Connect with us

Culture

ഇറാന്‍ സര്‍ക്കാറിനെതിരെ കൂറ്റന്‍ പ്രതിഷേധ റാലികള്‍; വ്യാപക അറസ്റ്റ്

Published

on

തെഹ്‌റാന്‍: ഇറാനില്‍ രണ്ടു ദിവസമായി സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധ റാലികള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. അഴിമതിയും ജീവിത നിലവാരത്തകര്‍ച്ചയും ആരോപിച്ച് നൂറുകണക്കിന് ആളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ തെരുവിലിറങ്ങിയത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിയമവിരുദ്ധ പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് ഇറാന്‍ ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടു. പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നത് നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആഭ്യന്തര മന്ത്രി അബ്ദുറഹ്മാന്‍ റഹ്മാനി ഫസ്‌ലി മുന്നറിയിപ്പുനല്‍കി. ഭരണകൂടത്തിനെതിരെ ഇറങ്ങിത്തിരിച്ചിരിക്കുന്നവര്‍ വിപ്ലവ വിരോധികളും വിദേശ ശക്തികളുടെ ഏജന്റുമാരുമാണെന്ന് ഇറാന്‍ അധികാരികള്‍ ആരോപിച്ചു.

തെഹ്‌റാന്‍ സര്‍വകലാശാലയിലും മറ്റു ചില പ്രദേശങ്ങളിലും ചെറുസംഘങ്ങള്‍ ഇന്നലെയും ഒത്തുകൂടി. ശനിയാഴ്ച നടന്ന റാലികളില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. വ്യാഴാഴ്ച മഷ്ഹദ് നഗരത്തിലായിരുന്നു പ്രതിഷേധങ്ങളുടെ തുടക്കം. വിലവര്‍ധനവില്‍ പ്രതിഷേധിച്ചും പ്രസിഡന്റ് ഹസന്‍ റൂഹാനിയോട് അമര്‍ഷം പ്രകടിപ്പിച്ചുമായിരുന്നു മഷ്ഹദില്‍ ജനം തെരുവിലിറങ്ങിയത്. ഭരണകൂടത്തിനെതിരെ അതിരുവിട്ട മുദ്രാവാക്യങ്ങള്‍ മുഴക്കിയ 52 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് വെള്ളിയാഴ്ച മറ്റു നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു. ചില നഗരങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പിരിഞ്ഞുപോകാന്‍ വിസമ്മതിച്ചവര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. 2009ലെ പരിഷ്‌കരണവാദ റാലികള്‍ക്കു ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് ഇറാന്‍ കഴിഞ്ഞ ദിവസം സാക്ഷ്യംവഹിച്ചത്. പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഇയോട് രാജിവെക്കാന്‍ ആവശ്യപ്പെടുന്ന ഒരു വീഡിയോ സന്ദേശം ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് മറുപടിയായി ഇന്നലെ ഭരണകൂടത്തിന്റെ അനുകൂലികളും തെരുവിലിറങ്ങി. ഭരണകൂടത്തിന്റെ എതിരാളികളാണ് പ്രതിഷേങ്ങള്‍ക്കു പിന്നിലെന്ന് ഇറാന്‍ വൈസ് പ്രസിഡന്റ് ഇസ്ഹാഖ് ജഹാംഗീരി പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിലാണ് ഇപ്പോഴത്തെ സംഭവങ്ങളെങ്കിലും അതിനു പിന്നില്‍ ചിലരൊക്കെ ഉള്ളതായി സംശയിക്കുന്നു. ഭരണകൂടത്തിന് ദ്രോഹം ചെയ്യാമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ മറ്റു ചിലരാണ് ആ തിരമാലയില്‍ സഞ്ചരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിഷേധങ്ങളെ പൊലീസ് ശക്തമായി നേരുമെന്ന് തെഹ്‌റാന്‍ ഗവര്‍ണര്‍ ജനറല്‍ അറിയിച്ചു.

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending