Connect with us

Culture

ജയലളിതയുടെ മരണത്തില്‍ ദുരൂഹത; തെഹല്‍ക്കയുടെ റിപ്പോര്‍ട്ടിനടിസ്ഥാനത്തില്‍ സംശയം നീളുന്നത് ഉറ്റതോഴി ശശികലയിലേക്ക്

Published

on

ചെന്നൈ: ജയലളിതയുടെ മരണത്തിന് ശേഷം അവരുടെ മരണവുമായി ബന്ധപ്പെട്ടുള്ള ചില സംശയങ്ങള്‍ ഉയര്‍ന്നുവരികയാണ്. 2012-ല്‍ തെഹല്‍ക്ക പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് മരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഇപ്പോള്‍ ഉടലെടുക്കുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടനുസരിച്ച് സംശയത്തിന്റെ മുന നീളുന്നത് ഉറ്റതോഴി ശശികലയിലേക്കാണ്. അതുകൊണ്ടുതന്നെ ശശികല നല്‍കിയ വിഷം ഉള്ളില്‍ച്ചെന്നാണ് ജയലളിത മരിച്ചതെന്ന രീതിയിലുള്ള സംശയങ്ങള്‍ തള്ളിക്കളയാനുമാകില്ല. കൂടാതെ പുറത്താക്കിയ എംഎല്‍എ ശശികല പുഷ്പ ജയലളിതയുടെ അസുഖത്തില്‍ സംശയമുണ്ടെന്ന ആരോപണവുമായി രംഗത്തുവന്നതും മരണത്തെ ദുരൂഹമാക്കുന്നു.

മൂന്ന് ദശാബ്ദക്കാലത്തെ സൗഹൃദമാണ് ജയലളിതയും ശശികലയും തമ്മില്‍. ഇഷ്ടപ്പെട്ട കാസറ്റുവാങ്ങിക്കാനായി ജയലളിത സമീപിച്ചിരുന്നത് ശശികലയെയായിരുന്നു. ജയയുടെ പരിപാടികളുടെ വീഡിയോ എടുത്തുനല്‍കുന്നയാളായി ശശികല മാറിയതിന് ശേഷമാണ് അവരുടെ സൗഹൃദം കൂടുതല്‍ ശക്തിപ്പെട്ടത്. അങ്ങനെ മുഖ്യമന്ത്രിപ്പദത്തിലെത്തിയ ജയലളിതയൊപ്പം കരുത്തുനേടി ശശികലയും വളര്‍ന്നു. ശശികലക്ക് മന്നാര്‍ഗുഡി മാഫിയയുമായുള്ള ബന്ധം ജയയുടെ ഭരണത്തിലും സ്വാധീനം ചെലുത്തി. ജയയിലും ഭരണത്തിലും സ്വാധീനം ചെലുത്തി വളര്‍ന്ന ആ ബന്ധത്തില്‍ പിന്നീട് കണ്ടത് വിള്ളലായിരുന്നു.

download-1

അധികാരത്തിലേറിയ ജയലളിതയുടെ ഭരണത്തില്‍ മന്നാര്‍ഗുഡി മാഫിയ ഇടപെട്ടെന്നും പിന്നീട ജയലളിതയുടെ പേരിലുള്ള വ്യാജ ഒപ്പുകള്‍ നിര്‍മ്മിച്ച് പല പ്രധാനപ്പെട്ട ഫയലുകള്‍ ശശികല നീക്കം ചെയ്തിരുന്നുവെന്നും തെഹല്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് മനസ്സിലാക്കാന്‍ ജയയെ സഹായിച്ചത് മോദിയായിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ സുഹൃത്ത് തമിഴ്‌നാട്ടില്‍ ഒരു പദ്ധതിയുമായെത്തിയപ്പോള്‍ ശശികല ആവശ്യപ്പെട്ടത് 15ശതമാനം കമ്മീഷനായിരുന്നുവത്രേ. പദ്ധതിയില്‍ പിന്‍മാറിയ ആ സുഹൃത്ത് വഴിയാണ് മോദി ജയലളിതക്ക് ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയത്. മോദിയുമായുള്ള ആ ബന്ധം ശശികലയെ ജയലളിതയുടെ ശത്രുവാക്കുകയും ചെയ്തു.

21jaya3

2011-ല്‍ ശശികലയെ ജയലളിത പുറത്താക്കി. 2012 മാര്‍ച്ച് 31ന് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബാംഗളൂരുവിലെ പ്രത്യേക കോടതി ജയലളിതക്ക് നാലുവര്‍ഷത്തെ തടവും 100കോടി രൂപ പിഴയും വിധിച്ചു. ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിന് ശേഷമാണ് ജയലളിത അസുഖ ബാധിതയാകുന്നത്. അതോടെ ജയലളിതയുടെ അസുഖത്തെക്കുറിച്ചും സംശയങ്ങളുയര്‍ന്നു. അവര്‍ക്ക് ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ശശികല വിഷം നല്‍കിയെന്നായിരുന്നു ഉയര്‍ന്ന ആരോപണം. ശശികല നിയമിച്ച നേഴ്‌സായിരുന്നു ജയലളിതയെ പരിചരിച്ചിരുന്നതെന്ന് സംശയത്തെ ബലപ്പെടുത്തുകയും ചെയ്തു. തെഹല്‍ക്കയുടെ റിപ്പോര്‍ട്ടും ഇത് വെളിപ്പെടുത്തിയിരുന്നു. മലയാളിയായ ജീമോന്‍ ജേക്കബ്ബായിരുന്നു അന്ന് ആ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്.

അസുഖ ബാധിതയായ ജയലളിത വിദഗ്ധ പരിശോധന നടത്തുകയും അതില്‍ സ്റ്റിറോയിഡും ചെറിയ തോതില്‍ വിഷവും മരുന്നുകളായി നല്‍കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതായും തെഹല്‍ക്ക പറയുന്നുണ്ട്. അതാണ് ശശികലയെ പുറത്താക്കുന്നതിലേക്ക് എത്തിച്ചതെന്നും തെഹല്‍ക്ക പറയുന്നു. എന്നാല്‍ രണ്ടുവര്‍ഷത്തിലേറെയായി അവരെ പിടികൂടിയ രോഗം ഏതാണെന്ന് മനസ്സിലാക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞില്ല. രക്തത്തെ ബാധിക്കുന്ന അണുബാധയാണെങ്കിലും അസുഖം സ്ഥിരീകരിക്കാന്‍ അപ്പോളോ ആസ്പത്രിക്കും കഴിഞ്ഞിട്ടില്ല. ഓരോ അവയവങ്ങളേയും അണുബാധ പിടികൂടുകയായിരുന്നു. എന്നാല്‍ അണുബാധയുടെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. പനിയും നിര്‍ജ്ജലീകരണവുമായി കഴിഞ്ഞ 90ദിവസമായി ആസ്പത്രിയില്‍ കഴിയുന്ന ജയലളിതയുടെ വൃക്കയും കരളും പൂര്‍ണ്ണമായും സ്തംഭിച്ചിരുന്നു. അവസാനം ഹൃദയത്തെ ബാധിച്ചാണ് മരണം സംഭവിച്ചത്. രക്തത്തില്‍ അണുബാധയുണ്ടാകണമെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അണുക്കള്‍ രക്തത്തില്‍ കലരുകയോ അല്ലെങ്കില്‍ ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുകയോ വേണമെന്നാണ് മെഡിക്കല്‍ വിദഗ്ധരും പറയുന്നത്. ഈ സാഹചര്യത്തിലാണ് തെഹല്‍ക്കയുടെ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാകുന്നത്.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending