Connect with us

Video Stories

സംസ്ഥാനത്തിന് ലഭിക്കുക 14 ശതമാനം അധിക നികുതി, ജിഎസ്ടി; ജൂലൈ ഒന്നു മുതല്‍ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ഇല്ല

Published

on

 

ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കുന്ന ചരക്കുസേവന നികുതിയിലൂടെ ആദ്യവര്‍ഷം സംസ്ഥാനത്തിന് നിലവിലുള്ളതിനേക്കാള്‍ 14 ശതമാനം അധികനികുതി വരുമാനം ലഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. . ഇപ്പോള്‍ നികുതി വരുമാനം ഓരോ വര്‍ഷവും 10 ശതമാനമാണ് വര്‍ധിക്കുന്നത്. അടുത്ത വര്‍ഷങ്ങളില്‍ ഇത് 20 ശതമാനമായി ഉയര്‍ന്നേക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് എത്തുന്ന എല്ലാ ഉല്‍പന്നങ്ങളുടെയും നികുതി നമുക്കു തന്നെ കിട്ടുന്നതാണ് നികുതി വര്‍ധിക്കുന്നതിന്റെ മുഖ്യ കാരണം. ജൂലൈ ഒന്നു മുതല്‍ സംസ്ഥാനത്തെ വാണിജ്യ നികുതി ചെക്‌പോസ്റ്റുകളില്‍ ചരക്കു വാഹനങ്ങള്‍ പരിശോധിക്കില്ല. ചരക്ക് പുറപ്പെടുമ്പോള്‍ തന്നെ ജി.എസ.്ടി ശൃംഖലയിലേക്ക് ഇവേ ബില്‍ അപ്‌ലോഡു ചെയ്യുകയും ചെക്‌പോസ്റ്റുകളില്‍ വാഹന നമ്പര്‍ പരിശോധിച്ച് ഉദ്യോഗസ്ഥര്‍ ചരക്ക് എന്താണെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്ന പരിഷ്‌കാരമാണ് ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചത്. എന്നാല്‍ ഈവേ-ബില്‍ അപ്‌ലോഡു ചെയ്യേണ്ട സോഫ്റ്റ്‌വെയര്‍ ഇതുവരെ തയ്യാറാകാത്തതിനാല്‍ ചെക്‌പോസ്റ്റുകളിലെ പരിശോധന നിര്‍ത്തലാക്കുന്നത് കേന്ദ്രം നാലു മാസത്തേക്കു കൂടി നീട്ടിയിട്ടുണ്ട്. പക്ഷേ, കേരളം നേരത്തേ തന്നെ ഇഡിക്ലറേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ പരിശോധന ജൂലായി ഒന്നു മുതല്‍ തന്നെ നിര്‍ത്തലാക്കുകയാണ്. ചെക്‌പോസ്റ്റുകളില്‍ ഇഡിക്ലറേഷന്‍ ഫോം കാണിച്ചാല്‍ ഉടന്‍ വണ്ടി കടത്തിവിടാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനത്തിലെ ചരക്കു സംബന്ധിച്ച് സംശയം തോന്നുകയോ രേഖ കാട്ടാതെ വാഹനങ്ങള്‍ കടന്നു പോകുകയോ ചെയ്താല്‍ പിന്തുടര്‍ന്നു പിടികൂടുമെന്നും തോമസ് ഐസക് പറഞ്ഞു.
100 രൂപ വരെയുള്ള സിനിമാ ടിക്കറ്റുകള്‍ക്ക് 18 ശതമാനവും നൂറിനു മുകളില്‍ 28% ശതമാനവും വിനോദ നികുതി ചുമത്തിയിട്ടുണ്ടെങ്കിലും ഫലത്തില്‍ ടിക്കറ്റ് നിരക്കു കുറയുകയാണു ചെയ്യുക. തദ്ദേശ സ്ഥാപനങ്ങള്‍ക്കു ലഭിച്ചിരുന്ന വിനോദ നികുതി ഇനി സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ വീതിച്ചെടുക്കും. തദ്ദേശസ്ഥാപനങ്ങള്‍ ഈടാക്കിയിരുന്ന വിനോദനികുതി ഒഴിവാക്കി ഉടന്‍ ഉത്തരവിറങ്ങും. ഇപ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന വിനോദ നികുതി എത്രയാണോ അതു സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്കു തന്നെ നല്‍കും. ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്കും മറ്റും സേവനനികുതി ഉയര്‍ത്തിയത് വില വര്‍ധനവിന് ഇടയാക്കും. 60 ലക്ഷത്തില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള ഹോട്ടലുകളില്‍ നിന്ന് .5 ശതമാനമാണ് ഇതുവരെ നികുതി ഈടാക്കിയിരുന്നത്. ഇതാണ് അഞ്ചു ശതമാനമായി വര്‍ധിപ്പിച്ചത്. ലോട്ടറി വില്‍പനയിലൂടെ സര്‍ക്കാരിനുണ്ടാകുന്ന അധിക നേട്ടം ഏതുവിധം പങ്കുവെക്കണമെന്നു തിങ്കളാഴ്ച ഏജന്റുമാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഓരോ ഉല്‍പന്നങ്ങള്‍ക്കും എത്രത്തോളം വില കൂടുമെന്നും കുറയുമെന്നും വ്യക്തമാക്കുന്ന പട്ടിക പുറത്തിറക്കാന്‍ സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്.
ജിഎസ്ടി വഴി നികുതി വെട്ടിപ്പ് പൂര്‍ണമായി തടയാന്‍ കഴിയുമെന്നു കരുതുന്നില്ല. വാങ്ങുന്ന സാധനങ്ങള്‍ക്കെല്ലാം ബില്‍ വേണമെന്നു ജനം വാശിപിടിച്ചാലേ ഇതു തടയാന്‍ കഴിയൂ. ജൂലൈ ഒന്നിന് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ നടത്തുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എല്ലാ ജില്ലകളില്‍ നിന്നുമുള്ള വ്യാപാരി പ്രതിനിധികളെ പങ്കെടുപ്പിക്കും. രണ്ടു മണിക്കൂര്‍ സംശയനിവാരണങ്ങള്‍ക്കായി മാറ്റിവെക്കും. ജി.എസ.്ടി സംബന്ധിച്ച സംശയങ്ങള്‍ ുീേെൂൗലേെശീി@െ സലൃമഹമ.ഴീ്.ശി എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കാം. സമ്മേളനത്തില്‍ വിദഗ്ധര്‍ എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending