Connect with us

india

ദുരന്ത ഭീതിയില്‍ ജോഷിമഠ്; കേന്ദ്ര സംഘം ഇന്നെത്തും

ഉത്തരാഖണ്ഡിലെ ‘മുങ്ങുന്ന ജോഷിമഠി’ല്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ അടിയന്തര നടപടി തുടങ്ങി സംസ്ഥാന സര്‍ക്കാര്‍.

Published

on

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസം പഠിക്കാന്‍ കേന്ദ്ര സംഘം രൂപ നല്‍കിയ പാനല്‍ ഇന്ന് പ്രദേശം സന്ദര്‍ശിക്കും. പരിസ്ഥിതി- വനം വകുപ്പ്, കേന്ദ്ര ജല കമ്മീഷന്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ക്ലീന്‍ ഗംഗ ദേശീയ മിഷന്‍ തുടങ്ങിയ വകുപ്പില്‍ നിന്നുള്ള പ്രതിനിധികളാണ് പാനലില്‍ ഉള്ളത്.

അതേസമയം ഉത്തരാഖണ്ഡിലെ ‘മുങ്ങുന്ന ജോഷിമഠി’ല്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ അടിയന്തര നടപടി തുടങ്ങി സംസ്ഥാന സര്‍ക്കാര്‍. 600ഓളം കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കുക. ചിലരെ നേരത്തെ തന്നെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. മറ്റു ചില കുടുംബങ്ങള്‍ സ്വയം കുടിയൊഴിഞ്ഞു പോയിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ ഒരു ക്ഷേത്രം കൂടി തകര്‍ന്ന പശ്ചാത്തലത്തിലാണ് പുനരധിവാസം വേഗത്തിലാക്കാനുള്ള തീരുമാനം. വലിയ ദുരന്തത്തിലേക്കുള്ള മുന്നറിയിപ്പാണ് സംഭവമെന്ന് പ്രദേശ വാസികള്‍ നേരത്തെതന്നെ പറയുന്നുണ്ടെങ്കിലും ഇതുവരേയും സംസ്ഥാന സര്‍ക്കാര്‍ ഇത് അവഗണിക്കുകയായിരുന്നു.

ഭൂമി പിളരുന്നതും കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ വീഴുന്നതും അടക്കമുള്ള പ്രശ്‌നങ്ങളാണ് ജനജീവിതം ആശങ്കയിലാക്കിയത്. ജോഷിമഠ് മുനിസിപ്പാലിറ്റിക്കു കീഴിലെ ഒമ്പത് ഡിവിഷനുകളിലാണ് ഇത്തരമൊരു പ്രതിഭാസം. പലയിടത്തും ഭൂമി വിണ്ടു കീറിയിട്ടുണ്ട്. റോഡുകളിലടക്കം ഇത് കാണാം. ഭൂമിയിലെ വിള്ളലാണ് കെട്ടിടങ്ങളേയും ബാധിച്ചത്. ഏതാനും വീടുകള്‍ നേരത്തെ ഭാഗികമായി തകര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് പുനരധിവാസം ആവശ്യപ്പെട്ട് ജനങ്ങള്‍ രംഗത്തെത്തിയത്. എന്നാല്‍ സര്‍ക്കാര്‍ കാര്യമാക്കിയില്ല. വെള്ളിയാഴ്ചയിലെ ക്ഷേത്രം തകര്‍ന്ന സംഭവത്തോടെ ജനങ്ങളുടെ ആശങ്ക ഇരട്ടിച്ചതായാണ് റിപ്പോര്‍ട്ട്. തകര്‍ന്നുവീഴുമ്പോള്‍ ക്ഷേത്രത്തിനകത്ത് ആരുമില്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായെങ്കിലും വലിയ ഭീതിയോടെയാണ് സംഭവത്തെ ആളുകള്‍ കാണുന്നത്. 15 ദിവസം മുമ്പാണ് ക്ഷേത്രത്തിന്റെ ചുമരുകളില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. ക്രമേണ വിള്ളല്‍ ശക്തമാകുകയും കേത്രത്തിന്റെ ചുമര്‍ ഇടിഞ്ഞു വീഴുകയുമായിരുന്നു.
ഭൂമിയില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളിലും ഇതിന്റെ വ്യാപ്തി വര്‍ധിച്ചു വരുന്നുണ്ട്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വിള്ളല്‍ വീഴുന്നുമുണ്ട്. ആസൂത്രണമില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച പാരിസ്ഥിതിക ആഘാതങ്ങളാണ് ഭൂമി പിളരലിന് കാരണമെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്.

മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഇന്നലെ ജോഷിമഠില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുഴുവന്‍ കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും അടിയന്തര വൈദ്യ സഹായങ്ങള്‍ക്കുമായി കോപ്റ്റര്‍ അടക്കം സജ്ജമാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. ജോഷിമഠിലെ പാരിസ്ഥിതിക മാറ്റങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രം വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ട്. റൂര്‍ക്കി ഐ.ഐ.ടിയിലെ വിദഗ്ധര്‍ അടങ്ങിയതാണ് സംഘം.

ജോഷിമഠില്‍ സംഭവിക്കുന്നത് എന്ത്, കാരണങ്ങള്‍ എന്തെല്ലാം, പരിഹാര മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ചാണ് വിദഗ്ധ സമിതിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യരുടെ സുരക്ഷക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഇതിനായി പുനരധിവാസം വേഗത്തിലാക്കും. പ്രശ്‌ന പരിഹാരത്തിനായി സ്വീകരിക്കേണ്ട നടപടികള്‍ ഇതിന്റെ തുടര്‍ച്ചയായി കൈക്കൊള്ളും. ഇതിനായി പെട്ടെന്ന് നടപ്പാക്കേണ്ട കാര്യങ്ങള്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവ സംബന്ധിച്ച് വിദഗ്ധ സംഘത്തോട് വെവ്വേറെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്ത നിവാരണ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിക്കും.

ഇതിനിടെ ജോഷിമഠ് സംഭവത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ശ്രീശങ്കരാചാര്യ മഠാധിപതിയാണ് ഹര്‍ജി നല്‍കിയത്. പ്രധാന ഹിന്ദു, സിഖ് തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഭദ്രിനാഥിലേക്കും ഹേംകുണ്ട് സാഹിബിലേക്കുമുള്ള പ്രവേശന കവാടം ആയാണ് ജോഷിമഠ് കണക്കാക്കുന്നത്. ചാര്‍ധാം യാത്രക്കെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മലകയറ്റം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പ്രധാന വിശ്രമ കേന്ദ്രങ്ങളില്‍ ഒന്ന് കൂടിയാണ് ജോഷിമഠ്. ഇന്ത്യാ – ചൈനാ അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രധാന സൈനിക താവളങ്ങളില്‍ ഒന്നും ജോഷിമഠില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

india

വിദ്വേഷ പോസ്റ്റ്: ബി.ജെ.പിക്കെതിരെ കേസ്

എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

Published

on

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിന് കർണാടക ബി.ജെ.പിക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശ പ്രകാരം, മല്ലേശ്വരം പൊലീസാണ് കേസെടുത്തത്. എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ ശ്രമിച്ചതിനാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ 125 ആം വകുപ്പു പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 വകുപ്പു പ്രകാരവുമാണ് കേസ്. മുസ്‍ലിംകൾക്ക് സ്വത്ത് വിതരണം ചെയ്യും, പ്രത്യേക സംവരണം നൽകും, മുസ്‍ലിംകളെ നേരിട്ട് ജഡ്ജിയായി നിയമിക്കും തുടങ്ങിയവ കോൺഗ്രസിന്‍റെ പ്രകടനപത്രികയിലുണ്ടെന്ന വസ്തുതവിരുദ്ധ പോസ്റ്റാണ് ബി.ജെ.പി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

india

വയനാട് രാജ്യത്തിന് വേണ്ടി വോട്ടുചെയ്യുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയതാണ് പ്രിയങ്ക. ഗുരുദേവന്റെ ആശയങ്ങൾ പിൻതുടരുന്നവരാണ് കേരളീയ ജനത. തെരഞ്ഞെടുപ്പിൽ നിങ്ങൾ ചെയ്യുന്ന ഈ വോട്ട് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. വയനാടിന് മാത്രമല്ല രാജ്യത്തിനു വേണ്ടി കൂടിയാണ് നിങ്ങൾ വോട്ടു ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ബിജെപി നിയന്ത്രിക്കുന്നു. അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ വൻ വർധനയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. കഴിഞ്ഞ് പത്തു വർഷമായി ഭരണഘടന സ്ഥപനങ്ങളെല്ലാം ബിജെപി തകർക്കുന്നു. രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാൻ ബിജെപി ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഇലക്ട്രൽ ബോണ്ട്‌ വഴി അഴിമതി ഉണ്ടാകുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. രാജ്യത്തെ പല കോർപറേറ്റ് കമ്പനികളും ആയിരക്കണക്കിന് കോടി രൂപ ബിജെപിക്ക് നൽകി. രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് പ്രിയങ്ക ചോദിച്ചു.

തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി വർഷങ്ങളായി ആസൂത്രിതമായി ആക്രമിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കള്ളകേസുകൾ എടുക്കുന്നതായും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

Continue Reading

Trending