Connect with us

News

മോസാദിലേക്ക് ആളെ കൂട്ടാൻ പുതിയ മാർഗവുമായി ഇസ്രാഈൽ

മൊസാദിന്റെ ക്രൂര പ്രവർത്തനങ്ങളെ ആകർഷകമാക്കി കാണിച്ചുകൊണ്ടാണ് സംഘടനയിലേക്ക് കൂടുതൽ പേരെ അടുപ്പിക്കാൻ ശ്രമിക്കുന്നത്‌.

Published

on

ഇസ്രാഈൽ ഇന്റലിജൻസ് സംഘടനയായ മൊസാദ് ആളെ പിടിക്കാൻ പുതിയ അടവുകളുമായെത്തുന്നതായി റിപ്പോർട്ടുകൾ. മൊസാദിന്റെ ക്രൂര പ്രവർത്തനങ്ങളെ ആകർഷകമാക്കി കാണിച്ചുകൊണ്ടാണ് സംഘടനയിലേക്ക് കൂടുതൽ പേരെ അടുപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് നിരീക്ഷകർ പറയുന്നത്. നെറ്റ്ഫ്‌ളിക്‌സ്, ആപ്പിൾ ടി.വി, ഹുലു തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിലെ സീരിയലുകളിലൂടെ പ്രവർത്തനം ആളുകളിലേക്കെത്തിക്കാൻ ശ്രമിക്കുന്നുവെന്ന വാർത്തകളാണ് പുറത്തു വരുന്നത്. മുൻപെങ്ങുമില്ലാത്ത വിധം മൊസാദ് ശ്രദ്ധാകേന്ദ്രമാകുന്നതും ഈ സംശയത്തിന് ആക്കം കൂട്ടുകയാണ്. എന്നാൽ മുൻകാലങ്ങളിൽ മൊസാദ് നടത്തിയ കൂട്ടക്കൊലകളും മറ്റും ഇന്നും കുപ്രസിദ്ധമാണ്.

മൊസാദ് നടത്തിയ ആക്രമണങ്ങളും ഇടപെടലുകളും വലിയ ചർച്ചയായപ്പോഴാണ് സീരിയലുകളും ഇറക്കിയത്. ആപ്പിൾ ടി.വി പ്ലസിൽ വൻ ഹിറ്റായി മാറിയ ‘ടെഹ്‌റാൻ’, നെറ്റ്ഫ്‌ളിക്‌സിൽ വൈറലായ ‘ദി സ്‌പൈ’, ഹൂലുവിലെ ‘ഫോൾസ് ഫ്‌ളാഗ്’ തുടങ്ങിയ സീരിയലുകളിൽ മൊസാദിനെ ആകർഷമാക്കിയാണ് ചിത്രീകരിച്ചതെന്നത് ആശങ്കയുണ്ടാക്കുകയും ചെയ്യുന്നുണ്ട്. കണ്ണിൽ ചോരയില്ലാത്തതും വിട്ടുവീഴ്ച ചെയ്യാത്തതുമായി രീതിയിലാണ് മൊസാദിന്റെ പ്രവർത്തനമെന്നത് വ്യക്തമണ്. എന്നാൽ സീരിയലുകളിൽ അവതരിപ്പിക്കുന്നത് ജനശ്രദ്ധ പിടിച്ചു പറ്റാനുള്ള നുറുങ്ങളാണ്. നേരത്തെ ഇത്തരത്തിലുള്ള പ്രചാരണ തന്ത്രമൊന്നും മൊസാദ് പയറ്റിയിരുന്നില്ലെന്നും എന്നാൽ ഇപ്പോഴുള്ള ഈ മാറ്റം എന്താണെന്ന് വ്യക്തമല്ലെന്നും നിരീക്ഷകർ പറയുന്നു. മൊസാദിനായി മുൻപ് ചാരവൃത്തി നടത്തിയിട്ടുള്ളവർ പറയുന്നത് അവർക്കിപ്പോൾ പുതിയ ആളുകളെ ജോലിയിലേക്ക് ആകർഷിക്കാൻ കഴിയാത്ത സാഹചര്യമായിരിക്കും ഈ മാറ്റത്തിന് പിന്നിലെന്നാണ്. ഇത്തരത്തിലുള്ള സീരിയലുകൾ ഇറക്കി ക്രൂര സ്വഭാവമുള്ളവരെ സംഘടനയിലേക്ക് ആകർഷിപ്പിക്കാനാണ് മൊസാദിന്റെ ശ്രമം.

യുദ്ധ സാങ്കേതിക വിദ്യ അതിവേഗം വളരുന്ന കാലത്ത് മൊസാദിലും വലിയ മാറ്റമുണ്ടാക്കേണ്ടതുണ്ട്. ഇതിനായി കൂടുതൽ മിടുക്കരായ ആളുകളെ വേണം. ഇസ്രാഈലിൽ സ്വകാര്യ മേഖലയിൽ ടെക്നോളജി കമ്പനികൾ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നുണ്ട്. മൊസാദിനിപ്പോൾ അവരും എതിരാളികളാണ്. അപ്പോൾ മിടുക്കരായ ആളുകളെ തങ്ങളിലേക്ക് അടുപ്പിച്ചെടുക്കാനായാണ് സംഘടനയെ സാമർഥ്യത്തിന്റെ പര്യായമായി ചിത്രീകരിച്ച് പുതിയ സീരിയലുകൾ ഇറക്കുന്നത്. 2016 മുതൽ ഈ പ്രവർത്തനം തുടങ്ങിയെന്നാണ് വ്യക്തമാകുന്നത്. മൊസാദിന്റെ മേധാവി യോസി കോഹൻ കൂടുതൽ ആളുകളെ സംഘടനയിലേക്ക് അടുപ്പിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് പ്രവർത്തിക്കുന്നത്. അട്ടിറി പ്രവർത്തനങ്ങൾ വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ കൂടുതൽ ആളുകൾ വരേണ്ടതുണ്ട്. മാധ്യമങ്ങളിലൂടെയുള്ള തന്ത്രപരമായ ഇടപെടൽ ഇപ്പോൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. മൊസാദിന്റെ പുതിയ വെബ്സൈറ്റും ഈ വീക്ഷണം വിളിച്ചോതുന്നതാണ്. ഹോം പേജിൽ പോലും അത്തരത്തിലുള്ള ഉദ്ധരണികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

2016 മുതലാണ് പുതിയ മാർഗവുമായി മൊസാദ് രംഗത്തു വന്നത്. കൂടുതൽ ക്രിമിനൽ സ്വഭാവമുള്ളവരെ ആകർഷിക്കുക എന്നതും ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. മൊസാദിനെ കേന്ദ്ര സ്ഥാനത്തു നിർത്തി ഒരുക്കുന്ന സിനിമകളും ടി.വി സീരിയലുകളും ധാരളമായി ഇറക്കുകയും ഇത് മറ്റു സ്ഥലങ്ങളിലേക്ക് പ്രചാരണത്തിനായി കയറ്റുമതി ചെയ്യുകയുമാണ്. എന്നാൽ ഇത്തരം രീതികൾ ശരിയല്ലെന്ന് വാദിക്കുന്നവരും മൊസാദിലുണ്ട്. അതിഭാവുകത്വം പ്രതീക്ഷിച്ച് എത്തുന്നവർക്ക് മൊസാദിൽ കാര്യമായൊന്നുമില്ലെന്ന് വ്യക്തമാകുമെന്നാണ് രഹസ്യപൊലീസിലെ ഒരു വിഭാഗം പറയുന്നത്.

india

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍

എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ഏപ്രില്‍ 26ന് പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി കാര്‍ഡ് (എപിക്) ആണ്.

എന്നാല്‍, എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ ലഭിക്കുന്ന ഈ അവസരം എല്ലാ വോട്ടര്‍മാരും അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടര്‍മാരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

വോട്ടര്‍ ഐ.ഡി കാര്‍ഡിന് പകരം പോളിങ് ബൂത്തില്‍ ഹാജരാക്കാവുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്.

*ആധാര്‍ കാര്‍ഡ്

*എം.എൻ.‍ആര്‍.ഇ.ജി.എ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)

*ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍

*തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

*ഡ്രൈവിംഗ് ലൈസന്‍സ്

*പാന്‍ കാര്‍ഡ്

*ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്

*ഇന്ത്യന്‍ പാസ്‌പോര്‍ട്ട്

*ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ

*കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്

*പാര്‍ലമെന്റ്‌റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍

*ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി കാര്‍ഡ്)

Continue Reading

kerala

അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ: രണ്ടുപേർ അറസ്റ്റിൽ

പ്രതികൾക്ക് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ക്രൈംബ്രാഞ്ച് ചുമത്തി. ഇവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

Published

on

കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ജീവനൊടുക്കിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. പരവൂർ കോടതിയിലെ ഡിഡിപി അബദുൾ ജലീൽ, എപിപി ശ്യാം കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്.

പ്രതികൾക്ക് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ക്രൈംബ്രാഞ്ച് ചുമത്തി. ഇവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. മാനസിക സമ്മർദം താങ്ങാനാകതെ എപിപി അനീഷ്യ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്.

പരവൂരിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യക്ക് പിന്നിൽ സഹപ്രവർത്തകരുടെ മാനസിക പീഡനം എന്ന് കുടുംബം ആരോപിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന അനീഷയുടെ ശബ്ദ സന്ദേശവും ആത്മഹത്യാക്കുറിപ്പും പിന്നീട് ലഭിച്ചിരുന്നു. ജനുവരി 21 നാണ് അനീഷ്യ ജീവനൊടുക്കിയത്. വീട്ടിലെ കുളിമുറിയുടെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അനീഷ്യയുടെ ആത്മഹത്യയിൽ സഹപ്രവർത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ഇവരുടെ ശബ്ദരേഖയിലും ആത്മഹത്യാക്കുറിപ്പിലും ഇരുവർക്കുമെതിരെ ആരോപണങ്ങളുണ്ടായിരുന്നു. ഏറെ വികാരഭരിതയായി സംസാരിക്കുന്ന അഞ്ച് ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നിരുന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending