Connect with us

india

കെ.സി. വേണുഗോപാൽ പി.എ.സി. ചെയർമാൻ; വിവിധ സമിതികളിൽ കേരളത്തിൽനിന്ന് അഞ്ചംഗങ്ങൾ

വിവിധസമിതികളില്‍ കേരളത്തില്‍നിന്ന് വേണുഗോപാലിനെ കൂടാതെ ലോക്സഭാംഗങ്ങളായ കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, എം.കെ. രാഘവന്‍ എന്നിവരും രാജ്യസഭാംഗം ഡോ. വി. ശിവദാസനും അംഗങ്ങളാണ്.

Published

on

പാര്‍ലമെന്റിന്റെ 5 സമിതികളിലേക്കുള്ള അംഗങ്ങളെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള നാമനിര്‍ദേശം ചെയ്തു. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി.) ചെയര്‍മാനായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും ലോക്സഭാംഗവുമായ കെ.സി. വേണുഗോപാലിനെ നിയമിച്ചു. വിവിധസമിതികളില്‍ കേരളത്തില്‍നിന്ന് വേണുഗോപാലിനെ കൂടാതെ ലോക്സഭാംഗങ്ങളായ കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, എം.കെ. രാഘവന്‍ എന്നിവരും രാജ്യസഭാംഗം ഡോ. വി. ശിവദാസനും അംഗങ്ങളാണ്.

2024-25 വര്‍ഷത്തെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി)., പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം കൈകാര്യംചെയ്യുന്ന സമിതി, എസ്റ്റിമേറ്റ്സ് സമിതി, പബ്ലിക് അണ്ടര്‍ടേക്കിങ് കമ്മിറ്റി, പട്ടികജാതി-വര്‍ഗ ക്ഷേമം ഉറപ്പാക്കുന്ന സമിതി എന്നിവയിലേക്കാണ് അംഗങ്ങളെയും അധ്യക്ഷന്മാരെയും നിയമിച്ചത്. സമിതികളില്‍ പ്രധാനപ്പെട്ട പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയര്‍മാനാണ് കെ.സി. വേണുഗോപാല്‍. ലോക്സഭയിലെ 15, രാജ്യസഭയിലെ ഏഴ് എന്നിങ്ങനെ ചെയര്‍മാനടക്കം 22 അംഗങ്ങളാണ് പി.എ.സി.യിലുള്ളത്.

ലോക്സഭയില്‍നിന്ന് ടി.ആര്‍. ബാലു, ഡോ. നിഷികാന്ത് ദുബൈ, ജഗദംബിക പാല്‍, ജയ്പ്രകാശ്, രവിശങ്കര്‍ പ്രസാദ്, സി.എം. രമേഷ്, എം. ശ്രീനിവാസുലു റെഡ്ഡി, പ്രൊഫ. സൗഗത റോയി, അപരാജിതാ സാരംഗി, ഡോ. അമര്‍ സിങ്, തേജസ്വി സൂര്യ, അനുരാഗ് സിങ് ഠാക്കൂര്‍, ബി. വല്ലഭനേനി, ധര്‍മേന്ദ്ര യാദവ് എന്നവരാണ് മറ്റംഗങ്ങള്‍. രാജ്യസഭയില്‍നിന്ന് തിരുച്ചി ശിവ, എ.എസ്. ചവാന്‍, ശക്തിസിങ് ഗോഹില്‍, ഡോ. കെ. ലക്ഷ്മണ്‍, പ്രഫുല്‍ പട്ടേല്‍, സുഖേന്ദു ശേഖര്‍ റേ, സുധാന്‍ഷു ത്രിവേദി എന്നിവര്‍ അംഗങ്ങളാണ്.

ഓഗസ്റ്റ് 14 മുതല്‍ 2025 ഏപ്രില്‍ 30 വരെയാണ് കാലാവധി. മറ്റു പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമം കൈകാര്യംചെയ്യുന്ന സമിതിയില്‍ ലോക്സഭയില്‍നിന്ന് കെ. സുധാകരനും രാജ്യസഭയില്‍നിന്ന് ഡോ. വി. ശിവദാസനും അംഗമാണ്.

എസ്റ്റിമേറ്റ്സ് സമിതിയില്‍ ലോക്സഭയില്‍നിന്ന് എം.കെ. രാഘവന്‍ അംഗമാണ്. പബ്ലിക് അണ്ടര്‍ ടേക്കിങ്സ് കമ്മിറ്റിയില്‍ കൊടിക്കുന്നില്‍ സുരേഷ്, സുദീപ് ബന്ദോപാധ്യായ, താരിഖ് അന്‍വര്‍, കനിമൊഴി എന്നിവരടക്കം 22 അംഗങ്ങളുണ്ട്. ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ ബൈജയന്ത് പാണ്ടയാണ് ചെയര്‍മാന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എല്ലാ ഇരുചക്രവാഹനങ്ങളിലും എബിഎസ് നിര്‍ബന്ധമാക്കി

പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും.

Published

on

2026 ജനുവരി 1 മുതല്‍ സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി. എന്‍ജിന്‍ വലിപ്പം പരിഗണിക്കാതെ എല്ലാ ഇരുചക്രവാഹനങ്ങളിലും എബിസി സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.

നിലവില്‍, 125 സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ എബിഎസ് നിര്‍ബന്ധമുള്ളൂ. അതായത് ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല. റൈഡര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കും. സ്‌കിഡ് ചെയ്യാനോ ക്രാഷ് ചെയ്യാനോ ഉള്ള സാധ്യത കുറയ്ക്കാനും ഇത് ഉപകരിക്കും. എബിഎസിന് അപകട സാധ്യത 35 ശതമാനം മുതല്‍ 45 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

എബിഎസിന് പുറമേ, പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും. നിലവില്‍ ഒരു ഹെല്‍മെറ്റ് മാത്രമാണ് നല്‍കുന്നത്. റൈഡറുടെയും പിന്‍സീറ്റ് യാത്രികന്റെയും സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഇന്ത്യയിലെ റോഡപകട മരണങ്ങളില്‍ 44 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. ഈ മരണങ്ങളില്‍ പലതും ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ ഫലമായി തലയ്ക്ക് പരിക്കേറ്റാണ് സംഭവിക്കുന്നത്.

Continue Reading

india

വാല്‍പ്പാറയില്‍ നാലുവയസ്സുകാരിയെ പുലി പിടിച്ചു; തിരച്ചില്‍ തുടരുന്നു

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.

Published

on

വാല്‍പ്പാറയില്‍ നാലു വയസുകാരിയെ പുലി പിടിച്ചു. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ചു കൊണ്ടുപോയത്. കുട്ടിക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

ഇന്ന് വൈകിട്ട് ആറോടെയാണ് സംഭവമുണ്ടായത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.

കുട്ടിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും വനംവകുപ്പും നാട്ടുകാരുമടക്കം തിരച്ചില്‍ നടത്തുകയാണ്.

Continue Reading

india

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി

പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു.

Published

on

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി. പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

പരാതി നിരീക്ഷിച്ച ഹൈക്കോടതി പാസ്‌പോര്‍ട്ട് അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി. അതേസമയം ഭര്‍ത്താവിന്റെ ഒപ്പ് വേണമെന്ന റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ലെന്ന് ജസ്റ്റിസ് എന്‍ അനന്ദ് വെങ്കടേശ് പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന കാലഘട്ടത്തില്‍ പുരുഷാധിപത്യത്തിന്റെ ഭാഷയാണ് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടേതെന്നും കോടതി വിമര്‍ശിച്ചു. യുവതിയുടെ അപേക്ഷയില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാണ് കോടതി ഉത്തരവ്.

ഭര്‍ത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.

Continue Reading

Trending