Connect with us

Sports

ജയമാണ് ലക്ഷ്യം, മുന്നേറ്റമാണ് പ്രതീക്ഷ

Published

on

ഷറഫുദ്ദീന്‍ ടി.കെ

കോഴിക്കോട്: ശക്തമായ മുന്നേറ്റനിരയെ അണിനിരത്തി ഐലീഗില്‍ ആദ്യജയം സ്വന്തമാക്കാനുറച്ച് ഗോകുലം കേരള എഫ്.സി ഇന്ന് രണ്ടാം ഹോം മത്സരത്തിനിറങ്ങുന്നു. വൈകീട്ട് അഞ്ചിന് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ അയല്‍ക്കാരായ ചെന്നൈ സിറ്റി എഫ്.സിയാണ് എതിരാളികള്‍. കരുത്തരായ മോഹന്‍ബഗാനെയും കഴിഞ്ഞതവണത്തെ രണ്ടാംസ്ഥാനക്കാരായ നെറോക്ക എഫ്.സിയേയും സമനിലയില്‍തളച്ച ആതിഥേയര്‍ക്ക് ലീഗില്‍ മുന്നേറാന്‍ ഞായറാഴ്ച വിജയം അനിവാര്യമാണ്. മുന്നേറ്റത്തിന് മൂര്‍ച്ചകൂട്ടാന്‍ ഒരു വിദേശതാരത്തെകൂടി ഗോകുലം കൂടാരത്തിലെത്തിച്ചു. ഐവറികോസ്റ്റ് സ്‌ട്രൈക്കര്‍ ആര്‍തര്‍ കൊവാസിയാണ് ഐ ലീഗില്‍ കേരളടീമിനായി ബൂട്ട്‌കെട്ടുന്നത്. കഴിഞ്ഞദിവസം ക്ലബിനൊപ്പം ചേര്‍ന്ന താരത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ചെന്നൈയുമായുള്ള മത്സരത്തില്‍ ഐവറികോസ്റ്റ് താരത്തെ ഉള്‍പ്പെടുത്തുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.

അതേസമയം, കായികപ്രേമികള്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച സ്‌ട്രൈക്കര്‍ അന്റോണിയോ ജര്‍മെയ്ന്‍ ഫോമിലേക്ക് ഉയരാത്തത് ഗോകുലം ക്യാമ്പിനെ ആശങ്കയിലാഴ്ത്തുന്നു. ആദ്യ ഹോംമാച്ചില്‍ മികച്ച പ്രകടനത്തിലൂടെ കാണികളുടെ കൈയടിനേടിയ മലയാളി സ്‌ട്രൈക്കര്‍ എസ്. രാജേഷിലും മധ്യനിരതാരം അര്‍ജ്ജുന്‍ ജയരാജിലുമാണ് കേരള സംഘം പ്രതീക്ഷയര്‍പ്പിക്കുന്നത്. ടീം ഘടനയില്‍ വലിയമാറ്റങ്ങളിലെല്ലാതെയാണ് ഗോകുലം കളത്തിലിറങ്ങുകയെന്ന് കോച്ച് ബിനോ ജോര്‍ജ്ജ് പറഞ്ഞു. ചെന്നൈയ്‌ക്കെതിരെ ജയത്തോടെ വിലപ്പെട്ട മൂന്ന് പോയന്റ് സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ജയവും സമനലിലുമായി നാല് പോയന്റുള്ള ചെന്നൈ സിറ്റി എഫ്.സി നിലവില്‍ പോയന്റ് ടേബിളില്‍ രണ്ടാംസ്ഥാനത്താണ്. മൂന്ന് മലയാളിതാരങ്ങളാണ് സ്‌ക്വാര്‍ഡിലുള്ളത്. കഴിഞ്ഞ കേരള പ്രീമിയര്‍ലീഗില്‍ ഗോകുലത്തിനായി കളത്തിലിറങ്ങിയ മലപ്പുറം സ്വദേശി മഷ്‌റൂം ഷെരീഫ് ഇത്തവണ ചെന്നൈ നിരയിലാണ്. നാല് സ്പാനിഷ് താരങ്ങളാണ് അയല്‍ക്കാരുടെ സ്‌ക്വാര്‍ഡിലുള്ളത്. ഗോകുലത്തെ അവരുടെ ഗ്രൗണ്ടില്‍ പരാജയപ്പെടുത്തുക പ്രയാസകരമാണെന്ന് ചെന്നൈ എഫ്.സി. കോച്ച് അക്ബര്‍ നവാസ് പറഞ്ഞു. ഐലീഗിലെ കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഒരു സമനിലയും ഒരു വിജയവുമായി ഗോകുലത്തിനായിരുന്നു മുന്‍തൂക്കം.

kerala

സംസ്ഥാന കേരളോൽസവം: ഇരട്ട മെഡൽ നേട്ടവുമായി ഗോകുൽ 

200 മീറ്റർ ഓട്ടത്തിൽ സ്വർണ്ണവും 100 മീറ്ററിൽ വെള്ളിയും നേടിയാണ് നേട്ടം കൈവരിച്ചത്.

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കേരളോൽസവത്തിൽ ഇരട്ട മെഡൽ നേട്ടവുമായി മലപ്പുറം കൂട്ടിലങ്ങാടി പളളിപ്പുറം സ്വദേശി ഗോകുൽ.

സീനിയർ ആൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ സ്വർണ്ണവും 100 മീറ്ററിൽ വെള്ളിയും നേടിയാണ് ഗോകുൽ ജില്ലക്കഭിമാനമായത്.
കഴിഞ്ഞ നവംബറിൽ നടന്ന മലപ്പുറം ജില്ലാ കേരളോൽസവത്തിൽ 100 മീറ്റർ ഓട്ടത്തിൽ ഏറ്റവും വേഗത കൂടിയ താരമായി ഗോകുൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറത്തെ മുണ്ടക്കോട്ടിൽ സജിത്തിൻ്റെയും ബിന്ദുവിൻ്റെയും മകനായ ഗോകുൽ പള്ളിപ്പുറം മുണ്ടക്കോട് ഫാൽക്കൺ ക്ലബ് അംഗവും മഞ്ചേരിയിൽ സ്വകാര്യ ഇ.ടി.ഐയിൽ ഓട്ടോമൊബൈൽ വിദ്യാർത്ഥിയുമാണ്.

Continue Reading

Football

അത്‌ലറ്റികോ മാഡ്രിഡിനെ തകര്‍ത്തെറിഞ്ഞ് ബാഴ്സ

കൂളേഴ്‌സിന്റെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ ദയനീയമായി തകര്‍ന്നടിഞ്ഞ ഗ്രീസ്മാനെയും സംഘത്തെയും കണ്ടുനില്‍ക്കാനായിരുന്നു അവരുടെ വിധി.

Published

on

അത്‌ലോറ്റക്കായുടെ മൈതാനമായ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തില്‍ ഇന്നലെ ആരാധകര്‍ക്ക് നിരാശയുടെ രാത്രിയാരുന്നു. കൂളേഴ്‌സിന്റെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ ദയനീയമായി തകര്‍ന്നടിഞ്ഞ ഗ്രീസ്മാനെയും സംഘത്തെയും കണ്ടുനില്‍ക്കാനായിരുന്നു അവരുടെ വിധി. എതിരില്ലാത്ത 3 ഗോളുകള്‍ക്കാണ് സ്വന്തം തട്ടകത്തില്‍ അത്ലറ്റിക്കോ തകര്‍ന്ന് തരിപ്പണമായത്.

ജാവോ ഫെലിക്സും റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയും ഫെര്‍മിന്‍ ലോപസുമാണ് ബാഴ്സക്കായി വലകുലുക്കിയത്. രണ്ട് അസിസ്റ്റും ഒരു ഗോളുമായി കളം നിറഞ്ഞ ലെവന്‍ഡോവ്‌സ്‌കിയായിരുന്നു ബാഴ്‌സയുടെ ഹീറോ. ജയത്തോടെ ജിറോണയെ മറികടന്ന് ബാഴ്‌സലോണ ലാലിഗ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ മുന്നേറ്റങ്ങളുമായി കളം പിടിച്ചത് അത്ലറ്റിക്കോ മാഡ്രിഡായിരുന്നു. എന്നാല്‍ 38ാം മിനിറ്റില്‍ മുന്‍ ക്ലബ്ബായ അത്‌ലറ്റിക്കോയെ ജാവോ ഫെലിക്സ് ഞെട്ടിച്ചു. മൈതാനത്തിന്റെ ഇടതുവിങ്ങിലൂടെ കുതിച്ചു കയറിയ ലെവന്‍ഡോവ്സ്‌കി നല്‍കിയ പന്തിനെ ഗോള്‍വലയിലേക്ക് തിരിച്ചു വിടേണ്ട പണി മാത്രമായിരുന്നു ഫെലിക്സിന്. സ്‌കോര്‍ 1-0

രണ്ടാം പകുതിയാരംഭിച്ച് രണ്ട് മിനിറ്റ് പിന്നിടും മുമ്പേ ലെവന്‍ഡോവ്സ്‌കിയുടെ ഗോളുമെത്തി. അത്ലറ്റിക്കോ മിഡ്ഫീല്‍ഡര്‍ റോഡ്രിഗോ ഡീ പോളിന്റെ കാലില്‍ നിന്ന് പന്ത് റാഞ്ചി റഫീഞ്ഞ ലെവന്‍ഡോവ്സ്‌കിക്ക് നല്‍കുന്നു. വലതു വിങ്ങിലൂടെ പാഞ്ഞ് പെനാല്‍ട്ടി ബോക്സിലേക്ക് കയറി ലെവന്‍ഡോവ്സ്‌കി ഷോട്ടുതിര്‍ത്തു. ലക്ഷ്യം തെറ്റാതെ പന്ത് വലയിലേക്ക് പതിച്ചു.

രണ്ട് ഗോളിന് പിന്നിലായതോടെ അത്ലറ്റിക്കോ ഗോള്‍ മടക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാരംഭിച്ചു. 52ാം മിനിറ്റില്‍ അത്‌ലറ്റിക്കോ താരങ്ങള്‍ക്ക് ലഭിച്ചൊരു സുവര്‍ണാവസരം ബാഴ്‌സ ഗോള്‍കീപ്പര്‍ ടെര്‍സ്റ്റഗന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ നിഷ്പ്രഭമായി.

65ാം മിനിറ്റില്‍ ഫെറാന്‍ ലോപസ് അത്ലറ്റിക്കോയുടെ പെട്ടിയിലെ അവസാന ആണിയടിച്ചു. ഇക്കുറിയും ലെവന്‍ഡോവ്സ്‌കിയാരുന്നു ഗോളിന് വഴിതുറന്നത്. വലതു വിങ്ങില്‍ നിന്ന് പാസ് സ്വീകരിച്ച് ലെവ ഗോള്‍മുഖത്തേക്ക് നീട്ടിയടിച്ച ക്രോസ് മനോഹരമായൊരു ഹെഡ്ഡറിലൂടെ ലോപസ് വലയിലാക്കി.

മത്സരത്തിന്റെ 94ാം മിനിറ്റില്‍ അപകടകരമായൊരു ഫൗളിന് അത്ലറ്റിക്കോ താരം നാഹ്വല്‍ മൊളീന ചുവപ്പ് കാര്‍ഡ് കണ്ട്പുറത്തായി. ആദ്യ പകുതിയില്‍ മാച്ച് ഒഫീഷ്യലുകളോട് കയര്‍ത്തതിന് ബാഴ്സലോണ കോച്ച് ചാവി ഹെര്‍ണാണ്ടസും ചുവപ്പ് കാര്‍ഡ് കണ്ടിരുന്നു.

 

Continue Reading

Football

എഫ് എ കപ്പില്‍ ഇന്ന് യുണൈറ്റഡ്-ലിവര്‍പൂള്‍ പോരാട്ടം

ചെല്‍സിയെ വീഴ്ത്തി കരബാവോ കപ്പ് സ്വന്തമാക്കിയ ലിവര്‍ പ്രീമിയര്‍ ലീഗിലും എഫ് എ കപ്പിലും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്.

Published

on

എഫ് എ കപ്പില്‍ ഇന്ന് തീപ്പാറും പോരാട്ടം. ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശക്തരായ ലിവര്‍പൂളിനെ നേരിടും. ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് തീപാറുന്ന മത്സരം.

സ്ഥിരതയാര്‍ന്ന പ്രകടനത്തിന്റെയും മികച്ച ഫോമിന്റെയും ആത്മവിശ്വാസത്തിലാണ് ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്വന്തം തട്ടകത്തിലെത്തുന്നത്. ചെല്‍സിയെ വീഴ്ത്തി കരബാവോ കപ്പ് സ്വന്തമാക്കിയ ലിവര്‍ പ്രീമിയര്‍ ലീഗിലും എഫ് എ കപ്പിലും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്.മാക്ക് അലിസ്റ്റര്‍, എന്‍ഡോ, ന്യൂനസ് എന്നിവര്‍ മികച്ച ഫോമിലാണിപ്പോള്‍. സൂപ്പര്‍ താരം മുഹമ്മദ് സലാ കൂടെ ഫിറ്റ്നസ് വീണ്ടടുത്ത് തിരിച്ചെത്തിയതും ലിവര്‍പൂളിന്റെ കരുത്ത് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

മറുവശത്ത് മാറിമറിയുന്ന ഫോമാണ് യുണൈറ്റഡിന്റേത്. സ്ഥിരതയില്ലാത്ത പ്രകടനവും എറിക് ടെന്‍ ഹാഗിന് തലവേദനയാണ്. അതേസമയം റാസ്മസ് ഹോയ്‌ലുണ്ട്, ഹാരി മഗ്വയര്‍, അരോണ്‍ വാന്‍- ബിസാക്ക എന്നീ താരങ്ങള്‍ പരിക്ക് മാറി തിരിച്ചെത്തിയത് യുണൈറ്റഡിന് ആശ്വാസം നല്‍കിയേക്കും.

 

Continue Reading

Trending