Connect with us

Video Stories

ഐ.എന്‍.എല്‍ വിഭാഗീയത; വിമത കണ്‍വന്‍ഷനില്‍ പങ്കെടുത്ത വഹാബിനെതിരെ നടപടിക്ക് സാധ്യത

Published

on

മലപ്പുറം: ദേശീയ പ്രസിഡന്റിന്റെ നിര്‍ദേശത്തെ തള്ളി മലപ്പുറത്ത് വിളിച്ചു ചേര്‍ത്ത ഐ.എന്‍.എല്‍ പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ ഉദ്ഘാടകനായി എത്തിയ ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റിനെതിരെ നടപടി വന്നേക്കും. ഇതോടെ ഐ.എന്‍.എല്ലില്‍ കാലങ്ങളായി നിലനിന്നിരുന്ന വിഭാഗീയ പ്രശ്‌നങ്ങള്‍ വലിയ പൊട്ടിത്തെറിയിലെത്തിയിരിക്കുകയാണ്. ഈ മാസം ഇരുപത്തി ഒന്നിന് കണ്ണൂരില്‍ ചേരുന്ന പാര്‍ട്ടി സംസ്ഥാന കൗണ്‍സിലിലോ അതിന് മുമ്പോ വഹാബിനും പരിപാടിയുടെ സംഘാടകര്‍ക്കുമെതിരായി അച്ചടക്ക നടപടി വരുമെന്നാണ് സൂചന. മലപ്പുറത്തെ ഔദ്യോഗിക ജില്ലാ കമ്മിറ്റിയും പരിപാടിക്കെതിരെ രംഗത്തുവന്നിരുന്നു. മലപ്പുറം ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പുതിയ ഗ്രൂപ്പ് പോര് സജീവമായത്. പാര്‍ട്ടിയിലെ ഭിന്നത പരിഹരിക്കാന്‍ ദേശീയ, സംസ്ഥാന നേതാക്കള്‍ ഇടപ്പെട്ട് പലതവണ സമവായ നീക്കങ്ങളുണ്ടാക്കിയെങ്കിലും ഇതെല്ലാം പരാജയപ്പെടുകയായിരുന്നു. ചര്‍ച്ച പരാജയപ്പെടുന്നതിന്റെ കാരണം സംസ്ഥാന പ്രസിഡന്റാണെന്നാണ് ആരോപണം. ജില്ലയിലെ ഔദ്യോഗിക കമ്മിറ്റിക്കെതിരെ സംസ്ഥാന പ്രസിഡന്റ് വിമത വിഭാഗത്തെ സഹായിക്കുന്നുവെന്നും ആരോപണം ഉയര്‍ന്നു. ദേശീയ പ്രസിഡന്റ് നേരിട്ട് വിലക്കിയ പരിപാടിക്ക് വഹാബ് എത്തിയതോടെ ഇവരുടെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മലപ്പുറത്തെ വിമത വിഭാഗം കണ്‍വന്‍ഷന്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആറിനാണ് ജില്ലാ കമ്മിറ്റി ദേശീയ, സംസ്ഥാന കമ്മിറ്റികള്‍ക്ക് പരാതി നല്‍കിയത്. പൊന്നാനിയില്‍ ജില്ലാ കമ്മിറ്റി നടത്തിയ ശില്‍പശാലക്ക് ക്ഷണിച്ചിട്ടും പങ്കെടുക്കാതെ മാറി നിന്ന വഹാബ് മലപ്പുറത്ത് പങ്കെടുത്തത് നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ വലിയ അമര്‍ഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. കണ്‍വന്‍ഷനില്‍ പങ്കെടുത്തവരില്‍ ഏറിയ വിഭാഗവും പാര്‍ട്ടിക്ക് പുറത്തുള്ളവരും പല കാരണങ്ങളാലും പാര്‍ട്ടിയുമായി അകന്ന് നില്‍ക്കുന്നവരുമാണെന്നാണ് ഔദ്യോഗിക വിഭാഗം അവകാശപ്പെടുന്നത്. പരിപാടിയിലേക്ക് ക്ഷണിച്ചിരുന്ന ഇടതുപക്ഷ മുന്നണി നേതാക്കളും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളാരും പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending