kerala
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കണം: ഇ.ടി മുഹമ്മദ് ബഷീർ എം.പി
കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പിലാക്കുമ്പോൾ നടപ്പു വർഷം ലഭ്യമായ ഫണ്ട് പൂർണ്ണമായി വിനിയോഗിക്കുന്ന രീതിയിൽ മാതൃകാപരമായി ഏറ്റെടുത്ത് മൂന്നാം പാദത്തോടെ പൂർത്തീകരിക്കണം

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കി അധിക വിഹിതം ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല കോർഡിനേഷൻ ആന്റ് മോണിട്ടറിങ് കമ്മിറ്റിയുടെ (ദിശ) അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പിലാക്കുമ്പോൾ നടപ്പു വർഷം ലഭ്യമായ ഫണ്ട് പൂർണ്ണമായി വിനിയോഗിക്കുന്ന രീതിയിൽ മാതൃകാപരമായി ഏറ്റെടുത്ത് മൂന്നാം പാദത്തോടെ പൂർത്തീകരിക്കണം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാപെരുമാറ്റ ചട്ടം നിലവിൽ വരുന്നതിന് മുമ്പായി അധിക വിഹിതം ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണം. ദിശ യോഗങ്ങള്‍ ജില്ലയില്‍ കൃത്യമായി നടത്തുന്നുണ്ടെങ്കിലും പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കൂടി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ മുന്നോട്ടു വെക്കണം. ലഭ്യമായ ഫണ്ട് ജനോപകാര പ്രദമായ രീതിയിൽ വിനിയോഗിക്കണമെന്നും എം.പി നിര്‍ദ്ദേശിച്ചു.
പ്രധാനമന്ത്രി ആവാസ് യോജനയില്‍ അടിയന്തരമായ ഇടപെടലുകൾ നടത്തി ടാര്‍ഗറ്റ് ലഭ്യമാക്കും. പി.എം.ജി.എസ്സ്.വൈ, എം.പി ലാഡ്സ് എന്നിവയിൽ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തികരിക്കുന്നതിനുള്ള കർമ്മ പദ്ധതി ആവിഷ്കരിക്കണം. ജല്‍ജീവന്‍ മിഷന്‍ പദ്ധതികള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് ജനപ്രതിനിധികളുമായി ഇടപെടല്‍ നടത്തണം. ദേശീയ ആരോഗ്യ ദൗത്യത്തിൽ ഏര്‍ലി ഇന്റർവെൻഷൻ സെന്ററുകളുടെ പ്രവർത്തനം ജില്ല മുഴുവൻ വ്യാപിപ്പിക്കുന്നതിനുള്ള നടപടി കൈക്കൊള്ളണം. സ്ഥലം ലഭ്യമായതും, കെട്ടിടമില്ലാത്തതുമായ അങ്കണവാടികളുടെയും പോസ്റ്റ് ഓഫീസുകളുടെയും റിപ്പോർട്ട് സമർപ്പിക്കുവാനും എം.പി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
യോഗത്തിൽ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ വികസന കമ്മീഷണര്‍ രാജീവ്കുമാർ ചൗധരി, എം.പി അബ്ദുസ്സമദ് സമദാനി എം.പിയുടെ പ്രതിനിധി ഫക്രുദ്ദീൻ അലി, വിവിധ നഗരസഭാ അധ്യക്ഷര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ ബി.എല്‍ ബിജിത്, ജില്ലാതല ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത്- നഗരസഭ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
kerala
അവധി തീര്‍ന്നേ…ബാഗെടുത്തോ..; സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും
മൂന്നു ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസില്‍ നവാഗതരായെത്തുന്നത്.

തിരുവനന്തപുരം: വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. മൂന്നു ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസില്‍ നവാഗതരായെത്തുന്നത്. സംസ്ഥാന തല പ്രവേശനോത്സവം ആലപ്പുഴയിലെ കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 9.30 ന് ഉദ്ഘാടനം ചെയ്യും.
കാലവര്‍ഷം തകര്‍ത്തു പെയ്യുമ്പോളും ബാഗ് റെഡിയാക്കി ആവേശത്തോടെ കുട്ടികളിന്ന് സ്‌കൂളിലെത്തും. എന്നാല്‍, മഴ തെല്ലൊന്നു മാറിയത് കുട്ടികള്‍ക്കും വിദ്യാഭ്യാസ വകുപ്പിനും ആശ്വാസമായി. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് നാലരവരെയായിരിക്കും ക്ലാസുകള്‍.
അഞ്ചാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയ ഓള്‍ പാസ് ഉണ്ടായിരിക്കില്ല. എഴുത്തു പരീക്ഷയില്‍ 30% മാര്‍ക്ക് ഇല്ലാത്തവര്‍ക്ക് ക്ലാസ് കയറ്റം നല്‍കേണ്ടതില്ലെന്നാണ് വകുപ്പ് തീരുമാനം. ആദ്യത്തെ രണ്ടാഴ്ച ലഹരി, അക്രമവാസന, മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയവയ്‌ക്കെതിരെ ബോധവല്‍ക്കരണമായിരിക്കും സ്‌കൂളുകളില്‍ നടത്തുക. നാല്‍പത് ലക്ഷത്തിലധികം കുട്ടികള്‍ പ്ലസ്ടു തലം വരെയുള്ള ക്ലാസുകളില്‍ എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.
kerala
ഹജ്ജ് കര്‍മത്തിനായി എത്തിയ വടക്കഞ്ചേരി സ്വദേശി മക്കയില്‍ മരിച്ചു
അസീസിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഹജ്ജ് കര്‍മത്തിനായി മക്കയില്‍ എത്തിയ വടക്കഞ്ചേരി സ്വദേശി മരിച്ചു. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലം വഴുവക്കോട് വീട്ടില്‍ കാസിം( 70 ) ആണ് മരിച്ചത്. ഭാര്യ നജ്മത്തിനോടൊപ്പം മെയ് 20നാണ് ഹജ്ജ് കര്‍മ്മത്തിനായി യാത്രതിരിച്ചത്. കൊച്ചി എമ്പാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നായിരുന്നു യാത്രയായത്.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന മക്കയിലെത്തിയ കാസിം മക്കയിലത്തിയത്. തുടര്‍ന്ന് അസീസിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കാസിം ഹാജിയുടെ നിര്യാണത്തില്‍ ഹജ്ജ് വകുപ്പു മന്ത്രിയും, ഹജജ് കമ്മിറ്റി ചെയര്‍മാനും ബന്ധുക്കളെ ബന്ധപ്പെട്ട് അനുശോചനം രേഖപ്പെടുത്തി.. മക്കള്‍: റസീന, റമീജ, സൈനബ, റിയാസ്. മരുമക്കള്‍: ജിഫ്‌ന, മുത്തലവി, ഹക്കീം, അന്‍വര്‍.
kerala
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട; പത്തുകോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
പത്ത് കിലോയിലധികം വരുന്ന കഞ്ചാവാണ് പിടികൂടിയത്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. പത്തുകോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. പത്ത് കിലോയിലധികം വരുന്ന കഞ്ചാവാണ് പിടികൂടിയത്.
സംഭവത്തില്‍ രണ്ടുപേരെ കസ്റ്റംസ് പിടികൂടി. 23 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇരുവര്‍ക്കും പിടിവീണത്. ഇരുവരേയും വിശദമായി ചോദ്യം ചെയ്യും.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india3 days ago
കന്നഡ വിവാദം; തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്; മാപ്പ് പറയില്ലെന്ന് കമല്ഹാസന്
-
india3 days ago
‘മോദി ഈ രാജ്യത്ത് നിരോധിച്ച 1000 രൂപ നോട്ടുപോലെയാണ്; നമുക്ക് വേണ്ടത് രാഹുല്‍ ഗാന്ധിയെ പോലെയുള്ള നേതാക്കളെ’: രേവന്ദ് റെഡ്ഡി
-
kerala2 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്
-
hospital3 days ago
വൈദ്യുതിയില്ല; കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രസവം ഉള്‍പ്പെടെ മുടങ്ങി
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
-
kerala3 days ago
അതിതീവ്ര മഴ; കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി