Connect with us

kerala

ഹജ്ജ്; പതിവുകള്‍ തെറ്റി; കാത്തിരിപ്പുപട്ടികയില്‍ 9193 പേര്‍

മൊത്തം 19,524 പേരാണ് കേരളത്തില്‍നിന്ന് ഹജ്ജിന് അപേക്ഷിച്ചത്

Published

on

കേരളത്തില്‍നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ആദ്യ ഹജ്ജ് വിമാനം ജൂണ്‍ ഏഴിനു പുറപ്പെടാനിരിക്കെ കാത്തിരിപ്പുപട്ടികയിലുള്ളവരുടെ കാര്യത്തില്‍ തീരുമാനമായില്ല. 9193 പേരാണ് സംസ്ഥാനത്ത് കാത്തിരിപ്പുപട്ടികയിലുള്ളത്.

അവസരം ലഭിച്ച തീര്‍ഥാടകര്‍ ഹജ്ജ് യാത്ര റദ്ദാക്കുന്നതിനുസരിച്ചാണ് കാത്തിരിപ്പുപട്ടികയിലുള്ളവര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ അവസരം ലഭിക്കുക. അവസാന നിമിഷത്തെ ആശയക്കുഴപ്പമൊഴിവാക്കാന്‍ കാത്തിരിപ്പുപട്ടികയില്‍ മുന്‍പന്തിയിലുള്ളവരുടെ പാസ്‌പോര്‍ട്ടും രേഖകളും നേരത്തേ വാങ്ങി സൂക്ഷിക്കാറുണ്ടായിരുന്നു.

ഇത്തവണ ഹജ്ജ് നറുക്കെടുപ്പും പണം സ്വീകരിക്കുന്നതിനുള്ള സമയവുമെല്ലാം വൈകിയതോടെ ഈ പതിവുതെറ്റി. നിലവില്‍ അവസരം ലഭിച്ചവരുടെ പാസ്‌പോര്‍ട്ടും രേഖകളും സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കഴിഞ്ഞദിവസമാണ് കൈമാറിയത്.

10,331 പേര്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. മൊത്തം 19,524 പേരാണ് കേരളത്തില്‍നിന്ന് ഹജ്ജിന് അപേക്ഷിച്ചത്. അവസരം ലഭിച്ചവരില്‍ അഞ്ഞൂറോളം പേര്‍ പാസ്‌പോര്‍ട്ടും രേഖകളും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കൈമാറിയില്ലെന്നാണ് അറിയുന്നത്.

ഇതിനു പകരം കാത്തിരിപ്പുപട്ടികയിലുള്ളവര്‍ക്ക് അവസരം ലഭിക്കും. കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ റദ്ദാക്കുന്ന സീറ്റുകളുടെ ഒരു വിഹിതവും കേരളത്തിന് ലഭിക്കും. നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കൈമാറിയ പാസ്‌പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാകുന്നതോടെ കാത്തിരിപ്പുപട്ടികയിലുള്ളരില്‍ അവസരം ലഭിക്കാന്‍ സാധ്യതയുള്ളവരുടെ പാസ്‌പോര്‍ട്ടും രേഖകളും വാങ്ങുമെന്നുമാണ് അധികൃതര്‍ പറയുന്നത്.

ഹജ്ജ് തീര്‍ഥാടകര്‍ യാത്രച്ചെലവിലേക്ക് ഇതിനകം രണ്ടു ഗഡുക്കളായി 2,51,800 രൂപ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. വിമാനയാത്രച്ചെലവും താമസസ്ഥലത്തിന്റെ ചെലവുമെല്ലാം കണക്കാക്കി അന്തിമഗഡു ഉടന്‍ പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ.

kerala

സൂര്യാതപം; സംസ്ഥാനത്ത് വീണ്ടും മരണം

കഴിഞ്ഞ ശനിയാഴ്ച ജോലി സ്ഥലത്തുനിന്ന് സൂര്യാതപം ഏറ്റതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്ന വിജേഷ്

Published

on

സംസ്ഥാനത്ത് സൂര്യാതപമേറ്റ് വീണ്ടും മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലി സ്ഥലത്തുനിന്ന് സൂര്യാതപം ഏറ്റതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് വിജേഷ് മരിച്ചത്.

അതേസമയം നാല് ജില്ലകളില്‍ ഇന്നും നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പാലക്കാട്, കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ്.

പാലക്കാട് താപനില 40 ഡിഗ്രിയും കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 39 ഡിഗ്രിയും ആകും. ആലപ്പുഴ, കോട്ടയം പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രിയിലേക്കും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 വരെയും ചൂട് ഉയരും.

Continue Reading

Health

വെന്തുരുകി കേരളം;6 വരെ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ അടച്ചിടും

സംസ്ഥാനത്ത് വെന്തുരുകുന്ന ചൂടില്‍ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഉഷ്ണതരംഗ നിയന്ത്രണങ്ങള്‍ ഈ മാസം ആറു വരെ നീട്ടി.

Published

on

സംസ്ഥാനത്ത് വെന്തുരുകുന്ന ചൂടില്‍ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഉഷ്ണതരംഗ നിയന്ത്രണങ്ങള്‍ ഈ മാസം ആറു വരെ നീട്ടി.പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്.അതേസമയം മുന്‍കരുതല്‍ ശക്തമാക്കാനും തീരുമാനിച്ചു.

നിര്‍ജലീകണവും സൂര്യാതപവും ഉണ്ടാകാതെ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലത്തും തൃശൂരും 39,കണ്ണൂരും കോഴിക്കോടും 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പകല്‍ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

 

 

 

 

Continue Reading

kerala

മലപ്പുറത്ത് സൂര്യാതാപമേറ്റ് 63കാരന് ദാരുണാന്ത്യം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം

Published

on

മലപ്പുറം: സംസ്ഥാനത്ത് പലയിടങ്ങളിലും ഉഷ്ണതരംഗം നിലനില്‍ക്കെ വീണ്ടും സൂര്യ താപമേറ്റ് ഒരാള്‍ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ് ഹനീഫ (63)യാണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞ് വീണ ഹനീഫയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

അതേസമയം പാലക്കാട്,തൃശ്ശൂര്‍,കോഴിക്കോട് ജില്ലകളില്‍ ചില പ്രദേങ്ങളില്‍ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ഈ ജില്ലകളില്‍ നാളെ വെരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. താപനില ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി,വയനാട് ഒഴികെഴുള്ള ജില്ലകളില്‍ താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പാലക്കാട് 40 ഉം തൃശൂരില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.

Continue Reading

Trending