Connect with us

More

മണ്ണുമാന്തി യന്ത്രം വാങ്ങിയതില്‍ ക്രമക്കേട് ജേക്കബ് തോമസിനെതിരെ ലോകായുക്ത അന്വേഷണം

Published

on

തിരുവനന്തപുരം: ഐ.എം.ജി ഡയരക്ടര്‍ ജനറല്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരെ ലോകായുക്തയുടെ അന്വേഷണം. തുറമുഖ ഡയരക്ടറായിരിക്കെ മണ്ണുമാന്ത്രി യന്ത്രം വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവ്. ഓഗസ്റ്റ് ഒന്നിന് ഹാജരാകാന്‍ ലോകായുക്ത ജേക്കബ് തോമസിന് നിര്‍ദേശം നല്‍കി. നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകാനാണ് നിര്‍ദേശം. നാല് പരാതികളാണ് ജേക്കബ് തോമസിനെതിരെ ലോകായുക്തക്ക് ലഭിച്ചത്. ഇതില്‍ മൂന്ന് പരാതികളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ ലോകായുക്ത, ഡ്രഡ്ജര്‍ ഇടപാടിനെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയരക്ടറായിരിക്കെ മണ്ണുമാന്തി യന്ത്രം വാങ്ങിയതില്‍ 15 കോടിയുടെ ക്രമക്കേട് നടന്നുവെന്ന് ധനകാര്യ പരിശോധനാ വിഭാഗം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും അന്വേഷണം പൂര്‍ത്തിയാകുംവരെ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തുന്നതാവും നല്ലതെന്നും ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം വിജയാനന്ദ് സര്‍ക്കാറിന് ശിപാര്‍ശ നല്‍കി. വിഷയത്തില്‍ മുഖ്യമന്ത്രി പ്രോസിക്യൂഷന്‍ ഡയരക്ടറുടെ അഭിപ്രായം തേടുകയും ചെയ്തിരുന്നു.
ജേക്കബ് തോമസ് തുറമുഖ ഡയരക്ടറായിരുന്ന കാലത്ത് മണ്ണുമാന്തി യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ വ്യാജരേഖ ചമച്ച് വിദേശ കമ്പനിയെ സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള ടെണ്ടറില്‍ ഐ.എച്ച്.എല്‍ ബീവര്‍ എന്ന വിദേശ കമ്പനി മാത്രമാണ് പങ്കെടുത്തത്. ഒരു കമ്പനി മാത്രമേ ഉള്ളൂവെങ്കില്‍ റീ ടെണ്ടര്‍ നടത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍ റീ ടെണ്ടര്‍ നടത്താതെ നടത്തിയെന്ന് രേഖയുണ്ടാക്കി വിദേശ കമ്പനിയെ സഹായിച്ചുവെന്ന് തെളിവുസഹിതം റിപ്പോര്‍ട്ട് ആരോപിക്കുന്നു. ഇതുകാരണം കമ്പനിക്ക് കോടികളുടെ അധിക ലാഭമുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.
മണ്ണുമാന്തി യന്ത്രത്തിന് വാര്‍ഷിക അറ്റകുറ്റപ്പണിക്കുള്ള വ്യവസ്ഥയും കരാറിലുണ്ടായിരുന്നു. സ്‌പെയര്‍ പാര്‍ട്‌സ് ഉള്‍പ്പെടെയായിരുന്നു കരാര്‍. എന്നാല്‍ ഉപകരണങ്ങളൊന്നും നല്‍കാതെ മേല്‍നോട്ടം മാത്രമായിരുന്നു കമ്പനി ചെയ്തത്. ഇതില്‍ മാത്രം മൂന്നരക്കോടിയുടെ നഷ്ടമുണ്ടെന്നാണ് കെ.എം എബ്രഹാമിന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

kerala

ശബരിമലയിൽ ദർശന സമയം കൂട്ടും

ഉച്ചയ്ക്ക് ശേഷം നട തുറക്കുന്നത് ഒരു മണിക്കൂർ മുന്നേയാക്കും

Published

on

ശബരിമലയിൽ ദർശനസമയം കൂട്ടാൻ ദേവസ്വം ബോർഡ് തന്ത്രിയുമായി നടത്തിയ ചർച്ചയിൽ ധാരണ. ഉച്ചയ്ക്ക് ശേഷം നട തുറക്കുന്നത് ഒരു മണിക്കൂർ മുന്നേയാക്കും. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സന്നിധാനത്ത് എത്തിയിട്ടുണ്ട്. തീർഥാടകരെ കയറ്റുന്നതിന്റെ മേൽനോട്ടം ഏറ്റെടുത്ത് ഐ ജി. ദക്ഷിണമേഖല ഐജി സ്പർജൻ കുമാർ സന്നിധാനത്തെത്തി. ദർശനം പൂർത്തിയാക്കിയവരെ വേഗം മടക്കി അയക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്.

Continue Reading

kerala

ബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല

ഡി. രാജയുടെ അധ്യക്ഷതയിൽ ചേർന്ന സി.പി.ഐ എക്സിക്യൂട്ടീവിലാണ് തീരുമാനം

Published

on

സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന്. കാനം രാജേന്ദ്രൻ അന്തരിച്ച സഹചര്യത്തിലാണ് പാർട്ടി ചുമതല ബിനോയ് വിശ്വത്തിന് കൈമാറിയത്.

ഡി. രാജയുടെ അധ്യക്ഷതയിൽ ചേർന്ന സി.പി.ഐ എക്സിക്യൂട്ടീവിലാണ് തീരുമാനം. 28 ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും എക്സിക്യൂട്ടീവ് തീരുമാനത്തിന് അവിടെ അന്തിമ അംഗീകാരം നൽകുമെന്നും ഡി. രാജ മാധ്യമങ്ങളോട് പറഞ്ഞു.

 

Continue Reading

kerala

വയനാട് വാകേരിയിലെ കടുവയെ വെടിവെച്ചുകൊല്ലാൻ ഉത്തരവ്

കടുവയെ വെടിവെച്ചു കൊല്ലാന്‍ തീരുമാനിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Published

on

വയനാട് വാകേരി കൂടല്ലൂരിലെ നരഭോജി കടുവയെ വെടിവെച്ചു കൊലപ്പെടുത്താന്‍ ഉത്തരവ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റേതാണ് ഉത്തരവ്. കടുവ നരഭോജിയാണെന്ന് ഉറപ്പിച്ച ശേഷമാകും നടപടി. കടുവയെ വെടിവെച്ചു കൊല്ലാന്‍ തീരുമാനിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.

കടുവയെ മയക്കുവെടിവെക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വെടിവെച്ചുകൊല്ലാന്‍ ഉത്തരവിറങ്ങുന്നത് വരെ ഉപവാസ സമരവും പ്രഖ്യാപിച്ചിരുന്നു.

Continue Reading

Trending