Connect with us

india

മെയ്ക്ക് ഇന്‍ ഇന്ത്യ വെറും പൊള്ളയാണ്; ജിഡിപിയിലെ വ്യവസായ ഓഹരി 20 വര്‍ഷത്തെ താഴ്ന്ന നിരക്കില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി കടലാസില്‍ മാത്രമേ ഉള്ളൂ എന്ന് തെളിയിക്കുന്നതാണ് കണക്കുകള്‍.

Published

on

ന്യൂഡല്‍ഹി: 2019ല്‍ രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ചയില്‍ (ജിഡിപി) വ്യവസായ മേഖലയുടെ ഓഹരി 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെന്ന് ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും കണക്കുകള്‍. 27.5 ശതമാനം മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വ്യവസായ മേഖലയില്‍ നിന്നുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി കടലാസില്‍ മാത്രമേ ഉള്ളൂ എന്ന് തെളിയിക്കുന്നതാണ് കണക്കുകള്‍.

വ്യവസായ മേഖലയില്‍ ഏഷ്യയില്‍ തന്നെ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ച നാലാമത്തെ രാഷ്ട്രമാണ് ഇന്ത്യ. മ്യാന്മാര്‍, നേപ്പാള്‍, പാകിസ്താന്‍ രാഷ്ട്രങ്ങളാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്. അഞ്ചു വര്‍ഷത്തിനിടെ ജിഡിപിയിലെ വ്യവസായ-ഉത്പാദന ഓഹരി 250 ബേസിസ് പോയിന്റാണ് കുറഞ്ഞത്. മൂന്നു വര്‍ഷം മുമ്പ് വ്യവസായ സെക്ടറിന്റെ ഓഹരി 29.3 ശതമാനമായിരുന്നു. 2014ല്‍ മുപ്പത് ശതമാനവും. ഏഷ്യയില്‍ ഉടനീളം രാജ്യങ്ങളുടെ ജിഡിപിയില്‍ വ്യവസായ മേഖലുടെ പങ്ക് ശരാശരി 30.8 ശതമാനമാണ്.

ദക്ഷിണേഷ്യയില്‍ ബംഗ്ലാദേശും ശ്രീലങ്കയും ഇന്ത്യയേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളത് എന്ന് ഏഷ്യന്‍ ഡവല്പ്‌മെന്റ് ബാങ്കിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2019 വര്‍ഷത്തില്‍ ബംഗ്ലാദേശ് ജിഡിപിയുടെ 31.2 ശതമാനമാണ് വ്യവസായ മേഖലയില്‍ നിന്നുള്ളത്. തൊട്ടു മുമ്പിലുള്ള അഞ്ചു വര്‍ഷത്തേക്കാള്‍ 350 ബേസിസ് പോയിന്റ് കൂടുതല്‍. വിയറ്റ്‌നാമില്‍ ഇത് 38.3 ശതമാനമാണ്. 140 ബേസിസ് പോയിന്റിന്റെ വളര്‍ച്ച.

വന്‍ശക്തിയായ ചൈനയുടെ വ്യവസായ ഓഹരി 39.2 ശതമാനമാണ്. ചൈനയില്‍ 410 ബേസിസ് പോയിന്റിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അഞ്ചു വര്‍ഷത്തിനിടെ ഏഷ്യയില്‍ ഉടനീളം ശരാശരി 20 ബേസിസ് പോയിന്റിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായത്.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യയുടെ വ്യവസായ ഉല്‍പ്പാദനം-നിര്‍മാണം, ഖനനം, മാനുഫാക്ചറിങ്, വൈദ്യുതി- 17 ശതമാനം മാത്രമാണ് വര്‍ധിച്ചത്. എന്നാല്‍ ഇതേ വേളയില്‍ ബംഗ്ലാദേശിന്റെ വ്യാവസായിക ഉല്‍പാദനം 48 ശതമാനവും വിയറ്റ്‌നാമിന്റേത് 29 ശതമാനവും വര്‍ധിച്ചു. 29 ശതമാനമാണ് ചൈനയുടെ വളര്‍ച്ച.

നേരത്തെ പ്രതിവര്‍ഷം വ്യാവസായി ഉല്‍പ്പാദന സൂചിക (ഇന്‍ഡക്‌സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍-ഐഐപി) 8-9 ശതമാനം വരെ വളര്‍ന്നിരുന്നു. ഇപ്പോള്‍ മൂന്ന് ശതമാനത്തിന് മേലെ വളര്‍ന്നാല്‍ വലിയ കാര്യമായി. 2014ന് ശേഷം ഐഐപി നാലു ശതമാനത്തിന് മുകളില്‍ വളര്‍ന്നിട്ടില്ല’ –

മദന്‍ സബ്‌നാവിസ്
ധനകാര്യ സ്ഥാപനമായ കെയര്‍ റേറ്റിങ്‌സിലെ സാമ്പത്തിക ശാസ്ത്രജ്ഞന്‍

കൂടുതല്‍ തൊഴില്‍ അവസരങ്ങളും ജീവിത നിലവാരവും മെച്ചപ്പെടുത്താന്‍ വ്യവസായിക ഉല്‍പ്പാദനം വര്‍ധിക്കേണ്ടതുണ്ടെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ബോള്‍ ദേഗ’: വെടിനിര്‍ത്തല്‍ അവകാശവാദങ്ങളില്‍ ട്രംപിനെ ‘നുണയന്‍’ എന്ന് വിളിക്കാന്‍ ധൈര്യമുണ്ടോ? മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

ട്രംപ് കള്ളം പറയുകയാണെങ്കില്‍ അത് പറയൂ. പാര്‍ലമെന്റില്‍ പറയൂ,’ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിയെ വെല്ലുവിളിച്ചു.

Published

on

വെടിനിര്‍ത്തല്‍ അവകാശവാദത്തിന്റെ പേരില്‍ ട്രംപിനെ ‘നുണയന്‍’ എന്ന് വിളിക്കാന്‍ ധൈര്യമുണ്ടോയെന്ന് മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. ‘ബോള്‍ ദേഗ’ എന്തുകൊണ്ടാണ് പ്രധാനമന്ത്രി മിണ്ടാത്തത്? (ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലില്‍) ട്രംപ് കള്ളം പറയുകയാണെങ്കില്‍ അത് പറയൂ. പാര്‍ലമെന്റില്‍ പറയൂ,’ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിയെ വെല്ലുവിളിച്ചു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാനത്തിന് മധ്യസ്ഥത വഹിക്കുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതോടെ ചൊവ്വാഴ്ച ഓപ്പറേഷന്‍ സിന്ദൂരത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ പാര്‍ലമെന്റില്‍ തീപാറുന്ന ചര്‍ച്ച നടന്നു.

ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇടപെടലില്‍, ഓപ്പറേഷന്‍ സിന്ദൂരത്തിന് പിന്നിലെ മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തെയും പ്രവര്‍ത്തന തന്ത്രത്തെയും ചോദ്യം ചെയ്തു. ‘നിങ്ങള്‍ക്ക് ഇന്ത്യന്‍ സായുധ സേനയെ ഉപയോഗിക്കണമെങ്കില്‍, നിങ്ങള്‍ക്ക് 100% രാഷ്ട്രീയ ഇച്ഛാശക്തിയും പ്രവര്‍ത്തന സ്വാതന്ത്ര്യവും ആവശ്യമാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു. ‘1971-ല്‍, ഏഴാമത്തെ കപ്പല്‍ ഇന്ത്യയിലേക്ക് നീങ്ങുമ്പോള്‍, ഇന്ദിരാഗാന്ധി ജനറല്‍ മനേക്ഷയോട് ആറ് മാസമോ ഒരു വര്‍ഷമോ എടുക്കാന്‍ പറഞ്ഞു, അതിനെ പ്രവര്‍ത്തന സ്വാതന്ത്ര്യം എന്ന് വിളിക്കുന്നു. അതാണ് യഥാര്‍ത്ഥ രാഷ്ട്രീയ ഇച്ഛാശക്തി.

ട്രംപിന്റെ അവകാശവാദങ്ങളെ നേരിട്ട് നേരിടാനും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിയെ വെല്ലുവിളിച്ചു.

‘എന്തുകൊണ്ടാണ് പ്രധാനമന്ത്രി മിണ്ടാത്തത്? ട്രംപ് കള്ളം പറയുകയാണെങ്കില്‍ അത് പറയൂ. പാര്‍ലമെന്റില്‍ പറയൂ.’

അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയില്‍ പ്രതിധ്വനിച്ചു, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് ഇടനിലക്കാരനായി ട്രംപ് നിരവധി അവസരങ്ങളില്‍ അവകാശവാദമുന്നയിക്കുമ്പോള്‍ ഇന്ത്യ എന്തുകൊണ്ട് നിശബ്ദത പാലിക്കുന്നുവെന്ന് ചോദിച്ചു. വെടിനിര്‍ത്തലിന് ഇടനിലക്കാരനാണെന്ന് ട്രംപ് 29 തവണ സമ്മതിച്ചിട്ടും എന്തുകൊണ്ടാണ് ഇന്ത്യ ഇപ്പോഴും അത് അംഗീകരിക്കാന്‍ തയ്യാറാകാത്തത്? ഖാര്‍ഗെ ചോദിച്ചു.

Continue Reading

india

കന്യാസ്ത്രീകളുടെ അറസ്റ്റ്: സഭ അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ നാളെ പ്രതിഷേധം

പ്രതിഷേധത്തില്‍ വിവിധ സഭ നേതാക്കള്‍ പങ്കെടുക്കും.

Published

on

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിജെപിക്കെതിരെ സഭ അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ നാളെ പ്രതിഷേധം. നാളെ വൈകിട്ട് തിരുവനന്തപുരത്താണ് പ്രതിഷേധം. പ്രതിഷേധത്തില്‍ വിവിധ സഭ നേതാക്കള്‍ പങ്കെടുക്കും.

സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തും. തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തൃശൂര്‍ അതിരൂപതാ സഹായം മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

പാലക്കാട് രൂപതയുടെ നേതൃത്വത്തിലും പ്രതിഷേധം നടത്തും. പാലക്കാട് ബിഷപ്പ് പീറ്റര്‍ കൊച്ചുപുരക്കല്‍, സുല്‍പേട്ട് ബിഷപ്പ് ആന്റണി അമീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനവും പ്രതിഷേധ സംഗമവും നടത്തുന്നത്.

കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പാര്‍ലമെന്റിന് പുറത്ത് യുഡിഎഫ് എംപിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കന്യാസ്ത്രീകളെയല്ല, അവരെ ആക്രമിച്ച ഗുണ്ടകളെയാണ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്യേണ്ടതെന്ന് എംപിമാര്‍ പറഞ്ഞു.

Continue Reading

india

ഛത്തീസ്ഗഢ് കന്യാസ്ത്രീകള്‍ക്കെതിരായ നിയമദുരുപയോഗം, അടിയന്തിരമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ഇന്ത്യയുടെ ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തിനും ‘മനുഷ്യാവകാശങ്ങള്‍ക്കും നേരിട്ടുള്ള ഭീഷണിയാകുന്നു.’

Published

on

ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകള്‍ക്കെതിരെ വ്യാജ കുറ്റങ്ങള്‍ ചുമത്തിയതും അവരെ അറസ്റ്റ് ചെയ്ത് മോശമായി പെരുമാറിയതും മതപരമായ അസഹിഷ്ണുതയും നിയമ നിര്‍വ്വഹണ സംവിധാനങ്ങളുടെ ദുരുപയോഗവും രാജ്യത്ത് വര്‍ദ്ധിച്ചുവരുന്നതിന്റെ അതീവ ഗുരുതര ഉദാഹരണമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ഈ സംഭവം ക്രിസ്ത്യന്‍ സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിനോടൊപ്പം ഇന്ത്യയുടെ ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും നേരിട്ടുള്ള ഭീഷണിയാകുന്നു.

ഈ പ്രശ്‌നം അടിയന്തിരമായി പാര്‍ലമെന്റിലും ബന്ധപ്പെട്ട ഭരണകൂടങ്ങളിലുമായി ചര്‍ച്ച ചെയ്യുകയും ഉത്തരവാദിത്തക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് നോട്ടീസ് നല്‍കി.

കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കുകയും കുറ്റക്കാരെ നിയമപ്രകാരം ശിക്ഷിക്കുകയും ചെയ്യണം. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ സംയുക്ത ഉത്തരവാദിത്വമാണ് എന്നും ഇ.ടി കൂട്ടി ചേര്‍ത്തു.

Continue Reading

Trending