Connect with us

main stories

ഫ്രഞ്ച് ഓപ്പണ്‍; ലോക ഒന്നാം നമ്പര്‍ ജോക്കോവിച്ചിനെ തോല്‍പിച്ച് നദാല്‍ കിരീടം ചൂടി

ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തോല്‍പിച്ചാണ് സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ കിരീടം നേടിയത്

Published

on

പാരീസ്: ഫ്രഞ്ച് പുരുഷ സിംഗിള്‍സ് കലാശപ്പോരില്‍ റാഫേല്‍ നദാലിന് കിരീടം. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തോല്‍പിച്ചാണ് സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ കിരീടം നേടിയത്. ജോക്കോവിച്ചിനെ 6-0,6-2,7-5 സ്‌കോറിനാണ് തോല്‍പിച്ചത്.

ഫ്രഞ്ച് ഓപ്പണില്‍ നദാലിന്റെ പതിമൂന്നാമത് കിരീട നേട്ടമാണിത്. 20ാം ഗ്രാന്റ്സ്ലാം കിരീടമാണ് നദാല്‍ സ്വന്തമാക്കുന്നത്. ഇതോടെ ഗ്രാന്റ്സ്ലാം കിരീടങ്ങളില്‍ ഇതിഹാസ താരം റോജര്‍ ഫെഡററുടെ ഒപ്പമെത്തി. ജോക്കോവിച്ചിന്റെ കരിയറിലെ 27ാം ഗ്രാന്റ്സ്ലാം ഫൈനലാണിത്.

നിലവിലെ ഫ്രഞ്ച് ചാമ്പ്യന്‍ കൂടിയായ റാഫേല്‍ നദാല്‍ സെമിയില്‍ അര്‍ജന്റീനയുടെ ഡിയഗോ ഷ്വാട്ട്‌സ്മാനെ തോല്‍പിച്ചാണ് ഫൈനല്‍ പ്രവേശം നേടിയത്. സെമിയില്‍ ഗ്രീസിന്റെ സ്റ്റെഫാനോസിനെ കടുത്ത പോരാട്ടത്തില്‍ തോല്‍പിച്ചാണ് ജോകോവിച്ചെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘അദാനിയേയും അംബാനിയേയും സഹായിക്കാന്‍ ബിഹാറില്‍ 65 ലക്ഷം വോട്ടുകള്‍ വെട്ടി’; വോട്ട് കൊള്ളക്കെതിരെ രാഹുല്‍ ഗാന്ധി

അദാനിയേയും അംബാനിയേയും സഹായിക്കാന്‍ ബിഹാറില്‍ 65 ലക്ഷം വോട്ടുകള്‍ വെട്ടിയെന്നും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുതായി ചേര്‍ത്ത വോട്ടുകള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

Published

on

വോട്ട് കൊള്ളക്കെതിരെ വീണ്ടും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. അദാനിയേയും അംബാനിയേയും സഹായിക്കാന്‍ ബിഹാറില്‍ 65 ലക്ഷം വോട്ടുകള്‍ വെട്ടിയെന്നും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുതായി ചേര്‍ത്ത വോട്ടുകള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ബിഹാറില്‍ ലക്ഷക്കണക്കിന് ആളുകളുടെ പേരാണ് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും മഹാരാഷ്ട്രയിലും വോട്ട് കൊള്ള നടന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് വോട്ട കൊള്ള നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നിന് പോലും വ്യക്തമായ മറുപടി നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയും അമിത്ഷായും പറഞ്ഞത് പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യാപകമായി പേരുകള്‍ നീക്കം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരിച്ചവരെന്ന് പറഞ്ഞവരോടൊപ്പം ചായ കുടിക്കുന്ന തന്റെ വീഡിയോയെക്കുറിച്ചും അദ്ദേഹം റാലിയില്‍ പരാമര്‍ശിച്ചു.

2024 ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷത്തിന്റെ വെളിപ്പെടുത്തലില്‍ തെളിവുകളില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. വോട്ട് മോഷണം എന്ന ആരോപണം രാജ്യത്തിന്റെ ഭരണഘടനയെ അപമാനിക്കലാണെന്നും കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നവരോട് തെളിവ് ചോദിക്കുമ്പോള്‍ നല്‍കുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

Continue Reading

kerala

മഴ; തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തൃശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു.

Published

on

തൃശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗന്‍വാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കില്ല.

സ്‌കൂള്‍ തലത്തിലുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമാണ്. നാളെ നടക്കേണ്ട ഓണപ്പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

Continue Reading

kerala

സൗദി കെ.എം.സി.സി സെന്ററിന് ശിലയിട്ടു; അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാക്കിയത് ഗള്‍ഫ് നാടുകളിലേക്കുള്ള പ്രവാസം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

സകല മേഖലയിലും പിന്നോക്കമായിരുന്ന മുസ്്ലിംകളുടെ ഉയര്‍ത്തെഴുന്നേല്‍പ്പില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പ്രവാസത്തിന്റെ പങ്ക് വളരെ വലുതാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

Published

on

കോഴിക്കോട്: സകല മേഖലയിലും പിന്നോക്കമായിരുന്ന മുസ്്ലിംകളുടെ ഉയര്‍ത്തെഴുന്നേല്‍പ്പില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പ്രവാസത്തിന്റെ പങ്ക് വളരെ വലുതാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സൗദി കെ.എം.സി.സി കേരള ട്രസ്റ്റ് സഊദി കെ.എം.സി.സി ആസ്ഥാന മന്ദിരം ശിലാസ്ഥാപനവും സമ്മേളന ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടിണിയും സാമ്പത്തിക പിന്നോക്കാവസ്ഥയും നമ്മുടെ പൂര്‍വ്വികരുടെ ജീവിതം ദുസ്സഹമാക്കിയിരുന്നു. ബ്രിട്ടീഷുകാരുടെ ക്രൂരമായ അടിച്ചമര്‍ത്തലിനും അവര്‍ വിധേയരായി. നിരവധി പേരെ നാടുകടത്തുകയും പീഡിപ്പിക്കുകയും ചെയ്തു. എന്നാല്‍ എല്ലാറ്റില്‍ നിന്നും അടിച്ചമര്‍ത്തലിന് വിധേയരായവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്തു. ഇതിന് സാമ്പത്തികമായ കരുത്ത് സമ്മാനിച്ചത് ഗള്‍ഫിലേക്കുള്ള പ്രവാസമാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോയവരെ ഇരു കയ്യും നീട്ടിയാണ് അവര്‍ സ്വീകരിച്ചത്. കരുണയുടെ മാര്‍ഗത്തില്‍ പണം ചെലവാക്കുന്നതിന് പ്രവാസികള്‍ ഒരു മടിയും കാണിക്കുന്നില്ല. ജീവകാരുണ്യ പ്രവര്‍ത്തനത്തിലെ കെ.എം.സി.സിയുടെ ഇടപെടല്‍ അഭിമാനം പകരുന്നതാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
സഊദി കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ അധ്യക്ഷത വഹിച്ചു. മുസ്്ലിംലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. മഹത്തായ സേവനങ്ങളാണ് കെ.എം.സി.സി കമ്മിറ്റികള്‍ നടത്തുന്നത് ഇ.ടി പറഞ്ഞു. പ്രവാസികളെ ചേര്‍ത്തു പിടിക്കുന്ന തരത്തിലുള്ള പദ്ധതികള്‍ കെ.എം.സി.സി കമ്മിറ്റി നടത്തുന്നത് ഏറെ സന്തോഷം പകരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപനം നടത്തി. സൗദി ചന്ദ്രികയുടെ വെബ്സൈറ്റിന്റെ ലോഞ്ചിങ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കെട്ടിട നിര്‍മ്മാതാക്കള്‍ക്കുള്ള അഡ്വാന്‍സ് തുക തങ്ങള്‍ കൈമാറി.
പുതിയ കെട്ടിടത്തിന്റെ രൂപരേഖയുടെ പ്രകാശനം മുസ്്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് നിര്‍വഹിച്ചു. പ്രവാസത്തിന്റെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സൗദി കെ.എം.സി.സി ഹെല്‍ത്ത് കെയര്‍ പാക്കേജിന്റെ ഉദ്ഘാടനം ഡോ.എം.കെ മുനീര്‍ എം.എല്‍.എ നിര്‍വഹിച്ചു. ഖാദര്‍ ചെങ്കള ഏറ്റുവാങ്ങി. ചന്ദ്രിക കെ.എസ്.ടി.യു സി.എച്ച് പ്രതിഭാ ക്വിസ് സീസണ്‍ 7 ലോഗോ പ്രകാശനം കെ.എം.സി.സി തുഖ്ബ സെന്‍ട്രല്‍ കമ്മിറ്റി, സി.എച്ച് എക്സലന്‍സി സ്‌കോളര്‍ഷിപ്പ് വിതരണം എന്നിവയും നടന്നു. സഊദി കെ.എം.സി.സി മുഖ്യ രക്ഷാധികാരി കെ.പി മുഹമ്മദ് കുട്ടി ആമുഖ പ്രഭാഷണം നടത്തി.
പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, മുസ്്ലിംലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈര്‍, സംസ്ഥാന ഭാരവാഹികളായ എം.സി മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടികശാല, പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍, സി.പി ചെറിയ മുഹമ്മദ്, ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ.പി ബാബു, വേള്‍ഡ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി പുത്തൂര്‍ റഹ്‌മാന്‍, ട്രഷറര്‍ യു.എ നസീര്‍, കമാല്‍ വരദൂര്‍, ഹനീഫ മൂന്നിയൂര്‍, ഖാദര്‍ ചെങ്കള, ഡോ. മുഹമ്മദലി കോനാരി, ഡോ:പികെ ഹാഷിം, ഡോ: അബ്ദുസമദ്, സി.എച്ച് ഇബ്രാഹിംകുട്ടി, ടി.പി അഷറഫലി, ഷിബു മീരാന്‍, മുഹമ്മദ്കുട്ടി മാതാപുഴ, എ.പി ഇബ്രാഹിം മുഹമ്മദ്, അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി, ഷറഫുദീന്‍ കന്നേറ്റി, ലത്തീഫ് തച്ചംപൊയില്‍, കരീം താമരശ്ശേരി, മുഹമ്മദ് സാലിഹ് നാലകത്ത്, അബൂബക്കര്‍ അരിമ്പ്ര, മുജീബ് പൂക്കോട്ടൂര്‍, യു.പി മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു. സഊദി കെ.എം.സി.സി ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് സ്വാഗതവും അഹമ്മദ് പാളയാട്ട് നന്ദിയും പറഞ്ഞു.
മൂന്ന് കോടി രൂപയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി ആനുകൂല്ല്യ വിതരണോദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ കാദര്‍ ചെങ്കള അധ്യക്ഷത വഹിച്ചു. 2026 സുരക്ഷാ പദ്ധതി ക്യാമ്പയിന്‍ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം സാഹിബ് നിര്‍വഹിച്ചു. സുരക്ഷാ പദ്ധതി കോഡിനേറ്റര്‍ റഫീഖ് പദ്ധതി വിശദീകരണം നടത്തി. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.പി സൈതലവി, സെക്രട്ടറി ഷാഫി ചാലിയം, നജീബ് കാന്തപുരം എം.എല്‍.എ, കുഞ്ഞുമോന്‍ കാക്കിയ, സി.കെ സുബൈര്‍, എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ്, എ.പി ഇബ്രാഹിം മുഹമ്മദ്, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, സമദ് ആഞ്ഞിലങ്ങാടി, സൈദ് മൂന്നിയൂര്‍, സിദ്ദീഖ് പാണ്ടികശാല സംസാരിച്ചു. സാമൂഹ്യ സുരക്ഷാ പദ്ധതി ചെയര്‍മാന്‍ അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി സ്വാഗതവും അഷറഫ് വേങ്ങാട്ട് നന്ദിയും പറഞ്ഞു.

Continue Reading

Trending