Connect with us

News

സൈനിക സേവനത്തിന് നിര്‍ബന്ധിച്ചാല്‍ രാജ്യം വിടും; ഇസ്രാഈലിന് മുന്നറിയിപ്പുമായി ജൂത പുരോഹിതന്‍

ജൂതരെ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിച്ചാല്‍ എല്ലാവരും കൂട്ടത്തോടെ രാജ്യം വിടുമെന്ന് അദ്ദേഹം പറഞ്ഞു.

Published

on

സൈനിക സേവനത്തിന് നിര്‍ബന്ധിതരാക്കിയാല്‍ കൂട്ടത്തോടെ രാജ്യം വിടുമെന്ന് ഇസ്രാഈലിന് മുന്നറിയിപ്പ് നല്‍കി മുതിര്‍ന്ന ജൂത പുരോഹിതന്‍. ചീഫ് സെഫാര്‍ഡിക് റബ്ബി യിത്സാക്ക് യോസെഫ് ആണ് ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കിയത്.

ജൂതരെ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിച്ചാല്‍ എല്ലാവരും കൂട്ടത്തോടെ രാജ്യം വിടുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളോട് യുദ്ധത്തില്‍ ചേരാന്‍ നിര്‍ദേശിക്കുന്ന ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതിന് ഇടയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

‘ഞങ്ങള്‍ കൂട്ടത്തോടെ രാജ്യം വിടും. യുദ്ധത്തില്‍ ചേരാന്‍ സൈന്യത്തിന് ഞങ്ങളെ നിര്‍ബന്ധിക്കാനാകില്ല. എന്നാല്‍ സര്‍ക്കാര്‍ ഇതിന് കൂട്ട് നില്‍ക്കുകയാണ് ചെയ്യുന്നത്. മതപഠന സ്ഥാപനങ്ങളുടെ പിന്തുണ ഇല്ലാതെ യുദ്ധത്തില്‍ വിജയിക്കാന്‍ സൈന്യത്തിന് സാധിക്കില്ലെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം’, റബ്ബി യിത്സാക്ക് യോസെഫ് പറഞ്ഞു.

അന്തരിച്ച ഷാസ് പാര്‍ട്ടി ആത്മീയ നേതാവ് ഒവാഡിയ യോസഫിന്റെ മകനാണ് റബ്ബി യിത്സാക്ക്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഖ്യത്തിന്റെ ഭാഗമായ ഇവര്‍ക്ക് സര്‍ക്കാരില്‍ വലിയ സ്വാധീനമുണ്ട്. യുദ്ധത്തിനായി സൈനികരെ ആവശ്യമുണ്ടെന്നും അതിനാല്‍ മതപഠന സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സൈനിക സേവനത്തിന് തയ്യാറാകണെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് മുമ്പും ഇവര്‍ നിര്‍ബന്ധിത സൈനിക സേവനത്തിന് ഇരകളായിട്ടുണ്ട്.

ഇസ്രാഈലിലെ തീവ്ര ഓര്‍ത്തഡോക്സ് ജൂത വിഭാഗമായ ഹരേദി യുവാക്കള്‍ നിര്‍ബന്ധിത സൈനിക സേവനത്തിന് എതിരാണെങ്കിലും 1200 പേര്‍ സൈന്യത്തില്‍ ചേരാന്‍ തയ്യാറായിട്ടുണ്ട്. ഇത്തരത്തില്‍ സൈനിക സേവനത്തിന് നിര്‍ബന്ധിതരായ 66,000 യുവാക്കളെ കഴിഞ്ഞ വര്‍ഷം ഇളവുകള്‍ നല്‍കി വെറുതെ വിട്ടതായി ഐ.ഡി.എഫിന്റെ പേഴ്സണല്‍ ഡയറക്ടറേറ്റ് അറിയിച്ചിരുന്നു.

 

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

kerala

‘തൃശൂരില്‍ സിപിഎം ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തു’: കെ മുരളീധരന്‍

Published

on

തൃശൂര്‍: മണ്ഡലത്തില്‍ സി.പി.എം ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്‌തെന്ന് ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. തൃശൂര്‍ നഗരത്തില്‍ വോട്ട് ചോര്‍ന്നിട്ടുണ്ട്. ബി.ജെ.പി രണ്ടാം സ്ഥാനത്തു വന്നാല്‍ ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്കു പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്തെങ്കിലും കാരണവശാല്‍ അവര്‍ രണ്ടാം സ്ഥാനത്ത് വന്നാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കും. ക്രോസ് വോട്ടിങ് നടന്നിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. സി.പി.എമ്മിലെ ഒരു വിഭാഗം ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇവിടെ സി.പി.എമ്മുകാരല്ല, ബി.ജെ.പിക്കാരാണ് കള്ള വോട്ട് ചെയ്തതെന്നും മുരളീധരന്‍ ആരോപിച്ചു.

”ഫഌറ്റുകള്‍ കേന്ദ്രീകരിച്ചാണ് കള്ള വോട്ട് നടന്നത്. ഇതില്‍ പരാതി നല്‍കിയപ്പോള്‍ കള്ളവോട്ടിന് നല്ല സര്‍ട്ടിഫിക്കറ്റാണ് ബി.എല്‍.ഒമാര്‍ നല്‍കിയത്. തൃശൂരിലൊന്നും കാഷ് കൊടുത്ത് വോട്ട് വാങ്ങുന്ന ഏര്‍പ്പാട് ആരും നടത്തിയിട്ടില്ല. ഇവിടെ രാഷ്ട്രീയപോരാട്ടം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. പക്ഷേ, അതിനെ ബി.ജെ.പി പണമിറക്കിയുള്ള ഫൈറ്റ് ആക്കി മാറ്റി.”

തൃശൂര്‍ നഗരത്തില്‍ കോണ്‍ഗ്രസില്‍ അല്‍പം വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇവിടെ കുറച്ചാളുകള്‍ ബി.ജെ.പിയിലേക്കു പോയിട്ടുണ്ട്. പക്ഷേ, പ്രവര്‍ത്തകര്‍ക്ക് അതിനെ നല്ല രീതിയില്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൂര്‍ണമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഏതെങ്കിലും സ്ഥലത്ത് പിന്നാക്കം പോയെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. പത്മജയുടെ ബൂത്തിലടക്കം യു.ഡി.എഫ് മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രിസൈഡിങ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം വോട്ടിങ് ശതമാനം കുറയാന്‍ കാരണമായി. ബി.ജെ.പി-സി.പി.എം ഡീല്‍ നടന്നിട്ടുണ്ട്. ഇ.പി ജയരാജന്‍ ബി.ജെ.പി ചര്‍ച്ച അതിന്റെ ഭാഗമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ച് കാലാവസ്ഥാവകുപ്പ്

കടുത്ത ചൂടിനിടെ പാലക്കാട് രണ്ടുപേര്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു

Published

on

പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗം സ്ഥിരീകരിച്ച് കാലാവസ്ഥാവകുപ്പ്. സംസ്ഥാനത്ത് ആദ്യമായാണ് ഉഷ്ണതരംഗം സ്ഥിരീകരിക്കുന്നത്. ജില്ലയില്‍ നേരത്തെ തന്നെ ഉഷ്ണതരംഗ മുന്നറിപ്പ് കേന്ദ്ര കാലാവസ്ഥാവകുപ്പ് നല്‍കിയിരുന്നു. 41.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. 29 വരെ ജില്ലയില്‍ ഈ താപനില ഉയരുമെന്നും മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സൂര്യാഘാതവും സൂര്യാതാപവും ഏല്‍ക്കാനുളള സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലെക്ക് വരെ നയിച്ചേക്കാം. കടുത്ത ചൂടിനിടെ പാലക്കാട് രണ്ടുപേര്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു. വോട്ട് ചെയ്യാനെത്തിയവരാണ് മരിച്ചത്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ് മുന്നിലുള്ളത്.

Continue Reading

Trending