Connect with us

kerala

വീടിന്റെ അകത്തളങ്ങളില്‍ നിന്ന് കാഴ്ചകളുടെ വെട്ടത്തേക്ക് പാലിയേറ്റീവ് കെയര്‍ രോഗികളുമായി ഒരു സ്വപ്‌ന യാത്ര യാഥാര്‍ത്ഥ്യമാക്കിയത് വ്യവസായി പ്രമുഖന്‍ സഫാരി സൈനുല്‍ ആബിദീന്‍

കഴിഞ്ഞ ദിവസം പാലിയേറ്റിവ് സന്ദര്‍ശിച്ച അവസരത്തില്‍ അദ്ദേഹം നല്‍കിയ വാഗ്ദാനമാണ് യാഥാര്‍ഥ്യമാക്കിയത്.

Published

on

പാനൂര്‍: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കിടപ്പു രോഗികള്‍ക്കും ബന്ധുക്കള്‍ക്കും വന്ദേ ഭാരത് ട്രെയിന്‍ യാത്രയൊരുക്കി പാനൂര്‍ പാലിയേറ്റീവ് കെയര്‍. സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ കെ. സൈനുല്‍ ആബിദാണ് യാത്രക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയത്. കഴിഞ്ഞ ദിവസം പാലിയേറ്റിവ് സന്ദര്‍ശിച്ച അവസരത്തില്‍ അദ്ദേഹം നല്‍കിയ വാഗ്ദാനമാണ് യാഥാര്‍ഥ്യമാക്കിയത്.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരത് യാത്രക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഫ്‌ളാഗ് ഓഫ് നല്‍കി. മാറാരോഗങ്ങള്‍ മൂലം വീടിന്റെ അകത്തളങ്ങളിലേക്ക് മാറ്റപ്പെട്ടു പോയ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഏറെ നാളത്തെ സ്വപ്‌നങ്ങളാണ് ഇത്തരം സുമന്‌സ്‌കരുടെ മുന്‍കൈയില്‍ യാഥാര്‍ത്ഥ്യമാകുന്നതെന്ന് കടന്നപ്പള്ളി മന്ത്രി പറഞ്ഞു.

സ്വാന്ത്വ പരിചരണ വളണ്ടിയേര്‍സിനൊപ്പം വന്ദേ ഭാരത് ട്രെയിനിലെ അടുത്ത ബോഗിയില്‍ യാത്രക്കാരനായിരുന്ന ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുള്ളക്കുട്ടി സംഘത്തോടൊപ്പം സമയം ചിലവഴിച്ചു. ഒരു ബോഗി മുഴുവന്‍ ബുക്ക് ചെയ്തായിരുന്നു യാത്ര.

കഴിഞ്ഞ ഏഴ് വര്‍ഷമായി പാനൂര്‍ മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്റെ കീഴില്‍ നൂറുകണക്കിന് കിടപ്പു രോഗികള്‍ക്ക് സാന്ത്വന പരിചരണം നടത്തി വരികയാണ് പാനൂര്‍ പാലിയേറ്റീവ്.. കാന്‍സര്‍ ,സ്‌ട്രോക്ക് ,ലിവര്‍ ,വാര്‍ധക്യസഹജമായ അസുഖങ്ങള്‍ ബാധിച്ച് വീടുകളില്‍ ജീവിതത്തെ തളച്ചിടപ്പെട്ട നിസഹരായ രോഗികളെയാണ് ഡോക്ടര്‍മാര്‍ ,നഴ്‌സുമാര്‍ ,വളണ്ടിയര്‍മാര്‍ എന്നിവര്‍ വീടുകളില്‍ ചെന്ന് പാലിയേറ്റീവ് പരിചരണം നല്‍കി വരുന്നത്.

കിടപ്പു രോഗികളെയും ബന്ധുക്കളെയും ഉല്ലാസ യാത്രകള്‍ നടത്തിയും സംഗമങ്ങള്‍ നടത്തി കലാ പരിപാടികളിലൂടെയും ആനന്ദിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും വര്‍ഷങ്ങളായി വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തി വരുന്നുണ്ട്.

ഈ കൊല്ലത്തെ പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി പാനൂര്‍ പാലിയേറ്റീവ് പരിചരണം നടത്തി വരുന്ന രോഗികളെയും ബന്ധുക്കളെയും കണ്ണൂര്‍ – കോഴിക്കോട് വന്ദേ ഭാരത് ട്രെയിന്‍ യാത്രയും ശേഷം കോഴിക്കോട് ബീച്ചില്‍ കലാ പരിപാടികളുമായി സമയം ചിലവഴിച്ചു.

കോഴിക്കോട്ടെ ഗോകുലം മാളും സന്ദര്‍ശിച്ച് നാട്ടിലേക്ക് തിരിച്ചു.

ഒരു വീട്ടിലെ മൂന്ന് സഹോദരന്‍മാര്‍ വര്‍ഷങ്ങളായി വീല്‍ ചെയറിലാണ് ജീവിതം. കുടുംബങ്ങളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ പോലും പങ്കെടുക്കാന്‍ സാധിക്കാത്ത കുറെ മനുഷ്യരാണ് പാനൂര്‍ പാലിയേറ്റീവിലൂടെ പുറം ലോകത്തെ ആസ്വദിച്ചത്.

ശൂന്യമായ ഭാവിയുടെ മുമ്പില്‍ ജീവിതത്തെ മുന്നോട്ട് നീക്കുന്നവര്‍ക്ക് ഇത്തരം പരിപാടികള്‍ നാളെയുടെ ദിവസങ്ങളിലേക്ക് ഊര്‍ജം പകരുന്നതായി മാറി.

പി പി സുലൈമാന്‍ ഹാജി ,ബേങ്കില്‍ ഹനീഫ ,നെല്ലൂര്‍ സമീര്‍ ,കെ എം റയീസ് ,അനസ് മുബാറക് ,പുത്തൂര്‍ അബ്ദുള്ള ഹാജി ,സലാം പുത്തൂര്‍ ,അയ്യൂബ് ,ഹിഷാം ,നിഹാല്‍ , ബനാസര്‍ ,ശരീഫ് പി പി ,നയീം മൊട്ടത്ത് ,വാഹിദ് പാനൂര്‍, ഷാഹിന സലാം ,ജസീല ,മുംതസ് , ജമീല, നജീറ ,ഷക്കീല, ഫാത്തിമ ,ഷാനിമ, ബനാസര്‍ എന്നിവര്‍ യാത്ര സംഘത്തിന് നേതൃത്വം നല്‍കി

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending