Connect with us

india

മെയ്ക്ക് ഇന്‍ ഇന്ത്യ വെറും പൊള്ളയാണ്; ജിഡിപിയിലെ വ്യവസായ ഓഹരി 20 വര്‍ഷത്തെ താഴ്ന്ന നിരക്കില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി കടലാസില്‍ മാത്രമേ ഉള്ളൂ എന്ന് തെളിയിക്കുന്നതാണ് കണക്കുകള്‍.

Published

on

ന്യൂഡല്‍ഹി: 2019ല്‍ രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ചയില്‍ (ജിഡിപി) വ്യവസായ മേഖലയുടെ ഓഹരി 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെന്ന് ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും കണക്കുകള്‍. 27.5 ശതമാനം മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വ്യവസായ മേഖലയില്‍ നിന്നുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി കടലാസില്‍ മാത്രമേ ഉള്ളൂ എന്ന് തെളിയിക്കുന്നതാണ് കണക്കുകള്‍.

വ്യവസായ മേഖലയില്‍ ഏഷ്യയില്‍ തന്നെ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ച നാലാമത്തെ രാഷ്ട്രമാണ് ഇന്ത്യ. മ്യാന്മാര്‍, നേപ്പാള്‍, പാകിസ്താന്‍ രാഷ്ട്രങ്ങളാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്. അഞ്ചു വര്‍ഷത്തിനിടെ ജിഡിപിയിലെ വ്യവസായ-ഉത്പാദന ഓഹരി 250 ബേസിസ് പോയിന്റാണ് കുറഞ്ഞത്. മൂന്നു വര്‍ഷം മുമ്പ് വ്യവസായ സെക്ടറിന്റെ ഓഹരി 29.3 ശതമാനമായിരുന്നു. 2014ല്‍ മുപ്പത് ശതമാനവും. ഏഷ്യയില്‍ ഉടനീളം രാജ്യങ്ങളുടെ ജിഡിപിയില്‍ വ്യവസായ മേഖലുടെ പങ്ക് ശരാശരി 30.8 ശതമാനമാണ്.

ദക്ഷിണേഷ്യയില്‍ ബംഗ്ലാദേശും ശ്രീലങ്കയും ഇന്ത്യയേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളത് എന്ന് ഏഷ്യന്‍ ഡവല്പ്‌മെന്റ് ബാങ്കിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2019 വര്‍ഷത്തില്‍ ബംഗ്ലാദേശ് ജിഡിപിയുടെ 31.2 ശതമാനമാണ് വ്യവസായ മേഖലയില്‍ നിന്നുള്ളത്. തൊട്ടു മുമ്പിലുള്ള അഞ്ചു വര്‍ഷത്തേക്കാള്‍ 350 ബേസിസ് പോയിന്റ് കൂടുതല്‍. വിയറ്റ്‌നാമില്‍ ഇത് 38.3 ശതമാനമാണ്. 140 ബേസിസ് പോയിന്റിന്റെ വളര്‍ച്ച.

വന്‍ശക്തിയായ ചൈനയുടെ വ്യവസായ ഓഹരി 39.2 ശതമാനമാണ്. ചൈനയില്‍ 410 ബേസിസ് പോയിന്റിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അഞ്ചു വര്‍ഷത്തിനിടെ ഏഷ്യയില്‍ ഉടനീളം ശരാശരി 20 ബേസിസ് പോയിന്റിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായത്.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യയുടെ വ്യവസായ ഉല്‍പ്പാദനം-നിര്‍മാണം, ഖനനം, മാനുഫാക്ചറിങ്, വൈദ്യുതി- 17 ശതമാനം മാത്രമാണ് വര്‍ധിച്ചത്. എന്നാല്‍ ഇതേ വേളയില്‍ ബംഗ്ലാദേശിന്റെ വ്യാവസായിക ഉല്‍പാദനം 48 ശതമാനവും വിയറ്റ്‌നാമിന്റേത് 29 ശതമാനവും വര്‍ധിച്ചു. 29 ശതമാനമാണ് ചൈനയുടെ വളര്‍ച്ച.

നേരത്തെ പ്രതിവര്‍ഷം വ്യാവസായി ഉല്‍പ്പാദന സൂചിക (ഇന്‍ഡക്‌സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍-ഐഐപി) 8-9 ശതമാനം വരെ വളര്‍ന്നിരുന്നു. ഇപ്പോള്‍ മൂന്ന് ശതമാനത്തിന് മേലെ വളര്‍ന്നാല്‍ വലിയ കാര്യമായി. 2014ന് ശേഷം ഐഐപി നാലു ശതമാനത്തിന് മുകളില്‍ വളര്‍ന്നിട്ടില്ല’ –

മദന്‍ സബ്‌നാവിസ്
ധനകാര്യ സ്ഥാപനമായ കെയര്‍ റേറ്റിങ്‌സിലെ സാമ്പത്തിക ശാസ്ത്രജ്ഞന്‍

കൂടുതല്‍ തൊഴില്‍ അവസരങ്ങളും ജീവിത നിലവാരവും മെച്ചപ്പെടുത്താന്‍ വ്യവസായിക ഉല്‍പ്പാദനം വര്‍ധിക്കേണ്ടതുണ്ടെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്

കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്

Published

on

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്‌ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന്‍ യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.

Continue Reading

india

ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

Published

on

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.

തിങ്കളാഴ്ച വൈകുന്നേരം ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുളള ട്രാക്കില്‍ അഞ്ജതരായ ആക്രമികള്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലീസ് പറഞ്ഞു. രാജധാനി എക്സ്പ്രസ് (20504) ട്രയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ഇടുകയും ഉടനെ റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോര്‍ട്ട്.

രാജധാനി എക്സ്പ്രസിന് പിന്നാലെ വന്ന കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം
നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴുവാവുകയായിരുന്നു. തിങ്കഴളാഴ്ച വൈകുന്നേരം സൂപ്രണ്ട് നീരജ് കുമാര്‍ ജാദൗണ്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ഗവണ്‍മെന്റ് റെയില്‍വെ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ലോക്കല്‍ പോലീസ് എന്നിടങ്ങളില്‍ നിന്നുളള സംഘങ്ങള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.

 

Continue Reading

india

ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു; യുപിയില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

ദലേല്‍നഗര്‍, ഉമര്‍ത്താലി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയിലാണ് സംഭവം.

Published

on

ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ച് ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ദലേല്‍നഗര്‍, ഉമര്‍ത്താലി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

ഇന്നലെ അജ്ഞാതരായ അക്രമികള്‍ ദലേല്‍നഗര്‍, ഉമര്‍ത്താലി സ്‌റ്റേഷനുകള്‍ക്കിടയിലുള്ള ട്രാക്കില്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലിസ് പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോകുകയായിരുന്ന രാജധാനി എക്‌സ്പ്രസ് (20504) ട്രെയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് ഉപയോഗിക്കുകയും അത് നീക്കം ചെയ്യുകയുകയുമായിരുന്നു. തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു.

രാജധാനി എക്‌സ്പ്രസിന് പിന്നാലെ എത്തിയ കാത്‌ഗോടം എക്‌സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴിവാക്കിയതായി പോലീസ് പറഞ്ഞു.

Continue Reading

Trending