Connect with us

Culture

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാനുള്ള നീക്കം; സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കണമെന്ന് ഉമ്മന്‍ചാണ്ടി

Published

on

വേങ്ങര: ഇന്ത്യന്‍ ഹജ്ജ് നയ രൂപീകരണത്തിനായി നിയോഗിച്ച ഉന്നതതല റിവ്യൂ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ തള്ളണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വേങ്ങര യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഇന്ന് ഹാജിമാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ പരിമിതപ്പെടുത്തുന്നതും ഏറെ അസൗകര്യം ഉണ്ടാക്കുന്നതുമാണ്. അത് അടുത്ത ഹജ്ജ് മുതല്‍ നടപ്പിലാക്കുമെന്ന തീരുമാനം തിരുത്തി പുന:പരിശോധന നടത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുകയാണ്. റിപ്പോര്‍ട്ടില്‍ ഫലപ്രദമായ നിര്‍ദേശങ്ങളൊന്നുമില്ല.

എംബാര്‍ക്കേഷന്‍ സ്റ്റേഷനുകളുടെ എണ്ണം 21-ല്‍ നിന്ന് ഒന്‍പതായി ചുരുക്കണമെന്നത് അംഗീകരിക്കാനാവില്ല. ഇത് ഹജ്ജ് തീര്‍ഥാടകര്‍ക്ക് വളരെയേറെ ദോഷം ചെയ്യും. പല സംസ്ഥാനത്ത് നിന്നും ഹജ്ജ് സര്‍വ്വീസ് ഇല്ലാതാകും. ഇത് രണ്ടും മൂന്നും സംസ്ഥാനങ്ങള്‍ക്ക് ഒരു വിമാനത്താവളമെന്ന നിലയിലേക്ക് മാറും. മറ്റു യാത്ര സൗകര്യമെന്ന നിലക്ക് കപ്പല്‍ മുഖേന ഹജ്ജിന് പോകുന്നതിന്റെ സാധ്യത പഠിക്കണമെന്ന് മാത്രമേ ശുപാര്‍ശയിലുള്ളൂ. അതിന്റെ പഠനം പോലും തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇപ്പോഴുള്ള എംബാര്‍ക്കേഷന്‍ അതേ പടി നിലനിര്‍ത്തുകയോ കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലത്തേക്ക് വര്‍ധിപ്പിക്കുകയോ ചെയ്യണം. കപ്പല്‍ വഴിയുള്ള ഹജ്ജ് യാത്ര അത്ര സ്വീകാര്യമല്ല.

അത് പോലെ തന്നെ സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിന് പോകുന്നവരുടെയും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെയും ക്വാട്ട 70:30 എന്ന അനുപാതത്തിലാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇത് വരെ സര്‍ക്കാര്‍ ക്വാട്ടയില്‍ 75 ഉം, ഹജ്ജ് ഗ്രൂപ്പുകള്‍ 25 എന്നതായിരുന്നു. എന്നാല്‍ ശുപാര്‍ശ നടപ്പാക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ അഞ്ച് ശതമാനം കുറവുവരുകയും സ്വകാര്യ ഗ്രൂപ്പുകാര്‍ക്ക് അഞ്ച് ശതമാനം അധികം ലഭിക്കുകയും ചെയ്യും. ഇത് സ്വകാര്യ മേഖലയെ സഹായിക്കാനാണ്. ഇത് സാധാരണക്കാരുടെ അവസരങ്ങള്‍ ഇല്ലാതാക്കും.
70 വയസ്സിന് മുകളിലുള്ളവര്‍ക്കും നാലാം തവണക്കാര്‍ക്കും നറുക്കില്ലാതെ പോകാന്‍ കഴിയുന്ന സംവിധാനം എടുത്തുകളയണമെന്നാണ് പറയുന്നത്. ദീര്‍ഘകാലം അപേക്ഷിച്ചിട്ടും കിട്ടാതിരുന്ന അപേക്ഷകര്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യമാണ് ഇതോടെ ഇല്ലാതാകുന്നത്. ഇത് അത്തരക്കാരോട് ചെയ്യുന്ന അനീതിയാണ്.

കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് മുസ്‌ലിം ജനസംഖ്യ നോക്കാതെ അപേക്ഷകരുടെ എണ്ണം നോക്കി ക്വാട്ട നിശ്ചയിക്കണമെന്നത് ഇത്തവണയും പരിഗണിച്ചിട്ടില്ല. ഹജ്ജ് യാത്രക്കാര്‍ക്ക് നല്‍കുന്ന സബ്‌സിഡി നിര്‍ത്തലാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ സമീപിക്കണം. പ്രത്യേക സാഹചര്യത്തിലാണ് ഹജ്ജ് യാത്രക്കാര്‍ക്ക് സബ്‌സിഡി നല്‍കാന്‍ തീരുമാനിച്ചത്. അത് ഇപ്പോഴും നില നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രം സുപ്രീം കോടതിയെ സമീപിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ്, ബെന്നിബെഹ്‌നാന്‍ എം.എല്‍.എ, പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ഡി.സി.സി മുന്‍ പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി എന്നിവരും പത്രസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ടായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending