർ നടപടികൾ തുടങ്ങി കഴിഞ്ഞു പാഠ പുസ്തകങ്ങളിലെ കാവി വത്കരണം, അറവു മാടുകളുടെ കഷാപ്പ് നിയമം, തീവ്ര ഹൈന്തവ സംഘടനകൾക്ക് നിയമവിരുദ്ധമായി ഭൂമി അനുവദിച്ചത് തുടങ്ങി മനുഷ്യരിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ഉതകുന്ന ബൊമ്മായി സർക്കാർ എടുത്ത എല്ലാ നടപടികളും പുനപരിശോധിക്കു മെന്നു ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ സൂചിപ്പിച്ചു കഴിഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്

Published

on

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം.

ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

Continue Reading

india

വോട്ടര്‍ പട്ടികയില്‍ പേരില്ല; ഗുജറാത്തിലെ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി

Published

on

ഗാന്ധിനഗര്‍: ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയില്‍ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം. കല്യാണ്‍പൂര്‍ താലൂക്കിലെ ഗന്ധ്‌വി വില്ലേജില്‍ താമസിക്കുന്ന മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും നവദ്ര ഗ്രാമത്തിലെ മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും തുറുമുഖ വികസനത്തിനായി പൊളിച്ചുനീക്കിയിരുന്നു. ദ്വാരകാ നിയമസഭാ മണ്ഡലത്തില്‍ വര്‍ഷങ്ങളായി വോട്ട് ചെയ്യുന്ന ഇവര്‍ 2019ലെ ലോക്‌സഭാ തെരെഞ്ഞടുപ്പിലും സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവിടെയുള്ള 575 മത്സ്യത്തൊഴിലാളികള്‍ക്ക് ഇത്തവണ വോട്ടില്ല.

തങ്ങളെ ബലം പ്രയോഗിച്ചാണ് കുടിയൊഴിപ്പിച്ചതെന്നും അനധികൃത നിര്‍മാണമെന്ന് ആരോപിച്ചാണ് വീടുകള്‍ പൊളിച്ച് നീക്കിയതെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. വീടുകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റാനോ മറ്റൊരിടത്തേക്ക് താമസം മാറാനുള്ള സമയം നല്‍കാതെ , വീടുകള്‍ പൊളിക്കുന്നതിന് തൊട്ട് മുന്നെയാണ് കെട്ടിടം പൊളിക്കാന്‍ പോവുകയാണെന്ന് ചൂണ്ടികാട്ടി നോട്ടീസ് നല്‍കിയതെന്നും ഇവര്‍ പറയുന്നു.

ഗുജറാത്തിലെ ജനസംഖ്യയുടെ 9.7 ശതമാനം മുസ്ലിംകളാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മനപൂര്‍വം കാരണങ്ങളുണ്ടാക്കി അവരെ കുടിയൊഴിപ്പിക്കും. ഇതിന് പിന്നാലെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്യും. വോട്ട് ചേര്‍ക്കാന്‍ പോയാല്‍ സ്ഥിര താമസക്കാരല്ലാത്തതിനാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയില്ലെന്ന് പറയും എന്നാണ് നവദ്ര ഗ്രാമത്തില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട ജാക്കൂബ് മൂസ അഭിപ്രായപ്പെടുന്നത്. പുനരിധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Continue Reading

india

ഊ​ട്ടി,​ കൊ​ടൈ​ക്ക​നാ​ൽ ഇ- പാസിനുള്ള വെബ്സൈറ്റ് തുറന്നു; ഇന്ന് മുതൽ സേവനം ലഭ്യമാകും

നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക

Published

on

ഗൂഡല്ലൂർ: ഊട്ടി, കൊ​ടൈ​ക്കനാൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഏർപ്പെടുത്തിയ ഇ- പാസിനുള്ള ഓൺലൈൻ സൈറ്റ് സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മുതൽ ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

epass.tnega.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Continue Reading

Trending