Connect with us

Culture

ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ ജി.എസ്.ടി പരിധിക്കു പുറത്ത്

Published

on

ന്യൂഡല്‍ഹി: നിര്‍ദിഷ്ട ചരക്കുസേവന നികുതിയുടെ ഘടന കാര്യക്ഷമവും ഉപഭോക്തൃ സൗഹൃദവുമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളെ പൂര്‍ണമായി ജി.എസ്.ടിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കിയതായും ധനമന്ത്രി വ്യക്തമാക്കി. ഗതാഗത മേഖലക്ക് അഞ്ചു ശതമാനം മാത്രമായിരിക്കും നികുതി. ജമ്മുകശ്മീരിലെ ശ്രീനഗറില്‍ നടന്ന രണ്ടു ദിവസത്തെ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിനു ശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തിയ ധനമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ജി.എസ്.ടി നികുതി ചട്ടക്കൂടിന് ശ്രീനഗറില്‍ നടന്ന കൗണ്‍സില്‍ യോഗം അന്തിമ രൂപം നല്‍കിയിരുന്നു. ഏകീകൃത നികുതി ഘടന നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ചരക്കുസേവന നികുതി സംവിധാനം കൊണ്ടുവരുന്നത്. നാലു സ്ലാബുകളിലായാണ് ജി.എസ്.ടിയില്‍ നികുതി ഈടാക്കുക. 5, 12, 18, 28 ശതമാനമായിരിക്കും സ്ലാബ്. ഇതുസംബന്ധിച്ച് നേരത്തെതന്നെ കൗണ്‍സില്‍ ധാരണയില്‍ എത്തിയിരുന്നു.
ഏതെല്ലാം മേഖലകളെ നികുതി പരിധിയില്‍ ഉള്‍പ്പെടുത്തണം, ഓരോ മേഖലക്കും എത്ര ശതമാനം നികുതി ഏര്‍പ്പെടുത്തണം എന്നീ കാര്യങ്ങളിലാണ് ശ്രീനഗറില്‍ നടന്ന യോഗത്തില്‍ അന്തിമ ധാരണയായത്. ഇതുപ്രകാരം നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ ഒരു തരത്തിലുള്ള വര്‍ധനവും ഉണ്ടാകില്ലെന്ന് ധനമന്ത്രി പറഞ്ഞു.
പല ഉത്പന്നങ്ങള്‍ക്കും നിലവിലുള്ളതിനേക്കാള്‍ നികുതി കുറയുമെന്ന് ധനമന്ത്രി പറഞ്ഞു. ടെലികോം, ധനകാര്യം എന്നീ മേഖലകള്‍ക്ക് 18 ശതമാനമാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്. റേസ് ക്ലബ്ബുകള്‍, ബെറ്റിങ് കേന്ദ്രങ്ങള്‍, സിനിമാ തിയേറ്ററുകള്‍ എന്നിവക്ക് 28 ശതമാനമായിരിക്കും നികുതി. നിലവില്‍ വിവിധ ഇനങ്ങളിലായി 45-50 ശതമാനം വരെ നികുതി തിയേറ്ററുകള്‍ ഈടാക്കുന്നുണ്ട്. ജി.എസ്.ടി വന്നാലും പ്രാദേശിക നികുതി തുടരും എന്നതിനാല്‍ നിരക്കില്‍ കാര്യമായ കുറവ് പ്രതീക്ഷിക്കുന്നില്ലെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
വാര്‍ഷിക വിറ്റുവരവ് 50 ലക്ഷത്തില്‍ കുറവുള്ള റസ്റ്റോറന്റുകള്‍ക്ക് അഞ്ചു ശതമാനമായിരിക്കും നികുതി. ഇതിനു മുകളിലുള്ള നോണ്‍ എ.സി റസ്‌റ്റോറന്റുകള്‍ 12 ശതമാനം നികുതി നല്‍കേണ്ടി വരും. ഓല, യുബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ദാതാക്കള്‍ അഞ്ചു ശതമാനം നികുതി നല്‍കേണ്ടി വരും.
എക്കണോമി, ബിസിനസ് ക്ലാസുകളിലുള്ള വിമാനയാത്രക്ക് യഥാക്രമം അഞ്ചും 12ഉം ശതമാനമായിരിക്കും നികുതി.
ഫഌപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ തുടങ്ങിയ ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് ടി.സി.എസില്‍ ഒരു ശതമാനം ഇളവ് നല്‍കിയിട്ടുണ്ട്. വിതരണക്കാര്‍ക്കായിരിക്കും ഇതിന്റെ നേട്ടം കൈമാറുക. ജൂലൈ ഒന്നു മുതല്‍ പുതിയ നികുതി ഘടന പ്രാബല്യത്തില്‍ വരുത്താന്‍ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കാര്യങ്ങള്‍ നീക്കുന്നത്. 1205 ഉത്പന്നങ്ങളുടെ കാര്യത്തിലാണ് ഇതുവരെ തീരുമാനം ആയത്. സ്വര്‍ണം ഉള്‍പ്പെടെയുള്ളവയുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഇത് ചര്‍ച്ച ചെയ്യുന്നതിന് ജൂണ്‍ മൂന്നിന് വീണ്ടും ജി.എസ്.ടി കൗണ്‍സില്‍ ചേരും. 81 ശതമാനം ഉത്പന്നങ്ങള്‍ക്കും 18 ശതമാനമോ അതിനു താഴെയോ ആണ് നികുതിയെന്ന് ധനമന്ത്രി വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘അയാൾ സിനിമയിലെ ഒരു കോമാളിയാണ്, മസിൽ ഉണ്ടന്നേയുള്ളു’; ഭീമൻ രഘുവിനെതിരെ രഞ്ജിത്ത്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമന്‍ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം

Published

on

നടന്‍ ഭീമന്‍ രഘു ഒരു കോമാളിയും മണ്ടനുമാണെന്ന് സംവിധായകനും നടനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. മസില്‍ ഉണ്ടെന്നേയുള്ളൂ, രഘു സിനിമയിലെ കോമാളിയാണെന്നും രഞ്ജിത്ത് പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമന്‍ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് മനസ് തുറന്നത്. മുഖ്യമന്ത്രി അദ്ദേഹത്തെ മൈന്‍ഡ് ചെയ്തില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

”15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമന്‍ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല എന്നുള്ളതാണ്, സത്യത്തില്‍ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും അതുകൊണ്ടാണ്. ‘രഘൂ അവിടെ ഇരിക്കൂ’ എന്ന് ഇദ്ദേഹം പറഞ്ഞാല്‍ അവന്‍ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമന്‍ രഘു. മസില്‍ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങള്‍ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാള്‍ ആണ്. മണ്ടന്‍ ആണ്” രഞ്ജിത്ത് പറയുന്നു.

”നമ്മുടെ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്‌പ്പെടുത്താന്‍ എനിക്കാകില്ലെന്ന്. ശക്തികൊണ്ട് ആകില്ല, ബുദ്ധികൊണ്ട് എങ്ങനെ ആണെന്ന് മനസിലായില്ല എന്ന് രഘു ചോദിച്ചു. ഉടനെ നമ്മുടെ സുഹൃത്തു പറഞ്ഞു ഞാന്‍ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസിലായില്ലല്ലോ, അതാണ് എന്ന്. അതുപോലും പുള്ളിക്ക് മനസിലായില്ല എന്നതാണ്” രഞ്ജിത്ത് പറയുന്നു.

അതേസമയം, മീശ പിരിക്കുന്നതുള്‍പ്പെടെയുള്ള നിരവധി താന്‍പോരിമയുള്ള കഥാപാത്രങ്ങള്‍ രഞ്ജിത്തിന്റെ സിനിമയിലൂടെ വന്നിട്ടുണ്ടല്ലോ, അത്തരം ആല്‍ഫാ മെയില്‍ ലീഡ് റോളുകളുടെ കാലം കഴിഞ്ഞെന്ന് തോന്നുന്നുണ്ടോ എന്നുള്ള ചോദ്യത്തിന്, തന്റെ ബന്ധുക്കളായ നിരവധി പുരുഷന്മാരാണ് അത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ തന്നെ സ്വാധീനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം

Published

on

‘ഒരു യമണ്ടൻ പ്രേമകഥ’, ‘പഞ്ചവർണത്തത്ത’, ‘സൗദി വെള്ളക്ക’, ‘പുഴയമ്മ’, ‘ഉയരേ’, ‘ഒരു കുട്ടനാടൻ ബ്ലോ​ഗ്’, ‘നിത്യഹരിത നായകൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക വേഷമിട്ടു.

Continue Reading

Film

നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു

അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

Published

on

പ്രമുഖ ബോളിവുഡ് താരം ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. തു‌ടർന്ന് ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ ജൂനിയർ മെഹമൂദ് എന്ന നയീം സയീദ് ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Continue Reading

Trending