Connect with us

gulf

ഇസ്രയേലുമായുള്ള യുഎഇ, ബഹ്‌റൈന്‍ ചരിത്ര കരാറുകള്‍ ഇന്ന് ഒപ്പുവെക്കും: ചടങ്ങുകള്‍ വാഷിങ്ടണില്‍

വൈറ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും

Published

on

 

ഇസ്രായേലുമായുള്ള യു.എ.ഇ,ബഹ്‌റൈന്‍ ചരിത്ര കരാര്‍ ഇന്ന് ഒപ്പുവെക്കും. വൈറ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും. കൂടുതല്‍ അറബ് രാജ്യങ്ങള്‍ മാറ്റത്തിന് തയാറാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്കയും ഇസ്രായേലും.

യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവര്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുമായാണ് കരാര്‍ ഒപ്പുവെക്കുക. ഗള്‍ഫ് രാജ്യങ്ങള്‍ ഇതാദ്യമായാണ് ഇസ്രായേലുമായി കൈകോര്‍ക്കുന്നത്.

ഈജിപ്തും ജോര്‍ദ്ദാനും മാത്രമാണ് ഇതുവരെ ഇസ്രായേലുമായി നയതന്ത്ര ബന്ധമുള്ള അറബ് രാജ്യങ്ങള്‍. യു.എ.ഇ, ബഹ്‌റൈന്‍ സംഘങ്ങള്‍ ഇതിനകം അമേരിക്കയില്‍ എത്തിയിട്ടുണ്ട്. യു.എ.ഇയില്‍ നിന്ന് മന്ത്രിമാരായ അബ്ദുല്ല ബിന്‍ തൗഖ് അല്‍ മറി, ഉബൈദ് ബിന്‍ ഹുമൈദ് അല്‍തായര്‍, റീം ബിന്‍ത് ഇബ്രാഹീം അല്‍ ഹാഷ്മി തുടങ്ങിയവരും സംഘത്തിലുണ്ട്.

700ലധികം പേര്‍ ഇന്ന് നടക്കുന്ന സഹകരണ കരാര്‍ ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ പങ്കെടുക്കും. ഡൊണാള്‍ഡ് ട്രംപും ബെഞ്ചമിന്‍ നെതന്യാഹുവും ആദ്യം ചര്‍ച്ച നടത്തും. ശേഷമാണ് മൂന്ന് രാജ്യങ്ങളുടെ പ്രതിനിധികള്‍ ട്രംപിന്റെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പുവയ്ക്കുക.

കരാര്‍ ഒപ്പുവയ്ക്കുന്നതിന് പിന്നാലെ ഇസ്രായേല്‍ യുഎഇയിലേക്കും ബഹ്‌റൈനിലെക്കും ചരക്ക് കയറ്റുമതി ആരംഭിക്കും. ബുധനാഴ്ച അബുദാബിയില്‍ ഇസ്രായേലില്‍ നിന്നുള്ള ആദ്യ ചരക്ക് എത്തുമെന്നാണ് വിവരം. ഇസ്രായേലിന് പുതുയുഗ പിറവിയാണ് എന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് കരുതുന്നത്. യുഎഇയുടെയും ബഹ്‌റൈന്റെയും നടപടിയെ പിന്തുണച്ച് ഒമാന്‍ രംഗത്തുവന്നിരുന്നു. ഇത്തരം നീക്കങ്ങള്‍ പലസ്തീന്‍ഇസ്രായേല്‍ സമാധാനത്തിന് സഹായിക്കുമെന്നാണ് ഒമാന്റെ അഭിപ്രായം.

സ്വതന്ത്ര പലസ്തീന്‍ എന്ന സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക് വഴി തെളിക്കും. കിഴക്കന്‍ ജറുസലേം ആസ്ഥാനമായി പലസ്തീന്‍ രാജ്യം വേണമെന്നാണ് മുസ്ലിം രാജ്യങ്ങളുടെ ആവശ്യം. ഈ ലക്ഷ്യം നേടാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ പുതിയ നീക്കങ്ങള്‍ സഹായിക്കുമെന്നും ഒമാന്‍ ഭരണകൂടം പ്രതികരിച്ചു.

യുഎഇഇസ്രായേല്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് പിന്നാലെ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി അടുക്കുമെന്ന് ഇസ്രായേല്‍ കരുതുന്നു. 2018ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. പശ്ചിമേഷ്യയിലെ സമാധാന ചര്‍ച്ചയുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. മേഖലയിലെ എല്ലാ രാജ്യങ്ങളുമായും സൗഹൃദം നിലനിര്‍ത്തുകയാണ് ഒമാന്റെ പതിവ്.

ആഫ്രിക്കയിലെ മുസ്ലിം രാജ്യമായ സുഡാന്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രായേലുമായി ആദ്യം ബന്ധം സ്ഥാപിച്ച മുസ്ലിം രാജ്യം ഈജിപ്താണ്. പിന്നാലെ ജോര്‍ദാന്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചു. ഇപ്പോള്‍ യുഎഇയും ബഹ്‌റൈനും കരാറിലെത്തുന്നു. ഒമാന്‍, സുഡാന്‍ എന്നീ രാജ്യങ്ങള്‍ കരാറിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

gulf

കൊണ്ടോട്ടിയൻസ്@ദമ്മാം ഇഫ്താർ സംഗമം

ഫൈസലിയയിലെ ശാലിഹാത് ഇസ്‌തിറാഹയിൽ വെച്ചു നടന്ന നോമ്പുതുറയിൽ സൗദി കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കൊണ്ടോട്ടി സ്വദേശികളായ സ്ത്രീകളും കുട്ടികളുമടക്കം 200ലേറെ പേർ പങ്കെടുത്തു.

Published

on

ദമ്മാം : സൗദി കിഴക്കൻ പ്രവിശ്യയിലെ കൊണ്ടോട്ടികാരുടെ കൂട്ടായ്മയായ കൊണ്ടോട്ടിയൻസ്@ദമ്മാം വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫൈസലിയയിലെ ശാലിഹാത് ഇസ്‌തിറാഹയിൽ വെച്ചു നടന്ന നോമ്പുതുറയിൽ സൗദി കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കൊണ്ടോട്ടി സ്വദേശികളായ സ്ത്രീകളും കുട്ടികളുമടക്കം 200ലേറെ പേർ പങ്കെടുത്തു.

സംഘാടക മികവ് കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ സംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം ഉപദേശക സമിതി അംഗം സി. അബ്ദുൽ ഹമീദ് നിർവഹിച്ചു.

ആലിക്കുട്ടി ഒളവട്ടൂർ, അഷ്റഫ് കൊണ്ടോട്ടി , സിദ്ധിക്ക് ആനപ്ര, ഷമീർ വി.പി, റിയാസ് മരക്കാട്ടുതൊടിക, ആസിഫ് മേലങ്ങാടി, റസാഖ് ബാബു, സൈനുദ്ദീൻ വലിയപറമ്പ്, ജുസൈർ കൊണ്ടോട്ടി, സുഹൈൽ ഹമീദ്, സഹീർ മജ്ദാൽ, ഇഎം മുഹമ്മദ് കുട്ടി,സലീം പള്ളിക്കൽ ബസാർ,മുസ്തഫ പള്ളിക്കൽ ബസാർ , അബ്ബാസ് പറമ്പാടൻ, ഇസ്മായിൽ കൊണ്ടോട്ടി, നിയാസ് ബിനു, അലി കരിപ്പൂർ, അനീസ് കൊട്ടപ്പുറം, ബുഷ്റ റിയാസ്, നൗഷിദ ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading

gulf

രാജ്യം അപകടകരമായ പ്രതിസന്ധിഘട്ടത്തില്‍: കെഎംസിസി ഇഫ്താർ സംഗമം

Published

on

ദമ്മാം: രാജ്യം അപകടകരമായ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് ദമ്മാം കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്‍റ് ഹമീദ് വടകര അഭിപ്രായപ്പെട്ടു.കെഎംസിസി ഖൊദരിയ യൂണിറ്റ് ഇഫ്താര്‍ സംഗമവും കമ്മറ്റി പുനർസഘനയും ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്‍റെ ഭാവി നിര്‍ണ്ണയിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നു.

ജനാധിപത്യ ഇന്ത്യയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ഫാസിസത്തെ തകര്‍ക്കാന്‍,മതേതര ഇന്ത്യയെ നിലനിര്‍ത്താന്‍ നാം ഓരോരുത്തരും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്.രാജ്യത്തിന്റെ നിലനില്‍പിനായി പ്രവാസമണ്ണില്‍ നിന്ന് യുഡിഎഫിന്റെ കൃത്യമായ തെരഞ്ഞെടുപ്പ് വിജയത്തിന് പ്രവാസി സമൂഹത്തിന് വലിയ പങ്ക് വഹിക്കാനാകും.

ഇന്ത്യയുടെ ഭരണഘട പൊളിച്ചെഴുതാന്‍ ഫാസിസ്റ്റ് ഭീകരര്‍ അണിയറയില്‍ ഒളിഞ്ഞും തെളിഞ്ഞും നിറഞ്ഞാടുമ്പോള്‍ അതിന് തടയിടാന്‍ ജനാധിപത്യവിശ്വാസികളുടെ വോട്ടുകള്‍ യുഡിഎഫ് മുന്നണിക്കായി വിനിയോഗിക്കാന്‍ പ്രചരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും അദ്ധേഹം ഓര്‍മപ്പെടുത്തി.വര്‍ഗ്ഗീയത മാത്രം ആയുധമാക്കി കേന്ദ്രത്തില്‍ ബിജെപിയും,അതിന് കുഴലൂതുന്ന പിണറായി സര്‍ക്കാര്‍ കേരളത്തിലും ഭരണം കയ്യാളുമ്പോള്‍ ഇതിനെതിരെയുളള വിധിയെഴുത്തിന് കേരളം സാക്ഷിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദമ്മാം സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി അഫ്സല്‍ വടക്കേകാട് അദ്ധ്യക്ഷനായിരുന്നു.റിട്ടേണിംഗ് ഓഫീസര്‍ ദമ്മാം സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് ഖാദര്‍ അണങ്കൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ദമ്മാം സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി സലാഹുദ്ധീന്‍ വേങ്ങര മുഖ്യഅതിഥിയായിരുന്നു.ഷൗക്കത്ത് ഒറ്റപ്പാലം, സഹീര്‍ മുസ്ല്യാരങ്ങാടി,ത്വാഹ പട്ടാമ്പി,സല്‍മാന്‍ കണ്ണൂര്‍,നൗഫല്‍ മാറഞ്ചേരി,അലി വളാഞ്ചേരി എന്നിവര്‍ സംസാരിച്ചു.അബ്ദുല്‍ മജീദ് പി സി സ്വാഗതവും,ജംഷീദ് കൈപ്പുഴ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍ചെയര്‍മാന്‍: അഫ്സല്‍ വടക്കേകാട്വൈസ് ചെയര്‍മാന്‍: സഹീര്‍ മജ്ദാല്‍ പ്രസിഡന്‍റ്: ഷൗക്കത്ത് ഒറ്റപ്പാലം
സീനിയര്‍ വൈസ് പ്രസിഡന്റ് : അബ്ദുല്‍ വഹാബ് കൊല്ലം
വൈസ് പ്രസിഡന്റ്: അബ്ദുല്‍ മജീദ് പി സിജനറല്‍ സെക്രട്ടറി : സല്‍മാന്‍ കണ്ണൂര്‍ഓര്‍ഗനൈസിംഗ് സെക്രട്ടറി: താഹ പട്ടാമ്പിജോ: സെക്രട്ടറിമാർ : അലി വളാഞ്ചേരി ,നൗഫല്‍ മാറഞ്ചേരിട്രഷറര്‍ : ജംഷീദ് കൈപ്പുഴ

Continue Reading

FOREIGN

ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി ‘നഷ്‌വ 2024’ സംഘടിപ്പിച്ചു

Published

on

ദുബൈ: ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം ‘നഷ്‌വ 2024’ സംഘടിപ്പിച്ചു. സമസ്ത മലപ്പുറം ജില്ലാ ജന.സെക്രട്ടറി മൊയ്തീന്‍ കുട്ടി ഫൈസി പുത്തനഴി ഉദ്‌ബോധനം നടത്തി. ജില്ലാ കെഎംസിസി നടപ്പാക്കുന്ന സമൂഹ വിവാഹ പദ്ധതിയുടെ പ്രഖ്യാപനവും ബ്രോഷര്‍ പ്രകാശനവും മുനവ്വറലി തങ്ങള്‍ നിര്‍വഹിച്ചു. പദ്ധതിയുടെ വിഭവ സമാഹരണത്തിന് സി.പി ശിഹാബ് തുടക്കം കുറിച്ചു.

സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, പി.ഉബൈദുല്ല എംഎല്‍എ, ഡോ. അന്‍വര്‍ അമീന്‍, പി.കെ അന്‍വര്‍ നഹ, യഹ്‌യ തളങ്കര, മുസ്തഫ തിരൂര്‍, ആര്‍.ഷുക്കൂര്‍, കെ.പി.എ സലാം, ചെമ്മുക്കന്‍ യാഹുമോന്‍, പി.വി നാസര്‍, കെഎംസിസി സംസ്ഥാനജില്ലാ, മണ്ഡലം നേതാക്കള്‍, ഡോ. കെ.പി ഹുസൈന്‍, ബഷീര്‍ പടിയത്ത്, ഷംസുദ്ദീന്‍ നെല്ലറ, ബാബു എടക്കുളം, ഒ.പി ഷാജി, എം.സി അലവിക്കുട്ടി ഹാജി, മൊയ്തീന്‍ കുട്ടി ഗുരുക്കള്‍, നാസര്‍ റെഡ് പെപ്പര്‍, ത്വല്‍ഹത്ത്, സുബ്ഹാന്‍ ബിന്‍ ഷംസുദ്ദീന്‍, മുഹമ്മദ് ബിന്‍ അസ്‌ലം, സഫീര്‍, മൊയ്തുട്ടി ഹാജി ഉള്‍പ്പെടെ നിരവധി വ്യവസായ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. എംബിബിഎസ്സില്‍ ഉന്നത വിജയം നേടിയ എ.സി ഇജാസ് ഇസ്മാഈലിനെ വേദിയില്‍ ആദരിച്ചു.

ഒ.ടി സലാം, കരീം കാലടി, സക്കീര്‍ പാലത്തിങ്ങല്‍, മുജീബ് കോട്ടക്കല്‍, അമീന്‍ കരുവാരകുണ്ട്,നാസര്‍ കുറുമ്പത്തൂര്‍, മുസ്തഫ ആട്ടീരി, ടി.പി സൈതലവി, ലത്തീഫ് തെക്കഞ്ചേരി, മുഹമ്മദ് കമ്മിളി, ഫഖ്‌റുദ്ദീന്‍ മാറാക്കര, നജ്മുദ്ദീന്‍ തറയില്‍, സിനാല്‍ മഞ്ചേരി, ശരീഫ് അയ്യായ, നാസര്‍ എടപ്പറ്റ, ഇബ്രാഹിം വട്ടംകുളം, അശ്‌റഫ് കുണ്ടോട്ടി ചടങ്ങിന് നേതൃത്വം നല്‍കി. സിദ്ദീഖ് കാലൊടി അധ്യക്ഷത വഹിച്ചു, എ.പി നൗഫല്‍ സ്വാഗതവും സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending