Connect with us

Video Stories

തണുപ്പുകാലത്തെ പ്രതിരോധിക്കാനിതാ കുറച്ചധികം ടിപ്‌സ്…

Published

on

ചൂടുപോലെ തന്നെയാണ് തണുപ്പും അധികമായാല്‍ അപകടമാണ്. തണുപ്പ് കാലത്ത് നമ്മുടെ ഭക്ഷണശീലത്തിലും ജീവിതരീതിയിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. തണുപ്പുകാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ താഴെ കൊടുത്തിരിക്കുന്നു.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
ഫ്രിഡ്ജില്‍ വെച്ച ശീതള പാനീയങ്ങള്‍ പരമാവധി ഒഴിവാക്കുക.
മഞ്ഞുള്ള സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ ജാക്കറ്റും തൊപ്പിയും അണിയുക.
പ്രോട്ടീന്‍, വൈറ്റമിന്‍, അയേണ്‍, സിങ്ക് കലര്‍ന്ന ഭക്ഷണം ധാരാളമായി കഴിക്കുക.
വെളുത്തുള്ളി പോലുള്ള ഔഷധഗുണമുള്ള വസ്തുക്കള്‍ ഭക്ഷണത്തില്‍ കൂടുതലായി ഉപയോഗിക്കുക.
ഉറക്കം അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
സൂപ്പും പ്രകൃതിദത്തമായ ചായകളും ശീലിക്കുക.
ചുണ്ട് പൊട്ടുന്നവര്‍ അല്‍പം നാരങ്ങാ നീര് പുരട്ടുക.
മല്ലിയിലയുടെ നീരെടുത്ത് ചുണ്ട് മസാജ് ചെയ്താല്‍ നല്ല ചുവന്ന നിറം ലഭിക്കും.
കണ്ണിലെ പാടു മാറ്റാന്‍ തണുത്ത പാലില്‍ മുക്കിയ പഞ്ഞി കണ്ണിനു മുകളില്‍ വെക്കുന്നത് നല്ലതാണ്.
ആസ്മ രോഗികള്‍ മഞ്ഞു കാലത്ത് പ്രത്യേകം ശ്രദ്ധിക്കുക. രോഗം മൂര്‍ച്ഛിക്കാന്‍ ഇടയുള്ള കാലമാണ്.
വൈറല്‍ പനിക്കെതിരെ ജാഗ്രതയുണ്ടാകണം.
ചുക്ക് കഷായം വെച്ചു കഴിക്കുക. എള്ള് അരച്ച് അതില്‍ കുറച്ച് പഞ്ചസാര ചേര്‍ത്ത് ആട്ടിന്‍പാലില്‍ കഴിക്കുന്നതും തണുപ്പ് കാലത്ത് നല്ലതാണ്.
കുളിക്കുന്നതിന് മുമ്പായി അല്‍പം നല്ലെണ്ണയോ ഒലിവ് എണ്ണയോ ചൂടാക്കി ദേഹമാസകലം പുരട്ടി തിരുമ്മുക. അര മണിക്കൂറിന് ശേഷം കുറച്ച് കടലമാവ് ഉപയോഗിച്ച് തേച്ച് കുളിക്കുക.
പരമാവധി കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

സ്‌കിന്‍ ടിപ്‌സ്

തണുപ്പു കാലം സുന്ദരികളുടെയും സുന്ദരന്മാരുടെയും പേടിസ്വപ്‌നമാണ്. ഇക്കാലത്ത് ചര്‍മ പരിചരണം പ്രധാനമാണ്. തണുപ്പ് പുറത്തായാലും അകത്തായാലും നമ്മുടെ തൊലി നമ്മോടൊപ്പമുണ്ടാകും. ചര്‍മം വരണ്ടു പോവുക, ത്വക്ക് രോഗങ്ങളുണ്ടാവുക എന്നിവയെല്ലാം ഇക്കാലത്ത് സ്വാഭാവികമാണ്. ഇതിനെ പ്രതിരോധിക്കാനുള്ള പത്തു മാര്‍ഗങ്ങള്‍ കേട്ടോളൂ.

– തൊലിക്ക് എന്തെങ്കിലും മാറ്റങ്ങളുണ്ടാകുന്നതായി കണ്ടാല്‍ നേരെ പോകേണ്ടത് അടുത്തുള്ള മരുന്നു ഷോപ്പിലേക്കല്ല, ത്വക്ക് സ്‌പെഷ്യലിസ്റ്റിനെയാണ് കാണേണ്ടത്. ഒരു സ്‌പെഷ്യലിസ്റ്റിനു മാത്രമേ നിങ്ങളുടെ പ്രശ്‌നം പെട്ടെന്ന് കണ്ടെത്താനാവൂ.

– മഞ്ഞുകാലത്ത് തൊലി പെട്ടെന്ന് ഉണങ്ങി വരണ്ടു പോകും. ചര്‍മം വരണ്ടു പോയാല്‍ അത് ശരീരത്തില്‍ പെട്ടെന്ന് ചുളിവുകള്‍ വീഴാന്‍ ഇടയാക്കും. ശരീരത്തില്‍ നനവു പിടിച്ചു നിര്‍ത്തലാണ് മഞ്ഞു കാലത്തെ ചര്‍മ പരിചരണത്തില്‍ പ്രധാനം. ഉണങ്ങിയ ചര്‍മമുള്ളവര്‍ തണുപ്പ് കാലത്ത് സോപ്പ് ഒഴിവാക്കി പകരം കടലമാവോ മറ്റോ ഉപയോഗിക്കുന്നതാണ് നല്ലത്.

– മുഖത്തെയും കഴുത്തിലെയും ചര്‍മ സംരക്ഷണത്തിന് അല്‍പം കടല മാവ് തേച്ച് മുഖം വൃത്തിയായി കഴുകണം. അതിനു ശേഷം കുറച്ച് കോള്‍ഡ് ക്രീം മുഖത്ത് പുരട്ടുക. കോള്‍ഡ് ക്രീം കണ്ണുകള്‍ക്ക് ചുറ്റും പുരട്ടുന്നത് നല്ലതാണ്. ക്രീം അര മണിക്കൂര്‍ കഴിഞ്ഞ് പഞ്ഞി ഉപയോഗിച്ച് തുടച്ചു മാറ്റണം.

-കൈകളിലും കാലുകളിലും ഉള്ള ചര്‍മ്മം ഉണങ്ങാതെ സൂക്ഷിക്കുന്നതിന് ഗ്ലിസറിനും നാരങ്ങാനീരും പനിനീരും ചേര്‍ത്ത് കൈകാലുകളില്‍ പുരട്ടുക. ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം പച്ച വെള്ളത്തില്‍ കഴുകുക.
– കഴുകുവാന്‍ സോപ്പ് ഉപയോഗിക്കാതിരിക്കുക.

– ചര്‍മം വിണ്ടുകീറുന്ന സ്ഥലത്ത് രണ്ടാഴ്ച തുടര്‍ച്ചയായി പാലിന്റെ പാട അര മണിക്കൂര്‍ നേരം തേച്ചുപിടിപ്പിച്ച് കഴുകിക്കളയുക.

– കാല്‍ വിണ്ടുകീറുന്നുണ്ടെങ്കില്‍ പച്ചമഞ്ഞളും കറിവേപ്പിലയും അരച്ചെടുത്ത് കാലില്‍ പുരട്ടി കുറച്ച് സമയം കഴിഞ്ഞാല്‍ കഴുകി കളയുക. ഇങ്ങനെ തുടര്‍ച്ചായായി പുരട്ടിയാല്‍ മാറിക്കിട്ടും.

– ചുണ്ടുകളിലെ തൊലി ഉണങ്ങിവിണ്ടുകീറിപോകാതിരിക്കാനായി രാത്രി ഉറങ്ങുമ്പോള്‍ കുറച്ച് ഗ്ലിസറിന്‍ ചുണ്ടുകളില്‍ പുരട്ടുകയോ അല്‍പ്പം വെണ്ണയും നാരങ്ങാ നീരും ചേര്‍ത്ത് പുരട്ടുകയോചെയ്യുക.

– ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതിന് മുമ്പായി കുറച്ച് വാസിലിന്‍ ചുണ്ടുകളില്‍ പുരട്ടുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending