Connect with us

GULF

എംബിസെഡ്-അല്‍വര്‍ഖ റോഡ് ഉടനെ തുറക്കും; യാത്രാസമയം മൂന്നര മിനുട്ടായി ചുരുങ്ങും

ദൂരം 5.7 കിലോമീറ്ററില്‍നിന്നും 1.5 ആയി കുറയും

Published

on

ദുബൈ: ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് നേരിട്ട് അല്‍ വര്‍ഖയിലേക്കും തിരിച്ചുമുള്ള പുതിയ റോഡ് ജൂണ്‍ ആദ്യത്തില്‍ ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്ന് ദുബൈ ആര്‍ടിഎ അ റിയിച്ചു. ഇതോടെ ഈ ഭാഗത്തേക്കുള്ള യാത്രാ സമയം 20 മിനുട്ടില്‍നിന്നും മൂന്നര മിനുട്ട് മാത്രമായി ചു രുങ്ങും.
പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ മണിക്കൂറില്‍ 5,000 വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സൗകര്യമു ണ്ടായിരിക്കും. യാത്രാ സമയം 80ശതമാനവും യാത്രാ ദൂരം 5.7 കിലോമീറ്ററില്‍നിന്ന് 1.5 കിലോമീറ്ററായി ചുരുങ്ങുകയും ചെയ്യും.
താമസക്കാര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സേവനം നല്‍കുന്നതിനായി അ ല്‍വര്‍ഖ 1 സ്ട്രീറ്റ് 13 ലെ ഗതാഗത മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങളും ആര്‍ടിഎ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഗതാഗത ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക റോഡ് ശൃംഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും, താമസ ക്കാരുടെ ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന എട്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആന്തരിക റോഡ് വികസന പദ്ധതിയുടെ ഭാഗമാണിത്. ദുബൈയുടെ നഗര, ജനസംഖ്യാ വളര്‍ച്ചാ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, റെസിഡന്‍ഷ്യല്‍ ഏരിയകള്‍ക്കുള്ളില്‍ റോഡുകള്‍, ലൈറ്റിംഗ്, സ്റ്റോം വാട്ടര്‍ ഡ്രെയിനേജ് സംവിധാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സംയോജിത അടിസ്ഥാന സൗക ര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ആര്‍ടിഎ നടപ്പാക്കുന്നത്.
അല്‍വര്‍ഖ വികസന പദ്ധതിക ളില്‍ അല്‍ വര്‍ഖ 3, 4 എന്നിവിടങ്ങളിലെ ഉള്‍റോഡുകളുടെ നവീ കരണവും നടപ്പാതകള്‍, പാര്‍ക്കിംഗുകള്‍ എന്നിവയുടെ നിര്‍മ്മാണം, 23 കിലോമീറ്ററില്‍ കൂടുതലുള്ള സൈക്ലിംഗ് ട്രാക്കുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. സമീപങ്ങളിലെ സൈക്കിള്‍ ട്രാക്കുകളുമായുള്ള കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുകയും സുസ്ഥിര ഗതാ ഗത മാര്‍ഗ്ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. അടുത്ത ഘട്ടത്തില്‍ അല്‍ വര്‍ഖ ഒന്നിലെ ഗതാഗതശേഷി വര്‍ദ്ധിപ്പിക്കുകയും നിലവിലുള്ള റൗണ്ട്എബൗട്ടുകളെ സ്മാര്‍ട്ട് ട്രാഫിക് ലൈറ്റു കളുള്ള സിഗ്‌നലൈസ്ഡ് ജംഗ്ഷനുകളാക്കി മാറ്റുകയും ചെയ്യുമെന്ന് ആര്‍ടിഎ വ്യക്തമാക്കി.
ഇതിലൂടെ ഗതാഗത പ്രവാഹം 30ശതമാനം വരെ മെച്ചപ്പെടുത്താനാകു മെന്നാണ് കരുതുന്നത്. ഈ വര്‍ഷം അവസാന ത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാകും.നിരവധി ഉള്‍റോഡ് വികസനത്തിലൂടെ അല്‍ര്‍ഖ 4 ലെ സ്‌കൂള്‍ ഓഫ് റിസര്‍ച്ച് സയന്‍സിന് ചു റ്റുമുള്ള ഗതാഗതം സുഗമമാക്കല്‍, 150 അധിക പാര്‍ക്കിംഗ് നിര്‍മ്മാണം, പുതിയ പാര്‍ക്കിംഗുകള്‍ക്കായി സുരക്ഷിതമായ എന്‍ട്രി, എക്‌സിറ്റ് പോയിന്റുകള്‍ എന്നിവയും സമീപകാലത്ത് പൂര്‍ത്തിയാക്കിയിരുന്നു.
സ്‌കൂള്‍ മേഖലയിലെ തിരക്ക് കുറക്കുന്നതിനും ഏകദേശം 35 മുതല്‍ 50ശതമാനംവരെ സമയം കുറക്കുന്ന തിനും ഇതിലൂടെ സാധ്യമായിട്ടുണ്ട്. 136 റെസിഡന്‍ഷ്യല്‍ വില്ലകള്‍ ഉള്‍പ്പെടുന്ന അല്‍വര്‍ഖ നാലിലെ മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റ് പദ്ധതിക്ക് സഹായകമായ ആന്തരിക റോഡുകളും ആര്‍ടിഎ പൂര്‍ത്തിയാക്കി. റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും താമസക്കാരുടെ മൊബിലിറ്റി മെച്ചപ്പെടുത്തു ന്നതിനും ലക്ഷ്യമിട്ടുള്ള നടപ്പാതകള്‍, വാഹന ആക്സസ് പോയിന്റുകള്‍, പൂര്‍ണ്ണമായും സംയോജിത ലൈറ്റിംഗ് സംവിധാനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വിനോദത്തിനും  സൈക്ലിംഗ് പ്രോ ത്സാഹിപ്പിക്കുന്ന തിനുമായി 7.4 കിലോമീറ്റര്‍ സൈക്ലിംഗ് ട്രാക്കും നിര്‍മ്മിച്ചു.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

സുംബാ വിഷയത്തില്‍ പ്രതികരിച്ച അധ്യാപകനെതിരായ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണം: അല്‍ഖോബാര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍

Published

on

അല്‍ ഖോബാര്‍: കേരളത്തിലെ പോതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഭാവിയെ അവതാളത്തിലാക്കാന്‍ കാരണമായേക്കാവുന്ന തരത്തിലുള്ള പുതിയ പദ്ധതികള്‍ യാതൊരു ചര്‍ച്ചയോ കൂടിയാലോചനയോ കൂടാതെ തികച്ചും ഏകാധിപത്യ രീതിയില്‍ തിടുക്കത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തെ ജനാധിപത്യ രീതിയില്‍ ഭരണഘടന പൗരന് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമുപയോഗിച്ച് പ്രതികരിച്ചതിന്റെ പേരില്‍ സ്‌കൂള്‍ അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ടി. കെ. അഷ്‌റഫിനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്ത നടപടി തീര്‍ത്തും അപലപനീയമാണെന്ന് അല്‍ ഖോബാര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി പ്രസ്താവിച്ചു.

ഏതൊരു പൗരനും അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാനുസൃതമായി അനുവദിക്കപ്പെട്ട ഒരു ദേശത്ത് ഒരു വിധത്തിലുള്ള ചര്‍ച്ചകള്‍ക്കും വേദിയൊരുക്കാതെ, അധ്യാപക വിദ്യാര്‍ത്ഥി സമൂഹത്തിനുമേല്‍ സര്‍ക്കാര്‍ പൊടുന്നനെ അടിച്ചേല്‍പ്പിച്ച സൂംബാ ഡാന്‍സ് വിഷയത്തില്‍ പ്രതികരിച്ചതിന്നാണ് നടപടി.
ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന കേരളീയ പൊതുസമൂഹത്തിന്റെ ഭരഘടനാ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമായേ സര്‍ക്കാരിന്റെ ഇത്തരം സമീപനങ്ങളെ കാണാനാകൂ എന്നും യോഗം വിലയിരുത്തി.

സമൂഹത്തെ പൊതുവിലും കലാലയങ്ങളില്‍ പ്രത്യേകിച്ചും വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ ശക്തവും ക്രിയാത്മകവുമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ നേതൃസ്ഥാനത്തുള്ള ടി കെ അഷ്‌റഫിന്റെ പ്രസ്താവനയെയും ഒപ്പം സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്ന വിയോജിപ്പുകളെയും ദുര്‍വ്യാഖ്യാനിച്ച് സ്ത്രീ വിരുദ്ധതയായും പ്രാകൃതമായും ചിത്രീകരിക്കുവാനും ചില പദ പ്രയോഗങ്ങളുടെ ചാപ്പ കുത്തി വിയോജിക്കുന്നവരെ അരികുവല്‍ക്കരിക്കുവാനുമുള്ള ശ്രമങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹാമാണ്. മര്‍മ്മ പ്രധാനമായ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു മതത്തെയും സംസ്‌കാരത്തെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലേക്ക് ചുരുക്കം ചില വാര്‍ത്താ ചാനലുകളിലെയും സാമൂഹ്യ മാധ്യമങ്ങളിലെയും ചര്‍ച്ചകള്‍ വഴിമാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു എന്നത് ഖേദകരമാണ്.

ധാര്‍മ്മിക മാനവിക സാംസ്‌കാരിക മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന, കുടുംബത്തിനും നാടിനും പ്രയോജനകരമാവുന്ന സംസ്‌കാരസമ്പരായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കേണ്ട കലാലയങ്ങളെ ആഭാസങ്ങളിലേക്ക് വഴിതിരിച്ചു വിടാന്‍ മാത്രം പര്യാപ്തമാകുന്ന വേണ്ടത്ര പഠനങ്ങള്‍ നടത്താതെ പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ഇത്തരം സാംസ്‌കാരിക അധിനിവേശങ്ങള്‍ക്കെതിരെ സമൂഹം ഉണരണമെന്നും, എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും അധ്യാപകനെതിരായ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്നും ബിവി സക്കരിയ്യയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സെന്റര്‍ സെക്രട്ടറി ഫക്രുദ്ദീന്‍ പാടൂര്‍ സ്വാഗതം പറഞ്ഞു.അന്‍വര്‍ഷാ പ്രമേയം അവതരിപ്പിച്ചു അബ്ദുല്‍ ലത്തീഫ് നന്ദി പറഞ്ഞു.

Continue Reading

GULF

ഒമാനിൽ ചുഴലിക്കാറ്റിൽപെട്ട വാഹനത്തിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ് മലയാളി ബാലിക മരിച്ചു

അപകടം സലാലയിൽനിന്ന് മടങ്ങുന്നതിനിടെ ആദം – ഹൈമ പാതയിൽ

Published

on

മസ്‌കത്ത്: ഒമാനിലെ ആദം-ഹൈമ പാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ബാലിക മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിയായ നാലുവയസുകാരി ജസാ ഹയറയാണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പിതാവ് നവാസിനും കുടുംബത്തിനുമൊപ്പം ബാലിക സഞ്ചരിച്ച വാഹനം സലാലയിൽ നിന്നുള്ള മടക്കയാത്രയിൽ ആദമിൽവെച്ചാണ് അപകടത്തിൽപെട്ടത്.

ചുഴലിക്കാറ്റിൽപെട്ട് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. വാഹനത്തിൽനിന്ന് പുറത്തേക്ക് തെറിച്ച് വീണാണ് ജസാ ഹയറ മരിച്ചത്. മറ്റുള്ളവരുടെ പരിക്കുകൾ സാരമുള്ളതല്ല.

തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി ഭാരവാഹികൾ പറഞ്ഞു.

Continue Reading

GULF

ഹജ്ജ് സേവനത്തില്‍ സജീവ സാന്നിധ്യമായി ‘ഐവ’ വളണ്ടിയർമാർ

Published

on

ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന അല്ലാഹുവിൻറെ അതിഥികൾക്ക് സേവനം നൽകുവാനായി ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐവ) വളണ്ടിയര്‍മാർ സജീവമായി രംഗത്തിറങ്ങി.

ഹജ്ജ് മന്ത്രാലയത്തിന്റെ ശക്തമായ നിയന്ത്രണം ഉള്ളതിനാൽ ഈ വര്‍ഷം അസീസിയ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. ഇന്ത്യൻ ഹജ്ജ് മിഷന്റെ കീഴിലുള്ള മെഡിക്കൽ സെൻററുകൾ, പ്രധാന ബസ് സ്റ്റേഷനുകൾ, ഹാജിമാരുടെ താമസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് വളണ്ടിയർമാർ വിവിധ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയത്.

അസീസിയയിലെയും മറ്റുമുള്ള മെഡിക്കൽ സെൻററുകളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളായ ഹാജിമാരെ അറഫാ ദിനത്തിൽ ഇഹ്റാം ചെയ്യിപ്പിച്ച് കൃത്യ സമയത്ത് അറഫയിലേക്ക് എത്തിക്കാനും അവശരായ രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തി കൊടുക്കുന്നതിലും ഐവ വളണ്ടിയർമാർ രാപകല്‍ ഭേദമന്യേ സജീവമായി രംഗത്തിറങ്ങിയിരുന്നു.

കഞ്ഞി, പഴങ്ങൾ, പച്ചക്കറികൾ, ശീതള പാനീയങ്ങൾ, അത്യാവശ്യക്കാർക്ക് ചെരിപ്പ്, കുട തുടങ്ങിയവയും സൗജന്യമായി വിതരണം ചെയ്തു. രോഗികളായ ഹാജിമാരെ പ്രദേശത്തെ പ്രധാന ആശുപത്രികളില്‍ എത്തിക്കുന്നതിനും വീല്‍ചെയറില്‍ ഹറമിലേക്ക് കൊണ്ടുപോകാനും വളണ്ടിയര്‍മാര്‍ സന്നദ്ധരായി.

മക്ക അസീസിയയിൽ ചേർന്ന അനുമോദന പരിപാടിയിൽ വളണ്ടിയർമാർ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും അടുത്തവർഷം നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചചെയ്യുകയും ചെയ്തു

ഫദൽ ചേളാരി,സാലിഹ് പഴകുളം,ശരീഫ് കുഞ്ഞു കോട്ടയം, ഷബീർ അലി പുത്തനത്താണി, ഷെഫീഖ് കോട്ടയം, ഷാലിഹ് ചങ്ങനാശേരി,ശിഹാബ് പട്ടാമ്പി,യാസർ കണ്ണനല്ലൂർ, ഫദുൽ വടക്കാങ്ങര, ശുഹൈബ് പഴകുളം, റാഷിദ് തിരുവനന്തപുരം എന്നിവർ അഭിപ്രായങ്ങള്‍ പങ്കുവെച്ചു.


ജിദ്ദ ഐവ നേതാക്കളായ സലാഹ് കാരാടൻ, നാസർ ചാവക്കാട് , റിസ്വാൻ അലി, അൻവർ വടക്കാങ്ങര, ഫൈസൽ അരിപ്ര എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

ഹാരിസ് കണ്ണീപ്പൊയിൽ അധ്യക്ഷത വഹിച്ചു ഷൈൻ വെമ്പായം സ്വാഗതം പറഞ്ഞു. അബൂബക്കർ വടക്കാങ്ങര ഖിറാഅത്ത് നടത്തി.

Continue Reading

Trending