Connect with us

News

റൊണാള്‍ഡോ കേവലമൊരു പകരക്കാരന്‍ മാത്രമോ?

തങ്ങള്‍ക്കു വിജയിക്കാന്‍ റൊണാള്‍ഡോ അനിവാര്യനല്ലെന്നു തെളിയിക്കുക മാത്രമല്ല മാനേജര്‍ ഫെര്‍ണാണ്ടോ സാന്റ്‌റോസ് ചെയ്തത് മറിച്ചു റൊണാള്‍ഡോ എന്ന അതികായനു പകരം റാമോസ് എന്ന പുതിയൊരു താരപ്പിറവിക്കു വഴിയൊരുക്കുക കൂടിയായിരുന്നു.

Published

on

എസ് എ എം ബഷീര്‍

ഈ ഭൂമുഖത്തെ ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പടിയിറക്കം തുടങ്ങിയോ? ചര്‍ച്ചയാണ് എവിടെയും.
ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെയും വാര്‍ത്താ മാധ്യമങ്ങളുടെ യും നിരീക്ഷകരുടെയും ഫുട്ബാള്‍ പണ്ഡിതന്മാരുടേയും ചൂടേറിയ ചര്‍ച്ചകള്‍ കൊഴുക്കുമ്പോഴും ഡിസംബര്‍ ആറു ചൊവ്വാഴ്ച ഖത്തര്‍ ലുസൈല്‍ സ്‌റ്റേഡിയ ത്തില്‍ 89000 ത്തോളം കാണികള്‍ക്ക് മുന്‍പില്‍ വെച്ച് നടന്ന ആ അപമാനം പക്ഷെ റൊണാള്‍ഡോ എന്ന ഫുട്ബാള്‍ നായകന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ല.

Goncalo Ramos dazzles the soccer world in debut for Portugal

പകരം കളിക്കാരുടെ ക്യൂവില്‍ സൈഡില്‍ ഇരിക്കുന്ന റൊണാള്‌ഡോയുടെ മുഖത്തിനു നേരെ ക്യാമറകള്‍ മിഴികള്‍ തുറന്നു കൊണ്ടേ ഇരുന്നപ്പോള്‍ ഗ്യാലറികള്‍ തിങ്ങി നിറഞ്ഞു ആവേശക്കടല്‍ തീര്‍ത്ത ആരാധകര്‍ അപ്പോഴും റൊണാള്‍ഡോ യുടെ പേര്‍ ആര്‍ത്തു വിളിക്കുകയായിരുന്നു..
സത്യത്തില്‍ എന്താണ് പോര്‍ച്ചുഗല്‍ ടീമില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്?

റൊണാള്‍ഡോ ഇല്ലെങ്കി ലും തങ്ങള്‍ വിജയിക്കും എന്ന് പോര്‍ച്ചുഗലിന്റെ ടീം ലോകത്തിനു കാണിച്ചു കൊടുത്തി രിക്കുന്നു എന്ന സത്യം അംഗീകരിച്ചു കൊണ്ട് തന്നെ ചോദിക്കേണ്ടി വരുന്നു.
2003ല്‍ റൊണാള്‍ഡോ ആദ്യമായി പോര്‍ച്ചുഗലിന്റെ ബൂട്ടണിഞ്ഞു കളിക്കാനിറങ്ങുമ്പോള്‍ കൃത്യമായി രണ്ടു വയസ്സും രണ്ടു മാസവും പ്രായമുണ്ടായിരുന്ന ഗോണ്‍സാലോ റാമോസ് എന്ന ആ കൈക്കുഞ്ഞ് റൊണാള്‍ഡോയെന്ന വിശ്വ പ്രസിദ്ധ കളിക്കാരനെ ബെഞ്ചിലിരുത്തി ഹാട്രിക്ക് ഗോള്‍ വര്‍ഷത്തോടെ ലോകത്തെ വിസ്മയിപ്പിച്ചിരിക്കുന്നു.

കളിയുടെ പതിനേഴാം മിനിട്ടിലും അന്‍പത്തി ഒന്നാം മിനിട്ടിലും അറുപത്തി യേഴാം മിനിട്ടിലും റാമോസ് എന്ന ആ 21 വയസ്സുകാരന്‍ പന്ത് വലയിലാക്കിയപ്പോള്‍ അമ്പരന്നത് ലോകമാകെ ഖത്തര്‍ ലോകകപ്പ് കണ്ടു കൊണ്ടിരിക്കുന്ന കോടി ക്കണ ക്കിന് ഫുട്ബാള്‍ പ്രേമികളാണ്. ഈ ഗോള്‍ വര്ഷം സ്വിസ് പടയുടെ ആത്മവീര്യം ചോര്‍ത്തിക്കളഞ്ഞു. റൊണാള്‍ഡോക്ക് പകരം ക്യാപ്റ്റനായി വന്ന പെപ്പെയും റാഫേല്‍ ഗുരീറോ യും റാഫേല്‍ ലിയാവോയും ഇടയ്ക്കു ഓരോ ഗോള്‍ വീതം നേടി ലീഡ് ഉറപ്പി ച്ചു 6 – 1 നു സ്വിസ് പടയെ തകര്‍ത്ത് തരിപ്പണമാക്കിയപ്പോള്‍ തകര്‍ന്നു വീണത് റൊണാള്‌ഡോ എന്ന ഫുട്ബാള്‍ നായകന്റെ താര പരിവേഷം കൂടിയാണ്.

തങ്ങള്‍ക്കു വിജയിക്കാന്‍ റൊണാള്‍ഡോ അനിവാര്യനല്ലെന്നു തെളിയിക്കുക മാത്രമല്ല മാനേജര്‍ ഫെര്‍ണാണ്ടോ സാന്റ്‌റോസ് ചെയ്തത് മറിച്ചു റൊണാള്‍ഡോ എന്ന അതികായനു പകരം റാമോസ് എന്ന പുതിയൊരു താരപ്പിറവിക്കു വഴിയൊരുക്കുക കൂടിയായിരുന്നു.
റൊണാള്‍ഡോയെ ആഘോഷിക്കുന്ന മാധ്യമങ്ങളും ലോകമെമ്പാടുമുള്ള ആരാധകരും അത്ഭുതത്തോടെയാണ് ആ കാഴ്ച കണ്ടു നിന്നത്.

ഗോണ്‍സാലോ റാമോസ് തന്നെ പറഞ്ഞത് ലോക കപ്പു മത്സരങ്ങളില്‍ തന്റെ ടീമിനുവേണ്ടി തുടക്കത്തിലേ ഇറങ്ങുമെന്നും ഇങ്ങനെ ഹാട്രിക് ഗോളുകള്‍ അടിക്കാന്‍ കഴിയുമെന്നും തന്റെ വിദൂര സ്വപ്നങ്ങളില്‍ പോലും കരുതിയിരുന്നില്ല എന്നാണ്.
കളിയുടെപതിനേഴാം മിനുട്ടില്‍ സ്വിസ് ഗോള്‍ കീപ്പറെ നിസ്സഹായനായി നിര്‍ത്തി തന്റെ ഇടങ്കാലുകൊണ്ട് റാമോസ് സ്വിസ്സ് ഗോള്‍ പോസ്റ്റിലേക്ക് പായിച്ച ആ പന്ത് നെഞ്ചേറ്റിയത് ലുസൈല്‍ സ്‌റ്റേഡിയത്തിലെ പതിനായിരങ്ങള്‍ മാത്രമല്ല ലോകത്തിലെ കോടിക്കണക്കിനു ഫുട്ബാള്‍ ആരാധകര്‍ കൂടിയായിരുന്നു. അങ്ങനെ ആ ഇടങ്കാല്‍ ഗോള്‍ ചരിത്രത്തിന്റെ ഭാഗമായി മാറി.
സൌമ്യനായ ആ ‘പാവം’ ചെറുപ്പക്കാരന്‍ തുടര്‍ന്ന് രണ്ടു തവണയും സ്വിസ് വല കുലുക്കിയപ്പോള്‍ പിറന്നു വീണത് ഈ ലോക കപ്പിലെ റിക്കാര്‍ഡു മാത്രമല്ല ഒരു പുതിയ ഫുട്‌ബോള്‍ താരം കൂടിയാണ്. പതിനേഴാം മിനുട്ടില്‍ ആ ഗോള്‍ എങ്ങനെ പറന്നു പോസ്റ്റില്‍ വീണുവെന്ന് പലരും അത്ഭുതം കൂറി.

സ്വന്തം ടീമിന്റെ വിശ്വ പ്രസിദ്ധനായ ക്യാപ്റ്റനെ മൂലക്കിരുത്തി ഫെര്‍ണാണ്ടോ സാന്റോസ് നടത്തിയ പരീക്ഷണം പക്ഷെ വിജയിച്ചു. അതൊരു കൈവിട്ട കളി തന്നെ ആയിരുന്നു. മത്സരത്തില്‍ പോര്‍ച്ചുഗല്‍ എങ്ങാനും തോറ്റിരുന്നുവെങ്കില്‍ മാനേജരുടെ അവസ്ഥ എന്താകുമായിരുന്നുവെന്ന് ഊഹിക്കാന്‍ പോലും പറ്റില്ല.

തുടരെത്തുടരെ ഗോളുകള്‍ തങ്ങളുടെ പോസ്റ്റിലേക്ക് വീണു കൊണ്ടിരുന്ന പ്പോള്‍ സ്വിസ് കളിക്കാര്‍ അടപടലം പതറി. അവരുടെ ഡിഫന്‍സും തകര്‍ന്നു. ഫോര്‍ വേഡ്കളുടെ മുന്നേറ്റം ചിന്നിച്ചിതറി.
ഈ വേള്‍ഡ് കപ്പിലെ പോര്‍ച്ചുഗലിന്റെ ഈ കളി ഏറ്റവും മികച്ച തായിരുന്നു. അതില്‍ റൊണാള്‍ഡോയുടെ റോള്‍ ആകട്ടെ എഴുപത്തി രണ്ടാം മിനുട്ടിലിറങ്ങി പതിനേഴു മിനിട്ട് മാത്രം ഗ്രൗണ്ടില്‍ ഓടി നടന്ന കേവലമൊരു പകരം കളിക്കാരന്‍ മാത്രമായിട്ടും.
എന്നിട്ടും സ്‌റ്റേഡിയ മാകെ മുഴങ്ങിക്കേട്ടത് റൊണാള്‍ഡോ റൊണാള്‍ഡോ എന്ന ആര്‍പ്പു വിളികള്‍ മാത്രം.

താനിറങ്ങിക്കളിച്ച പതിനേഴു മിനിട്ട് കൊണ്ട് പലപ്രദമായ ഒരു നീക്കം നടത്താന്‍ പോലും താരത്തിനു കഴിഞ്ഞുമില്ല. അടുത്ത കളിയില്‍ പരീക്ഷണം ആവര്‍ത്തിക്കുകയും റൊണാള്‍ഡോ എന്ന ക്യാപ്റ്റന്‍താരത്തെ കേവലമൊരു പകരക്കാരന്‍ മാത്രമായി ബെഞ്ചില്‍ ത്തന്നെ ഇരുത്തുകയും ചെയ്യുമെന്നുമുള്ള സൂചനയാണ് മാനേജര്‍ ഫെര്‍ണാണ്ടോ നല്‍കുന്നത്.
റൊണാള്‍ഡോയെന്ന സൂപ്പര്‍ താരത്തെ തുടക്കത്തിലെ ലൈന്‍ അപ്പില്‍ നിര്‍ത്താന്‍ പോലും കൂട്ടാക്കാതിരുന്ന ഫെര്‍ണാണ്ടോ പക്ഷെ പറയുന്നത് റൊണാള്‍ഡോയും താനുമായി ഒരു പ്രശ്‌നവും ഇല്ലെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആണെന്നുമാണ്.

പക്ഷെ സൌത്ത് കൊറിയയുമായി ഉള്ള കളിയില്‍ തന്നെ കേവലം പകരക്കാരനാക്കിയതിനെതിരെ റൊണാള്‍ഡോ നടത്തിയ രൂക്ഷമായ പ്രതികരണവും കൊറിയന്‍ കളിക്കാരനോടുള്ള മോശം പെരുമാറ്റവുമാണ് ഫെര്‌നാണ്ടോയെ ചൊടിപ്പിച്ചത് എന്നാണു പറഞ്ഞു കേള്‍ക്കുന്നത്. റൊണാള്‍ഡോ ഇല്ലാതെയും തങ്ങള്‍ക്കു കളിയില്‍ ജയിക്കനാകും എന്ന് ബോധ്യപ്പെടുത്താനാകും ഇനി ഇനി ഫെര്‍ണാണ്ടോ യുടെ ശ്രമം.

ഏറ്റവും രസകരമായ കാര്യം ഇന്നിപ്പോള്‍ കോടിക്കണക്കിനു ജനങ്ങള്‍ ആരാധിക്കുന്ന രണ്ടു സൂപ്പര്‍ താരങ്ങള്‍ റൊണാള്‍ഡോക്കും ലയണല്‍ മെസ്സിക്കും തങ്ങളുടെ ടീമിനെ ലോക കപ്പു ജയിപ്പിക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ്.
മെസ്സിയെക്കാള്‍ ആരാധകരുടെ എണ്ണം കൂടുതല്‍ ഉള്ള റൊണാള്‍ഡോ ഇത് വരെയായി 1142 കളികളിലായി 819 ഗോളുകളാണ് നേടിയത്.
മെസ്സിയാവട്ടെ 1020 കളികളിലായി 794 ഗോളുകളാണ് നേടിയിട്ടുള്ളത്. ബ്രസീലിന്റെ നെയ്മാര്‍ 122 കളികളിലായി 75 ഗോളുകളാണ് ഇത് വരെയായി നേടിയിട്ടുള്ളത്.

kerala

മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: 105 വീടുകളുടെ നിര്‍മ്മാണത്തിന് നിലമൊരുങ്ങുന്നു

Published

on

മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച വയനാട് പുനരധിവാസ പദ്ധതിക്ക് യാതൊരു മാറ്റവുമുണ്ടാകില്ലെന്നും ഉടൻ പ്രവൃത്തികൾ ആരംഭിക്കുമെന്നും ഉപസമിതി കൺവീനർ പി.കെ ബഷീർ എം.എൽ.എ പറഞ്ഞു. സർക്കാരിനെ വിശ്വസിച്ച് ഏഴു മാസം കടന്നുപോയത് കൊണ്ടാണ് ഭൂമി ഏറ്റെടുക്കാൻ വൈകിയത്.

മേപ്പാടി പഞ്ചായത്തിൽ കണ്ണായ സ്ഥലത്ത് ഭൂമി ഏറ്റെടുത്ത് ഇതിനകം തന്നെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി. 105 കുടുംബങ്ങൾക്കാണ് മുസ്ലിംലീഗ് വീട് നിർമ്മിച്ച് നൽകുന്നത്. ഭൂമി പ്ലോട്ടുകളായി തിരിക്കുന്ന ജോലികൾ ശനിയാഴ്ച തുടങ്ങും. ഈ മാസം 28ന് വീടുകളുടെ നിർമ്മാണം ആരംഭിക്കും. സമയ ബന്ധിതമായി പദ്ധതി പൂർത്തീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Continue Reading

india

കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അനിശ്ചിതത്വം. 2025-2026 സീസണ്‍ അനിശ്ചിതകാലത്തേക്ക് നീട്ടി. കരാര്‍ സംബന്ധിച്ച് തീരുമാനം ആകാത്തതിനാല്‍ മുന്നോട്ടു പോകാനാവില്ലെന്ന് സംഘാടകര്‍ അറിയിച്ചു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്.

എഫ്എസ്ഡിഎല്ലിനും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ഇടയിലുള്ള മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് സെപ്തംബറില്‍ ആരംഭിക്കേണ്ട സീസണാണ് സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്ന് നീട്ടിയിരിക്കുന്നത്. കരാര്‍ പുതുക്കാതെ സീസണ്‍ തുടങ്ങാനാവില്ലെന്ന് എഫ്എസ്ഡിഎല്‍ എഐഎഫ്എഫിനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു. റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലാണ് ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (FSDL). 2010 ല്‍ ഒപ്പുവച്ച എംആര്‍എ 2025 ഡിസംബറില്‍ അവസാനിക്കാനിരിക്കുകയാണ്.

നിലവിലെ കരാര്‍ അനുസരിച്ച്, 15 വര്‍ഷത്തേക്ക് ഐഎസ്എല്‍ നടത്തുന്നതിന് എഫ്എസ്ഡിഎല്‍ പ്രത്യേക വാണിജ്യ, പ്രവര്‍ത്തന അവകാശങ്ങള്‍ കൈവശം വച്ചിട്ടുണ്ട്. ലീഗിന്റെ ഭരണത്തില്‍ ഒരു പ്രധാന പുനഃസംഘടന എഫ്എസ്ഡിഎല്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐഎസ്എല്‍ ക്ലബ്ബുകള്‍ (60%), എഫ്എസ്ഡിഎല്‍ (26%), എഐഎഫ്എഫ് (14%) എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ള ഒരു ഹോള്‍ഡിംഗ് കമ്പനി സൃഷ്ടിക്കുന്നതാണ് പുതിയ മാതൃക. ഐഎസ്എല്‍ പ്രവര്‍ത്തനങ്ങളില്‍ എഫ്എസ്ഡിഎല്‍ കേന്ദ്ര നിയന്ത്രണം നിലനിര്‍ത്തുന്ന നിലവിലെ ചട്ടക്കൂടില്‍ നിന്നുള്ള ഒരു പ്രധാന മാറ്റമാണ് ഈ നിര്‍ദ്ദേശം.

എംആര്‍എ ചര്‍ച്ചകള്‍ കൈകാര്യം ചെയ്തതില്‍ കാര്യമായ വിമര്‍ശനം നേരിട്ട എഐഎഫ്എഫ്, 2025 ഏപ്രിലോടെ പുതിയ കരാറിന് അന്തിമരൂപം നല്‍കുന്നതില്‍ പരാജയപ്പെട്ടു. പകരം, സാഹചര്യം വിലയിരുത്തുന്നതിനായി ഫെഡറേഷന്‍ എട്ട് അംഗ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു, ഈ നീക്കം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ ഉള്‍പ്പെടെ നിരവധി പ്രധാന പങ്കാളികളില്‍ നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Continue Reading

kerala

നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ

നിമിഷപ്രിയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനമായി 8.67 കോടി രൂപ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്

Published

on

കോഴിക്കോട്: യമൻ ജയിലിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. ഒരു യമൻ പൗരൻ മുഖേന നിമിഷ പ്രിയയുടെ മോചനത്തിനായി മരിച്ചയാളുടെ കുടുംബവുമായി ബോബി ചെമ്മണ്ണൂർ ബന്ധപ്പെട്ടിട്ടുണ്ട്.

ദയാധനം സ്വീകരിക്കാൻ തയാറാണെന്ന് കുടുംബം പറഞ്ഞതായി യമൻ പൗരൻ അറിയിച്ചതായി ബോബി പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനമായി 8.67 കോടി രൂപ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. മോചനത്തിന് ആവശ്യമുള്ള തുക മലയാളികൾ പിരിച്ചെടുക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് യമൻ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. മോചന നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇതു സംബന്ധിച്ച ഉത്തരവ് വന്നത്. യമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ നിന്നാണ് ഉത്തരവ് ലഭിച്ചത്.

പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനിൽ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സൻആയിലെ മഹ്ദിയുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും മനുഷ്യാവകാശപ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞിരുന്നു.

വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി നേരത്തേ അനുമതി നൽകിയിരുന്നു. യമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ നിമിഷ പ്രിയയുള്ളത്. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പോലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending