Connect with us

kerala

വിലക്കയറ്റവും അഴിമതിയും; ഇടത് ദുര്‍ഭരണത്തില്‍ ജനജീവിതം ദുസ്സഹമായി: മുസ്‌ലിം ലീഗ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിന് വേണ്ടി തെയ്യാറാക്കപ്പെട്ട വോട്ടര്‍ പട്ടികയില്‍ കണ്ടെത്തിയ വ്യാപക ക്രമക്കേടിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും യോഗം വ്യക്തമാക്കി.

Published

on

വിലക്കയറ്റവും അഴിമതിയും സ്വജനപക്ഷപാതവും കാരണം ഇടത് ദുര്‍ഭരണത്തില്‍ ജനജീവിതം ദുസ്സഹമായി മാറിയെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി. സാധാരണക്കാരെ തീരെ ഗൗനിക്കാതെയാണ് ഇന്ധന സെസ് വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ജനവിരുദ്ധ നയങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. നിത്യോപയോഗ സാധനങ്ങള്‍ക്കും നിര്‍മ്മാണ സാമഗ്രികള്‍ക്കും വില കുതിച്ചുയരുകയാണ്. സാധാരണക്കാര്‍ ജീവിക്കാന്‍ വഴിയില്ലാതെ നെട്ടോട്ടമോടുമ്പോള്‍ മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേര് പറഞ്ഞ് അവരെ മണിക്കൂറുകളോളം വഴിയില്‍ തടഞ്ഞുനിര്‍ത്തുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളിലും മരണ വീടുകളില്‍ പോലും പ്രതിഷേധം ഭയന്ന് കറുത്ത വസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയാണ്. കേരള ചരിത്രത്തില്‍ ഇന്നേവരെ ഒരു മുഖ്യമന്ത്രിയും ഈ രീതിയില്‍ ജനങ്ങളെ ഭയന്ന് ഒളിച്ചോടിയിട്ടില്ല. – പ്രവര്‍ത്തക സമിതി യോഗം കുറ്റപ്പെടുത്തി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിന് വേണ്ടി തെയ്യാറാക്കപ്പെട്ട വോട്ടര്‍ പട്ടികയില്‍ കണ്ടെത്തിയ വ്യാപക ക്രമക്കേടിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും യോഗം വ്യക്തമാക്കി. വിജയിച്ച എം.എസ്.എഫ് യു.യു.സിമാരെ പൂര്‍ണമായും ലിസ്റ്റില്‍ ഉള്‍പ്പെടുത്തപ്പെട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് നടക്കാത്ത ക്യാമ്പസുകളില്‍ എസ്.എഫ്.ഐയുടെ പേരിലുള്ള യു.യു.സിമാരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഈ അനീതിക്കെതിരെ എം.എസ്.എഫ് നടത്തുന്ന സമരത്തിനും ഇടത് ദുര്‍ഭരണത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന നിരന്തര സമരങ്ങള്‍ക്കും യോഗം പിന്തുണ പ്രഖ്യാപിച്ചു.

ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിന്‍ സംബന്ധിച്ച് യോഗം വിലയിരുത്തി. വാര്‍ഡ് മുതല്‍ സംസ്ഥാന തലം വരെയുള്ള സംഘടനാ തെരഞ്ഞെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. അടുത്തിടെ മരണപ്പെട്ട ടി.ഇ അബ്ദുല്ല, പണാറത്ത് കുഞ്ഞുമുഹമ്മദ്, വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവര്‍ക്കു വേണ്ടിയും അരിയില്‍ ഷുക്കൂറിന് വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥന നടത്തി. മാര്‍ച്ച് നാലിന് സംസ്ഥാന കൗണ്‍സില്‍ യോഗവും മാര്‍ച്ച് അഞ്ചിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കേരള സര്‍ക്കാരിന്റെ മികച്ച നഗരസഭക്കുള്ള സ്വരാജ് ട്രോഫി നേടിയ തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടിയെ ഉപഹാരം നല്‍കി ആദരിച്ചു.

കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്്ദുല്‍ വഹാബ് എം.പി, ദേശീയ സീനിയര്‍ വൈസ് പ്രസിഡണ്ട് ഡോ. എം.പി അബ്്ദുസ്സമദ് സമദാനി, ഉന്നതാധികാര സമിതി അംഗങ്ങളായ കെ.പി.എ മജീദ്, ഡോ. എം കെ മുനീര്‍, സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, എം.സി മായിന്‍ ഹാജി, പി.എച്ച് അബ്്ദുസ്സലാം ഹാജി, കെ.കുട്ടി അഹമ്മദ് കുട്ടി, ടി.പി.എം സാഹിര്‍, ഡോ. സി.പി ബാവ ഹാജി, സി.എ.എം.എ കരീം, കെ.ഇ അബ്്ദുറഹിമാന്‍, അബ്്ദുറഹിമാന്‍ കല്ലായി, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, കെ.എം ഷാജി, അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, അബ്്ദുറഹ്മാന്‍ രണ്ടത്താണി, സി.എച്ച് റഷീദ്, ബീമാപ്പള്ളി റഷീദ്, പി.എം സാദിഖലി, ഷാഫി ചാലിയം, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.കെ ബഷീര്‍, പി അബ്്ദുല്‍ ഹമീദ്, അഡ്വ. യു എ ലത്തീഫ്, പി ഉബൈദുള്ള, ടി.വി ഇബ്രാഹിം, കുറുക്കോളി മൊയ്തീന്‍, നജീബ് കാന്തപുരം, എ.കെ.എം അഷ്്‌റഫ്, പ്രവര്‍ത്തക സമിതി അംഗങ്ങളും ജില്ലാ പ്രസിഡണ്ട് ജനറല്‍ സെക്രട്ടറിമാരും പോഷക ഘടകം പ്രതിനിധികളുമായ പി.കെ അബ്്ദുറബ്ബ്, സി മമ്മൂട്ടി, എം.സി ഖമറുദ്ദീന്‍, പാറക്കല്‍ അബ്്ദുള്ള, എ അബ്്ദുറഹിമാന്‍, അഡ്വ. കരീം ചേലേരി, പി കെ അബ്്ദുള്ള, കെ കെ അഹമ്മദ് ഹാജി, ടി മുഹമ്മദ്, ഉമ്മര്‍ പാണ്ടികശാല, എം.എ റസാഖ് മാസ്റ്റര്‍, എന്‍.സി അബൂബക്കര്‍, കെ.എ ഖാദര്‍ മാസ്റ്റര്‍, എം.സി വടകര, സി.വി.എം വാണിമേല്‍, സി കെ സുബൈര്‍, അഷ്‌റഫ് കോക്കൂര്‍, എം അബ്്ദുള്ളക്കുട്ടി, പി.എ ജബ്ബാര്‍ ഹാജി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, സി.പി സൈതലവി, ടി പി അഷ്‌റഫലി, പി എം എ സമീര്‍, കെ പി മുഹമ്മദ് കുട്ടി, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, ഹനീഫ മൂന്നിയൂര്‍, എ.പി ഉണ്ണികൃഷ്ണന്‍, അഡ്വ. എം റഹ്്മത്തുള്ള, സയ്യിദ് അഹമ്മദ് ബാഫഖി, കെ.പി മറിയുമ്മ, കളത്തില്‍ അബ്്ദുള്ള, മരക്കാര്‍ മാരായമംഗലം, സി എ മുഹമ്മദ് റഷീദ്, പി എം അമീര്‍, കെ എം അബ്്ദുല്‍ മജീദ്, അഡ്വ. വി ഇ അബ്്ദുല്‍ ഗഫൂര്‍, ഹംസ പറക്കാട്ട്, കെ എം എ ഷുക്കൂര്‍, അഡ്വ. എച്ച് ബഷീര്‍ കുട്ടി, അസീസ് ബഡായില്‍, മുഹമ്മദ് റഫീഖ്, ടി എം ഹമീദ്, സമദ് മേപ്രത്ത്, എം അന്‍സാറുദ്ദീന്‍, അഡ്വ. സുല്‍ഫീക്കര്‍ സലാം, നൗഷാദ് യൂനുസ്, കണിയാപുരം ഹലീം, പി.കെ ഫിറോസ്, സുഹറ മമ്പാട്, അഡ്വ. പി. കുല്‍സു, അഹമ്മദ് കുട്ടി ഉണ്ണികുളം, യു.സി രാമന്‍, അഡ്വ. മുഹമ്മദ് ഷാ, സി.കെ നജാഫ്, വി.കെ.പി ഹമീദലി, അബ്ദുല്ല ഫാറൂഖി, പി കെ നവാസ്, അസീസ് നരിക്കുനി ചര്‍ച്ചയില്‍ പങ്കെടുത്തു. സി.പി ചെറിയ മുഹമ്മദ് നന്ദി പറഞ്ഞു.

 

kerala

സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷയില്‍ കോപ്പിയടി; 112 വിദ്യാർഥികളുടെ പരീക്ഷാഫലം റദ്ദാക്കി

മാപ്പപേക്ഷ പരിഗണിച്ച്‌ ഇവർക്ക് സേ പരീക്ഷ എഴുതാൻ അനുമതി നല്‍കി.

Published

on

സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയില്‍ കോപ്പിയടി നടന്നതായി പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കണ്ടെത്തല്‍.ക്രമക്കേട് നടത്തിയ 112 വിദ്യാർഥികളുടെ പരീക്ഷാഫലം റദ്ദാക്കി.

വിദ്യാർഥികള്‍ക്കായി നടത്തിയ ഹിയറിങ്ങിനു ശേഷമാണ് നടപടി. മാപ്പപേക്ഷ പരിഗണിച്ച്‌ ഇവർക്ക് സേ പരീക്ഷ എഴുതാൻ അനുമതി നല്‍കി.പരീക്ഷാ മുറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും നടപടി നേരിടേണ്ടി വരും.

Continue Reading

kerala

ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി; രോ​ഗിക്ക് ദാരുണാന്ത്യം

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദാരുണസംഭവം നടന്നത്.

Published

on

കോഴിക്കോട് ന​ഗരത്തിൽ വാഹനാപകടം. രോ​ഗിയുമായി പോയ ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി. വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു.

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദാരുണസംഭവം നടന്നത്. നാദാപുരം സ്വദേശി സുലോചന (57)ആണ് മരിച്ചത്. മലബാർ മെഡിക്കൽ കോളേജിൽനിന്ന് ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയാണ് സംഭവം.

സമീപത്തെ കടയിലേക്കും തീ പടർന്നു. കനത്ത മഴയും അപകടത്തിന് കാരണമായി. ആംബുലന്‍സിലുണ്ടായിരുന്നവരെ ആശുപത്രിയലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

Continue Reading

kerala

സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയില്‍ 4.76 കോടിയുടെ ക്രമക്കേട്; സിപിഎം നേതാവ് ഒളിവില്‍

സഹകരണ സംഘം സെക്രട്ടറി കെ. രതീശന്‍ അംഗങ്ങളറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണ്ണപ്പണയ വായ്പ എടുത്തെന്നാണ് പരാതി.

Published

on

സി.പി.എം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ വന്‍ ക്രമക്കേട്. സഹകരണ സംഘം സെക്രട്ടറി കെ. രതീശന്‍ അംഗങ്ങളറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണ്ണപ്പണയ വായ്പ എടുത്തെന്നാണ് പരാതി. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആദൂര്‍ പോലീസ് കേസെടുത്തു.

ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗം കെ. രതീശനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രാഥമിക പരിശോധനയില്‍ 4 കോടി 75 ലക്ഷത്തി 99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വര്‍ണ്ണം ഇല്ലാതെ 7 ലക്ഷം രൂപ വരെ അനുവദിച്ചതായി പരിശോധനയില്‍ വ്യക്തമായി. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. രതീശന്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു.

Continue Reading

Trending