Culture
ജയലളിതയുടെ മരണത്തില്‍ ദുരൂഹത; തെഹല്‍ക്കയുടെ റിപ്പോര്‍ട്ടിനടിസ്ഥാനത്തില്‍ സംശയം നീളുന്നത് ഉറ്റതോഴി ശശികലയിലേക്ക്

ചെന്നൈ: ജയലളിതയുടെ മരണത്തിന് ശേഷം അവരുടെ മരണവുമായി ബന്ധപ്പെട്ടുള്ള ചില സംശയങ്ങള്‍ ഉയര്‍ന്നുവരികയാണ്. 2012-ല്‍ തെഹല്‍ക്ക പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് മരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഇപ്പോള്‍ ഉടലെടുക്കുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടനുസരിച്ച് സംശയത്തിന്റെ മുന നീളുന്നത് ഉറ്റതോഴി ശശികലയിലേക്കാണ്. അതുകൊണ്ടുതന്നെ ശശികല നല്‍കിയ വിഷം ഉള്ളില്‍ച്ചെന്നാണ് ജയലളിത മരിച്ചതെന്ന രീതിയിലുള്ള സംശയങ്ങള്‍ തള്ളിക്കളയാനുമാകില്ല. കൂടാതെ പുറത്താക്കിയ എംഎല്‍എ ശശികല പുഷ്പ ജയലളിതയുടെ അസുഖത്തില്‍ സംശയമുണ്ടെന്ന ആരോപണവുമായി രംഗത്തുവന്നതും മരണത്തെ ദുരൂഹമാക്കുന്നു.
മൂന്ന് ദശാബ്ദക്കാലത്തെ സൗഹൃദമാണ് ജയലളിതയും ശശികലയും തമ്മില്‍. ഇഷ്ടപ്പെട്ട കാസറ്റുവാങ്ങിക്കാനായി ജയലളിത സമീപിച്ചിരുന്നത് ശശികലയെയായിരുന്നു. ജയയുടെ പരിപാടികളുടെ വീഡിയോ എടുത്തുനല്‍കുന്നയാളായി ശശികല മാറിയതിന് ശേഷമാണ് അവരുടെ സൗഹൃദം കൂടുതല്‍ ശക്തിപ്പെട്ടത്. അങ്ങനെ മുഖ്യമന്ത്രിപ്പദത്തിലെത്തിയ ജയലളിതയൊപ്പം കരുത്തുനേടി ശശികലയും വളര്‍ന്നു. ശശികലക്ക് മന്നാര്‍ഗുഡി മാഫിയയുമായുള്ള ബന്ധം ജയയുടെ ഭരണത്തിലും സ്വാധീനം ചെലുത്തി. ജയയിലും ഭരണത്തിലും സ്വാധീനം ചെലുത്തി വളര്‍ന്ന ആ ബന്ധത്തില്‍ പിന്നീട് കണ്ടത് വിള്ളലായിരുന്നു.
അധികാരത്തിലേറിയ ജയലളിതയുടെ ഭരണത്തില്‍ മന്നാര്‍ഗുഡി മാഫിയ ഇടപെട്ടെന്നും പിന്നീട ജയലളിതയുടെ പേരിലുള്ള വ്യാജ ഒപ്പുകള്‍ നിര്‍മ്മിച്ച് പല പ്രധാനപ്പെട്ട ഫയലുകള്‍ ശശികല നീക്കം ചെയ്തിരുന്നുവെന്നും തെഹല്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് മനസ്സിലാക്കാന്‍ ജയയെ സഹായിച്ചത് മോദിയായിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ സുഹൃത്ത് തമിഴ്‌നാട്ടില്‍ ഒരു പദ്ധതിയുമായെത്തിയപ്പോള്‍ ശശികല ആവശ്യപ്പെട്ടത് 15ശതമാനം കമ്മീഷനായിരുന്നുവത്രേ. പദ്ധതിയില്‍ പിന്‍മാറിയ ആ സുഹൃത്ത് വഴിയാണ് മോദി ജയലളിതക്ക് ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയത്. മോദിയുമായുള്ള ആ ബന്ധം ശശികലയെ ജയലളിതയുടെ ശത്രുവാക്കുകയും ചെയ്തു.
2011-ല്‍ ശശികലയെ ജയലളിത പുറത്താക്കി. 2012 മാര്‍ച്ച് 31ന് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബാംഗളൂരുവിലെ പ്രത്യേക കോടതി ജയലളിതക്ക് നാലുവര്‍ഷത്തെ തടവും 100കോടി രൂപ പിഴയും വിധിച്ചു. ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിന് ശേഷമാണ് ജയലളിത അസുഖ ബാധിതയാകുന്നത്. അതോടെ ജയലളിതയുടെ അസുഖത്തെക്കുറിച്ചും സംശയങ്ങളുയര്‍ന്നു. അവര്‍ക്ക് ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ശശികല വിഷം നല്‍കിയെന്നായിരുന്നു ഉയര്‍ന്ന ആരോപണം. ശശികല നിയമിച്ച നേഴ്‌സായിരുന്നു ജയലളിതയെ പരിചരിച്ചിരുന്നതെന്ന് സംശയത്തെ ബലപ്പെടുത്തുകയും ചെയ്തു. തെഹല്‍ക്കയുടെ റിപ്പോര്‍ട്ടും ഇത് വെളിപ്പെടുത്തിയിരുന്നു. മലയാളിയായ ജീമോന്‍ ജേക്കബ്ബായിരുന്നു അന്ന് ആ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്.
അസുഖ ബാധിതയായ ജയലളിത വിദഗ്ധ പരിശോധന നടത്തുകയും അതില്‍ സ്റ്റിറോയിഡും ചെറിയ തോതില്‍ വിഷവും മരുന്നുകളായി നല്‍കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതായും തെഹല്‍ക്ക പറയുന്നുണ്ട്. അതാണ് ശശികലയെ പുറത്താക്കുന്നതിലേക്ക് എത്തിച്ചതെന്നും തെഹല്‍ക്ക പറയുന്നു. എന്നാല്‍ രണ്ടുവര്‍ഷത്തിലേറെയായി അവരെ പിടികൂടിയ രോഗം ഏതാണെന്ന് മനസ്സിലാക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞില്ല. രക്തത്തെ ബാധിക്കുന്ന അണുബാധയാണെങ്കിലും അസുഖം സ്ഥിരീകരിക്കാന്‍ അപ്പോളോ ആസ്പത്രിക്കും കഴിഞ്ഞിട്ടില്ല. ഓരോ അവയവങ്ങളേയും അണുബാധ പിടികൂടുകയായിരുന്നു. എന്നാല്‍ അണുബാധയുടെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. പനിയും നിര്‍ജ്ജലീകരണവുമായി കഴിഞ്ഞ 90ദിവസമായി ആസ്പത്രിയില്‍ കഴിയുന്ന ജയലളിതയുടെ വൃക്കയും കരളും പൂര്‍ണ്ണമായും സ്തംഭിച്ചിരുന്നു. അവസാനം ഹൃദയത്തെ ബാധിച്ചാണ് മരണം സംഭവിച്ചത്. രക്തത്തില്‍ അണുബാധയുണ്ടാകണമെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അണുക്കള്‍ രക്തത്തില്‍ കലരുകയോ അല്ലെങ്കില്‍ ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുകയോ വേണമെന്നാണ് മെഡിക്കല്‍ വിദഗ്ധരും പറയുന്നത്. ഈ സാഹചര്യത്തിലാണ് തെഹല്‍ക്കയുടെ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാകുന്നത്.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
-
india3 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india3 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
india2 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
kerala3 days ago
പാക്കിസ്ഥാനെതിരായ നയതന്ത്രനീക്കം; സര്‍വ്വകക്ഷി സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും
-
india2 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala1 day ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
News2 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
kerala3 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി