Connect with us

More

ഇസ്രാഈലില്‍ ബാങ്ക് വിളി നിരോധന ബില്ലിന് പ്രാഥമിക അംഗീകാരം

Published

on

ടെല്‍അവീവ്: ഇസ്രാഈലിലെയും അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലെയും മുസ്്‌ലിം പള്ളികളില്‍നിന്ന് നമസ്‌കാര സമയം അറിയിക്കുന്നതിന് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിന്് വിലക്കേര്‍പ്പെടുത്തുന്ന ബില്ലിന് ഇസ്രാഈല്‍ പാര്‍ലമെന്റിന്റെ പ്രാഥമിക അനുമതി. ശക്തമായ വാഗ്വാദങ്ങള്‍ക്കൊടുവില്‍ നടത്തിയ വോട്ടെടുപ്പില്‍ 55 പേര്‍ ബില്ലിന് അനുകൂലിച്ചപ്പോള്‍ 48 അംഗങ്ങള്‍ എതിര്‍ത്തു. വംശീയ വിദ്വേഷ പ്രേരിതമാണ് ബില്ലെന്ന് പാര്‍ലമെന്റിലെ ഫലസ്തീന്‍ അംഗങ്ങള്‍ പറഞ്ഞു. ഇസ്രാഈലിലെ ഫലസ്തീന്‍ ന്യൂനപക്ഷത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ് ഇതെന്ന് ഫലസ്തീന്‍ അംഗം അഹ്മദ് തിബി പറഞ്ഞു.

അയ്മന്‍ ഒദെഹ് എന്ന ഫലസ്തീന്‍ അംഗം പ്രതിഷേധ സൂചകമായി ബില്‍ വലിച്ചുകീറി. എന്നാല്‍ മുസ്്‌ലിം പള്ളികള്‍ക്ക് സമീപം താമസിക്കുന്നവരെ ശബ്ദ മലിനീകരണത്തില്‍നിന്ന് രക്ഷിക്കാനാണ് ബില്‍ ലക്ഷ്യമിടുന്നതെന്ന് ഇസ്രാഈല്‍ ഭരണകൂടം പറയുന്നു. പുലര്‍ച്ചെ ഉച്ചഭാഷണിയിലൂടെയുള്ള ബാങ്ക് വിളി ആളുകളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നുവെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവരുടെ പ്രധാന വാദം. ഇസ്രാഈലിലെ ഫലസ്തീന്‍ മുസ്്‌ലിംകളുടെ മൗലികാവകാശങ്ങള്‍ അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ബില്ലിനെ എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നു.
ബില്ലിനെ തുര്‍ക്കിയും ജോര്‍ദാനും അപലപിച്ചു. ജറൂസലമിലെ മുസ്്‌ലിം പുണ്യകേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതില്‍ ജോര്‍ദാനുള്ള പങ്കിനെ അംഗീകരിക്കുന്ന സമാധാന കരാറിന്റെ ലംഘനമാണ് ഇതെന്ന് ജോര്‍ദാന്‍ വക്താവ് മുഹമ്മദ് മൊമാനി പറഞ്ഞു. ബില്‍ അംഗീകരിക്കാനാവില്ലെന്ന് തുര്‍ക്കി മതകാര്യ മേധാവി മെഹ്മത് ഗോര്‍മസ് വ്യക്തമാക്കി. ബില്ലിനെ ലംഘിച്ച് ജറൂസലമിലെ മുസ്്‌ലിം സമൂഹം ഒന്നടങ്കം ബാങ്കു വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലസ്തീനികളെ അടിച്ചൊതുക്കാനുള്ള റാസിസ്റ്റ് ബില്ലാണ് ഇതെന്ന് ഇസ്രാഈല്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നജ്‌വാന്‍ ബറെക്ദാര്‍ കുറ്റപ്പെടുത്തി. ബില്ലിന്റെ പ്രാഥമിക അവതരണം മാത്രമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഇനി മൂന്നു തവണ കൂടി പാര്‍ലമെന്റിന്റെ പരിഗണനക്കു വന്ന ശേഷമേ ബില്‍ നിയമമാകൂ. നിയമം ലംഘിക്കുന്നവര്‍ക്ക് 2700 ഡോളര്‍ പിഴ ചുമത്തും. 1967ലെ യുദ്ധത്തില്‍ അന്തരാഷ്ട്ര നിയമങ്ങളെ ധിക്കരിച്ച് ഇസ്രാഈല്‍ പിടിച്ചടക്കിയ കിഴക്കന്‍ ജറൂസലമിനെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്.

kerala

മഴക്കാലം തുടങ്ങി; പാമ്പിനെ സൂക്ഷിക്കണം;  ഇക്കാര്യങ്ങൾ മറക്കരുത്

Published

on

മഴക്കാലമായാൽ വീട്ടിലും പരിസരങ്ങളിലുമൊക്കെ പാമ്പുശല്യം കൂടാറുണ്ട്. അതുകൊണ്ടുതന്നെ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണവും ഉയരും. അശ്രദ്ധ മൂലം പാമ്പിന്റെ ആക്രമണത്തിന് ഇരയാകുന്നത് ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

വീടും പറമ്പുമൊക്കെ വൃത്തിയായി സൂക്ഷിക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കരിയില കൂടിക്കിടക്കുന്നതും തടിക്കഷ്ണം, ഓല, ഓട്, കല്ല് എന്നവ അടുക്കിവച്ചിരിക്കുന്ന സ്ഥലങ്ങളും പാമ്പിന്റെ പതിവ് വാസകേന്ദ്രങ്ങളാണ്. ഇവിടങ്ങളിൽ പാമ്പിനെ പെട്ടെന്ന് കണ്ടെത്താൻ കഴിയില്ലെന്നത് അപകടസാധ്യത കൂട്ടും. വിറകും മറ്റും സൂക്ഷിച്ചുവയ്ക്കുമ്പോൾ ഇവ തറയോട് ചേർത്തിടാതെ സ്റ്റാൻഡിലോ മറ്റോ അടുക്കിവയ്ക്കണം. പൊത്തുകൾ, മാളങ്ങൾ എന്നിവ വീട്ടുപരിസരത്തു ഉണ്ടെങ്കിൽ അവ ഉടൻ അടയ്ക്കണം.

അടുക്കള, ജലസംഭരണി എന്നിങ്ങനെ തണുപ്പ് കൂടുതലുള്ള ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. വീടിനുള്ളിലേക്കുള്ള ഓവുചാലുകൾ ഇടയ്ക്കിടെ വൃത്തിയാക്കുകയും പരിശോധിക്കുകയും വേണം. ഇവ കൃത്യമായി അടച്ചുവയ്ക്കാനും ശ്രദ്ധിക്കണം. വീട്ടിൽ കോഴിക്കൂടോ വളർത്തുമൃഗങ്ങളോ ഉണ്ടെങ്കിൽ അധിക ശ്രദ്ധ വേണം. കോഴിക്കൂട്ടിൽ പാമ്പ് വരുന്നതൊരു സ്ഥിരം സംഭവമാണ്. വളർത്തുമൃ​ഗങ്ങൾക്ക് ഭക്ഷണം നൽകുന്ന പാത്രത്തിൽ മിച്ചമുള്ളത് കഴിക്കാൻ എലികൾ വരുമ്പോൾ ഇവയെ ലക്ഷ്യംവച്ചും പാമ്പ് എത്തിയേക്കാം. അതുകൊണ്ടാണ് വളർത്തുമൃ​ഗങ്ങളുള്ളവർക്ക് പാമ്പിന്റെ കാര്യത്തിൽ കൂടുതൽ ജാ​ഗ്രത വേണമെന്ന് പറയുന്നത്.

വീട്ടിൽ ഇടുന്ന ചവിട്ടിയും ശ്രദ്ധിക്കാതെ പോകരുത്. ഇതിനടിയിൽ പാമ്പ് ചുരുണ്ടുകിടക്കുന്ന സംഭവങ്ങൾ പതിവാണ്. അതുകൊണ്ട് എന്നും ശ്ര​ദ്ധയോടെ ചവിട്ടി കുടഞ്ഞിടണം. ചെരുപ്പുകൾ പ്രത്യേകിച്ച് ഷൂ പോലുള്ളവ ഇടുന്നതിന് മുമ്പ് പരിശോധിക്കണം. ചെരിപ്പുകൾ അകത്ത് സൂക്ഷിക്കുന്നതാണ് നല്ലത്.

 പാമ്പുകളെ അകറ്റാൻ ചില പൊടികൈകൾ;

വീടിനുചുറ്റും വെളുത്തുള്ളി ചതച്ച് ഇടുകയോ വെളുത്തുള്ളി ചതച്ച് വെള്ളത്തിൽ കലക്കി ഇത് വീട്ടിലും ചുറ്റുപാടിലും തളിക്കുകയോ ചെയ്യാം.

സവോള ചതച്ചോ നീരെടുത്ത വെള്ളമോ വീടിനു ചുറ്റും വിതറാം. ഇതിലെ സൾഫറിന്റെ ഗന്ധം പാമ്പുകളെ അകറ്റും.

നാഫ്തലീൻ ഗുളിക, വിനാഗിരി, മണ്ണെണ്ണ എന്നിവ വീടിനു ചുറ്റും തളിയ്ക്കുന്നതും പാമ്പിനെ അകറ്റും.

വീടിന്റെ അതിരുകളിൽ ചെണ്ടുമല്ലി പോലുളള ചെടികൾ വച്ചുപിടിപ്പിക്കുന്നതും നല്ലതാണ്. ഈ പൂവിന്റെ ​ഗന്ധം പാമ്പിന് അലോസരമാണ്.

Continue Reading

kerala

പാലക്കാട് എഐ ക്യാമറ സ്ഥാപിച്ച പോസ്റ്റില്‍ വാഹനമിടിച്ചു; ക്യാമറ തകര്‍ന്നു

ഇടിച്ച വാഹനം നിര്‍ത്താതെ പോയി

Published

on

വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എ ഐ ക്യാമറ തകര്‍ന്നു. രാത്രി 11 മണിയോടെയെത്തിയ ഒരു വാഹനം ഇടിച്ച് ക്യാമറ സ്ഥാപിച്ച പോസ്റ്റ് മറിഞ്ഞ് വീഴുകയായിരുന്നു. ക്യാമറ സ്ഥാപിച്ച പോസ്റ്റില്‍ മനപ്പൂര്‍വം വാഹനം ഇടിപ്പിച്ചതാണെന്ന് സംശയിക്കുന്നതായും വാഹനത്തെ കുറിച്ച് സൂചന ലഭിച്ചതായും വടക്കഞ്ചേരി പൊലീസ് അറിയിച്ചു.

ഇടിച്ച വാഹനം നിര്‍ത്താതെ പോയി. നിലത്തുവീണ ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിന്‍ തോപ്പിലാണ് കണ്ടെത്തിയത്. വാഹനം ഇടിച്ചതിന്റെ ശക്തിയില്‍ തകര്‍ന്ന് വീണ പോസ്റ്റ്, വലിച്ചിഴച്ച് തെങ്ങിന്‍ തോപ്പിലെത്തിച്ചതാകാമെന്നാണ് സംശയിക്കുന്നത്.

Continue Reading

Film

ധ്യാന്‍ ശ്രീനിവാസന്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വാഹനാപകടം

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല

Published

on

മലയാള സിനിമാ താരം ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ വാഹനാപകടം.

നടന്‍ ചെമ്പില്‍ അശോകന്‍, ഗൗരി നന്ദ, ചാലി പാലാ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഷൂട്ടിങ്ങിനിടിയില്‍ ഇവര്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. വാഹനത്തിന്റെ വേഗത കുറവായതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്.

Continue Reading

Trending