Connect with us

News

ഇന്ത്യയുടെ സെമി ഫൈനല്‍ വഴി ഇങ്ങനെ

ലോകകപ്പ് ഗ്രൂപ്പ് രണ്ടില്‍ സെമി സാധ്യതകള്‍ ഏത് വഴി…? ഇന്ത്യ നാല് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ സെമി ഫൈനലിന് തൊട്ടരികിലാണ്.

Published

on

അഡലെയ്ഡ്: ലോകകപ്പ് ഗ്രൂപ്പ് രണ്ടില്‍ സെമി സാധ്യതകള്‍ ഏത് വഴി…? ഇന്ത്യ നാല് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ സെമി ഫൈനലിന് തൊട്ടരികിലാണ്. ആറ് പോയിന്റാണ് ടീമിന്. നെറ്റ് റണ്‍റേറ്റ് 0.730. ഒരു മല്‍സരം ഞായറാഴ്ച്ച ബാക്കി നില്‍ക്കുന്നു. ഈ മല്‍സരം ജയിച്ചാല്‍ ഇന്ത്യക്ക് പേടിക്കാനൊന്നുമില്ല. നേരിട്ട് സെമിയില്‍. അഥവാ ഈ മല്‍സരം മഴയില്‍ മുങ്ങിയാലും ഇന്ത്യ തന്നെ സെമിയില്‍. കാരണം ബംഗ്ലാദേശിനോ പാക്കിസ്താനോ ഇനി ഏഴ് പോയന്റില്‍ എത്താനാവില്ല. പക്ഷേ ഇന്ത്യ സിംബാബ്‌വെയോട് തോല്‍ക്കുകയും പാക്കിസ്താന്‍ അവരുടെ അവസാന രണ്ട് മല്‍സരങ്ങള്‍ ജയിക്കുകയും ദക്ഷിണാഫ്രിക്ക പാക്കിസ്താനോട് തോല്‍ക്കുകയും നെതര്‍ലന്‍ഡ്‌സിനെ കീഴ്‌പ്പെടുത്തുകയും ചെയ്താല്‍ ഇന്ത്യക്ക് പ്രശ്‌നമുണ്ട്. പോയന്റടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്കയും നെറ്റ് റണ്‍റേറ്റില്‍ പാക്കിസ്താനും മുന്നില്‍ കയറും.

ദക്ഷിണാഫ്രിക്കക്കാണ് ഗ്രൂപ്പില്‍ വ്യക്തമായ സാധ്യത. രണ്ട് മല്‍സരങ്ങള്‍ ബാക്കിയുണ്ട്. നിലവില്‍ അവര്‍ക്ക് അഞ്ച് പോയിന്റുണ്ട്. ഇതില്‍ ഒരു മല്‍സരം ജയിച്ചാല്‍ തന്നെ സെമി ഉറപ്പിക്കാം. റണ്‍റേറ്ററിലും അവര്‍ ശക്തരാണ്. എന്നാല്‍ കളിക്കാനുള്ള രണ്ട് മല്‍സരങ്ങള്‍ തോറ്റാല്‍ ചിത്രം മാറും. അത്തരം സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയുടെ സാധ്യത പാക്കിസ്താന്‍-ബംഗ്ലാദേശ് മല്‍സരം മഴയില്‍ ഒലിക്കണം. ഇന്ത്യയോട് ഇന്നലെ തോറ്റെങ്കിലും ബംഗ്ലാദേശിന്റെ സാധ്യത അവസാനിച്ചിട്ടില്ല. അവസാന മല്‍സരം പാക്കിസ്താനുമായാണ്. ഈ കളി ജയിക്കണം. പിന്നെ ദക്ഷിണാഫ്രിക്ക ഒരു മല്‍സരമെങ്കിലും തോല്‍ക്കാന്‍ കാത്തിരിക്കണം. അങ്ങനെ വന്നാല്‍ രണ്ട് പേര്‍ക്കും തുല്യ പോയിന്റാവും. എന്നാല്‍ റണ്‍റേറ്റില്‍ അവര്‍ പിറകിലാണ്. പാക്കിസ്താന് ഇനി രണ്ട മല്‍സരങ്ങള്‍. രണ്ടും ജയിച്ചാല്‍ ആറ് പോയിന്റ്. നെറ്റ് റണ്‍റേറ്റും പ്രശ്‌നമാണ്. പക്ഷേ അവസാന രണ്ട് മല്‍സരങ്ങളില്‍ വലിയ റണ്‍റേറ്റില്‍ വിജയിച്ചാല്‍ പ്രതീക്ഷയുണ്ട്. സിംബാബ്‌വെക്കും നെതര്‍ലന്‍ഡ്‌സിനും സാധ്യതകള്‍ തെല്ലുമില്ല.

GULF

ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്: യുഎഇയില്‍ മുന്‍കരുതല്‍ സജീവം

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു

Published

on

അബുദാബി: യുഎഇയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വിപലുമായ മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കി.

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍വ്വമേഖലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

സ്‌കൂളുകുള്‍ രണ്ടുദിവസം ഓണ്‍ലൈന്‍ ക്ലാസായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനും പൊലീസ് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വെള്ളക്കെട്ട് ഉണ്ടാവാനിടയുള്ള പ്രദേശങ്ങളും റോഡുകളും അടച്ചിടും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

ഏതാനും ദിവസംമുമ്പുണ്ടായ ശക്തമായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍, വിശിഷ്യാ വടക്കന്‍ എമിറേറ്റുകളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതലുമായാണ് അധികൃതര്‍
എല്ലാമേഖലയിലും ശ്രദ്ധ ചെലുത്തുന്നത്.

Continue Reading

GULF

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് നിര്യാതനായി

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു

Published

on

അബുദാബി: അബുദാബി രാജകുടുംബാഗംവും അല്‍ഐന്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യയിലെ ഭരണാധിപ പ്രതിനിധിയുമായ ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ് യാന്‍ നിര്യാതനായി.

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. 82 വയസ്സ പ്രായമായിരുന്നു. യുഎഇ രൂപീകരണകാലം മുതല്‍ അബുാദാബി ഭരണാധികാരിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രതിനിധിയാണ്.

Continue Reading

crime

ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്‌

വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി

Published

on

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങള്‍ക്കാണ് ചാരുംമൂട്ടിലെ നാട്ടുകാര്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെന്‍ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ.

പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചോദ്യത്തിന്റെ ടോണ്‍ മാറി വാക്കു തര്‍ക്കമായി, പിന്നെ വഴക്കായി,ഒടുവില്‍ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ല് അവസാനിപ്പിക്കാന്‍ പൊലീസ് വരേണ്ടി വന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റ 4 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഗതാഗത സ്തംഭനം ഉണ്ടാക്കിയ കല്യാണത്തല്ലില്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

Trending