Connect with us

kerala

ഗ്രീന്‍ഫീല്‍ഡ് ഹൈവേ: സ്ഥലവാസികള്‍ ഭൂരേഖകള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി; മൂല്യനിര്‍ണയം പാതി വഴിയില്‍

Published

on

മലപ്പുറം ജില്ലയിലൂടെ കടന്നു പോകുന്ന പാലക്കാട്- കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്ക് സ്ഥലമേറ്റെടുപ്പ് നടത്തുന്നതിന്റെ ഭാഗമായുള്ള കെട്ടിടങ്ങള്‍ അടക്കമുള്ളവയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായില്ല. പാലക്കാട്, മണ്ണാര്‍ക്കാട് താലൂക്കുകളില്‍ 40 ശതമാനം കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാകാനുണ്ട്.

സ്ഥലമേറ്റെടുപ്പ് പ്രക്രിയയ്ക്ക് റവന്യു, പൊതുമരാമത്ത്, ദേശീയപാത അതോറിറ്റി എന്നിവ പ്രത്യേക വിഭാഗമായി ഒരു പോലെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ദേശീയപാത ലെയ്സണ്‍ ഓഫീസറും ചേര്‍ന്നാണ് ഓരോ പ്രദേശങ്ങളിലും നിര്‍മ്മിതികളുടെ മൂല്യനിര്‍ണയം നടത്തുന്നത്.

75 ശതമാനം വില്ലേജുകളിലും ബാക്കിവെച്ച പ്രക്രിയ ഈ മാസത്തോടെ പൂര്‍ത്തിയാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ദേശീയപാത അതോറിറ്റി. നിര്‍മ്മിതികളുടെ മൂല്യനിര്‍ണയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മാത്രമേ ജില്ലയിലെ ഭൂവുടമകള്‍ക്ക് നല്‍കാനുള്ള തുക ദേശീയപാത സ്ഥലമെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാരുടെ അക്കൗണ്ടിലെത്തൂ. തുടര്‍ന്നാണ് അതാതിടങ്ങളിലുള്ള സ്ഥലമുടമകളുടെ അക്കൗണ്ടിലേക്ക് നഷ്ടപരിഹാര തുക കൈമാറുക.

പാത കടന്നുപോകുന്ന സ്ഥലവാസികള്‍ ഭൂരേഖകള്‍ സ്ഥലമേറ്റെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. അതേസമയം, കേന്ദ്രസര്‍ക്കാര്‍ നിജപ്പെടുത്തിയ നഷ്ടപരിഹാരം ഭൂവുടമകള്‍ക്കെല്ലാം യഥാസമയം കൈമാറുമെന്ന് ദേശീയപാത സ്ഥലമേറ്റെടുപ്പ് ഡെപ്യൂട്ടി തഹസില്‍ദാര്‍. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മേയ് ആദ്യം തന്നെ നഷ്ട പരിഹാരം ലഭിക്കും.

സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയുടെയും യഥാര്‍ത്ഥ ഉടമയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഉപരിതല ഗതാഗത മന്ത്രാലയവും ദേശീയപാത അതോറിറ്റിയും അംഗീകരിച്ച്‌ വിളംബരം ചെയ്ത നിബന്ധനകള്‍ക്ക് വിധേയമായി നഷ്ടപരിഹാരം നിര്‍ണയിക്കുന്നതിനാണ് മൂല്യനിര്‍ണയം നടത്തുന്നത്.

kerala

കനത്ത മഴ; എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

വിവിധ നദികളിലും അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെതുടര്‍ന്ന് മുന്നറിയിപ്പ് നിര്‍ദേശം നല്‍കി.

Published

on

കനത്ത മഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ പൊന്മുടി , കല്ലാര്‍കുട്ടി, ഇരട്ടയാര്‍ , ലോവര്‍ പെരിയാര്‍ ,തൃശ്ശൂര്‍ പെരിങ്ങല്‍കുത്ത്, പത്തനംതിട്ട മൂഴിയാര്‍ ഡാം , കോഴിക്കോട് കുറ്റിയടി ഡാം, വയനാട് ബാണാസുര സാഗര്‍ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. വിവിധ നദികളിലും അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെതുടര്‍ന്ന് മുന്നറിയിപ്പ് നിര്‍ദേശം നല്‍കി.

ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പാലക്കാട് മലമ്പുഴ ഡാം , വയനാട് ബാണാസുര സാഗര്‍ എന്നിവയുടെ ഷട്ടറുകള്‍ തുറന്നു. കല്‍പ്പാത്തിപ്പുഴ , ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് ഷോളയാര്‍ ഡാം തുറന്നതിനാല്‍ അതിരപ്പിള്ളി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ പെരിങ്ങല്‍കൂത്ത് ഡാമിലെ ജലനിരപ്പും ഉയരും . 16 ഡാമുകളാണ് നിലവില്‍ തുറന്നിരിക്കുന്നത് .

Continue Reading

kerala

ആര്യാടന്‍ ഷൗക്കത്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് ചടങ്ങ്.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ആര്യാടന്‍ ഷൗക്കത്ത് ഇന്ന് 3.30ന് എം.എല്‍.എയായി സ്പീക്കര്‍ എ.എന്‍. ഷംസീറിനു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് ചടങ്ങ്.

ചടങ്ങിന് മുമ്പയി ആര്യാടന്‍ ഷൗക്കത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണിയെ ഇന്ന് ഉച്ചക്ക് 1.30ന് അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിക്കും.

Continue Reading

kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 135 അടിയായി ; 136 അടി എത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും , അവസാനം തുറന്നത് 2022ല്‍

Published

on

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 135 അടിയാണ് അണക്കെട്ടില്‍ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ സ്പില്‍വേ ഷട്ടര്‍ വഴി വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ സാധ്യത ഉണ്ടെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം എന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.

ഇടുക്കിയില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറവുണ്ടെങ്കിലും ഇടവിട്ട് മഴ തുടരുകയാണ്. ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളം,ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് 9 ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പുണ്ട്. കേരള-കര്‍ണ്ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. നാളെ വരെ മഴ ശക്തമായി തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Continue Reading

Trending