Connect with us

More

ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സോഫ്റ്റ്‌വെയര്‍ വിദേശ കമ്പനിയുടേത്: കേന്ദ്രം

Published

on

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ അതീവ സുരക്ഷിതമാണെന്ന് ആവര്‍ത്തിച്ച് യു.ഐ.ഡി.എ.ഐ. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മുമ്പാകെ പവര്‍പോയിന്റ് പ്രസന്റേഷനിലൂടെയാണ് ആധാര്‍ അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുക മനുഷ്യ കുലത്തിന് സാധിക്കുന്ന കാര്യമല്ലെന്ന് അവകാശപ്പെട്ടെങ്കിലും വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് വിദേശ നിര്‍മ്മിത സോഫ്റ്റ് വെയറിലാണെന്ന് യു.ഐ.ഡി.എ.ഐ തന്നെ സുപ്രീം കോടതിയില്‍ വെളിപ്പെടുത്തി. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ഐ.ടി ഭീമന്മാര്‍ വരെ ഉപയോക്താക്കളുടെ വിവര ചോര്‍ച്ചയില്‍ വെള്ളം കുടിക്കുമ്പോഴാണ് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തല്‍ മനുഷ്യ കുലത്തിന് അസാധ്യമാണെന്ന കേന്ദ്ര സര്‍ക്കാറിന്റെ അവകാശ വാദം.

2048 എന്‍ക്രിപ്ഷന്‍ കോഡുകള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് പവര്‍ പോയിന്റ് പ്രസന്റേഷനില്‍ യു.ഐ.ഡി.എ.ഐ. സി.ഇ.ഒ അശോക് പാണ്ഡേ വിശദീകരിച്ചു. വിവരങ്ങള്‍ പ്രപഞ്ചമുള്ളിടത്തോളം കാലം നിലനില്‍ക്കും. വിവരങ്ങള്‍ ചോര്‍ത്തുക അസാധ്യമാണ്. ആധാറിലെ ബയോമെട്രിക് വിവരങ്ങളടക്കം ആര്‍ക്കുവെണമെങ്കിലും ചോര്‍ത്താന്‍ കഴിയുമെന്ന ഹര്‍ജിക്കാരുടെ വാദം യു.ഐ.ഡി.എ.ഐ സി.ഇ.ഒ തള്ളിയെങ്കിലും അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ തന്നെ വിവര ചോര്‍ച്ചക്കുള്ള സാധ്യത വ്യക്തമാണ്. ആധാര്‍ ബയോമെട്രിക് മാച്ചിങ് സോഫ്റ്റ്‌വെയര്‍ വിദേശ കമ്പനിയുടേതാണെങ്കിലും സെര്‍വര്‍ ഇന്ത്യയുടേതാണെന്നും അതിനാല്‍ വിവരങ്ങള്‍ വിദേശ കമ്പനിക്ക് ലഭ്യമാകാന്‍ സാധ്യതയില്ലെന്നും മാത്രമാണ് അദ്ദേഹം പറയുന്നത്.

അതായത് വിവരങ്ങള്‍ വിദേശ കമ്പനിക്ക് ലഭിക്കില്ലെന്ന് തീര്‍ത്തു പറയാന്‍ യു.ഐ.ഡി.എ.ഐക്ക് കഴിയുന്നില്ലെന്ന് ചുരുക്കം. ദേശീയ സുരക്ഷാ വിഷയങ്ങളില്‍ ആധാര്‍ വിവരം കൈമാറുമെന്ന് യു.ഐ.ഡി.എ.ഐ സുപ്രീംകോടതിയെ അറിയിച്ചു. ജില്ലാ ജഡ്ജിയുടെ ഉത്തരവുണ്ടെങ്കിലും വിവരങ്ങള്‍ നല്‍കും. അനുമതിയില്ലാതെ ആരുടേയും വിവരങ്ങള്‍ ശേഖരിക്കാറില്ലെന്നും സി.ഇ.ഒ അറിയിച്ചു. രാജ്യസുരക്ഷയുടെ ഭാഗമായി അത്രയും അത്യാവശ്യമാണെന്ന് കണ്ടാല്‍ മാത്രമേ എന്‍.ഐ.എക്കും, സി.ബി.ഐക്കും ആധാറിലെ വിവരങ്ങള്‍ ചോദിച്ചറിയാന്‍ അവകാശമുള്ളൂ. എന്നാല്‍ ദേശീയ സുരക്ഷയുടെ പേരില്‍ ഇതുവരെ ബയോമെട്രിക് വിവരങ്ങള്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്നും സി.ഇ.ഒ കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതിയിലെ പവര്‍പോയിന്റ് അവതരണത്തിലാണ് വിശദീകരണം. ജാതി, മതം എന്നിവ ആധാറിനു വേണ്ടി ശേഖരിക്കുന്നില്ലെന്നും പാണ്ഡെ വ്യക്തമാക്കി.

ആധാര്‍ അടിസ്ഥാനപ്പെടുത്തിയുള്ള ബയോമെട്രിക് തിരിച്ചറിയല്‍ എല്ലായിപ്പോഴും വിജയകരമാണെന്ന് പറയാനാവില്ലെന്ന പാണ്ഡെയുടെ വിശദീകരണം ആധാറിന്റെ പരിമിതി കൂടി വ്യക്തമാക്കുന്നതാണ്. ആധാറുമായി ബന്ധപ്പെടുത്തിയ രേഖകള്‍ ബയോമെട്രിക് വിവരങ്ങളുമായി ഒത്തു പോകുന്നില്ലെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ യാതൊരു മാര്‍ഗവുമില്ലെന്ന് പാണ്ഡേ കോടതിയില്‍ സമ്മതിച്ചു. ബയോമെട്രിക് വിവരങ്ങളുമായി ഒത്തു പോകാത്തതിനാല്‍ പൗരന്‍മാര്‍ക്ക് സേവനങ്ങള്‍ നിഷേധിക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പാണ്ഡേയുടെ പ്രസ്താവന. ഇത്തരം ഘട്ടങ്ങളില്‍ സേവനങ്ങള്‍ റദ്ദാക്കരുതെന്നും ഇത് മറികടക്കാന്‍ സംവിധാനം കണ്ടെത്തണമെന്നും സര്‍ക്കാറിനോട് യു.ഐ.ഡി.എ.ഐ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൗരന്‍മാരുടെ ഐഡന്റിറ്റി പരിശോധനക്കായി പൂര്‍ണമായും ആധാര്‍ അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനയെ ആശ്രയിക്കരുതെന്നും പാണ്ഡെ കോടതിയെ അറിയിച്ചു. ബയോമെട്രിക് വിവരങ്ങള്‍ യോജിക്കാത്തതിന് ഇന്റര്‍ നെറ്റ് കണക്ഷനിലെ അപാകത, ഉപകരണങ്ങളുടെ അപാകത എന്നിവ കാരണമായേക്കാം. ആധാറിന്റെ സുരക്ഷ വിശദീകരിക്കാന്‍ യു.ഐ.ഡി.എ.ഐക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് അനുമതി നല്‍കിയത്. പവര്‍പോയിന്റ് പോയന്റ് പ്രസന്റേഷന്‍ ചൊവ്വാഴ്ചയും തുടരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുവൈത്ത് കെഎം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിയൊരുക്കിയ വോട്ട് വിമാനം കരിപ്പൂരിലെത്തി

കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗിന്റെ പ്രവർത്തകരും കുവൈത് കെഎംസിസി കൊണ്ടോട്ടി മണ്ഡലം നേതാക്കളുമായ കബീർ സി കെ കോട്ടപ്പുറം,റമീസ് വാഴക്കാട് എന്നിവരുടെ നേതൃത്വത്തിൽ യു ഡി എഫ് നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം കോഴിക്കോടെത്തി. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് വ്യാഴാഴ്ച പുലർച്ചെ 3 മണിക്ക് കോഴിക്കോട് ലാൻഡ് ചെയ്തത്.

കൊണ്ടോട്ടി മണ്ഡലം മുസ്ലിംലീഗിന്റെ പ്രവർത്തകരും കുവൈത് കെഎംസിസി കൊണ്ടോട്ടി മണ്ഡലം നേതാക്കളുമായ കബീർ സി കെ കോട്ടപ്പുറം,റമീസ് വാഴക്കാട് എന്നിവരുടെ നേതൃത്വത്തിൽ യു ഡി എഫ് നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്.

കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്. കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു.

വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

വയനാട്ടിൽ ഭക്ഷ്യകിറ്റ് പിടികൂടിയ സംഭവം: 1500 കിറ്റുകൾക്ക് ഓർഡർ നൽകിയത് ബി.ജെ.പി നേതാക്കളെന്ന് ടി.സിദ്ധിഖ്‌

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി

Published

on

ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായി ആരോപണം. വിതരണത്തിന് തയാറാക്കിയ ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് പിടികൂടി. മാനന്തവാടി അഞ്ചാം മൈലിലെയും കല്‍പ്പറ്റ മേപ്പാടി റോഡിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സമാനമായ രീതിയില്‍ കിറ്റുകള്‍ വിതരണത്തിന് കൊണ്ടുപോയതായും പരാതിയുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി. കിറ്റ് തയ്യാറാക്കിയത് ബി.ജെ.പിയാണെന്ന് ടി.സിദ്ധിഖ് എം.എല്‍.എ ആരോപിച്ചു. 1500 കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് ബി.ജെ.പി പ്രാദേശിക നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു.’ആദിവാസി കോളനികളിലെ വോട്ട് പിടിക്കാനാണ് കിറ്റ് തയ്യാറാക്കിയത്, സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സുല്‍ത്താന്‍ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നില്‍ ലോറിയില്‍ കയറ്റിയ നിലയില്‍ ആവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ കണ്ടെത്തിയത്. പഞ്ചസാര, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ്, സോപ്പ് പൊടി, ബിസ്‌ക്കറ്റ്, റസ്‌ക് തുടങ്ങിയവയായിരുന്നു കിറ്റിലുണ്ടായിരുന്നത്. ചില കിറ്റുകളില്‍ വെറ്റില, അടക്ക, പുകയില എന്നിവയും കണ്ടെത്തിയത്.

 

Continue Reading

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

Trending