Connect with us

More

ഫിറോസ് ഷാ കോട്‌ലയില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം

Published

on

ന്യൂഡല്‍ഹി: ഫിറോസ്ഷാ കോട്‌ല പതിവിന് വിപരീതമായി പച്ചപ്പുതപ്പണിഞ്ഞിരുന്നു… ടോസ് നേടുന്ന നായകന്‍ അല്‍പ്പമൊന്ന് ശങ്കിച്ച് നില്‍ക്കുന്ന പിച്ച്. പക്ഷേ ഇന്ത്യന്‍ നായകന്‍ വിരത് കോലി നാണയഭാഗ്യത്തിനൊപ്പം ബാറ്റിംഗിനും തീരുമാനിച്ച് ഒരു കാര്യം തെളിയിച്ചു-ദക്ഷിണാഫ്രിക്കയിലെ പച്ച മൈതാനങ്ങളെ ഞങ്ങള്‍ പേടിക്കില്ല എന്ന്. ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം സ്റ്റംമ്പിന് പിരിയുമ്പോള്‍ കോലിയുടെ ഇന്ത്യ അതിശക്തമായ നിലയിലാണ്-നാല് വിക്കറ്റിന് 371 റണ്‍സ്.

സെഞ്ച്വറി ആഘോഷമാക്കുന്ന നായകന്‍ 156 റണ്‍സുമായി ക്രീസിലുണ്ട്. 155 റണ്‍സ് നേടി മുരളി വിജയ് ഉറച്ച പിന്തുണയും നല്‍കി. ഇന്ത്യന്‍ പര്യടനത്തിന് വന്ന ശേഷം കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റിലെ ആദ്യ രണ്ട് ദിനങ്ങളില്‍ സന്തോഷിച്ചതിന് ശേഷം ചിരിക്കാന്‍ കഴിയാത്ത ലങ്കക്കാരോട് കരുണ കാട്ടാതെയാണ് കോലിയും സംഘവും കോട്‌ല വാണത്. ലങ്കന്‍ സ്പിന്നര്‍മാര്‍ 59 ഓവറും പേസര്‍മാര്‍ 31 ഓവറും പന്തെറിഞ്ഞ് തളര്‍ന്നിട്ടും അവര്‍ക്ക് ആകെ ലഭിച്ചത് നാല് വിക്കറ്റ്. വിജയും ശിഖര്‍ ധവാനുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് തുടങ്ങിയത്. ഉജ്വല ഫോമില്‍ കളിച്ച ധവാന് പക്ഷേ പെരേരയുടെ പന്ത് വിനയായി. 23 ല്‍ അദ്ദേഹം പുറത്തായി.

ചേതേശ്വര്‍ പുജാര എന്ന ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റിനും ദീര്‍ഘസമയം പിടിച്ചുനില്‍ക്കാനായില്ല. പുജാര മടങ്ങുമ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡില്‍ 78 റണ്‍സ്. അവിടുന്നങ്ങോട്ടായിരുന്നു ഇന്ത്യന്‍ ബാറ്റിംഗ് സൗന്ദര്യം. നായകന്‍ ക്രീസിലെത്തിയപ്പോള്‍ വിജയും ആവേശത്തിലായി. ഈ കൂട്ടുകെട്ട് തകര്‍ക്കാന്‍ ദിനേശ് ചാണ്ഡിമാല്‍ ആവനാഴിയിലെ മുഴുവന്‍ അസ്ത്രങ്ങളുമെടുത്തു. പക്ഷേ വിജയിച്ചില്ല. 78 ല്‍ തുടങ്ങിയ ഇരുവരും സ്‌ക്കോര്‍ 361 വരെയെത്തിച്ചു. അവസാനം സാന്‍ഡകന്‍ എന്ന ബൗളറുടെ പന്തില്‍ വിജയ് സ്റ്റംമ്പ് ചെയ്യപ്പെടുകയായിരുന്നു. പരമ്പരയിലുടനീളം റണ്‍സിന് വിഷമിക്കുന്ന അജിങ്ക്യ രഹാനെ വന്ന വഴിയേ ഒരു റണ്ണുമായി മടങ്ങിയെങ്കിലും നായകന് കൂട്ടായി ഏകദിന നായകന്‍ രോഹിത് ശര്‍മയാണ് ക്രീസില്‍.

india

ലോക്സഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിൽ ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; കുറവ് ബിഹാറിൽ

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അദ്യഘട്ട പോളിങ് അവസാനിച്ചു. 59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറിലാണ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു.

തമിഴ്‌നാട്ടിൽ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. രാജസ്ഥാനിൽ 12 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 50.3 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിൽ 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി.

തമിഴ്നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

Continue Reading

kerala

കല്യാശേരി വോട്ട് തിരിമറി; 6 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; ഒന്നാം പ്രതി സിപിഎം ബൂത്ത് ഏജന്റ്

എൽഡിഎഫ് ബൂത്ത് ഏജന്റ് ​ഗണേശൻ, അഞ്ച് പോളിം​ഗ് ഉദ്യോ​ഗസ്ഥർ എന്നിവർക്കെതിരെയാണ് കേസ്

Published

on

കാസർകോട് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കല്യാശ്ശേരിയിൽ കള്ള വോട്ട് നടന്നെന്ന പരാതിയിൽ ആറ് പേർക്കെതിരെ കേസ് എടുത്തു. എൽഡിഎഫ് ബൂത്ത് ഏജന്റ് ​ഗണേശൻ, അഞ്ച് പോളിം​ഗ് ഉദ്യോ​ഗസ്ഥർ എന്നിവർക്കെതിരെയാണ് കേസ്. ​ഗണേശനാണ് ഒന്നാം പ്രതി. കല്യാശേരി ഉപവരണാധികാരി നൽകി നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി.

92 വയസുള്ള ദേവിയുടെ വോട്ട് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഗണേശന്‍ നേരിട്ട് രേഖപ്പെടുത്തിയ സംഭവത്തിലാണ് പോളിങ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ പ്രതി ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്. വീഴ്ച്ച വരുത്തിയ പോളിങ്ങ് ഉദ്യോഗസ്ഥരെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

Continue Reading

kerala

‘വീട്ടിലെ വോട്ട്’: വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ

ഏപ്രില്‍ 18 ന് രാത്രി ഇത് സംബന്ധിച്ച വിവരം ലഭിച്ച ഉടന്‍ തന്നെ തുടര്‍നടപടികള്‍ക്ക് കണ്ണൂര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി

Published

on

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. വ്യാഴാഴ്ച കണ്ണൂര്‍ കല്യാശ്ശേരിയില്‍ 164 ാം നമ്പര്‍ ബൂത്തില്‍ 92 വയസുള്ള മുതിര്‍ന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ക്രമവിരുദ്ധമായ ഇടപെടല്‍ ഉണ്ടായെന്ന പരാതിയെത്തുടര്‍ന്നു അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

ഏപ്രില്‍ 18 ന് രാത്രി ഇത് സംബന്ധിച്ച വിവരം ലഭിച്ച ഉടന്‍ തന്നെ തുടര്‍നടപടികള്‍ക്ക് കണ്ണൂര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് രാത്രി 1.30 ന് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. സ്പെഷ്യല്‍ പോളിങ് ഓഫീസര്‍ പൗര്‍ണ്ണമി വിവി, പോളിങ് അസിസ്റ്റന്റ് ടി.കെ പ്രജിന്‍, മൈക്രോ ഒബ്സര്‍വര്‍ എ. ഷീല, സിവില്‍ പൊലീസ് ഓഫീസര്‍ പി. ലെജീഷ് , വീഡിയോഗ്രാഫര്‍ പി.പി റിജു അമല്‍ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

Continue Reading

Trending